Followers

Thursday, March 26, 2026

കമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' പ്രകാശനം ചെയ്തു

 

  • കമ്മനിട്ടക്കവിതയിൽ 
    നരേന്ദ്രപ്രസാദിൻ്റെ സ്വം വായന' പ്രകാശനം ചെയ്തു
     


     
    എം.കെ.ഹരികുമാറിൻ്റെ "കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന" എന്ന വിമർശനകൃതി എറണാകുളം പോൾസൺ പാർക്ക് ഹോട്ടലിൽ ചേർന്ന സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനത്തിൽ സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന ജനൽ സെക്രട്ടറി കെ.പി.വിജയകുമാറിന് ആദ്യ കോപ്പി നൽകി ഡോ. സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്യുന്നു.എം.കെ.ഹരികുമാർ, കൊച്ചി മേയർ അഡ്വ.വി.കെ.മിനിമോൾ  ഫോറം ജില്ല സെക്രട്ടറി പി.ഒ. തങ്കച്ചൻ, പ്രസിഡൻ്റ് ആർ എം ദത്തൻ,ഫോറം പ്രസ് ക്ലബ് പ്രസിഡൻ്റ് ആർ. ഗോപകുമാർ, ഫോറം രക്ഷാധികാരി എ. മാധവൻ, ജില്ല ട്രഷറർ കെ.ജി. ദിലീപ്കുമാർ എന്നിവർ സമീപം.





    എം.കെ.ഹരികുമാറിന്റെ പുതിയ വിമർശനഗ്രന്ഥം 'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്റെ സ്വം വായന' ഡോ.സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്തു. എറണാകുളത്ത് ചേർന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.വിജയകുമാർ ആദ്യ കോപ്പി സ്വീകരിച്ചു.

    സാഹിത്യവിമർശനത്തിന്റെ സൈദ്ധാന്തികവും കലാപരവുചർച്ചകൾക്ക് ചൂട് പകരുന്ന കൃതിയാണിത്.എഴുപതുകളിൽ പ്രൊഫ. നരേന്ദ്രപ്രസാദ് കടമ്മനിട്ടക്കവിതകൾക്ക് എഴുതിയ അവതാരികയുടെ പുനർവായനയിലൂടെയാണ് ഹരികുമാർ തൻ്റെ സമകാലിക വിമർശനത്തിനു പുതിയ തത്വചിന്ത  വികസിപ്പിക്കുന്നുത്. കടമ്മനിട്ടക്കവിതയുടെ വായനയിലൂടെ ഒരു വിമർശകനെന്ന നിലയിൽ നരേന്ദ്രപ്രസാദ് സ്വന്തം മനസ്സിനെയാണ് വായിച്ചതെന്നും ഇത് വിമർശനകലയിലെ സ്വയം ആവിഷ്കാരമാണെന്നും ഇവിടെ സൂചിപ്പിക്കുന്നു. സാഹിത്യകൃതി വിമർശകനിൽ ഒരു പ്രതിപ്രവർത്തനമാണ് സൃഷ്ടിക്കുന്നത്. അതൊരു പരസ്പരസംവാദമായി വളരുന്നു. ഹരികുമാറിൻ്റെ സംവേദനാത്മക വിമർശനം എന്ന സിദ്ധാന്തത്തിൻ്റെ തുടർവായന യാണിത്. വായന സർഗാത്മകമാകുന്നതിന്റെ ഏറ്റവും മനോഹരമായ നിമിഷമാണിത്. വിമർശകമനസിൻ്റെ അടിത്തട്ടിൽ നിന്നുണരുന്ന സൗന്ദര്യാനുഭവമാണിത്. വായന ധ്യാനത്തിലേക്ക് നീങ്ങുകയാണ്.ഈ സമയം വായിക്കുന്ന കൃതി വിമർശനത്തിന്റെ അന്തർ മണ്ഡലത്തിൽ അടച്ചിട്ടിരിക്കുന്ന മുറികൾ ഓരോന്നായി തുറക്കുകയാണ്.  വായന എന്ന പ്രക്രിയയിൽ വിമർശകൻ സ്വയം വായിക്കുന്നു .മലയാളവിമർശനത്തിൻ്റെ ചരിത്രത്തിൽ നിർണായകമായി അടയാളപ്പെടുത്തേണ്ട അസാധാരണ കൃതിയാണിത്. ഇത് പൂർവ്വകാല വിമർശനത്തെ വീണ്ടും വായിക്കുകയും വിമർശകമനസ്സിനെ പുനരവതരിപ്പിക്കുകയുമാണ് ചെയ്യുന്നത് .
     
    പ്രസാധകരമായ ബോധിബുക്സ് ഇങ്ങനെ കുറിക്കുന്നു: 'വിമർശനത്തിന്റെ വിമർശനം എന്ന  നിലയിൽ ഈ കൃതി കാലത്തിനുമുമ്പേ സഞ്ചരിക്കുകയാണ്. നമ്മുടെ ഭാഷയിൽ സംഭവിക്കുന്ന വിമർശനാത്മക കലാചിന്തയുടെ ഒരു സജീവചർച്ചയായി ഇതിനെ നിരീക്ഷിക്കാവുന്നതാണ്. ഈ രംഗത്ത് സ്വന്തം സിദ്ധാന്തവും തത്വചിന്തയും കൊണ്ട് വേറിട്ട വായനക്കാരെ സൃഷ്ടിച്ച എം.കെ. ഹരികുമാർ വിമർശകന്റെ ആത്മീയ ആകുലതകളും അന്തരംഗതത്വചിന്തയും സ്വതന്ത്രമായി ആവിഷ്കരിക്കുകയാണ്.'സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്നവരുടെ സൗന്ദര്യബോധത്തെ ഉന്നതിയിലെത്തിക്കുന്ന രചനയാണിത്. 
    (metrovartha, march  27, 2026




    സാഹിത്യരചനയിൽ അമ്പത് വർഷത്തോടുക്കുന്ന എം.കെ. .ഹരികുമാറിനെ ഡോ. സെബാസ്റ്റ്യൻ പോൾ പൊന്നാട അണിയിക്കുന്നു.

Thursday, March 12, 2026

പുസ്തകപ്രകാശനം/അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു

 




അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു


ഒഎൻവിപിഭാസ്കരൻ എഴുമംഗലംഇടശ്ശേരി 
 

bodhi books  9061108334

bookjin publications 7736300323


സക്കറിയയുടെ കഥ: അസ്തിത്വപ്രതിസന്ധിയുടെ ആഖ്യാനം /എം.കെ.ഹരികുമാർ


  • കഥാരചനയിൽ ഒരാധുനികതയുണ്ട് ;അത് കഥാകൃത്ത് കണ്ടെത്തേണ്ടതാണ്. പൂർവ്വകാല കഥാകൃത്ത് കാരൂർ എഴുതിയ കഥകളിലെ യാഥാർഥ്യം സാമൂഹികമായ പ്രസക്തിയുള്ളതാണ്. ആ കാലത്തെ മനുഷ്യർ ദീനരോദനം അമർത്തിപ്പിടിച്ചതിൻ്റെ സൂചനകൾ കഥകളിൽ കാണാം. അന്ന് രേഖീയമായ ഒരു കഥാകഥനരീതി മതിയായിരുന്നു. ഒരു കഥയിൽ എല്ലാം സമ്പൂർണ്ണമായിരുന്നു. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഥാകൃത്ത് ശ്രമിക്കാറില്ല .അതിൻ്റെ ആവശ്യവുമില്ല. കഥപറയുന്നതോടെ അത് വായനക്കാരൻ വിശ്വസിക്കുന്നു. ആ കാര്യങ്ങളെക്കുറിച്ച് കഥാകൃത്തിന് പൂർണമായി ബോധ്യമുണ്ടായിരുന്നു. പൂർണമായ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം അതെഴുതുന്നത് .അതാണ് ആ റിയലിസത്തിൻ്റെ ആകെത്തുക.  കഥ വായിക്കുകയാണെങ്കിലും വായനക്കാരൻ കേൾക്കുകയാണ്. കഥ വെറുമൊരു കഥയല്ലെന്നും അത് ലോകത്ത് എവിടെയെങ്കിലും സംഭവിച്ചതാണെന്നുമുള്ള ഒരു അധികവിശ്വാസം അവനെ പിന്തുണയ്ക്കാനെത്തും. അതുകൊണ്ട് കഥയുടെ ലോകം അതിൻ്റെ വായനയോടെ അവസാനിക്കുന്നു.

    ഒരു സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വിവരണമാണല്ലോ നാം വിശ്വസിക്കുന്നത്. എന്നാൽ അത് ഒരു ഭാഗം മാത്രമാണെന്നും അതിൻ്റെ പിന്നിൽ വേറെയും പലതും അന്വേഷിക്കാനുണ്ടെന്നും അല്ലെങ്കിൽ പറയാനുണ്ടെന്നുമുള്ള കാര്യം ആരും പൊതുവേ ശ്രദ്ധിക്കാറില്ല.വാർത്തകളിൽ നിറയുന്ന സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് ക്യാമറയിൽ പതിഞ്ഞ മുഖമേയുള്ളൂ . ക്യാമറയിലാണ് അവർ ജീവിക്കുന്നത്. അല്ലെങ്കിൽ ഒരു ലേഖകനോട് അവർ പറഞ്ഞ കാര്യങ്ങളിലാണ് ജീവിക്കുന്നത്. അതിനപ്പുറത്ത് അവർ എന്താണ്, അവരുടെ മനോവികാരങ്ങൾ എന്തെല്ലാമാണ്, അവരുടെ സ്വഭാവമെന്താണ്, അവർ പുറത്തുപറയുന്നതിനപ്പുറം അവരെ അലട്ടുന്ന വികാരങ്ങൾ എന്തൊക്കെയാണ്, അവർക്ക് മരണഭയമുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ഒരു റിപ്പോർട്ടർക്ക് അന്വേഷിക്കേണ്ടതില്ല .അതൊന്നും അയാളുടെ പരിധിയിലല്ല. 

    പുതിയ രചനാരീതി 

    കഥയുടെ ഭൗതികസാഹചര്യമാണ് പൊതുവേ റിയലിസ്റ്റ് എഴുത്തുകാർ പരിഗണിക്കുന്നത് .റിയലിസം എന്നാൽ അത് വായിക്കുന്നവരുടേതുമാണ്. വായിക്കുന്നവർ കാണുന്ന, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്ന യാഥാർത്ഥ്യമാണത്. ഇതിനു വിരുദ്ധമായാണ് കഥയുടെ ആഖ്യാനത്തിൽ പുതിയ അനുഭവങ്ങളും ചിന്തകളും കടന്നുവരുന്നത്. സ്വപ്നങ്ങൾക്കും ആകുലതകൾക്കും പിറകെ പോകുന്ന മനുഷ്യരുണ്ട് .ചില എഴുത്തുകാർ ആകുലതകളാണ്,അലട്ടലുകളാണ് എഴുതുന്നത് ;ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളല്ല. ഭരണകൂടങ്ങൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ തലയിൽ കൊണ്ടെടുക്കുന്നവരുണ്ട്. പ്രമേയം ഉണ്ടാകുന്നതുപോലെ തന്നെ പ്രധാനമാണ് അതെങ്ങനെ വിവരിക്കാമെന്ന് ചോദ്യം. ഇക്കാര്യത്തിൽ സക്കറിയ പരീക്ഷണാത്മകമായി ഇടപെട്ടു. മലയാളകഥയെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അദ്ദേഹം ഒരു പുതിയ രചനാരീതി പരിചയപ്പെടുത്തി. താൻ എഴുതാൻ പോകുന്ന കഥയെക്കുറിച്ച് തനിക്ക് കാര്യമായി വിവരമില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .കഥ പറയുന്നതിനൊപ്പം അത് അന്വേഷിക്കുകയും ചെയ്യുകയാണ്.

    ഈ ലോകജീവിതത്തിലെ സംഭവങ്ങളും അതിനോടുള്ള മനുഷ്യരുടെ പ്രതികരണങ്ങളും നിസ്സഹായമായ ഒരവസ്ഥയിലേക്കാണ് എത്തിച്ചേരുന്നതെന്ന് സക്കറിയയുടെ കഥകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ പ്രവൃത്തിയ്ക്ക് യുക്തിയോ പ്രസക്തിയോ ഉണ്ടെന്ന് നാം അവകാശപ്പെടുമ്പോഴും അതിനടിയിൽ  ഈ ലോകത്തിലെ പരാജയപ്പെട്ട ,തെറ്റായി മനസിലാക്കി വഴിതെറ്റിയവരുടെ തേങ്ങൽ അലയടിക്കുന്നുണ്ടെന്ന് കഥാകൃത്ത് സൂചനതരുന്നുണ്ട്. 'ഒരു സുന്ദര സന്ധ്യയിൽ' എന്ന കഥ സക്കറിയ എഴുതുന്നത് 1969 ലാണ്. ഇപ്പോഴും അത് പുതുമയോടെ വായിക്കാം. നമ്മുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും സകല തന്ത്രികളും അതിൽ ഇഴുകിച്ചേരുന്നു.അല്ലെങ്കിൽ നമ്മളിൽ നിന്ന് അത് കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്നു. എ എന്ന എഴുത്തുകാരനെയും ബി എന്ന എഴുത്തുകാരനെയും പരിചയപ്പെടുത്തുകയും പിന്നീട് അവർ കണ്ടുമുട്ടുന്നതും അതിനു ശേഷം അവർ ചില കഥകൾ എഴുതാൻ പദ്ധതിയിടുന്നതും അതിനു വേണ്ടി ബി എന്ന എഴുത്തുകാരൻ്റെ വീട്ടിലെ  അടച്ചിട്ട മുറിയിൽ എത്തുന്നതും  കഥയെഴുതുന്നതും അതോടെ ബിയുടെ മാനസിക നില മാറി അയാൾ എ യെ  വെടിവച്ചതിൻ്റെ ഫലമായി ബി അയാളെ പൊക്കിയെടുത്ത് നദിയിലേക്ക് എറിയുന്നതുമാണ് കഥ.

    ഇത് ഒരു വികലമായ ചുരുക്കെഴുത്തായി കണ്ടാൽ മതി. കഥ  വായിക്കുമ്പോൾ എഴുത്തിൻ്റെ  ബ്രില്ല്യൻസ് അനുഭവിക്കും. അതിൻ്റെ അവിശ്വസനീയമായ ആഖ്യാനത്തിൽ വായനക്കാരൻ പൊട്ടിച്ചിരിക്കുകയോ സങ്കടപ്പെടുകയോ സാധാരണ സംഭവങ്ങളിൽ പോലും ഉൾച്ചേർന്നിരിക്കുന്ന പ്രഹേളികയെ മുഖാമുഖം കാണുകയും ചെയ്യും. കഥ പറയുന്നതിലാണ് സക്കറിയ കഥയുടെ നിഗൂഢത കഥയും ഒളിപ്പിക്കുന്നത്.നാനാതരത്തിലുള്ള  ചിന്തകൾ വന്നുചേരുകയാണ്. തൻ്റെ ആധിപിടിച്ച കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ കഥാകൃത്ത് തന്നെ ചിലപ്പോൾ പരിഹസിക്കുന്നു; ചിലപ്പോൾ അവരോട് അനുതാപം കാണിക്കുന്നു. അവർ വിധിയുടെ ക്രൂരവിനോദത്തിന് ഇരയാകുന്ന പാവകളാണെന്നു തോന്നുന്ന തരത്തിൽ അവരെ കഥാകൃത്ത് ജീവിതത്തിന്റെ നഗ്നതയിൽ നിർത്തുന്നു. അവർ രണ്ട് എഴുത്തുകാരായതിനാൽ അവർ ഏകാകികളും തലതിരിഞ്ഞവരും ദുഃഖിതരുമാണെന്ന് അറിയിക്കുന്നു. അവരെ പുറമെ നിന്ന് ഒരു റിപ്പോർട്ടറോ, ടിവി ക്യാമറമാനോ, കാരൂരിനെ പോലെ ഒരു കഥാകൃത്തോ  കാണുന്നതിൽ നിന്ന് വ്യതിചലിച്ച് വേറൊരു ലോകം സൃഷ്ടിക്കുന്നു. ഇതാണ് രചനയുടെ അതിസമ്പനമായ പശ്ചാത്തലമായി മാറുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ പരിചയപ്പെടുന്നത് തന്നെ കഥയായി മാറുന്നു. കഥാകൃത്ത് എന്ന നിലയിലുള്ള ഉത്ക്കണ്ഠ ഇവിടെ പങ്കുവെയ്ക്കുന്നു.അവരിലേക്ക് നോക്കിയിരിക്കുന്ന രണ്ട് കണ്ണുകളാണ് കഥാകൃത്ത്. അത് പക്ഷേ ലോകത്ത് എവിടെയുമുള്ള നോട്ടക്കാർക്ക് സമാനമല്ല .

    യുക്തിയും യുക്തിഭംഗവും ചേരുമ്പോൾ 

    സക്കറിയയുടെ ഉദ്വേഗങ്ങളും അറിവുകളും ആകുലതകളുമാണ് അദ്ദേഹം എഴുതുന്നത്. അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ദയനീയമായി നോക്കുന്നു. ഒരു സ്വപ്നത്തിലെന്നപോലെ അവരെ പിന്തുടരുന്നു. ജർമ്മൻ കവി ദോർസ്  ഗൂൺബീൻ(Durs Grunbein)
    എഴുതിയ Exaltations in Sleep എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
    Extreme ,in sleep we struggle with our dreams,
    like Din Quixote ,until the body finds its rest."
    സെർവാന്തസിൻ്റെ 'ഡോൺ 'ക്വിക്സോട്ട്' എന്ന നോവലിലെ അതേ പേരുള്ള കഥാപാത്രം സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ച് യുദ്ധം ചെയ്യുന്ന സ്വഭാവക്കാരനാണ് .അയാൾ ആവശ്യമില്ലാതെ പലതിനെയും ശത്രു വാക്കുന്നു. എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നു. ഈ കഥാപാത്രങ്ങളുടെ ലോകം ഭാഗികമായി ക്വിക്സോട്ടിൻ്റേതിനു സമാനമാണ്. അവർ സ്വപ്നത്തിലെന്ന പോലെ പലതും പിന്തുടരുന്നു. ഇതിനിടയിൽ കഥയുടെ ലോകം സാങ്കല്പികം മാത്രമല്ലെന്നും അത് നമ്മുടെ ഓരോരുത്തരുടെയും ഭൂതവർത്തമാനഭാവികളെ ബാധിക്കുന്നതാണെന്നും കഥാകൃത്ത് വെളിപാട് പോലെ എഴുതുന്നു. "പക്ഷേ ഒന്നു പറയട്ടെ, പുച്ഛവും ശിരസ്സും ഇല്ലാത്ത കഥാവസ്തുവെന്തെന്ന് എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു കഥ സൃഷ്ടിക്കുന്നതിനേക്കാൾ എത്രയോ സംതൃപ്തിദായകമാണ് ഭൂതവർത്തമാനഭാവികാലങ്ങളും ആദിമധ്യാന്തങ്ങളും ഉള്ള ഒരു നല്ല കഥ അല്പം തളർച്ചയും കാലതാമസവും വക വച്ചിരുന്ന് ശ്രവിക്കുന്നത് .തന്നെയല്ല, കാലതാമസം വരുന്നതിലത്ഭുതപ്പെടാനുണ്ടോ? കാരണം ഈ ലോകത്തിലെ ഒരു സംഭവം ,എന്നു പറഞ്ഞാൽ അതെത്ര നിസ്സാരവുമായിക്കൊള്ളട്ടെ ,വിശകലനം എത്രയോ ദുഷ്കരമായതും, ഏതെല്ലാം നിഗൂഢശക്തികളൊന്നിച്ച് വർത്തിക്കുന്നതിൻ്റെ -ഗ്രഹങ്ങളും നക്ഷത്രങ്ങളും കൈരേഖകളും  മുഖലക്ഷണങ്ങളും ഗൗളികളും കിളികളും വെടിവഴിപാടുകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിന്റെ -ദൃശ്യഫലവും പൂർവജന്മാധിഷ്ഠിതമായ  കർമ്മഫലത്തിന്റെയും അണു വാനരസ്വഭാവശക്തികളുടെയും ഏകകാലാസ്ഥാനമായ ഏകതാനകേന്ദ്രവും ആയ ഒരു പ്രതിഭാസത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നോർക്കണം."

    ജീവിതത്തിലെ ഒരു പ്രവൃത്തിക്ക്, ഒരു നോട്ടത്തിന് ,സ്പർശത്തിന് ഇങ്ങനെ പലവിധത്തിലുള്ള അർത്ഥങ്ങളും മാനങ്ങളുമുണ്ടെന്നത് കഥാകൃത്തെന്ന നിലയിൽ സക്കറിയയെ കുഴയ്ക്കുകയാണ് .യുക്തിയും യുക്തിഭംഗവും ഇണചേരുന്നതിൻ്റെ യുക്തിയാണ് സ്വപ്നത്തിനുള്ള തെങ്കിൽ ജീവിതത്തെ അതിൽ നിന്നു വേർതിരിച്ചെടുക്കാനാവുന്നില്ല. തൻ്റെ  കഥാപാത്രങ്ങൾ എന്തിനാണ് വ്യഥയനുഭവിക്കുന്നതെന്ന വിചാരം   അദ്ദേഹത്തെ അസ്വസ്ഥനാക്കുകയാണ്. അതേസമയം ഏതോ നിയോഗത്താൽ ജീവിതത്തിൽ ആസക്തരാവുകയും വഴക്കടിക്കുകയും ചെയ്യന്ന മനുഷ്യരുടെ നിസ്സാരത ,അല്പത്വം ,അസംബന്ധം കഥയിലുടനീളം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്നു നാം ആലോചിക്കാതിരിക്കില്ല. പ്രധാനമായി തോന്നിയ ഒരു കാര്യം ഇതാണ്: ഈ കഥാപാത്രങ്ങളേക്കാൾ കൂടിയ വ്യഥ അവരുടെ പേരിൽ കഥാകൃത്ത് അനുഭവിക്കുകയാണ്. അതെന്തിനു വേണ്ടിയാണ് ?അവിടെയും യുക്തിയും യുക്തിഭംഗവും ചേർന്നു കളിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സിനുള്ളിലൂടെ വീശിയടിക്കുന്ന കാറ്റ് എത്ര ശക്തിയുള്ളതാണെന്ന് കഥാകൃത്താണ് വിശദീകരിക്കുന്നത്. അവരെ കഥാകൃത്ത് വലുതായി കാണുകയാണ് ,ജീവിതത്തേക്കാൾ . അവർ ജീവിതത്തിൽ സ്വയം നഷ്ടപ്പെടുകയായിരുന്നു. ഉദാഹരണത്തിന് സാഹിത്യകാരൻ ബി   നേരിടുന്ന പ്രശ്നങ്ങൾ കഥാകൃത്ത് ഇങ്ങനെ വിശദീകരിക്കുന്നു: "എഴുത്തുകാരൻ ബി ക്ക് ചില സുന്ദരസന്ധ്യകളിൽ പാതവിളക്കുകളെരിയുന്ന ഏകാന്തവും അനന്തവുമായ പാതകളിൽക്കൂടെ  ജീവിതത്തെയും സാഹിത്യത്തെയും ദൈവത്തിൻ്റെ അർത്ഥത്തെയും പ്രപഞ്ചത്തിന്റെ സത്യത്തെയും സ്നേഹത്തിന്റെ വ്യാപ്തിയെയും ധനത്തിന്റെ പ്രാപ്തിയെയും സംബന്ധിച്ച പ്രശ്നങ്ങളിൽ ധ്യാനനിമഗ്നനായി കുനിഞ്ഞശിരസും പിറകിൽ അഥവാ നെഞ്ചിൽ വിലങ്ങനെ കെട്ടിയ കൈകളുമായി നടന്നു നടന്നു പോവുന്ന ഒരു പതിവുണ്ടായിരുന്നു."

    എഴുത്തിൽ സത്യത്തിനാണ് പരമപ്രാധാന്യമെന്ന് സക്കറിയ വിശദീകരിക്കുന്നു .സത്യത്തെ കുറെക്കൂടി വലുതായി കാണിക്കുന്നത് വായനക്കാർക്ക് അതിൻ്റെ ആഴം ബോധ്യമാവാനാണ്. ഒരു എഴുത്തുകാരന്റെ മനസ്സിൽ, പ്രത്യക്ഷത്തിൽ അകാരണമായി കടൽ പോലെ ഏതോ വ്യഥ തള്ളിക്കയറി വരുന്നുണ്ട് .അതിൻ്റെ മർദ്ദത്തിൽ വീണുപോവുകയാണ് ചെയ്യുക. അതിൽ നിന്ന് രക്ഷനേടണമെങ്കിൽ വികാരത്തിനു മുകളിൽ ജ്ഞാനവും പ്രായോഗികബുദ്ധിയും വേണം.  എന്നാൽ പ്രായോഗിക ബുദ്ധിയില്ലാത്തവർ മറ്റൊരോ ചലിപ്പിക്കുന്ന പാവയെ പോലെ, സ്വയം നിയന്ത്രണമില്ലാതെ വികാരങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോകും. 

    കഥാപാത്രങ്ങളുടെ മുന്നിൽ നിസ്സഹായനായി 

    താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഒരു ജാലകത്തിലൂടെ നോക്കി കാണേണ്ട ചുറ്റുപാടിലാണ് കഥാകൃത്ത് .ഇത് ഒരു വായനക്കാരൻ്റെ സത്യവാങ്മൂലമാണ്.  ആ കഥാപാത്രങ്ങളുടെ മനോഗതി എളുപ്പത്തിൽ അറിയാവുന്നുന്നത് അവരെ സൃഷ്ടിച്ചയാൾക്കായിരിക്കുമല്ലോ.
    എന്നാൽ അത് അത്രയ്ക്കൊന്നും തനിക്ക് അറിയില്ലെന്നാണ് കഥാകൃത്തിൻ്റെ കാഴ്ചപ്പാട്.ഇവിടെ കഥാകൃത്ത് തന്നിൽ നിന്നു അന്യവത്ക്കരിക്കുകയാണ്. തൻ്റെ കഥ തന്നിൽ നിന്നു ദുരൂഹമായി തെന്നിമാറിപ്പോകുന്നതിൻ്റെ ശൂന്യതയിലാണ് അദ്ദേഹം. ഇതാണ് കഥാകൃത്തിൻ്റെ അസ്തിത്വപ്രതിസന്ധി. എന്തെങ്കിലും അറിയാമെങ്കിൽ തന്നെ അത് എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ മാറിമറിയുകയും ചെയ്യും. ഒരിക്കൽ സക്കറിയ ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് എഴുത്തുകാരന്റെ ചുമതല നമ്മുടെ വായനക്കാരെ ചതിക്കാതിരിക്കുക എന്നതായിരിക്കണം. മതങ്ങളോടും ദൈവങ്ങളോടുമുള്ള അന്ധമായ ആരാധന, വർഗീയതയോടുള്ള കീഴടങ്ങൽ ,രാഷ്ട്രീയത്തിന്റെ ഏറ്റവും മൂഢമായ വിചാരങ്ങളോടുള്ള കീഴടങ്ങൽ ,മൂഢമല്ലെങ്കിലും എല്ലാത്തരം രാഷ്ട്രീയത്തോടുമുള്ള കീഴടങ്ങൽ, സ്വേച്ഛാധിപത്യപ്രവണതയോടുള്ള കീഴടങ്ങൽ ഇതൊക്കെ ഒരു എഴുത്തുകാരന് കൊള്ളാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല." പക്ഷേ ഇതൊക്കെ ആദർശമോ തീരുമാനമോ ആയി നിൽക്കുമ്പോഴും കഥയിലെ സത്യം വളരെ ദുർഗ്രഹമായി വിവിധ വ്യാഖ്യാനങ്ങളായി ചിതറിപ്പോകുന്നു .കഥാരചന തൻ്റെ വികലമായ ഒരു അനുകരണമാണെന്ന, വ്യാജമായ ഒരു നിർമ്മിതയാണെന്ന സ്വയം വിമർശനവും കഥയിലുണ്ട്. പ്രകൃതിയെ കഥയിൽ വിവരിക്കുന്നത് അത് മറ്റെവിടെയെങ്കിലും വരാനിടയുള്ള വർണന പോലെയാണ്. പ്രകൃതി ഇങ്ങനെയൊക്കെയാണ് കഥയിൽ പ്രത്യക്ഷപ്പെടാറുള്ളതെന്ന ധ്വനി അതിലുണ്ട്. അതുകൊണ്ട് താൻ പ്രകൃതിവർണന ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിൻവാങ്ങുന്നു. 

    കഥാപാത്രങ്ങളുടെ വിധിയെക്കുറിച്ച് പ്രതിപാദിക്കാനുള്ള പാണ്ഡിത്യമോ വിവരമോ തനിക്കില്ലെന്ന് കഥാകൃത്ത് പറയുന്നിടത്താണ് സക്കറിയുടെ കഥയുടെ സൗന്ദര്യം. അദ്ദേഹം അജ്ഞേയമായ ഒരു ലോകത്തെ മനുഷ്യരെ അറിയാനാണ് നോക്കുന്നത്. അതൊരു ഊരാക്കുടുക്കാണ്. അതാകട്ടെ പിടിതരാതെ ഒഴിഞ്ഞുമാറുകയാണ് .ഓരോ വസ്തുവും ദൃശ്യവും അനുഭവവും അതിൻ്റെ യഥാർത്ഥമായ തലം, അങ്ങനെയൊന്നുണ്ടെങ്കിൽ ,മറച്ചുവച്ചാണ് നമ്മുടെ മുന്നിൽ വരുന്നത്.നാം സംവദിക്കുന്നതോടെ അത് ഏടാകൂടമായി മാറുന്നു. തൊട്ടടുത്തുള്ള യാളെ പോലും മനസ്സിലാക്കാനാവാത്ത വിധം വളരെ ദുർഗ്രഹമായ ജീവിതസാഹചര്യത്തിലാണ് മനുഷ്യൻ  ജീവിക്കുന്നതെന്ന തോന്നൽ ആ കഥാപാത്രങ്ങളിൽ നിന്നു നമ്മളിലേക്ക് സംക്രമിക്കുന്നു.അതിനെ എങ്ങനെ പിടികൂടണമെന്ന കുഴപ്പിക്കുന്ന ചോദ്യമുയരുകയാണ്. അതിനുവേണ്ടിയുള്ള യുദ്ധതന്ത്രമാണ് ആഖ്യാനമായിത്തീരുന്നത് .


  • To:  me · Thu, 12 Mar at 11:27 pm

    Message Body



    എന്താണ് സാഹിത്യം ,കല -15 
    എം.കെ.ഹരികുമാർ 

    സക്കറിയയുടെ കഥ: അസ്തിത്വപ്രതിസന്ധിയുടെ ആഖ്യാനം 


    കഥാരചനയിൽ ഒരാധുനികതയുണ്ട് ;അത് കഥാകൃത്ത് കണ്ടെത്തേണ്ടതാണ്. പൂർവ്വകാല കഥാകൃത്ത് കാരൂർ എഴുതിയ കഥകളിലെ യാഥാർഥ്യം സാമൂഹികമായ പ്രസക്തിയുള്ളതാണ്. ആ കാലത്തെ മനുഷ്യർ ദീനരോദനം അമർത്തിപ്പിടിച്ചതിൻ്റെ സൂചനകൾ കഥകളിൽ കാണാം. അന്ന് രേഖീയമായ ഒരു കഥാകഥനരീതി മതിയായിരുന്നു. ഒരു കഥയിൽ എല്ലാം സമ്പൂർണ്ണമായിരുന്നു. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഥാകൃത്ത് ശ്രമിക്കാറില്ല .അതിൻ്റെ ആവശ്യവുമില്ല. കഥപറയുന്നതോടെ അത് വായനക്കാരൻ വിശ്വസിക്കുന്നു. ആ കാര്യങ്ങളെക്കുറിച്ച് കഥാകൃത്തിന് പൂർണമായി ബോധ്യമുണ്ടായിരുന്നു. പൂർണമായ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം അതെഴുതുന്നത് .അതാണ് ആ റിയലിസത്തിൻ്റെ ആകെത്തുക.  കഥ വായിക്കുകയാണെങ്കിലും വായനക്കാരൻ കേൾക്കുകയാണ്. കഥ വെറുമൊരു കഥയല്ലെന്നും അത് ലോകത്ത് എവിടെയെങ്കിലും സംഭവിച്ചതാണെന്നുമുള്ള ഒരു അധികവിശ്വാസം അവനെ പിന്തുണയ്ക്കാനെത്തും. അതുകൊണ്ട് കഥയുടെ ലോകം അതിൻ്റെ വായനയോടെ അവസാനിക്കുന്നു.

    ഒരു സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വിവരണമാണല്ലോ നാം വിശ്വസിക്കുന്നത്. എന്നാൽ അത് ഒരു ഭാഗം മാത്രമാണെന്നും അതിൻ്റെ പിന്നിൽ വേറെയും പലതും അന്വേഷിക്കാനുണ്ടെന്നും അല്ലെങ്കിൽ പറയാനുണ്ടെന്നുമുള്ള കാര്യം ആരും പൊതുവേ ശ്രദ്ധിക്കാറില്ല.വാർത്തകളിൽ നിറയുന്ന സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് ക്യാമറയിൽ പതിഞ്ഞ മുഖമേയുള്ളൂ . ക്യാമറയിലാണ് അവർ ജീവിക്കുന്നത്. അല്ലെങ്കിൽ ഒരു ലേഖകനോട് അവർ പറഞ്ഞ കാര്യങ്ങളിലാണ് ജീവിക്കുന്നത്. അതിനപ്പുറത്ത് അവർ എന്താണ്, അവരുടെ മനോവികാരങ്ങൾ എന്തെല്ലാമാണ്, അവരുടെ സ്വഭാവമെന്താണ്, അവർ പുറത്തുപറയുന്നതിനപ്പുറം അവരെ അലട്ടുന്ന വികാരങ്ങൾ എന്തൊക്കെയാണ്, അവർക്ക് മരണഭയമുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ഒരു റിപ്പോർട്ടർക്ക് അന്വേഷിക്കേണ്ടതില്ല .അതൊന്നും അയാളുടെ പരിധിയിലല്ല. 

    പുതിയ രചനാരീതി 

    കഥയുടെ ഭൗതികസാഹചര്യമാണ് പൊതുവേ റിയലിസ്റ്റ് എഴുത്തുകാർ പരിഗണിക്കുന്നത് .റിയലിസം എന്നാൽ അത് വായിക്കുന്നവരുടേതുമാണ്. വായിക്കുന്നവർ കാണുന്ന, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്ന യാഥാർത്ഥ്യമാണത്. ഇതിനു വിരുദ്ധമായാണ് കഥയുടെ ആഖ്യാനത്തിൽ പുതിയ അനുഭവങ്ങളും ചിന്തകളും കടന്നുവരുന്നത്. സ്വപ്നങ്ങൾക്കും ആകുലതകൾക്കും പിറകെ പോകുന്ന മനുഷ്യരുണ്ട് .ചില എഴുത്തുകാർ ആകുലതകളാണ്,അലട്ടലുകളാണ് എഴുതുന്നത് ;ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളല്ല. ഭരണകൂടങ്ങൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ തലയിൽ കൊണ്ടെടുക്കുന്നവരുണ്ട്. പ്രമേയം ഉണ്ടാകുന്നതുപോലെ തന്നെ പ്രധാനമാണ് അതെങ്ങനെ വിവരിക്കാമെന്ന് ചോദ്യം. ഇക്കാര്യത്തിൽ സക്കറിയ പരീക്ഷണാത്മകമായി ഇടപെട്ടു. മലയാളകഥയെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അദ്ദേഹം ഒരു പുതിയ രചനാരീതി പരിചയപ്പെടുത്തി. താൻ എഴുതാൻ പോകുന്ന കഥയെക്കുറിച്ച് തനിക്ക് കാര്യമായി വിവരമില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .കഥ പറയുന്നതിനൊപ്പം അത് അന്വേഷിക്കുകയും ചെയ്യുകയാണ്.

    ഈ ലോകജീവിതത്തിലെ സംഭവങ്ങളും അതിനോടുള്ള മനുഷ്യരുടെ പ്രതികരണങ്ങളും നിസ്സഹായമായ ഒരവസ്ഥയിലേക്കാണ് എത്തിച്ചേരുന്നതെന്ന് സക്കറിയയുടെ കഥകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ പ്രവൃത്തിയ്ക്ക് യുക്തിയോ പ്രസക്തിയോ ഉണ്ടെന്ന് നാം അവകാശപ്പെടുമ്പോഴും അതിനടിയിൽ  ഈ ലോകത്തിലെ പരാജയപ്പെട്ട ,തെറ്റായി മനസിലാക്കി വഴിതെറ്റിയവരുടെ തേങ്ങൽ അലയടിക്കുന്നുണ്ടെന്ന് കഥാകൃത്ത് സൂചനതരുന്നുണ്ട്. 'ഒരു സുന്ദര സന്ധ്യയിൽ' എന്ന കഥ സക്കറിയ എഴുതുന്നത് 1969 ലാണ്. ഇപ്പോഴും അത് പുതുമയോടെ വായിക്കാം. നമ്മുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും സകല തന്ത്രികളും അതിൽ ഇഴുകിച്ചേരുന്നു.അല്ലെങ്കിൽ നമ്മളിൽ നിന്ന് അത് കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്നു. എ എന്ന എഴുത്തുകാരനെയും ബി എന്ന എഴുത്തുകാരനെയും പരിചയപ്പെടുത്തുകയും പിന്നീട് അവർ കണ്ടുമുട്ടുന്നതും അതിനു ശേഷം അവർ ചില കഥകൾ എഴുതാൻ പദ്ധതിയിടുന്നതും അതിനു വേണ്ടി ബി എന്ന എഴുത്തുകാരൻ്റെ വീട്ടിലെ  അടച്ചിട്ട മുറിയിൽ എത്തുന്നതും  കഥയെഴുതുന്നതും അതോടെ ബിയുടെ മാനസിക നില മാറി അയാൾ എ യെ  വെടിവച്ചതിൻ്റെ ഫലമായി ബി അയാളെ പൊക്കിയെടുത്ത് നദിയിലേക്ക് എറിയുന്നതുമാണ് കഥ.

    ഇത് ഒരു വികലമായ ചുരുക്കെഴുത്തായി കണ്ടാൽ മതി. കഥ  വായിക്കുമ്പോൾ എഴുത്തിൻ്റെ  ബ്രില്ല്യൻസ് അനുഭവിക്കും. അതിൻ്റെ അവിശ്വസനീയമായ ആഖ്യാനത്തിൽ വായനക്കാരൻ പൊട്ടിച്ചിരിക്കുകയോ സങ്കടപ്പെടുകയോ സാധാരണ സംഭവങ്ങളിൽ പോലും ഉൾച്ചേർന്നിരിക്കുന്ന പ്രഹേളികയെ മുഖാമുഖം കാണുകയും ചെയ്യും. കഥ പറയുന്നതിലാണ് സക്കറിയ കഥയുടെ നിഗൂഢത കഥയും ഒളിപ്പിക്കുന്നത്.നാനാതരത്തിലുള്ള  ചിന്തകൾ വന്നുചേരുകയാണ്. തൻ്റെ ആധിപിടിച്ച കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ കഥാകൃത്ത് തന്നെ ചിലപ്പോൾ പരിഹസിക്കുന്നു; ചിലപ്പോൾ അവരോട് അനുതാപം കാണിക്കുന്നു. അവർ വിധിയുടെ ക്രൂരവിനോദത്തിന് ഇരയാകുന്ന പാവകളാണെന്നു തോന്നുന്ന തരത്തിൽ അവരെ കഥാകൃത്ത് ജീവിതത്തിന്റെ നഗ്നതയിൽ നിർത്തുന്നു. അവർ രണ്ട് എഴുത്തുകാരായതിനാൽ അവർ ഏകാകികളും തലതിരിഞ്ഞവരും ദുഃഖിതരുമാണെന്ന് അറിയിക്കുന്നു. അവരെ പുറമെ നിന്ന് ഒരു റിപ്പോർട്ടറോ, ടിവി ക്യാമറമാനോ, കാരൂരിനെ പോലെ ഒരു കഥാകൃത്തോ  കാണുന്നതിൽ നിന്ന് വ്യതിചലിച്ച് വേറൊരു ലോകം സൃഷ്ടിക്കുന്നു. ഇതാണ് രചനയുടെ അതിസമ്പനമായ പശ്ചാത്തലമായി മാറുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ പരിചയപ്പെടുന്നത് തന്നെ കഥയായി മാറുന്നു. കഥാകൃത്ത് എന്ന നിലയിലുള്ള ഉത്ക്കണ്ഠ ഇവിടെ പങ്കുവെയ്ക്കുന്നു.അവരിലേക്ക് നോക്കിയിരിക്കുന്ന രണ്ട് കണ്ണുകളാണ് കഥാകൃത്ത്. അത് പക്ഷേ ലോകത്ത് എവിടെയുമുള്ള നോട്ടക്കാർക്ക് സമാനമല്ല .

    യുക്തിയും യുക്തിഭംഗവും ചേരുമ്പോൾ 

    സക്കറിയയുടെ ഉദ്വേഗങ്ങളും അറിവുകളും ആകുലതകളുമാണ് അദ്ദേഹം എഴുതുന്നത്. അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ദയനീയമായി നോക്കുന്നു. ഒരു സ്വപ്നത്തിലെന്നപോലെ അവരെ പിന്തുടരുന്നു. ജർമ്മൻ കവി ദോർസ്  ഗൂൺബീൻ(Durs Grunbein)
    എഴുതിയ Exaltations in Sleep എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
    Extreme ,in sleep we struggle with our dreams,
    like Din Quixote ,until the body finds its rest."
    സെർവാന്തസിൻ്റെ 'ഡോൺ 'ക്വിക്സോട്ട്' എന്ന നോവലിലെ അതേ പേരുള്ള കഥാപാത്രം സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ച് യുദ്ധം ചെയ്യുന്ന സ്വഭാവക്കാരനാണ് .അയാൾ ആവശ്യമില്ലാതെ പലതിനെയും ശത്രു വാക്കുന്നു. എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നു. ഈ കഥാപാത്രങ്ങളുടെ ലോകം ഭാഗികമായി ക്വിക്സോട്ടിൻ്റേതിനു സമാനമാണ്. അവർ സ്വപ്നത്തിലെന്ന പോലെ പലതും പിന്തുടരുന്നു. ഇതിനിടയിൽ കഥയുടെ ലോകം സാങ്കല്പികം മാത്രമല്ലെന്നും അത് നമ്മുടെ ഓരോരുത്തരുടെയും ഭൂതവർത്തമാനഭാവികളെ ബാധിക്കുന്നതാണെന്നും കഥാകൃത്ത് വെളിപാട് പോലെ എഴുതുന്നു. "പക്ഷേ ഒന്നു പറയട്ടെ, പുച്ഛവും ശിരസ്സും ഇല്ലാത്ത കഥാവസ്തുവെന്തെന്ന് എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു കഥ സൃഷ്ടിക്കുന്നതിനേക്കാൾ എത്രയോ സംതൃപ്തിദായകമാണ് ഭൂതവർത്തമാനഭാവികാലങ്ങളും ആദിമധ്യാന്തങ്ങളും ഉള്ള ഒരു നല്ല കഥ അല്പം തളർച്ചയും കാലതാമസവും വക വച്ചിരുന്ന് ശ്രവിക്കുന്നത് .തന്നെയല്ല, കാലതാമസം വരുന്നതിലത്ഭുതപ്പെടാനുണ്ടോ? കാരണം ഈ ലോകത്തിലെ ഒരു സംഭവം ,എന്നു പറഞ്ഞാൽ അതെത്ര നിസ്സാരവുമായിക്കൊള്ളട്ടെ ,വിശകലനം എത്രയോ ദുഷ്കരമായതും, ഏതെല്ലാം നിഗൂഢശക്തികളൊന്നിച്ച് വർത്തിക്കുന്നതിൻ്റെ -ഗ്രഹങ്ങളും നക്ഷത്രങ്ങളും കൈരേഖകളും  മുഖലക്ഷണങ്ങളും ഗൗളികളും കിളികളും വെടിവഴിപാടുകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിന്റെ -ദൃശ്യഫലവും പൂർവജന്മാധിഷ്ഠിതമായ  കർമ്മഫലത്തിന്റെയും അണു വാനരസ്വഭാവശക്തികളുടെയും ഏകകാലാസ്ഥാനമായ ഏകതാനകേന്ദ്രവും ആയ ഒരു പ്രതിഭാസത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നോർക്കണം."

    ജീവിതത്തിലെ ഒരു പ്രവൃത്തിക്ക്, ഒരു നോട്ടത്തിന് ,സ്പർശത്തിന് ഇങ്ങനെ പലവിധത്തിലുള്ള അർത്ഥങ്ങളും മാനങ്ങളുമുണ്ടെന്നത് കഥാകൃത്തെന്ന നിലയിൽ സക്കറിയയെ കുഴയ്ക്കുകയാണ് .യുക്തിയും യുക്തിഭംഗവും ഇണചേരുന്നതിൻ്റെ യുക്തിയാണ് സ്വപ്നത്തിനുള്ള തെങ്കിൽ ജീവിതത്തെ അതിൽ നിന്നു വേർതിരിച്ചെടുക്കാനാവുന്നില്ല. തൻ്റെ  കഥാപാത്രങ്ങൾ എന്തിനാണ് വ്യഥയനുഭവിക്കുന്നതെന്ന വിചാരം   അദ്ദേഹത്തെ അസ്വസ്ഥനാക്കുകയാണ്. അതേസമയം ഏതോ നിയോഗത്താൽ ജീവിതത്തിൽ ആസക്തരാവുകയും വഴക്കടിക്കുകയും ചെയ്യന്ന മനുഷ്യരുടെ നിസ്സാരത ,അല്പത്വം ,അസംബന്ധം കഥയിലുടനീളം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്നു നാം ആലോചിക്കാതിരിക്കില്ല. പ്രധാനമായി തോന്നിയ ഒരു കാര്യം ഇതാണ്: ഈ കഥാപാത്രങ്ങളേക്കാൾ കൂടിയ വ്യഥ അവരുടെ പേരിൽ കഥാകൃത്ത് അനുഭവിക്കുകയാണ്. അതെന്തിനു വേണ്ടിയാണ് ?അവിടെയും യുക്തിയും യുക്തിഭംഗവും ചേർന്നു കളിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സിനുള്ളിലൂടെ വീശിയടിക്കുന്ന കാറ്റ് എത്ര ശക്തിയുള്ളതാണെന്ന് കഥാകൃത്താണ് വിശദീകരിക്കുന്നത്. അവരെ കഥാകൃത്ത് വലുതായി കാണുകയാണ് ,ജീവിതത്തേക്കാൾ . അവർ ജീവിതത്തിൽ സ്വയം നഷ്ടപ്പെടുകയായിരുന്നു. ഉദാഹരണത്തിന് സാഹിത്യകാരൻ ബി   നേരിടുന്ന പ്രശ്നങ്ങൾ കഥാകൃത്ത് ഇങ്ങനെ വിശദീകരിക്കുന്നു: "എഴുത്തുകാരൻ ബി ക്ക് ചില സുന്ദരസന്ധ്യകളിൽ പാതവിളക്കുകളെരിയുന്ന ഏകാന്തവും അനന്തവുമായ പാതകളിൽക്കൂടെ  ജീവിതത്തെയും സാഹിത്യത്തെയും ദൈവത്തിൻ്റെ അർത്ഥത്തെയും പ്രപഞ്ചത്തിന്റെ സത്യത്തെയും സ്നേഹത്തിന്റെ വ്യാപ്തിയെയും ധനത്തിന്റെ പ്രാപ്തിയെയും സംബന്ധിച്ച പ്രശ്നങ്ങളിൽ ധ്യാനനിമഗ്നനായി കുനിഞ്ഞശിരസും പിറകിൽ അഥവാ നെഞ്ചിൽ വിലങ്ങനെ കെട്ടിയ കൈകളുമായി നടന്നു നടന്നു പോവുന്ന ഒരു പതിവുണ്ടായിരുന്നു."

    എഴുത്തിൽ സത്യത്തിനാണ് പരമപ്രാധാന്യമെന്ന് സക്കറിയ വിശദീകരിക്കുന്നു .സത്യത്തെ കുറെക്കൂടി വലുതായി കാണിക്കുന്നത് വായനക്കാർക്ക് അതിൻ്റെ ആഴം ബോധ്യമാവാനാണ്. ഒരു എഴുത്തുകാരന്റെ മനസ്സിൽ, പ്രത്യക്ഷത്തിൽ അകാരണമായി കടൽ പോലെ ഏതോ വ്യഥ തള്ളിക്കയറി വരുന്നുണ്ട് .അതിൻ്റെ മർദ്ദത്തിൽ വീണുപോവുകയാണ് ചെയ്യുക. അതിൽ നിന്ന് രക്ഷനേടണമെങ്കിൽ വികാരത്തിനു മുകളിൽ ജ്ഞാനവും പ്രായോഗികബുദ്ധിയും വേണം.  എന്നാൽ പ്രായോഗിക ബുദ്ധിയില്ലാത്തവർ മറ്റൊരോ ചലിപ്പിക്കുന്ന പാവയെ പോലെ, സ്വയം നിയന്ത്രണമില്ലാതെ വികാരങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോകും. 

    കഥാപാത്രങ്ങളുടെ മുന്നിൽ നിസ്സഹായനായി 

    താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഒരു ജാലകത്തിലൂടെ നോക്കി കാണേണ്ട ചുറ്റുപാടിലാണ് കഥാകൃത്ത് .ഇത് ഒരു വായനക്കാരൻ്റെ സത്യവാങ്മൂലമാണ്.  ആ കഥാപാത്രങ്ങളുടെ മനോഗതി എളുപ്പത്തിൽ അറിയാവുന്നുന്നത് അവരെ സൃഷ്ടിച്ചയാൾക്കായിരിക്കുമല്ലോ.
    എന്നാൽ അത് അത്രയ്ക്കൊന്നും തനിക്ക് അറിയില്ലെന്നാണ് കഥാകൃത്തിൻ്റെ കാഴ്ചപ്പാട്.ഇവിടെ കഥാകൃത്ത് തന്നിൽ നിന്നു അന്യവത്ക്കരിക്കുകയാണ്. തൻ്റെ കഥ തന്നിൽ നിന്നു ദുരൂഹമായി തെന്നിമാറിപ്പോകുന്നതിൻ്റെ ശൂന്യതയിലാണ് അദ്ദേഹം. ഇതാണ് കഥാകൃത്തിൻ്റെ അസ്തിത്വപ്രതിസന്ധി. എന്തെങ്കിലും അറിയാമെങ്കിൽ തന്നെ അത് എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ മാറിമറിയുകയും ചെയ്യും. ഒരിക്കൽ സക്കറിയ ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് എഴുത്തുകാരന്റെ ചുമതല നമ്മുടെ വായനക്കാരെ ചതിക്കാതിരിക്കുക എന്നതായിരിക്കണം. മതങ്ങളോടും ദൈവങ്ങളോടുമുള്ള അന്ധമായ ആരാധന, വർഗീയതയോടുള്ള കീഴടങ്ങൽ ,രാഷ്ട്രീയത്തിന്റെ ഏറ്റവും മൂഢമായ വിചാരങ്ങളോടുള്ള കീഴടങ്ങൽ ,മൂഢമല്ലെങ്കിലും എല്ലാത്തരം രാഷ്ട്രീയത്തോടുമുള്ള കീഴടങ്ങൽ, സ്വേച്ഛാധിപത്യപ്രവണതയോടുള്ള കീഴടങ്ങൽ ഇതൊക്കെ ഒരു എഴുത്തുകാരന് കൊള്ളാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല." പക്ഷേ ഇതൊക്കെ ആദർശമോ തീരുമാനമോ ആയി നിൽക്കുമ്പോഴും കഥയിലെ സത്യം വളരെ ദുർഗ്രഹമായി വിവിധ വ്യാഖ്യാനങ്ങളായി ചിതറിപ്പോകുന്നു .കഥാരചന തൻ്റെ വികലമായ ഒരു അനുകരണമാണെന്ന, വ്യാജമായ ഒരു നിർമ്മിതയാണെന്ന സ്വയം വിമർശനവും കഥയിലുണ്ട്. പ്രകൃതിയെ കഥയിൽ വിവരിക്കുന്നത് അത് മറ്റെവിടെയെങ്കിലും വരാനിടയുള്ള വർണന പോലെയാണ്. പ്രകൃതി ഇങ്ങനെയൊക്കെയാണ് കഥയിൽ പ്രത്യക്ഷപ്പെടാറുള്ളതെന്ന ധ്വനി അതിലുണ്ട്. അതുകൊണ്ട് താൻ പ്രകൃതിവർണന ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിൻവാങ്ങുന്നു. 

    കഥാപാത്രങ്ങളുടെ വിധിയെക്കുറിച്ച് പ്രതിപാദിക്കാനുള്ള പാണ്ഡിത്യമോ വിവരമോ തനിക്കില്ലെന്ന് കഥാകൃത്ത് പറയുന്നിടത്താണ് സക്കറിയുടെ കഥയുടെ സൗന്ദര്യം. അദ്ദേഹം അജ്ഞേയമായ ഒരു ലോകത്തെ മനുഷ്യരെ അറിയാനാണ് നോക്കുന്നത്. അതൊരു ഊരാക്കുടുക്കാണ്. അതാകട്ടെ പിടിതരാതെ ഒഴിഞ്ഞുമാറുകയാണ് .ഓരോ വസ്തുവും ദൃശ്യവും അനുഭവവും അതിൻ്റെ യഥാർത്ഥമായ തലം, അങ്ങനെയൊന്നുണ്ടെങ്കിൽ ,മറച്ചുവച്ചാണ് നമ്മുടെ മുന്നിൽ വരുന്നത്.നാം സംവദിക്കുന്നതോടെ അത് ഏടാകൂടമായി മാറുന്നു. തൊട്ടടുത്തുള്ള യാളെ പോലും മനസ്സിലാക്കാനാവാത്ത വിധം വളരെ ദുർഗ്രഹമായ ജീവിതസാഹചര്യത്തിലാണ് മനുഷ്യൻ  ജീവിക്കുന്നതെന്ന തോന്നൽ ആ കഥാപാത്രങ്ങളിൽ നിന്നു നമ്മളിലേക്ക് സംക്രമിക്കുന്നു.അതിനെ എങ്ങനെ പിടികൂടണമെന്ന കുഴപ്പിക്കുന്ന ചോദ്യമുയരുകയാണ്. അതിനുവേണ്ടിയുള്ള യുദ്ധതന്ത്രമാണ് ആഖ്യാനമായിത്തീരുന്നത് .


  • അസ്തിത്വബോധത്തെ അസ്ഥിരപ്പെടുത്തുന്ന ദർശനം /എം.കെ.ഹരികുമാർ

     ഈ നൂറ്റാണ്ടിൽ ,മലയാളനോവലിൽ പിറന്ന ആദ്യത്തെ ക്ലാസ്സിക് കൃതി എന്ന നിലയിലാണ് 'എം.ആർ .അനിൽകുമാറിൻ്റെ 'ഏകാന്തതയുടെ മ്യൂസിയം'(2019) എന്ന നോവലിനെ ഇവിടെ സമീപിക്കുന്നത് എന്നു പറയട്ടെ

     




    • ഈ നൂറ്റാണ്ടിൽ ,മലയാളനോവലിൽ പിറന്ന ആദ്യത്തെ ക്ലാസ്സിക് കൃതി എന്ന നിലയിലാണ് 'എം.ആർ .അനിൽകുമാറിൻ്റെ 'ഏകാന്തതയുടെ മ്യൂസിയം'(2019) എന്ന നോവലിനെ ഇവിടെ സമീപിക്കുന്നത് എന്നു പറയട്ടെ. നോവലിനുള്ളിലെ നോവലും എഴുത്തുകാരനുള്ളിലെ  എഴുത്തുകാരനുമാണ് ഈ  നോവലിൻ്റെ മുഖ്യപ്രമേയം. ഈ നൂറ്റാണ്ടിൽ ഒരു നോവൽ എഴുതുമ്പോൾ അതിനു ഭാഷാപരവും പ്രമേയപരവുമായ നവീനത അനിവാര്യമാണ്. കാലികമായ ക്രാഫ്റ്റിൻ്റെ നവീകരണം ഉണ്ടാകണം. ഈ നോവൽ ഇത്  സാധ്യമാക്കിയിരിക്കുന്നു. സമകാലിക സാഹിത്യത്തിലെയും സമീപഭൂതകാലത്തിലെയും മികച്ച കൃതികൾ അവതരിപ്പിച്ച ക്രാഫ്റ്റ് അറിയുന്ന ആളാണ് ഇത് എഴുതിയിരിക്കുന്നതെന്നു വായനക്കാരനു മനസ്സിലാവുന്ന ധാരാളം സന്ദർഭങ്ങളുണ്ട്. 

      മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' പ്രസിദ്ധീകരിച്ചത് 1955 ലാണ്.വ്യക്തിഗതമായ ആത്മീയത, യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള ആഖ്യാനം, സ്വപ്നാത്മകത ,ഭ്രമാത്മകത ,ശൂന്യത, ആഖ്യാനത്തിൽ കാലങ്ങളുടെ കുഴമറിച്ചിൽ തുടങ്ങിയ സങ്കേതങ്ങൾ അതിലുണ്ടായിരുന്നു .ഹ്വാൻ റുൾഫോക്ക് ഇരുപതാം നൂറ്റാണ്ടിലെ നോവൽ എന്താണെന്നു അറിയാമായിരുന്നു .ഫ്രാൻസ് കാഫ്കയുടെയും ക്ലാരിസ് ലിസ്പെക്റ്ററിൻ്റെയും നോവലുകളും ബോർഹസിൻ്റെയും എഡ്ഗാർ അലൻപോയുടെയും കഥകളും നൽകിയ സാഹിത്യസംസ്കാരത്തെ ഒന്നു പുതുക്കുകയാണ് ഹ്വാൻ റുൾഫോ ചെയ്തത്. ആധുനിക മനസ്സിൽ നിന്നുള്ള വളർച്ചയാണ് ഇവിടെ കാണാനായത് .ആധുനിക മനസ്സ് എന്ന ബെഞ്ച് മാർക്ക് ഉണ്ടാകണം. അത് ഇനിയുള്ള സാഹിത്യരചനകളുടെ പശ്ചാത്തലഭംഗിയാണ്.

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പത്തൊൻപതാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകളും പ്രമേയങ്ങളും ആവർത്തിക്കേണ്ട; ആ ഭാഷയോ ശൈലിയോ മതിയാവുകയില്ല .
      വായനക്കാർക്ക് അത് വിസ്മയം നൽകില്ല .ജീവിതത്തെ ആഴത്തിൽ കാണുന്ന ഒരു എഴുത്തുകാരനു  അയാളുടേതായ ക്രാഫ്റ്റ്, നവീന സാഹിത്യാവബോധം  ഉണ്ടാകാതിരിക്കില്ല. നോവലിൻ്റെ സംസ്കാരം എന്താണെന്നു അറിയേണ്ടതുണ്ട്. വ്ളാഡിമിർ നബോക്കോവ് നിരീക്ഷിക്കുന്നത്, ഓരോ നോവലും അതിനു മുമ്പുണ്ടായ എല്ലാ നോവലുകളെയും അതിശയിപ്പിക്കണമെന്നാണ്. നോവൽ എന്ന മാധ്യമം പുതിയതാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. നോവലിൽ എന്തും പറയാമെന്ന ധാരണ വേണ്ട. ചിലർ ഇപ്പോഴും ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസവും നഗര, ഗ്രാമ പുരാണങ്ങളും നോവലിലൂടെ വേവിച്ചു വിളമ്പുകയാണ്. ഇതൊക്കെ കാലഹരണപ്പെട്ട ആവിഷ്കാരങ്ങളാണ്.

      നോവലിനള്ളിൽ മറ്റൊരു നോവൽ 

      'പെഡ്രോ പരാമോ'യുടെ ഭ്രമാത്മകതയും മനുഷ്യത്വവും ഇരുപതാംനൂറ്റാണ്ടിന്റെ അനുഭവമായിരുന്നു .ആധുനികതയുടെയും ഉത്തരാധുനികതയുടെയും സംസ്കാരമുള്ളവർ എഴുതുന്ന നോവലുകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കാത്തിരിക്കുന്നത്. ഗബ്രിയേൽ ഗാർസിയ മാർകേസ് ,റോബർട്ടോ ബൊലാനോ തുടങ്ങിയവരുടെ നോവൽ പര്യവേക്ഷണങ്ങൾ ഓർമ്മയിലുണ്ട്. യാൻ മാർട്ടൽ എഴുതിയ 'ലൈഫ് ഓഫ് പി' (2001) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകക്ളാസിക്കായി പരിഗണിക്കാവുന്നതാണ്. 
      തൊട്ടു പിന്നാലെയാണ് 2004 ൽ റോബർട്ടോ ബൊലാനോയുടെ '2666' പ്രസിദ്ധീകരിക്കപ്പെട്ടത്. 2003 ൽ ബൊലാനോ വിടവാങ്ങിയ ശേഷമാണ് നോവൽ പുറത്തുവന്നത്. 2017 ൽ ജോർജ് സോണ്ടേഴ്സിൻ്റെ 'ലിങ്കൺ ഇൻ ദ് ബാർദോ' പ്രത്യക്ഷപ്പെട്ടത്  നോവലിൻ്റെ ഭാവിയിൽ വിശ്വസിക്കാനുള്ള പ്രചോദനവും ശക്തിയും നൽകി .അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' ഒരാധുനിക മനസ്സിൻ്റെ  സാന്നിദ്ധ്യം നിലനിർത്തുന്നു. ഗൃഹാതുരത്വമോ മിത്തുകളുടെ നിർമ്മാണമോ പ്രാദേശിക ഭൂപ്രദേശങ്ങളുടെ വീണ്ടും കണ്ടെത്തലോ ഇല്ല. താരതമ്യേന  വളരെ ബൃഹത്തായ ഒരു നോവലാണിത്. എഴുനൂറ്റി നാല്പത് പുറങ്ങളിൽ വ്യാപിക്കുന്ന നോവലിൽ പല കഥാതന്തുക്കൾ കൂട്ടിയോജിപ്പിക്കുന്നതിലും അത് നോവലിനുള്ളിലെ മറ്റൊരു നോവലായി വികസിപ്പിക്കുന്നതിലും സൂക്ഷ്മതയും അധ്വാനവും വളരെ ആവശ്യമാണ്. മലയാളനോവലിനെ കാല്പനിക ജ്വരത്തിൽ നിന്ന് മോചിപ്പിച്ച കൃതിയാണിത് .നമ്മുടെ ഭാഷയിൽ ഒരു മിസ്റ്റിക് ,കാല്പനിക ,ചരിത്ര സ്വരമേളനത്തിനാണ് എപ്പോഴും ആധിപത്യം ചെലുത്താനായിട്ടുള്ളത്. ബഷീറിൻ്റെ 'മാന്ത്രികപ്പൂച്ച', വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' തുടങ്ങിയ കൃതികൾ ഉദാഹരണം. ഒരു നവ റൊമാൻറിക് ,സൗന്ദര്യാത്മക  പരിപ്രേക്ഷ്യം മലയാള വായനക്കാർക്ക് ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയും. വിജയൻ്റെ ദാർശനികമായ അജ്ഞേയതയും വൈദികമായ സൗന്ദര്യാത്മകതയും മലയാളവായനയെ നവീകരിച്ചു എന്നതാണ് സത്യം.

      എന്നാൽ അനിൽകുമാർ കേവലം ഒരു നോവൽ കൊണ്ട് വായനയിൽ സമൂലമായ പരിവർത്തനം സാധ്യമാക്കുക മാത്രമല്ല, സമകാലികമായ നോവൽ സംസ്കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ഉതകുന്ന വിധം ഉത്തരാധുനികമായ ആഖ്യാനതന്ത്രത്തെ  കലാപരമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.പുതിയൊരു പ്രമേയം കണ്ടെത്തുകയോ ഒരു രാഷ്ട്രീയ വിഷയം വിശദീകരിക്കുകയോ ചെയ്യുന്നതിനു പകരം നോവൽ തന്നെ നോവലിനെ അപനിർമ്മിക്കുന്നതാണ് നാം കാണുന്നത് .ഓർമ്മയ്ക്കുള്ളിലേക്ക് പോയി ഇതര ഓർമ്മകൾ കോർത്തെടുക്കുന്നതു പോലെയാണിത്.

      ഈ നോവലിൽ ഒരിടത്ത് നോവലിസ്റ്റ് തൻ്റെ കഥാസങ്കല്പം വ്യക്തമാക്കാൻ  ചില കാര്യങ്ങൾ പറയുന്നുണ്ട് .അത് നോവലിലെ എഴുത്തുകാരനെന്ന കഥാപാത്രത്തോടുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി രേഖപ്പെടുത്തുന്നതാണ്. ജീവിതത്തിൽ നിന്ന് ഒരു കഥ എടുത്ത് പകർത്തുകയല്ല ,ജീവിതത്തെ അതായിട്ടു തന്നെ ആവിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ആ എഴുത്തുകാരൻ അറിയിക്കുന്നുണ്ട്. ജീവിതം ഒരു കഥയല്ലെന്ന നിലപാടിനാണ് ഇവിടെ പ്രസക്തി.  ജീവിതം ഒരിക്കലും ഒരു കഥയല്ല ;അത് ജീവിതം മാത്രമാണ്. ജീവിതത്തെ കഥയാക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകും.കഥയുടെ ക്രാഫ്റ്റിനും ഉള്ളടക്കത്തിനുമായി ജീവിതത്തെ രൂപാന്തരപ്പെടുത്തേണ്ടി വരും. യഥാതഥ   നോവലിസ്റ്റുകൾ ജീവിതത്തെ ഒരു കഥയാക്കി പരിമിതപ്പെടുത്തി എന്ന ആരോപണവും കഥാപാത്രം ഉന്നയിക്കുന്നുണ്ട്. ഒരു പ്ളോട്ടിനുള്ളിൽ കഥാപാത്രങ്ങൾ കുരുങ്ങിക്കിടക്കുന്നതിനെതിരെയാണ്  അദ്ദേഹം ചിന്തിക്കുന്നത്. "ജീവിതത്തിലൊരിടത്തും അങ്ങനെ കുരുങ്ങിക്കിടക്കുന്നവരെ കാണാൻ പറ്റില്ല .ജീവിതം മറ്റൊന്നുമല്ല. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലക്കണ്ണികൾ മാതിരിയുള്ള എണ്ണമറ്റ സംഭവങ്ങൾ മാത്രമാണ് .ഏതൊരാളും ആ പരമ്പരകളിലെ തുടർച്ചയും പങ്കാളിയുമാണ്. ശ്രമിച്ചു നോക്കിയാൽ സംഭവങ്ങളും കഥാപാത്രങ്ങളാവാൻ തയ്യാറാവാത്ത മനുഷ്യരും ആകസ്മികതകളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്  ജീവിതമെന്നു കാണാം ." ഈ വീക്ഷണം 'ഏകാന്തതയുടെ മ്യൂസിയ'ത്തെ  മലയാളനോവലിൻ്റെ വഴിയിൽ ഒരു നാഴികക്കല്ലാക്കുകയാണ്.

      നോവലിസ്റ്റ് വിശുദ്ധനാവുമ്പോൾ 

      മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നു  തോന്നാത്ത ആഖ്യാനമായി ജീവിതത്തെ കാണുകയാണ് നോവലിസ്റ്റ്. എഴുത്തുകാരനും കൃതിയിലെ എഴുത്തുകാരനും ഒരേ പോലെ ചിന്തിക്കുകയാണ് .കൃതിയിലെ എഴുത്തുകാരന്റെ സങ്കല്പത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ  ക്രാഫ്റ്റ് 'ഏകാന്തതയുടെ മ്യൂസിയ'ത്തിൻ്റ കർത്താവിന്റേതാണ്. ജീവിതത്തിൻ്റെ  ആകസ്മികതകളെയാണ് നോവലിസ്റ്റ്  സാമഗ്രിയായി നിരീക്ഷിക്കുന്നത്. ആകസ്മിക സംഭവങ്ങൾ ജീവിതത്തെ അനന്യമാക്കുന്നു. എങ്ങനെയാണ് ഇത് ആവിഷ്കരിക്കുക എന്ന ആലോചന നോവലിലെ എഴുത്തുകാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "വിചാരിച്ചിരിക്കെ പെട്ടെന്നൊരുനാൾ ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങുന്നു. അതിൻ്റെ വിസ്മയമാണ് കഥ .പെട്ടെന്നൊരാൾ ധനികനാകുന്നു. അല്ലെങ്കിൽ വേറൊരാൾ മരണത്തിലേക്കോ വലിയ രോഗത്തിലേക്കോ വഴുതിവീഴുന്നു. കപ്പൽച്ചേതം വന്ന് ആർക്കും ത്രാണനം  ചെയ്യാനാവാത്ത മരണസമുദ്രത്തിൽപ്പെടുന്നു. സ്നേഹം നടിച്ചു വരുന്ന ഒരു ഭരണാധികാരി നമ്മുടെ സ്വാതന്ത്ര്യമെല്ലാം കവർന്നെടുത്തുകൊണ്ടുപോകുന്നു. ക്രൂരനും കോമാളിയുമായ ഒരു ഏകാധിപതി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നു. തെരുവുകൾ നായകളെ പോലെ അയാളെ കടിച്ചു കീറുന്നു.അപ്രതീക്ഷിതമായി ഭാര്യയും ഭർത്താവും വഴക്കിട്ട് പിരിയുന്നു. അവരുടെ നിഷ്കളങ്കരായ കുട്ടികൾ അനാഥരാവുന്നു.പെട്ടെന്നൊരാൾ അകാരണമായി വിഷാദരോഗിയാവുന്നു. അതുകാരണമായി അല്ലെങ്കിൽ കാരണമുണ്ടായിട്ടുതന്നെ ഒരാൾ ഉന്മാദത്തിലേക്ക് നിലവിട്ട് പതിക്കുന്നു. സന്തോഷവാനായ ഒരാൾ കടങ്കഥ പോലെ ആത്മഹത്യ ചെയ്യുന്നു. ബാല്യം വിടാത്ത ചിത്രശലഭം പോലെ നിഷ്കളങ്കയായ ഒരു ചെറിയ പെൺകുട്ടി ഏറ്റവും ക്രൂരമായി ഒരു മാംസക്കൊതിയനാൽ തിന്നുതീർക്കപ്പെടുന്നു. അങ്ങനെയുള്ള നിർഭാഗ്യങ്ങളുടെയും ക്രൂരതകളുടെയും പെരുമഴയും കൊടുങ്കാറ്റുമുണ്ടാകുന്നു. അത് ജീവിതത്തെ ചുഴലിക്കാറ്റ് മാതിരി ആകാശത്തേക്ക് തകർത്തെറിയുന്നു. നിലയില്ലാത്ത സൗന്ദര്യത്തിലേക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നു. സ്ഫോടനത്തിലൂടെ ഛിന്നഭിന്നമാക്കുന്നു.അത്തരം ആകസ്മികമായ പരിണതികളെ ചിത്രീകരിക്കുന്നതിനുള്ള കല  കണ്ടുപിടിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം."

      ജീവിതത്തെ ചരിത്രത്തിൻ്റെയോ മിത്തിൻ്റെയോ തടിച്ച പുസ്തകങ്ങളുടെ യോ മഹത് വചനങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ മുഖാമുഖം കാണാനാണ് നോവലിസ്റ്റിൻ്റെ ഉദ്യമം . മറ്റുള്ളവർ കണ്ടതിനും അവർ കാണിച്ചുതന്നതിനും അപ്പുറത്ത് താൻ എന്തു കണ്ടുവെന്ന് സ്ഥിരീകരിക്കാൻ സ്ഥായിയായ ഒരു നിർബന്ധമുണ്ടാകുന്നു. ഇവിടെ നോവലിസ്റ്റ് വിശുദ്ധ (saint)നാവുകയാണ് .നന്മയെയും തിന്മയെയും വെറും സാക്ഷിയായി നിന്ന് വിചാരണ ചെയ്യുന്നു. ആരോടും പക്ഷമില്ല. എല്ലാം തന്നിൽ നിന്നു പിറവിയെടുത്തതാണെന്ന ബോധ്യത്തിൽ സത്യങ്ങൾ തന്നിലേക്കു തന്നെ അസ്ത്രങ്ങളായി പാഞ്ഞു വരുന്നത് കണ്ട് നിഷ്കളങ്കനും നിസ്സഹായനുമാകുന്നു .നിർമ്മമതയുടെ വിശുദ്ധിയിൽ വാക്കുകൾ അലൗകികമായ പൊരുളുകളായിത്തീരുന്നു. ഇത് നോവലിസ്റ്റിനെ വിശുദ്ധനാക്കുകയാണ്. താൻ ഒരു പുണ്യാളനാണെന്ന അറിവിൽ യാതൊന്നിനോടും സന്ധി ചെയ്യാതെ ജീവിതത്തെ വിചാരണ ചെയ്യുന്നു. വിശുദ്ധൻ്റെ അനുഭവങ്ങൾ കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണു പോകും. കാലം  അങ്ങനെയാണ് ഓരോന്നിനെയും പിന്നിലേക്ക് മാറ്റുന്നത് .ഒരു ദിവസം എന്നത് ഒരു ഇല പോലെയോ, വർത്തമാന പത്രത്തിന്റെ ഒരു കടലാസ് പോലെയോ, ഒരു തകിട് പോലെയോ, ബിസ്ക്കറ്റ് പോലെയോ, കലണ്ടറിലെ താള് പോലെയോ എവിടെയും സൂക്ഷിക്കപ്പെടുന്നില്ല. ദിവസം  അപ്പോൾ തന്നെ നിഷ്പ്രഭമാവുകയാണ്. എത്ര കൊട്ടിഘോഷിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത് !.എത്രയോ പക്ഷികളും പ്രാണികളും  ഹർഷാരവത്തോടെയാണ് അതിനെ വരവേറ്റത് .എന്നാൽ അത് ഏറ്റവും വലിയ ശോക ഘോഷയാത്രയോടെ  അവസാനിക്കുന്നു .ഒരു പ്രതീതി പോലെ അത് അപ്രത്യക്ഷമാകുന്നു.  ആ ദിവസം എവിടെയാണുള്ളതെന്നു തിരഞ്ഞു ചെല്ലുന്നവൻ ഒരു നായയെപ്പോലെ, സൂര്യൻ ദൂരെ അസ്തമിച്ച ശേഷമുള്ള ഇരുൾ മറയ്ക്കു നേരെ നിന്ന് കുരച്ചുകൊണ്ടിരിക്കേണ്ടി വരും. വേറെ  മാർഗമില്ല .അതുകൊണ്ട് ആകസ്മികമായി ,കാരണമില്ലാതെ സംഭവിക്കുന്നതിലെല്ലാം ജീവിതത്തെ അഭിദർശിക്കുകയാണ് നോവലിസ്റ്റ് .ഒരു മധ്യവയസ്കൻ്റെ മരണത്തെ പോലും ആകസ്മികമായി നോക്കിക്കാണാൻ തയ്യാറാവുന്നു. "സ്വന്തം മരണത്തെ അദ്ദേഹം സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഒരുവൻ നിത്യമായ ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും തിരഞ്ഞെടുക്കുന്നത് പോലെ വളരെ വളരെ സ്വാഭാവികമായിരുന്നു അത് ." എന്തിനെയും പുതുതായി ,നഗ്നമായി അനുഭവിക്കാനുള്ള ആസക്തിയാണ് ഈ നോവലിൻ്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് കാണാം. യാതൊന്നും മറ്റൊരു ശക്തിക്കും വിട്ടുകൊടുക്കുകയില്ല.

      ആത്മീയത കലയുടെ വസ്തു 

      എല്ലാത്തിനെയും താനാണ് അനുഭവിക്കുന്നതെന്നു നോവലിസ്റ്റ് സ്വയം ബോധ്യപ്പെടുകയാണ് .ബ്രഹ്മചര്യവും  പൗരോഹിത്യവും പോലെയുള്ള ഒരവസ്ഥയാണ് മരണമെന്ന് സങ്കല്പിക്കുന്നതിലെ സ്വതന്ത്രമായ ആത്മീയത നോവലിൽ കലയുടെ വസ്തുവായി പരിണമിക്കുകയാണ്. എഴുതിക്കഴിഞ്ഞ നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങൾക്ക് വിവിധ സാധ്യതകൾ സങ്കല്പിക്കുന്നുണ്ട്. എങ്ങനെയൊക്കെ മാറ്റി എഴുതിയാലും അടിസ്ഥാനപരമായ യാദൃച്ഛികത എന്ന ഗുണമില്ലാതാകുന്നില്ല.

      ഈ നോവലിൽ വിവരിക്കുന്ന കൃതിയുടെ പേരാണ് 'ഏകാന്തതയുടെ  മ്യൂസിയം'. നോവലിസ്റ്റ് കടുത്ത വിഷാദത്തിൽ അമരുകയായിരുന്നു. ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകൻ യാദൃച്ഛികമായാണ് എക്സകവേഷൻസ് എന്ന ബ്ലോഗ് വായിക്കുന്നത്. ബ്ലോഗ് ആധുനികകാലത്തെ ഒരു പ്ലാറ്റ്ഫോമാണ്. നോവൽ അതിൽ നിന്നാണ് പിറവിയെടുക്കുന്നത്. ബ്ലോഗിൽ ആരോ എഴുതിയ ഒരു നോവലിന്റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത് കാണാനിടയാകുന്നു. ഡിടിപി ചെയ്ത് നോവൽ ഭാഗങ്ങളാണ്. അതിൽ ചോരപ്പാടുകളുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളിലൊരാളായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകൻ അതിനു പിന്നിലെ കഥ കണ്ടെത്തുന്നു.ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരന്റെ 'ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ' എന്ന പേരുള്ള ഇംഗ്ലീഷ് നോവലിൻ്റെ മലയാള പരിഭാഷയിലെ ഏതാനും പേജുകളാണത്. നോവലിൻ്റെ യഥാർത്ഥ കർത്താവിനെ തേടിപ്പോവുകയാണ് സിദ്ധാർത്ഥൻ. എഴുത്തുകാരനെ കണ്ടെത്തുമ്പോൾ സംശയങ്ങൾ ഒന്നൊന്നായി ദൂരീകരിക്കുകയാണ്. എന്നാൽ ആ ചോരപുരണ്ട കൈയെഴുത്തുപ്രതിയുടെ പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ഞാൻ വിശദമാക്കാത്തത് ബോധപൂർവമാണെന്ന് നോവലിസ്റ്റ് അറിയിക്കുന്നു .അത് അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതേപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: " ഒരുപക്ഷേ ആയിരം വർഷങ്ങൾക്ക് ശേഷം ഭൂമി ഇളക്കി മറിക്കുമ്പോൾ ഒരിടത്തുനിന്ന് ഒരു മൺകുടം പോലെ ആ രഹസ്യം പൊങ്ങി വന്നേക്കാം. സാമൂതിരിയുടെയും സാമന്തന്മാരുടെയും അഞ്ഞൂറ്  വർഷത്തെ കടൽ വാണിജ്യത്തിന്റെ സമ്പാദ്യം മുഴുവനും ആ രഹസ്യങ്ങളോടൊപ്പം മണ്ണിനടിയിൽ നിന്ന് വീണ്ടും കണ്ടെടുക്കപ്പെടുമായിരിക്കും. അതുവരെ അവ കാലത്തിന്റെ രഹസ്യാത്മകമായ മ്യൂസിയങ്ങളിൽ തന്നെ സൂക്ഷിക്കപ്പെടും. അല്ലെങ്കിൽ മണ്ണടിഞ്ഞു പോകും. " 

      താൻ എഴുതിയ കാര്യങ്ങൾ തൻ്റെ കൺമുന്നിൽ അതേപടി സംഭവിച്ചതിനു ശേഷമാണ് നോവലിസ്റ്റ് നോവൽ മാറ്റിയെഴുതിയത് .ഭാവന ജീവിതത്തെ അതിക്രമിച്ചു കടക്കുന്ന സന്ദർഭമാണെന്ന തിരിച്ചറിവ് സംഭവിക്കുകയാണ്. നോവലിസ്റ്റ് തൻ്റെ വാദം പൂർത്തിയാക്കുന്നത് ഇങ്ങനെയാണ്: "പക്ഷേ യാഥാർത്ഥ്യം ഫിക്ഷ്നെക്കാൾ അവിശ്വസനീയമാണെന്നു ചിലർക്കെങ്കിലും അറിയാതിരിക്കില്ല. എഴുത്തും യാഥാർത്ഥ്യവും തമ്മിലുള്ള ഇടപെടലുകളെല്ലാം നടക്കുന്നത് ഒരു മാന്ത്രിക കളത്തിനകത്തുവച്ചാണ്. എഴുത്തുകാർ മുൻകൂട്ടി പറഞ്ഞുവെച്ചതുപോലെയാണ് ചുറ്റുമുള്ള ഈ ലോകത്ത് കാര്യങ്ങൾ സംഭവിക്കുന്നത്. അതോർക്കുമ്പോൾ പേടി തോന്നും. ഒരു ഉറക്കം കഴിഞ്ഞ് എണീക്കുമ്പോഴേക്കും ലോകം അതേപടി ഇവിടെയുണ്ടല്ലോ. അപ്പോൾ നമുക്ക് സന്തോഷം തോന്നും. ആരും അത് ഇല്ലാതാക്കിയിട്ടില്ല. അതിനെക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? അല്ലെങ്കിൽ ഉറക്കത്തിൽ നിന്നുണർന്ന് നോക്കുമ്പോൾ ഗ്രിഗർ സാംസയെ പോലെ നമ്മളും ഒരു വിചിത്ര ഷഡ്പദമായി പരിണമിച്ചിട്ടില്ല എന്നതിനേക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? നിങ്ങളുടെ മക്കൾക്ക് നിങ്ങളെ വിശ്വാസപൂർവ്വം ചുംബിക്കാൻ കഴിയുന്നു എന്നതിനേക്കാൾ അവിശ്വസനീയമായി മറ്റെന്താണുള്ളത്? ഇത്രയും ഇൻസെക്യുർ ആയ ഒരു ദേശത്തിൻ്റെ തെരുവിലൂടെ നടക്കുമ്പോൾ ആരും നമ്മളെ കൊലപ്പെടുത്തുകയോ കവർച്ച ചെയ്യുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നില്ലല്ലോ. ആരും ഒരു മോട്ടോർസൈക്കിളിൽ വന്ന് വെടിവെച്ചു വീഴ്ത്തുന്നില്ലല്ലോ. പിടിച്ചുകൊണ്ട് പോയി നമ്മുടെ അവയവങ്ങൾ മുറിച്ചെടുക്കുന്നില്ലല്ലോ. ഒരു വർഗീയ കലാപത്തിലും പെട്ട് നമ്മൾ കത്തിയെരിയുന്നില്ലല്ലോ. അല്ലെങ്കിൽ ഇതൊന്നും നടക്കുന്ന വിവരങ്ങൾ പോലും നാം അറിയുന്നില്ലല്ലോ. ഇതിനേക്കാളൊക്കെ വലിയ അത്ഭുതങ്ങൾ എന്തുണ്ട് ?ഇതെല്ലാം സൃഷ്ടിക്കുന്നത് വെറും സാധാരണമനുഷ്യരാണ്. അതുകൊണ്ട് പറയാൻ നിന്നാൽ വിരസമായ ഈ ജീവിതത്തെക്കുറിച്ച് മുഴുവൻ ഉപന്യസിക്കേണ്ടിവരും."

      ഇവിടെ നോവലിൻ്റെ ഭാഷ കാല്പനികമല്ല; യഥാതഥവുമല്ല. എന്നാൽ അത് ഭാഷയുടെ ഒരു വഴിയാണ് . ഭാഷ തനിയെ സൃഷ്ടിക്കപ്പെടുകയാണ്. അതിൽ ആസൂത്രണം ചെയ്ത വിഷാദമോ ഭ്രമമോ ഇല്ല .ചിന്തകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഭാഷ രൂപപ്പെടുകയാണ്. ഭാഷ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിഭവം കഴിച്ച് പെരുമ്പാമ്പിനെ പോലെ കിടക്കുകയല്ല; ഇരയുടെ വലുപ്പത്തിനനുസരിച്ച് ഉടൽ ക്രമീകരിക്കുന്ന ഉരഗമാണത്. 

      മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന മനസ്സ് 

      ഒരു ഭാഗത്ത് ഭാഷ നോവലിസ്റ്റിനെ തന്നെ വലിച്ചുകൊണ്ടു പോവുകയാണ്.
      "എഴുത്തുകാരൻ ആ മരണഫയൽ തട്ടിയെടുത്ത് അത് ആർത്തിയോടെ തുറന്നപ്പോൾ അതിൽ നിന്ന് ദേശാടനപ്പക്ഷികൾ ആകാശത്തേക്ക് ചിറകടിച്ചു പറന്നു. അതിൽ നിന്ന് മഞ്ഞും കാറ്റും പുറത്തേക്ക് വമിച്ചു. ഒരരുവി അതിൽനിന്ന് പുറത്തേക്കൊഴുകി. അനന്തരം സന്ധ്യയായി ,രാവായി. ചുറ്റിലും നിലാവ് പരന്നു. മഗ്ദലേന സലോമിയും ചുഴലി ചുറ്റിത്തിരിയുന്ന കാറ്റും അശാന്തമായ തടാകവുമെല്ലാം അതിൽ  പ്രത്യക്ഷപ്പെട്ടു ."

      വേറൊരിടത്ത് എഴുതുന്നത് നോക്കുക: " ആ വാക്കുകൾക്ക് ഒപ്പിയത്തിൻ്റെയും മരിജുവാനയുടെയും അലൗകികമായ സുഖാനുഭവം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. ആ വാക്കുകൾ മരങ്ങൾക്ക് മുകളിലേക്ക് പടർന്നു കയറാനും താഴേക്ക് തൂങ്ങിയാടാനും വെമ്പുന്ന വള്ളിച്ചെടികളായിരുന്നു. ഭ്രാന്തമായ വെളിച്ചം പരത്തുന്നവയായിരുന്നു.അവൻ അവളുടെ വിരലുകളിൽ തൊട്ടു. അതിൻ്റെ റോസ് നിറമുള്ള അഗ്രങ്ങൾ സ്വപ്നങ്ങളിലുള്ള മാലാഖമാരെ ഓർമ്മിപ്പിച്ചു ." 'ഏകാന്തതയുടെ മ്യൂസിയം' വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടി  എഴുതിയതല്ല ;അനുഭവങ്ങളുടെ പൊരുൾ തേടിച്ചെല്ലുന്ന ഒരു മനസ്സിന്റെ പ്രകമ്പനങ്ങളും കാഴ്ചകളുമാണ് ഇവിടെ ചുരുൾ നിവരുന്നത്. മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന ഒരു മനസ്സിൻ്റെ വിഭ്രാമകമായ ശബ്ദങ്ങൾ ഇതിൽ മുഴങ്ങുന്നുണ്ട് .മനുഷ്യൻ എന്ന അവസ്ഥയുടെ അനേകം അടരുകൾ പുറത്തുകൊണ്ടുവരാൻ ഒരു എഴുത്തുകാരനെയും അയാളുടെ കൃതിയെയും ഉപയോഗിക്കുകയാണ് നോവലിസ്റ്റ്.ഒന്നിൽ തന്നെ അതിൻ്റെ അപരത്വം,സറിയലിസ്റ്റിക്  അനുഭവത്തിൽ തന്നെ അതിൻ്റെ  വൈരുദ്ധ്യാത്മകമായ അനുരണനങ്ങൾ വായനക്കാരൻ അഭിമുഖീകരിക്കുകയാണ്. നോവൽ ഒരു രൂപകമാവുകയാണ്. അത് ചിലപ്പോൾ പ്രഹേളികയാവുകയും ചെയ്യുന്നു.

      നായകനായ സിദ്ധാർത്ഥൻ വളരെ യാദൃശ്ചികമായി കാണുന്ന 'മഗ്ദലേന സലോമി' എന്ന നോവൽഭാഗം ഒരു തെരുവിൽ അനാഥമായി കിടന്ന ഒരു ഡി ടി പി പേപ്പറായിരുന്നല്ലോ .എക്സ് എന്ന ബ്ലോഗറുടെ 'എക്സകവേഷൻസ് എന്ന ബ്ലോഗിലാണ് അത് കാണുന്നതെന്ന് സൂചിപ്പിച്ചത് ഓർക്കുമല്ലോ. ഇവിടെ അജ്ഞാതമായ ഒരു നോവലും അതിൻ്റെ അജ്ഞാതമായ എഴുത്തുകാരനും ഒരു വശത്ത്. അത് തെരുവിൽ നിന്നെടുത്ത് ബ്ളോഗിൽ പോസ്റ്റ് ചെയ്യുന്നയാൾ മറുവശത്ത് .ഇതിനെല്ലാം  സാക്ഷിയായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകനും .ജീവിതത്തിൻ്റെ  അനിശ്ചിതവും അദൃശ്യവും അപരിഹാര്യവുമായ സമസ്യയാണ് അല്ലെങ്കിൽ എടാകൂടമാണ് അനുഭവപ്പെടുന്നത്. ഒരു നൈമിഷികമായ ബോധതലം ജീവിതത്തിലുണ്ട് .പക്ഷേ സത്യത്തെയും മിഥ്യയെയും വേർപിരിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരവസ്ഥയുണ്ട്. ആ അനുഭവത്തെ പകർത്തുന്നതിനു വേണ്ടിയാണ്, ഇതുപോലെ പ്രതീതി യാഥാർത്ഥ്യങ്ങൾ കലയിൽ ഉപയോഗിക്കുന്നത് .ഇതിനു പുറമെ, നോവൽ രൂപകൽപ്പന ചെയ്യുന്ന അനിൽകുമാർ എന്ന എഴുത്തുകാരൻ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്:
      "ഒന്നിലധികം കൃതികളുടെ ഒരു ചേരുവ എന്ന നിലയിൽ പലവിധത്തിലുള്ള ആഖ്യാനങ്ങളും ഇതിനുള്ളിൽ കടന്നുവരുന്നുണ്ട്. അതുണ്ടാക്കുന്ന സ്വാഭാവികമായ സങ്കീർണതകളും കണ്ടേക്കാം. ഇത് സമ്പൂർണ്ണമായും ഒരു ഫിക്ഷ്നാണ്. ആ നിലയ്ക്ക് ഇതിലെ സ്ഥലകാലങ്ങൾ യഥാർത്ഥ സ്ഥലകാലങ്ങളല്ല. ഇതിലെ ചരിത്രപരാമർശങ്ങളും വ്യക്തികളും കുടുംബങ്ങളും ഒന്നും യഥാർഥ്യങ്ങളല്ല.  കഥാപാത്രങ്ങളെ കഥാപാത്രങ്ങൾ മാത്രമായി കാണണമെന്നും വായനക്കാരോടു അഭ്യർത്ഥിക്കുന്നു.
      അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം അവരുടേത് മാത്രമായ ഒരു ലോകത്തിരുന്നുകൊണ്ടാണ്. തീർച്ചയായും അത് നമ്മുടെ ലോകമല്ല. നമ്മുടെ ഇടപെടലുകൾ ആവശ്യപ്പെടുന്ന ലോകവുമല്ല. അവിടെയുള്ളത് നമുക്ക് നിശ്ശബ്ദമായി നടന്നു കണ്ടു പോകുവാനുള്ള മ്യൂസിയങ്ങൾ മാത്രമാണ്. നമ്മൾ അതിനുള്ളിലേക്ക് പ്രവേശിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ."

      സ്യൂഡോ റിയലിസം 

      ഇത് വളരെ ആധുനികമായ ഒരു ക്രാഫ്റ്റിൻ്റെ നിർമ്മിതിക്ക്  ആവശ്യമായ ഒരു ഘടകമാണ് .വർഷങ്ങൾക്കു മുമ്പ്, 2014 ൽ ,എൻ്റെ ആദ്യ നോവൽ 'ജലഛായ' (ഗ്രീൻ ബുക്സ്, പിന്നീട് സുജിലി പബ്ലിക്കേഷൻസ് ) പ്രസിദ്ധീകരിച്ചത് സ്യൂഡോ റിയലിസം (pseudo realism)എന്ന റിയാലിറ്റി ക്രാഫ്റ്റിൻ്റെ ഉദ്ഘാടനം എന്ന നിലയിലാണ് .ഞാൻ നോവലിലെ ഒരു വ്യാജ യാഥാർത്ഥ്യത്തെയാണ് പരിചയപ്പെടുത്തിയത്. അതോടൊപ്പം നോവൽ പല കൃതികളുടെയും സംഗമബിന്ദുവായി മാറുകയായിരുന്നു. ജീവിച്ചിരുന്ന വ്യക്തികളും കലാകാരന്മാരും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് പക്ഷേ അവരുടെ പഴയ സാഹചര്യത്തിലല്ല . പുതിയ ഒരു സാഹചര്യത്തിലേക്ക് അവരെ പറിച്ചു നടുകയായിരുന്നു.യാഥാർത്ഥ്യത്തെ ധ്വംസിക്കുക ,കബളിപ്പിക്കുക എന്ന തന്ത്രത്തിന്റെ പൂർത്തീകരണത്തിനു വേണ്ടിയാണ് സ്യൂഡോ റിയാലിറ്റി അവതരിപ്പിച്ചത്. 'ജലഛായ'യിൽ  ധാരാളം മറ്റു കൃതികളും എഴുത്തുകാരും പരാമർശിക്കപ്പെടുന്നുണ്ട്.പല  കൃതികളിൽ നിന്നും ഉദ്ധരണികൾ ചേർത്തിട്ടുണ്ട് .എന്നാൽ ഇതൊന്നും ഒറിജിനൽ കൃതികളല്ല; നോവലിനു വേണ്ടി ഭാവന ചെയ്യപ്പെട്ടതാണ്. യഥാർത്ഥമായതിനെ ഭാവനയാക്കുകയും ഭാവന ചെയ്യാവുന്നതിനെ യഥാർത്ഥമാക്കുകയും ചെയ്തുകൊണ്ടാണ് സ്യൂഡോ റിയലിസം പ്രവർത്തിച്ചത്. ഒരു ഫിക്ഷ്ൻ  എന്ന നിലയിൽ മാത്രം നോവലിനെ കാണാമെങ്കിൽ അതിനു അയാഥാർത്ഥ്യത്തിൻ്റെ ഒരു മാനം കൂടി ഉണ്ടാവണം .നാം ജീവിക്കുന്നത് യഥാർത്ഥമായ വസ്തുതകൾ കൊണ്ടു മാത്രമല്ല ;അയഥാർത്ഥമായ ഘടകങ്ങൾ കൊണ്ടു കൂടിയാണ്. ഇതേ സങ്കേതത്തിലാണ് എൻ്റെ 'ശ്രീനാരായണായ','വാൻഗോഗിന്' എന്നീ നോവലുകളും രചിച്ചത് .'ശ്രീനാരായണായ' (2015)യിൽ ഓഥർ എന്ന സങ്കല്പത്തെ തന്നെ  നിരാകരിച്ചിരിക്കുകയാണ്. അതിൽ പതിനഞ്ച് എഴുത്തുകാരുണ്ട് .അവർ എഴുതിയ രചനകളുടെ സമാഹാരമാണ് നോവൽ.'വാൻഗോഗിന്'(2017) എന്ന കൃതിയിൽ വാൻഗോഗ് ആത്മഹത്യ  ചെയ്തതിനു തൊട്ടുപിന്നാലെ ഫ്രാൻസിൽ പ്രസിദ്ധീകരിച്ച പത്രങ്ങളിൽ വന്ന കുറിപ്പുകളും റിപ്പോർട്ടുകളുമാണ് സമാഹരിച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളും കുറിപ്പുകളുമെല്ലാം വ്യാജമാണ്. 'ജലഛായ' യുടെ ആമുഖത്തിൽ എഴുതിയ ഏതാനും വാക്യങ്ങൾ ഈ സങ്കേതത്തെക്കുറിച്ച് അറിവ് നൽകാൻ സഹായിക്കും:
      "നോവൽ ഒരു കലയാണെന്നും അതിൻ്റെ രചനയിൽ ഏറ്റവും പ്രസക്തമായ പ്രശ്നം നോവൽ തന്നെ ഉള്ളടക്കമാക്കുന്നതാണെന്നും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത ശില്പഘടന ഉപേക്ഷിക്കേണ്ടിവന്നു. കഥാപാത്രം ,എഴുത്തുകാരൻ , പ്രമേയം എന്നീ അടിസ്ഥാന പ്രമാണങ്ങളെല്ലാം കൂടിക്കുഴഞ്ഞു. യാഥാർത്ഥ്യത്തെപ്പറ്റിയുള്ള പൊതു വിശ്വാസങ്ങൾ സ്വാഭാവികമായിത്തന്നെ പിൻവാങ്ങി. എൻ്റെ കാലത്തോടും ചരിത്രത്തോടും അറിവുകളോടും എങ്ങനെയെല്ലാം സംവേദനം ചെയ്യാൻ കഴിയുമെന്നതിന്റെ കലാപരമായ സംഘർഷമാണിവിടെയുള്ളത് .യുക്തിയോ സിദ്ധാന്തമോ അല്ല, സൗന്ദര്യാത്മകതയാണ്."

      നോവലിനെക്കുറിച്ച് ഈ വീക്ഷണമുള്ളതുകൊണ്ടാണ് അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' വായിച്ചു തുടങ്ങിയപ്പോൾ തന്നെ എന്നെ ആകർഷിച്ചത് .ഒരു കൃതിക്കുള്ളിൽ വിവിധ എഴുത്തുകാരുടെ സ്വരങ്ങൾ കേൾപ്പിക്കുന്നത് രസാവഹമാണ്. ആഖ്യാനത്തിന്റെ ഒരു ലീല ഏതൊരു വലിയ രചനയ്ക്കും ആവശ്യമാണ്. ആഖ്യാനത്തിനുള്ളിൽ ഒരു അലൗകിക യുക്തിയുടെ ലീല ഉണ്ടാവണം. ആഖ്യാനം അതിൻ്റെ ലയത്തിൽ പൂർണമാകണം. ആഖ്യാനം അതിൻ്റെ ലോകo സൃഷ്ടിച്ചുകൊണ്ടിരിക്കണം.റയോൾ   ഇഷെൽമാൻ അവതരിപ്പിച്ച പെർഫോമാറ്റിസത്തിൽ ആഖ്യാനം അതിൻ്റെ മാത്രമായ ലയവും സൗന്ദര്യവുമാണ് സൃഷ്ടിക്കേണ്ടതെന്ന് സൂചിപ്പിക്കുന്നുണ്ട് .ഒരു പുതിയ ലോകത്തിൻ്റെ നിയമങ്ങളും ചിന്തകളുമാണ് അവിടെ ഉണ്ടാകേണ്ടത്. 'ഏകാന്തതയുടെ മ്യൂസിയ'ത്തിൽ രണ്ട് സ്വരങ്ങൾ പ്രകടമായുണ്ട് .സിദ്ധാർത്ഥൻ വായിക്കുന്ന ആ അപൂർണ്ണ നോവൽ ഒരു സ്വപ്നത്തിന്റെ വർണത്തൂവലുകൾ കൊണ്ട് മനോഹരമായ ഒരു ഭൂഭാഗവും മനുഷ്യാവസ്ഥയും കാലവും സൃഷ്ടിക്കുന്നു. സിദ്ധാർത്ഥൻ വായിക്കുന്ന നോവലിലെ ഒരു ഭാഗം ഇതാണ്: "അവളുടെ ശരീരത്തിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും തിളങ്ങി .അവളുടെ നഗ്നതയിൽ നിന്ന് പൊഴിയുന്ന വെളിച്ചം സമസ്ത ജീവജാലങ്ങളിലേക്കും ഒഴുകിപ്പരന്നു. അവളിലേക്കല്ല, മറിച്ച് വെളിച്ചം അവളിൽ നിന്നുമാണ് പുറപ്പെടുന്നതെന്നു തോന്നിച്ചു. മാംസമായ വെളിച്ചം ,അവളുടെ മാറിടങ്ങളോടൊപ്പം ശരീരമാകെത്തന്നെയും ഒരു ജലശില്പം പോലെ ആ സന്ധ്യയിൽ വെട്ടിത്തിളങ്ങി. അപ്പോൾ സ്നാനഘട്ടത്തോടു ചേർന്നുള്ള ഉദ്യാനത്തിലെ കനത്ത പൊന്തക്കാടിനുള്ളിൽ നിന്ന് പാമ്പന്റേതു പോലൊരു സീൽക്കാരമുണർന്നു .തൻ്റെ സകല നിയന്ത്രണങ്ങളും കൈവിട്ടുപോയ മാത്ത എന്ന വേലക്കാരന്റെ ശബ്ദമായിരുന്നു അത്. അവളുടെ നഗ്നത പൊന്തക്കാടിന്റെ മറവിൽ ഒളിഞ്ഞിരുന്നു കാണുകയായിരുന്നു അവൻ .അവന് ആ നഗ്നതയുടെ മനോഹാരിതയും പ്രപഞ്ചത്തെ മയക്കുന്ന ആ സൗന്ദര്യവും തന്റെ ശരീരത്തെ ഉഴുതുമറിക്കുന്ന അവളുടെ  ആകർഷണീയതയും സഹിക്കാൻ കഴിഞ്ഞില്ല."

      സറിയലിസ്റ്റ് അനുഭവം പോലെ ഏകാന്തത 

      ഈ നോവലിൽ ആവിഷ്കൃതമാകുന്നത്  സ്യൂഡോ റിയലിസമാണ്. നോവൽ മനുഷ്യൻ്റെ അസ്തിത്വബോധത്തെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. സുദൃഢമായ ,സൂക്ഷ്മമായ ,മുൾമുനയിലെന്ന പോലെ ജീവിതത്തെ നിർമ്മിക്കുന്ന അസ്തിത്വബോധം സാധ്യമല്ലെന്നാണ് നോവൽ വായിച്ചപ്പോൾ തോന്നിയത്. ഒരു കഥാഖ്യാനത്തിന്റെ ചുവടുപിടിച്ച് സാങ്കല്പിക തുരങ്കങ്ങളുണ്ടാക്കി മുന്നേറുന്ന കഥാപാത്രങ്ങൾ ജീവിതത്തിൻ്റെ ജലാത്മകത - രൂപരഹിതമായ അവസ്ഥയാണ് - പ്രതിപാദിക്കുന്നത്. അസ്ഥിരവും  സ്വപ്നാത്മകവുമായ ജീവിതത്തെ അറിയുന്ന നാം ,ഒരുപക്ഷേ ഏതെങ്കിലും ഒരു കഥയിലെ കഥാപാത്രം ആയിരിക്കുമോ എന്നു സംശയിച്ചു പോകും .മന:ശക്തിക്കനുസരിച്ച്, നമുക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കാഠിന്യവും വർദ്ധിക്കുന്നുണ്ടാവണം. നമ്മുടെ കടമ്പകൾ ശേഷിക്കൊത്ത് തിരഞ്ഞെടുക്കാമെങ്കിലും, അതിലെല്ലാം ഒരു അവ്യക്തത നിഴലിക്കുന്നുണ്ട് .ഒറ്റയടിപ്പാതകളിൽ  ഓരോരുത്തരും ആഖ്യാനം ചെയ്യപ്പെട്ട കഥാപാത്രത്തിന്റെ ജീവിതം തേടുന്നു. നമ്മുടേത് ഒരു ഭാഗിക അനുഭവമാണ് .ജീവിതത്തെ മാറിനിന്ന് വീക്ഷിക്കാൻ നമുക്കാവില്ല. ഒരു സറിയലിസ്റ്റ് അനുഭവം പോലെയാണ് ഏകാന്തതയും സന്യാസവും മരണവും. ഒന്നും പൂർണമായി ഗ്രഹിക്കാനാവില്ല. ഇതിനെ സാധൂകരിക്കുന്ന ഒരു ഭാഗം  നോവലിൽ നിന്നുദ്ധരിക്കാം:  "എല്ലാവർക്കും ഒരു ശാപമുണ്ട്. നാശത്തിലേക്ക് നയിക്കുന്ന ഒരു മർമ്മം. ഒരു അക്കില്ലസ് ഹീൽ.അല്ലെങ്കിൽ സാംസൻ്റെ മുടി.കർണ്ണൻ്റെ ദാനം .ധനാർത്തായാവാം ,ലൈംഗികതയാവാം, പുതുമയോടുള്ള ഭ്രമമാകാം, അധികാരഭ്രാന്താവാം, ലഹരിയാവാം, അല്ലെങ്കിൽ ഭൂതദയയോ ,ദാനശീലമോ  ആവാം .ദേശീയതയോ മതഭ്രാന്തോ അല്ലെങ്കിൽ വെറും തീറ്റക്കൊതിയോ ആവാം. നിങ്ങളെപ്പോലെയുള്ളവരുടെ വെറും ഉപഭോഗതൃഷ്ണ അതിലൊന്നായിരിക്കും, അല്ലെങ്കിൽ ഇവയൊക്കെ കൂടിയാകും ഓരോ സമൂഹത്തെയും അതിൻ്റെ പ്രാകൃതപതനങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകുന്നത്. അടിമത്തത്തിലേക്കും പിന്നെ അപരിഹാര്യമായ നാശത്തിലേക്കും.  അതാണ് മർമ്മം."

       


    • To:  me · Thu, 12 Mar at 11:26 pm

      Message Body



      അസ്തിത്വബോധത്തെ 
      അസ്ഥിരപ്പെടുത്തുന്ന ദർശനം 


      എം.കെ.ഹരികുമാർ 


      ഈ നൂറ്റാണ്ടിൽ ,മലയാളനോവലിൽ പിറന്ന ആദ്യത്തെ ക്ലാസ്സിക് കൃതി എന്ന നിലയിലാണ് 'എം.ആർ .അനിൽകുമാറിൻ്റെ 'ഏകാന്തതയുടെ മ്യൂസിയം'(2019) എന്ന നോവലിനെ ഇവിടെ സമീപിക്കുന്നത് എന്നു പറയട്ടെ. നോവലിനുള്ളിലെ നോവലും എഴുത്തുകാരനുള്ളിലെ  എഴുത്തുകാരനുമാണ് ഈ  നോവലിൻ്റെ മുഖ്യപ്രമേയം. ഈ നൂറ്റാണ്ടിൽ ഒരു നോവൽ എഴുതുമ്പോൾ അതിനു ഭാഷാപരവും പ്രമേയപരവുമായ നവീനത അനിവാര്യമാണ്. കാലികമായ ക്രാഫ്റ്റിൻ്റെ നവീകരണം ഉണ്ടാകണം. ഈ നോവൽ ഇത്  സാധ്യമാക്കിയിരിക്കുന്നു. സമകാലിക സാഹിത്യത്തിലെയും സമീപഭൂതകാലത്തിലെയും മികച്ച കൃതികൾ അവതരിപ്പിച്ച ക്രാഫ്റ്റ് അറിയുന്ന ആളാണ് ഇത് എഴുതിയിരിക്കുന്നതെന്നു വായനക്കാരനു മനസ്സിലാവുന്ന ധാരാളം സന്ദർഭങ്ങളുണ്ട്. 

      മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' പ്രസിദ്ധീകരിച്ചത് 1955 ലാണ്.വ്യക്തിഗതമായ ആത്മീയത, യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള ആഖ്യാനം, സ്വപ്നാത്മകത ,ഭ്രമാത്മകത ,ശൂന്യത, ആഖ്യാനത്തിൽ കാലങ്ങളുടെ കുഴമറിച്ചിൽ തുടങ്ങിയ സങ്കേതങ്ങൾ അതിലുണ്ടായിരുന്നു .ഹ്വാൻ റുൾഫോക്ക് ഇരുപതാം നൂറ്റാണ്ടിലെ നോവൽ എന്താണെന്നു അറിയാമായിരുന്നു .ഫ്രാൻസ് കാഫ്കയുടെയും ക്ലാരിസ് ലിസ്പെക്റ്ററിൻ്റെയും നോവലുകളും ബോർഹസിൻ്റെയും എഡ്ഗാർ അലൻപോയുടെയും കഥകളും നൽകിയ സാഹിത്യസംസ്കാരത്തെ ഒന്നു പുതുക്കുകയാണ് ഹ്വാൻ റുൾഫോ ചെയ്തത്. ആധുനിക മനസ്സിൽ നിന്നുള്ള വളർച്ചയാണ് ഇവിടെ കാണാനായത് .ആധുനിക മനസ്സ് എന്ന ബെഞ്ച് മാർക്ക് ഉണ്ടാകണം. അത് ഇനിയുള്ള സാഹിത്യരചനകളുടെ പശ്ചാത്തലഭംഗിയാണ്.

      ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പത്തൊൻപതാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകളും പ്രമേയങ്ങളും ആവർത്തിക്കേണ്ട; ആ ഭാഷയോ ശൈലിയോ മതിയാവുകയില്ല .
      വായനക്കാർക്ക് അത് വിസ്മയം നൽകില്ല .ജീവിതത്തെ ആഴത്തിൽ കാണുന്ന ഒരു എഴുത്തുകാരനു  അയാളുടേതായ ക്രാഫ്റ്റ്, നവീന സാഹിത്യാവബോധം  ഉണ്ടാകാതിരിക്കില്ല. നോവലിൻ്റെ സംസ്കാരം എന്താണെന്നു അറിയേണ്ടതുണ്ട്. വ്ളാഡിമിർ നബോക്കോവ് നിരീക്ഷിക്കുന്നത്, ഓരോ നോവലും അതിനു മുമ്പുണ്ടായ എല്ലാ നോവലുകളെയും അതിശയിപ്പിക്കണമെന്നാണ്. നോവൽ എന്ന മാധ്യമം പുതിയതാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. നോവലിൽ എന്തും പറയാമെന്ന ധാരണ വേണ്ട. ചിലർ ഇപ്പോഴും ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസവും നഗര, ഗ്രാമ പുരാണങ്ങളും നോവലിലൂടെ വേവിച്ചു വിളമ്പുകയാണ്. ഇതൊക്കെ കാലഹരണപ്പെട്ട ആവിഷ്കാരങ്ങളാണ്.

      നോവലിനള്ളിൽ മറ്റൊരു നോവൽ 

      'പെഡ്രോ പരാമോ'യുടെ ഭ്രമാത്മകതയും മനുഷ്യത്വവും ഇരുപതാംനൂറ്റാണ്ടിന്റെ അനുഭവമായിരുന്നു .ആധുനികതയുടെയും ഉത്തരാധുനികതയുടെയും സംസ്കാരമുള്ളവർ എഴുതുന്ന നോവലുകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കാത്തിരിക്കുന്നത്. ഗബ്രിയേൽ ഗാർസിയ മാർകേസ് ,റോബർട്ടോ ബൊലാനോ തുടങ്ങിയവരുടെ നോവൽ പര്യവേക്ഷണങ്ങൾ ഓർമ്മയിലുണ്ട്. യാൻ മാർട്ടൽ എഴുതിയ 'ലൈഫ് ഓഫ് പി' (2001) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകക്ളാസിക്കായി പരിഗണിക്കാവുന്നതാണ്. 
      തൊട്ടു പിന്നാലെയാണ് 2004 ൽ റോബർട്ടോ ബൊലാനോയുടെ '2666' പ്രസിദ്ധീകരിക്കപ്പെട്ടത്. 2003 ൽ ബൊലാനോ വിടവാങ്ങിയ ശേഷമാണ് നോവൽ പുറത്തുവന്നത്. 2017 ൽ ജോർജ് സോണ്ടേഴ്സിൻ്റെ 'ലിങ്കൺ ഇൻ ദ് ബാർദോ' പ്രത്യക്ഷപ്പെട്ടത്  നോവലിൻ്റെ ഭാവിയിൽ വിശ്വസിക്കാനുള്ള പ്രചോദനവും ശക്തിയും നൽകി .അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' ഒരാധുനിക മനസ്സിൻ്റെ  സാന്നിദ്ധ്യം നിലനിർത്തുന്നു. ഗൃഹാതുരത്വമോ മിത്തുകളുടെ നിർമ്മാണമോ പ്രാദേശിക ഭൂപ്രദേശങ്ങളുടെ വീണ്ടും കണ്ടെത്തലോ ഇല്ല. താരതമ്യേന  വളരെ ബൃഹത്തായ ഒരു നോവലാണിത്. എഴുനൂറ്റി നാല്പത് പുറങ്ങളിൽ വ്യാപിക്കുന്ന നോവലിൽ പല കഥാതന്തുക്കൾ കൂട്ടിയോജിപ്പിക്കുന്നതിലും അത് നോവലിനുള്ളിലെ മറ്റൊരു നോവലായി വികസിപ്പിക്കുന്നതിലും സൂക്ഷ്മതയും അധ്വാനവും വളരെ ആവശ്യമാണ്. മലയാളനോവലിനെ കാല്പനിക ജ്വരത്തിൽ നിന്ന് മോചിപ്പിച്ച കൃതിയാണിത് .നമ്മുടെ ഭാഷയിൽ ഒരു മിസ്റ്റിക് ,കാല്പനിക ,ചരിത്ര സ്വരമേളനത്തിനാണ് എപ്പോഴും ആധിപത്യം ചെലുത്താനായിട്ടുള്ളത്. ബഷീറിൻ്റെ 'മാന്ത്രികപ്പൂച്ച', വിജയൻ്റെ 'ഖസാക്കിൻ്റെ ഇതിഹാസം' തുടങ്ങിയ കൃതികൾ ഉദാഹരണം. ഒരു നവ റൊമാൻറിക് ,സൗന്ദര്യാത്മക  പരിപ്രേക്ഷ്യം മലയാള വായനക്കാർക്ക് ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയും. വിജയൻ്റെ ദാർശനികമായ അജ്ഞേയതയും വൈദികമായ സൗന്ദര്യാത്മകതയും മലയാളവായനയെ നവീകരിച്ചു എന്നതാണ് സത്യം.

      എന്നാൽ അനിൽകുമാർ കേവലം ഒരു നോവൽ കൊണ്ട് വായനയിൽ സമൂലമായ പരിവർത്തനം സാധ്യമാക്കുക മാത്രമല്ല, സമകാലികമായ നോവൽ സംസ്കാരത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു ഉതകുന്ന വിധം ഉത്തരാധുനികമായ ആഖ്യാനതന്ത്രത്തെ  കലാപരമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.പുതിയൊരു പ്രമേയം കണ്ടെത്തുകയോ ഒരു രാഷ്ട്രീയ വിഷയം വിശദീകരിക്കുകയോ ചെയ്യുന്നതിനു പകരം നോവൽ തന്നെ നോവലിനെ അപനിർമ്മിക്കുന്നതാണ് നാം കാണുന്നത് .ഓർമ്മയ്ക്കുള്ളിലേക്ക് പോയി ഇതര ഓർമ്മകൾ കോർത്തെടുക്കുന്നതു പോലെയാണിത്.

      ഈ നോവലിൽ ഒരിടത്ത് നോവലിസ്റ്റ് തൻ്റെ കഥാസങ്കല്പം വ്യക്തമാക്കാൻ  ചില കാര്യങ്ങൾ പറയുന്നുണ്ട് .അത് നോവലിലെ എഴുത്തുകാരനെന്ന കഥാപാത്രത്തോടുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി രേഖപ്പെടുത്തുന്നതാണ്. ജീവിതത്തിൽ നിന്ന് ഒരു കഥ എടുത്ത് പകർത്തുകയല്ല ,ജീവിതത്തെ അതായിട്ടു തന്നെ ആവിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ആ എഴുത്തുകാരൻ അറിയിക്കുന്നുണ്ട്. ജീവിതം ഒരു കഥയല്ലെന്ന നിലപാടിനാണ് ഇവിടെ പ്രസക്തി.  ജീവിതം ഒരിക്കലും ഒരു കഥയല്ല ;അത് ജീവിതം മാത്രമാണ്. ജീവിതത്തെ കഥയാക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകും.കഥയുടെ ക്രാഫ്റ്റിനും ഉള്ളടക്കത്തിനുമായി ജീവിതത്തെ രൂപാന്തരപ്പെടുത്തേണ്ടി വരും. യഥാതഥ   നോവലിസ്റ്റുകൾ ജീവിതത്തെ ഒരു കഥയാക്കി പരിമിതപ്പെടുത്തി എന്ന ആരോപണവും കഥാപാത്രം ഉന്നയിക്കുന്നുണ്ട്. ഒരു പ്ളോട്ടിനുള്ളിൽ കഥാപാത്രങ്ങൾ കുരുങ്ങിക്കിടക്കുന്നതിനെതിരെയാണ്  അദ്ദേഹം ചിന്തിക്കുന്നത്. "ജീവിതത്തിലൊരിടത്തും അങ്ങനെ കുരുങ്ങിക്കിടക്കുന്നവരെ കാണാൻ പറ്റില്ല .ജീവിതം മറ്റൊന്നുമല്ല. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലക്കണ്ണികൾ മാതിരിയുള്ള എണ്ണമറ്റ സംഭവങ്ങൾ മാത്രമാണ് .ഏതൊരാളും ആ പരമ്പരകളിലെ തുടർച്ചയും പങ്കാളിയുമാണ്. ശ്രമിച്ചു നോക്കിയാൽ സംഭവങ്ങളും കഥാപാത്രങ്ങളാവാൻ തയ്യാറാവാത്ത മനുഷ്യരും ആകസ്മികതകളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്  ജീവിതമെന്നു കാണാം ." ഈ വീക്ഷണം 'ഏകാന്തതയുടെ മ്യൂസിയ'ത്തെ  മലയാളനോവലിൻ്റെ വഴിയിൽ ഒരു നാഴികക്കല്ലാക്കുകയാണ്.

      നോവലിസ്റ്റ് വിശുദ്ധനാവുമ്പോൾ 

      മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നു  തോന്നാത്ത ആഖ്യാനമായി ജീവിതത്തെ കാണുകയാണ് നോവലിസ്റ്റ്. എഴുത്തുകാരനും കൃതിയിലെ എഴുത്തുകാരനും ഒരേ പോലെ ചിന്തിക്കുകയാണ് .കൃതിയിലെ എഴുത്തുകാരന്റെ സങ്കല്പത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ  ക്രാഫ്റ്റ് 'ഏകാന്തതയുടെ മ്യൂസിയ'ത്തിൻ്റ കർത്താവിന്റേതാണ്. ജീവിതത്തിൻ്റെ  ആകസ്മികതകളെയാണ് നോവലിസ്റ്റ്  സാമഗ്രിയായി നിരീക്ഷിക്കുന്നത്. ആകസ്മിക സംഭവങ്ങൾ ജീവിതത്തെ അനന്യമാക്കുന്നു. എങ്ങനെയാണ് ഇത് ആവിഷ്കരിക്കുക എന്ന ആലോചന നോവലിലെ എഴുത്തുകാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "വിചാരിച്ചിരിക്കെ പെട്ടെന്നൊരുനാൾ ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങുന്നു. അതിൻ്റെ വിസ്മയമാണ് കഥ .പെട്ടെന്നൊരാൾ ധനികനാകുന്നു. അല്ലെങ്കിൽ വേറൊരാൾ മരണത്തിലേക്കോ വലിയ രോഗത്തിലേക്കോ വഴുതിവീഴുന്നു. കപ്പൽച്ചേതം വന്ന് ആർക്കും ത്രാണനം  ചെയ്യാനാവാത്ത മരണസമുദ്രത്തിൽപ്പെടുന്നു. സ്നേഹം നടിച്ചു വരുന്ന ഒരു ഭരണാധികാരി നമ്മുടെ സ്വാതന്ത്ര്യമെല്ലാം കവർന്നെടുത്തുകൊണ്ടുപോകുന്നു. ക്രൂരനും കോമാളിയുമായ ഒരു ഏകാധിപതി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നു. തെരുവുകൾ നായകളെ പോലെ അയാളെ കടിച്ചു കീറുന്നു.അപ്രതീക്ഷിതമായി ഭാര്യയും ഭർത്താവും വഴക്കിട്ട് പിരിയുന്നു. അവരുടെ നിഷ്കളങ്കരായ കുട്ടികൾ അനാഥരാവുന്നു.പെട്ടെന്നൊരാൾ അകാരണമായി വിഷാദരോഗിയാവുന്നു. അതുകാരണമായി അല്ലെങ്കിൽ കാരണമുണ്ടായിട്ടുതന്നെ ഒരാൾ ഉന്മാദത്തിലേക്ക് നിലവിട്ട് പതിക്കുന്നു. സന്തോഷവാനായ ഒരാൾ കടങ്കഥ പോലെ ആത്മഹത്യ ചെയ്യുന്നു. ബാല്യം വിടാത്ത ചിത്രശലഭം പോലെ നിഷ്കളങ്കയായ ഒരു ചെറിയ പെൺകുട്ടി ഏറ്റവും ക്രൂരമായി ഒരു മാംസക്കൊതിയനാൽ തിന്നുതീർക്കപ്പെടുന്നു. അങ്ങനെയുള്ള നിർഭാഗ്യങ്ങളുടെയും ക്രൂരതകളുടെയും പെരുമഴയും കൊടുങ്കാറ്റുമുണ്ടാകുന്നു. അത് ജീവിതത്തെ ചുഴലിക്കാറ്റ് മാതിരി ആകാശത്തേക്ക് തകർത്തെറിയുന്നു. നിലയില്ലാത്ത സൗന്ദര്യത്തിലേക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നു. സ്ഫോടനത്തിലൂടെ ഛിന്നഭിന്നമാക്കുന്നു.അത്തരം ആകസ്മികമായ പരിണതികളെ ചിത്രീകരിക്കുന്നതിനുള്ള കല  കണ്ടുപിടിക്കുക എന്നത് മാത്രമായിരുന്നു എൻ്റെ ലക്ഷ്യം."

      ജീവിതത്തെ ചരിത്രത്തിൻ്റെയോ മിത്തിൻ്റെയോ തടിച്ച പുസ്തകങ്ങളുടെ യോ മഹത് വചനങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ മുഖാമുഖം കാണാനാണ് നോവലിസ്റ്റിൻ്റെ ഉദ്യമം . മറ്റുള്ളവർ കണ്ടതിനും അവർ കാണിച്ചുതന്നതിനും അപ്പുറത്ത് താൻ എന്തു കണ്ടുവെന്ന് സ്ഥിരീകരിക്കാൻ സ്ഥായിയായ ഒരു നിർബന്ധമുണ്ടാകുന്നു. ഇവിടെ നോവലിസ്റ്റ് വിശുദ്ധ (saint)നാവുകയാണ് .നന്മയെയും തിന്മയെയും വെറും സാക്ഷിയായി നിന്ന് വിചാരണ ചെയ്യുന്നു. ആരോടും പക്ഷമില്ല. എല്ലാം തന്നിൽ നിന്നു പിറവിയെടുത്തതാണെന്ന ബോധ്യത്തിൽ സത്യങ്ങൾ തന്നിലേക്കു തന്നെ അസ്ത്രങ്ങളായി പാഞ്ഞു വരുന്നത് കണ്ട് നിഷ്കളങ്കനും നിസ്സഹായനുമാകുന്നു .നിർമ്മമതയുടെ വിശുദ്ധിയിൽ വാക്കുകൾ അലൗകികമായ പൊരുളുകളായിത്തീരുന്നു. ഇത് നോവലിസ്റ്റിനെ വിശുദ്ധനാക്കുകയാണ്. താൻ ഒരു പുണ്യാളനാണെന്ന അറിവിൽ യാതൊന്നിനോടും സന്ധി ചെയ്യാതെ ജീവിതത്തെ വിചാരണ ചെയ്യുന്നു. വിശുദ്ധൻ്റെ അനുഭവങ്ങൾ കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണു പോകും. കാലം  അങ്ങനെയാണ് ഓരോന്നിനെയും പിന്നിലേക്ക് മാറ്റുന്നത് .ഒരു ദിവസം എന്നത് ഒരു ഇല പോലെയോ, വർത്തമാന പത്രത്തിന്റെ ഒരു കടലാസ് പോലെയോ, ഒരു തകിട് പോലെയോ, ബിസ്ക്കറ്റ് പോലെയോ, കലണ്ടറിലെ താള് പോലെയോ എവിടെയും സൂക്ഷിക്കപ്പെടുന്നില്ല. ദിവസം  അപ്പോൾ തന്നെ നിഷ്പ്രഭമാവുകയാണ്. എത്ര കൊട്ടിഘോഷിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത് !.എത്രയോ പക്ഷികളും പ്രാണികളും  ഹർഷാരവത്തോടെയാണ് അതിനെ വരവേറ്റത് .എന്നാൽ അത് ഏറ്റവും വലിയ ശോക ഘോഷയാത്രയോടെ  അവസാനിക്കുന്നു .ഒരു പ്രതീതി പോലെ അത് അപ്രത്യക്ഷമാകുന്നു.  ആ ദിവസം എവിടെയാണുള്ളതെന്നു തിരഞ്ഞു ചെല്ലുന്നവൻ ഒരു നായയെപ്പോലെ, സൂര്യൻ ദൂരെ അസ്തമിച്ച ശേഷമുള്ള ഇരുൾ മറയ്ക്കു നേരെ നിന്ന് കുരച്ചുകൊണ്ടിരിക്കേണ്ടി വരും. വേറെ  മാർഗമില്ല .അതുകൊണ്ട് ആകസ്മികമായി ,കാരണമില്ലാതെ സംഭവിക്കുന്നതിലെല്ലാം ജീവിതത്തെ അഭിദർശിക്കുകയാണ് നോവലിസ്റ്റ് .ഒരു മധ്യവയസ്കൻ്റെ മരണത്തെ പോലും ആകസ്മികമായി നോക്കിക്കാണാൻ തയ്യാറാവുന്നു. "സ്വന്തം മരണത്തെ അദ്ദേഹം സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഒരുവൻ നിത്യമായ ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും തിരഞ്ഞെടുക്കുന്നത് പോലെ വളരെ വളരെ സ്വാഭാവികമായിരുന്നു അത് ." എന്തിനെയും പുതുതായി ,നഗ്നമായി അനുഭവിക്കാനുള്ള ആസക്തിയാണ് ഈ നോവലിൻ്റെ പിന്നിൽ പ്രവർത്തിച്ചതെന്ന് കാണാം. യാതൊന്നും മറ്റൊരു ശക്തിക്കും വിട്ടുകൊടുക്കുകയില്ല.

      ആത്മീയത കലയുടെ വസ്തു 

      എല്ലാത്തിനെയും താനാണ് അനുഭവിക്കുന്നതെന്നു നോവലിസ്റ്റ് സ്വയം ബോധ്യപ്പെടുകയാണ് .ബ്രഹ്മചര്യവും  പൗരോഹിത്യവും പോലെയുള്ള ഒരവസ്ഥയാണ് മരണമെന്ന് സങ്കല്പിക്കുന്നതിലെ സ്വതന്ത്രമായ ആത്മീയത നോവലിൽ കലയുടെ വസ്തുവായി പരിണമിക്കുകയാണ്. എഴുതിക്കഴിഞ്ഞ നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങൾക്ക് വിവിധ സാധ്യതകൾ സങ്കല്പിക്കുന്നുണ്ട്. എങ്ങനെയൊക്കെ മാറ്റി എഴുതിയാലും അടിസ്ഥാനപരമായ യാദൃച്ഛികത എന്ന ഗുണമില്ലാതാകുന്നില്ല.

      ഈ നോവലിൽ വിവരിക്കുന്ന കൃതിയുടെ പേരാണ് 'ഏകാന്തതയുടെ  മ്യൂസിയം'. നോവലിസ്റ്റ് കടുത്ത വിഷാദത്തിൽ അമരുകയായിരുന്നു. ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകൻ യാദൃച്ഛികമായാണ് എക്സകവേഷൻസ് എന്ന ബ്ലോഗ് വായിക്കുന്നത്. ബ്ലോഗ് ആധുനികകാലത്തെ ഒരു പ്ലാറ്റ്ഫോമാണ്. നോവൽ അതിൽ നിന്നാണ് പിറവിയെടുക്കുന്നത്. ബ്ലോഗിൽ ആരോ എഴുതിയ ഒരു നോവലിന്റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത് കാണാനിടയാകുന്നു. ഡിടിപി ചെയ്ത് നോവൽ ഭാഗങ്ങളാണ്. അതിൽ ചോരപ്പാടുകളുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളിലൊരാളായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകൻ അതിനു പിന്നിലെ കഥ കണ്ടെത്തുന്നു.ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരന്റെ 'ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ' എന്ന പേരുള്ള ഇംഗ്ലീഷ് നോവലിൻ്റെ മലയാള പരിഭാഷയിലെ ഏതാനും പേജുകളാണത്. നോവലിൻ്റെ യഥാർത്ഥ കർത്താവിനെ തേടിപ്പോവുകയാണ് സിദ്ധാർത്ഥൻ. എഴുത്തുകാരനെ കണ്ടെത്തുമ്പോൾ സംശയങ്ങൾ ഒന്നൊന്നായി ദൂരീകരിക്കുകയാണ്. എന്നാൽ ആ ചോരപുരണ്ട കൈയെഴുത്തുപ്രതിയുടെ പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ഞാൻ വിശദമാക്കാത്തത് ബോധപൂർവമാണെന്ന് നോവലിസ്റ്റ് അറിയിക്കുന്നു .അത് അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതേപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: " ഒരുപക്ഷേ ആയിരം വർഷങ്ങൾക്ക് ശേഷം ഭൂമി ഇളക്കി മറിക്കുമ്പോൾ ഒരിടത്തുനിന്ന് ഒരു മൺകുടം പോലെ ആ രഹസ്യം പൊങ്ങി വന്നേക്കാം. സാമൂതിരിയുടെയും സാമന്തന്മാരുടെയും അഞ്ഞൂറ്  വർഷത്തെ കടൽ വാണിജ്യത്തിന്റെ സമ്പാദ്യം മുഴുവനും ആ രഹസ്യങ്ങളോടൊപ്പം മണ്ണിനടിയിൽ നിന്ന് വീണ്ടും കണ്ടെടുക്കപ്പെടുമായിരിക്കും. അതുവരെ അവ കാലത്തിന്റെ രഹസ്യാത്മകമായ മ്യൂസിയങ്ങളിൽ തന്നെ സൂക്ഷിക്കപ്പെടും. അല്ലെങ്കിൽ മണ്ണടിഞ്ഞു പോകും. " 

      താൻ എഴുതിയ കാര്യങ്ങൾ തൻ്റെ കൺമുന്നിൽ അതേപടി സംഭവിച്ചതിനു ശേഷമാണ് നോവലിസ്റ്റ് നോവൽ മാറ്റിയെഴുതിയത് .ഭാവന ജീവിതത്തെ അതിക്രമിച്ചു കടക്കുന്ന സന്ദർഭമാണെന്ന തിരിച്ചറിവ് സംഭവിക്കുകയാണ്. നോവലിസ്റ്റ് തൻ്റെ വാദം പൂർത്തിയാക്കുന്നത് ഇങ്ങനെയാണ്: "പക്ഷേ യാഥാർത്ഥ്യം ഫിക്ഷ്നെക്കാൾ അവിശ്വസനീയമാണെന്നു ചിലർക്കെങ്കിലും അറിയാതിരിക്കില്ല. എഴുത്തും യാഥാർത്ഥ്യവും തമ്മിലുള്ള ഇടപെടലുകളെല്ലാം നടക്കുന്നത് ഒരു മാന്ത്രിക കളത്തിനകത്തുവച്ചാണ്. എഴുത്തുകാർ മുൻകൂട്ടി പറഞ്ഞുവെച്ചതുപോലെയാണ് ചുറ്റുമുള്ള ഈ ലോകത്ത് കാര്യങ്ങൾ സംഭവിക്കുന്നത്. അതോർക്കുമ്പോൾ പേടി തോന്നും. ഒരു ഉറക്കം കഴിഞ്ഞ് എണീക്കുമ്പോഴേക്കും ലോകം അതേപടി ഇവിടെയുണ്ടല്ലോ. അപ്പോൾ നമുക്ക് സന്തോഷം തോന്നും. ആരും അത് ഇല്ലാതാക്കിയിട്ടില്ല. അതിനെക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? അല്ലെങ്കിൽ ഉറക്കത്തിൽ നിന്നുണർന്ന് നോക്കുമ്പോൾ ഗ്രിഗർ സാംസയെ പോലെ നമ്മളും ഒരു വിചിത്ര ഷഡ്പദമായി പരിണമിച്ചിട്ടില്ല എന്നതിനേക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? നിങ്ങളുടെ മക്കൾക്ക് നിങ്ങളെ വിശ്വാസപൂർവ്വം ചുംബിക്കാൻ കഴിയുന്നു എന്നതിനേക്കാൾ അവിശ്വസനീയമായി മറ്റെന്താണുള്ളത്? ഇത്രയും ഇൻസെക്യുർ ആയ ഒരു ദേശത്തിൻ്റെ തെരുവിലൂടെ നടക്കുമ്പോൾ ആരും നമ്മളെ കൊലപ്പെടുത്തുകയോ കവർച്ച ചെയ്യുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നില്ലല്ലോ. ആരും ഒരു മോട്ടോർസൈക്കിളിൽ വന്ന് വെടിവെച്ചു വീഴ്ത്തുന്നില്ലല്ലോ. പിടിച്ചുകൊണ്ട് പോയി നമ്മുടെ അവയവങ്ങൾ മുറിച്ചെടുക്കുന്നില്ലല്ലോ. ഒരു വർഗീയ കലാപത്തിലും പെട്ട് നമ്മൾ കത്തിയെരിയുന്നില്ലല്ലോ. അല്ലെങ്കിൽ ഇതൊന്നും നടക്കുന്ന വിവരങ്ങൾ പോലും നാം അറിയുന്നില്ലല്ലോ. ഇതിനേക്കാളൊക്കെ വലിയ അത്ഭുതങ്ങൾ എന്തുണ്ട് ?ഇതെല്ലാം സൃഷ്ടിക്കുന്നത് വെറും സാധാരണമനുഷ്യരാണ്. അതുകൊണ്ട് പറയാൻ നിന്നാൽ വിരസമായ ഈ ജീവിതത്തെക്കുറിച്ച് മുഴുവൻ ഉപന്യസിക്കേണ്ടിവരും."

      ഇവിടെ നോവലിൻ്റെ ഭാഷ കാല്പനികമല്ല; യഥാതഥവുമല്ല. എന്നാൽ അത് ഭാഷയുടെ ഒരു വഴിയാണ് . ഭാഷ തനിയെ സൃഷ്ടിക്കപ്പെടുകയാണ്. അതിൽ ആസൂത്രണം ചെയ്ത വിഷാദമോ ഭ്രമമോ ഇല്ല .ചിന്തകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഭാഷ രൂപപ്പെടുകയാണ്. ഭാഷ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിഭവം കഴിച്ച് പെരുമ്പാമ്പിനെ പോലെ കിടക്കുകയല്ല; ഇരയുടെ വലുപ്പത്തിനനുസരിച്ച് ഉടൽ ക്രമീകരിക്കുന്ന ഉരഗമാണത്. 

      മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന മനസ്സ് 

      ഒരു ഭാഗത്ത് ഭാഷ നോവലിസ്റ്റിനെ തന്നെ വലിച്ചുകൊണ്ടു പോവുകയാണ്.
      "എഴുത്തുകാരൻ ആ മരണഫയൽ തട്ടിയെടുത്ത് അത് ആർത്തിയോടെ തുറന്നപ്പോൾ അതിൽ നിന്ന് ദേശാടനപ്പക്ഷികൾ ആകാശത്തേക്ക് ചിറകടിച്ചു പറന്നു. അതിൽ നിന്ന് മഞ്ഞും കാറ്റും പുറത്തേക്ക് വമിച്ചു. ഒരരുവി അതിൽനിന്ന് പുറത്തേക്കൊഴുകി. അനന്തരം സന്ധ്യയായി ,രാവായി. ചുറ്റിലും നിലാവ് പരന്നു. മഗ്ദലേന സലോമിയും ചുഴലി ചുറ്റിത്തിരിയുന്ന കാറ്റും അശാന്തമായ തടാകവുമെല്ലാം അതിൽ  പ്രത്യക്ഷപ്പെട്ടു ."

      വേറൊരിടത്ത് എഴുതുന്നത് നോക്കുക: " ആ വാക്കുകൾക്ക് ഒപ്പിയത്തിൻ്റെയും മരിജുവാനയുടെയും അലൗകികമായ സുഖാനുഭവം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. ആ വാക്കുകൾ മരങ്ങൾക്ക് മുകളിലേക്ക് പടർന്നു കയറാനും താഴേക്ക് തൂങ്ങിയാടാനും വെമ്പുന്ന വള്ളിച്ചെടികളായിരുന്നു. ഭ്രാന്തമായ വെളിച്ചം പരത്തുന്നവയായിരുന്നു.അവൻ അവളുടെ വിരലുകളിൽ തൊട്ടു. അതിൻ്റെ റോസ് നിറമുള്ള അഗ്രങ്ങൾ സ്വപ്നങ്ങളിലുള്ള മാലാഖമാരെ ഓർമ്മിപ്പിച്ചു ." 'ഏകാന്തതയുടെ മ്യൂസിയം' വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടി  എഴുതിയതല്ല ;അനുഭവങ്ങളുടെ പൊരുൾ തേടിച്ചെല്ലുന്ന ഒരു മനസ്സിന്റെ പ്രകമ്പനങ്ങളും കാഴ്ചകളുമാണ് ഇവിടെ ചുരുൾ നിവരുന്നത്. മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന ഒരു മനസ്സിൻ്റെ വിഭ്രാമകമായ ശബ്ദങ്ങൾ ഇതിൽ മുഴങ്ങുന്നുണ്ട് .മനുഷ്യൻ എന്ന അവസ്ഥയുടെ അനേകം അടരുകൾ പുറത്തുകൊണ്ടുവരാൻ ഒരു എഴുത്തുകാരനെയും അയാളുടെ കൃതിയെയും ഉപയോഗിക്കുകയാണ് നോവലിസ്റ്റ്.ഒന്നിൽ തന്നെ അതിൻ്റെ അപരത്വം,സറിയലിസ്റ്റിക്  അനുഭവത്തിൽ തന്നെ അതിൻ്റെ  വൈരുദ്ധ്യാത്മകമായ അനുരണനങ്ങൾ വായനക്കാരൻ അഭിമുഖീകരിക്കുകയാണ്. നോവൽ ഒരു രൂപകമാവുകയാണ്. അത് ചിലപ്പോൾ പ്രഹേളികയാവുകയും ചെയ്യുന്നു.

      നായകനായ സിദ്ധാർത്ഥൻ വളരെ യാദൃശ്ചികമായി കാണുന്ന 'മഗ്ദലേന സലോമി' എന്ന നോവൽഭാഗം ഒരു തെരുവിൽ അനാഥമായി കിടന്ന ഒരു ഡി ടി പി പേപ്പറായിരുന്നല്ലോ .എക്സ് എന്ന ബ്ലോഗറുടെ 'എക്സകവേഷൻസ് എന്ന ബ്ലോഗിലാണ് അത് കാണുന്നതെന്ന് സൂചിപ്പിച്ചത് ഓർക്കുമല്ലോ. ഇവിടെ അജ്ഞാതമായ ഒരു നോവലും അതിൻ്റെ അജ്ഞാതമായ എഴുത്തുകാരനും ഒരു വശത്ത്. അത് തെരുവിൽ നിന്നെടുത്ത് ബ്ളോഗിൽ പോസ്റ്റ് ചെയ്യുന്നയാൾ മറുവശത്ത് .ഇതിനെല്ലാം  സാക്ഷിയായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകനും .ജീവിതത്തിൻ്റെ  അനിശ്ചിതവും അദൃശ്യവും അപരിഹാര്യവുമായ സമസ്യയാണ് അല്ലെങ്കിൽ എടാകൂടമാണ് അനുഭവപ്പെടുന്നത്. ഒരു നൈമിഷികമായ ബോധതലം ജീവിതത്തിലുണ്ട് .പക്ഷേ സത്യത്തെയും മിഥ്യയെയും വേർപിരിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരവസ്ഥയുണ്ട്. ആ അനുഭവത്തെ പകർത്തുന്നതിനു വേണ്ടിയാണ്, ഇതുപോലെ പ്രതീതി യാഥാർത്ഥ്യങ്ങൾ കലയിൽ ഉപയോഗിക്കുന്നത് .ഇതിനു പുറമെ, നോവൽ രൂപകൽപ്പന ചെയ്യുന്ന അനിൽകുമാർ എന്ന എഴുത്തുകാരൻ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്:
      "ഒന്നിലധികം കൃതികളുടെ ഒരു ചേരുവ എന്ന നിലയിൽ പലവിധത്തിലുള്ള ആഖ്യാനങ്ങളും ഇതിനുള്ളിൽ കടന്നുവരുന്നുണ്ട്. അതുണ്ടാക്കുന്ന സ്വാഭാവികമായ സങ്കീർണതകളും കണ്ടേക്കാം. ഇത് സമ്പൂർണ്ണമായും ഒരു ഫിക്ഷ്നാണ്. ആ നിലയ്ക്ക് ഇതിലെ സ്ഥലകാലങ്ങൾ യഥാർത്ഥ സ്ഥലകാലങ്ങളല്ല. ഇതിലെ ചരിത്രപരാമർശങ്ങളും വ്യക്തികളും കുടുംബങ്ങളും ഒന്നും യഥാർഥ്യങ്ങളല്ല.  കഥാപാത്രങ്ങളെ കഥാപാത്രങ്ങൾ മാത്രമായി കാണണമെന്നും വായനക്കാരോടു അഭ്യർത്ഥിക്കുന്നു.
      അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം അവരുടേത് മാത്രമായ ഒരു ലോകത്തിരുന്നുകൊണ്ടാണ്. തീർച്ചയായും അത് നമ്മുടെ ലോകമല്ല. നമ്മുടെ ഇടപെടലുകൾ ആവശ്യപ്പെടുന്ന ലോകവുമല്ല. അവിടെയുള്ളത് നമുക്ക് നിശ്ശബ്ദമായി നടന്നു കണ്ടു പോകുവാനുള്ള മ്യൂസിയങ്ങൾ മാത്രമാണ്. നമ്മൾ അതിനുള്ളിലേക്ക് പ്രവേശിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ."

      സ്യൂഡോ റിയലിസം 

      ഇത് വളരെ ആധുനികമായ ഒരു ക്രാഫ്റ്റിൻ്റെ നിർമ്മിതിക്ക്  ആവശ്യമായ ഒരു ഘടകമാണ് .വർഷങ്ങൾക്കു മുമ്പ്, 2014 ൽ ,എൻ്റെ ആദ്യ നോവൽ 'ജലഛായ' (ഗ്രീൻ ബുക്സ്, പിന്നീട് സുജിലി പബ്ലിക്കേഷൻസ് ) പ്രസിദ്ധീകരിച്ചത് സ്യൂഡോ റിയലിസം (pseudo realism)എന്ന റിയാലിറ്റി ക്രാഫ്റ്റിൻ്റെ ഉദ്ഘാടനം എന്ന നിലയിലാണ് .ഞാൻ നോവലിലെ ഒരു വ്യാജ യാഥാർത്ഥ്യത്തെയാണ് പരിചയപ്പെടുത്തിയത്. അതോടൊപ്പം നോവൽ പല കൃതികളുടെയും സംഗമബിന്ദുവായി മാറുകയായിരുന്നു. ജീവിച്ചിരുന്ന വ്യക്തികളും കലാകാരന്മാരും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് പക്ഷേ അവരുടെ പഴയ സാഹചര്യത്തിലല്ല . പുതിയ ഒരു സാഹചര്യത്തിലേക്ക് അവരെ പറിച്ചു നടുകയായിരുന്നു.യാഥാർത്ഥ്യത്തെ ധ്വംസിക്കുക ,കബളിപ്പിക്കുക എന്ന തന്ത്രത്തിന്റെ പൂർത്തീകരണത്തിനു വേണ്ടിയാണ് സ്യൂഡോ റിയാലിറ്റി അവതരിപ്പിച്ചത്. 'ജലഛായ'യിൽ  ധാരാളം മറ്റു കൃതികളും എഴുത്തുകാരും പരാമർശിക്കപ്പെടുന്നുണ്ട്.പല  കൃതികളിൽ നിന്നും ഉദ്ധരണികൾ ചേർത്തിട്ടുണ്ട് .എന്നാൽ ഇതൊന്നും ഒറിജിനൽ കൃതികളല്ല; നോവലിനു വേണ്ടി ഭാവന ചെയ്യപ്പെട്ടതാണ്. യഥാർത്ഥമായതിനെ ഭാവനയാക്കുകയും ഭാവന ചെയ്യാവുന്നതിനെ യഥാർത്ഥമാക്കുകയും ചെയ്തുകൊണ്ടാണ് സ്യൂഡോ റിയലിസം പ്രവർത്തിച്ചത്. ഒരു ഫിക്ഷ്ൻ  എന്ന നിലയിൽ മാത്രം നോവലിനെ കാണാമെങ്കിൽ അതിനു അയാഥാർത്ഥ്യത്തിൻ്റെ ഒരു മാനം കൂടി ഉണ്ടാവണം .നാം ജീവിക്കുന്നത് യഥാർത്ഥമായ വസ്തുതകൾ കൊണ്ടു മാത്രമല്ല ;അയഥാർത്ഥമായ ഘടകങ്ങൾ കൊണ്ടു കൂടിയാണ്. ഇതേ സങ്കേതത്തിലാണ് എൻ്റെ 'ശ്രീനാരായണായ','വാൻഗോഗിന്' എന്നീ നോവലുകളും രചിച്ചത് .'ശ്രീനാരായണായ' (2015)യിൽ ഓഥർ എന്ന സങ്കല്പത്തെ തന്നെ  നിരാകരിച്ചിരിക്കുകയാണ്. അതിൽ പതിനഞ്ച് എഴുത്തുകാരുണ്ട് .അവർ എഴുതിയ രചനകളുടെ സമാഹാരമാണ് നോവൽ.'വാൻഗോഗിന്'(2017) എന്ന കൃതിയിൽ വാൻഗോഗ് ആത്മഹത്യ  ചെയ്തതിനു തൊട്ടുപിന്നാലെ ഫ്രാൻസിൽ പ്രസിദ്ധീകരിച്ച പത്രങ്ങളിൽ വന്ന കുറിപ്പുകളും റിപ്പോർട്ടുകളുമാണ് സമാഹരിച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളും കുറിപ്പുകളുമെല്ലാം വ്യാജമാണ്. 'ജലഛായ' യുടെ ആമുഖത്തിൽ എഴുതിയ ഏതാനും വാക്യങ്ങൾ ഈ സങ്കേതത്തെക്കുറിച്ച് അറിവ് നൽകാൻ സഹായിക്കും:
      "നോവൽ ഒരു കലയാണെന്നും അതിൻ്റെ രചനയിൽ ഏറ്റവും പ്രസക്തമായ പ്രശ്നം നോവൽ തന്നെ ഉള്ളടക്കമാക്കുന്നതാണെന്നും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത ശില്പഘടന ഉപേക്ഷിക്കേണ്ടിവന്നു. കഥാപാത്രം ,എഴുത്തുകാരൻ , പ്രമേയം എന്നീ അടിസ്ഥാന പ്രമാണങ്ങളെല്ലാം കൂടിക്കുഴഞ്ഞു. യാഥാർത്ഥ്യത്തെപ്പറ്റിയുള്ള പൊതു വിശ്വാസങ്ങൾ സ്വാഭാവികമായിത്തന്നെ പിൻവാങ്ങി. എൻ്റെ കാലത്തോടും ചരിത്രത്തോടും അറിവുകളോടും എങ്ങനെയെല്ലാം സംവേദനം ചെയ്യാൻ കഴിയുമെന്നതിന്റെ കലാപരമായ സംഘർഷമാണിവിടെയുള്ളത് .യുക്തിയോ സിദ്ധാന്തമോ അല്ല, സൗന്ദര്യാത്മകതയാണ്."

      നോവലിനെക്കുറിച്ച് ഈ വീക്ഷണമുള്ളതുകൊണ്ടാണ് അനിൽകുമാറിന്റെ 'ഏകാന്തതയുടെ മ്യൂസിയം' വായിച്ചു തുടങ്ങിയപ്പോൾ തന്നെ എന്നെ ആകർഷിച്ചത് .ഒരു കൃതിക്കുള്ളിൽ വിവിധ എഴുത്തുകാരുടെ സ്വരങ്ങൾ കേൾപ്പിക്കുന്നത് രസാവഹമാണ്. ആഖ്യാനത്തിന്റെ ഒരു ലീല ഏതൊരു വലിയ രചനയ്ക്കും ആവശ്യമാണ്. ആഖ്യാനത്തിനുള്ളിൽ ഒരു അലൗകിക യുക്തിയുടെ ലീല ഉണ്ടാവണം. ആഖ്യാനം അതിൻ്റെ ലയത്തിൽ പൂർണമാകണം. ആഖ്യാനം അതിൻ്റെ ലോകo സൃഷ്ടിച്ചുകൊണ്ടിരിക്കണം.റയോൾ   ഇഷെൽമാൻ അവതരിപ്പിച്ച പെർഫോമാറ്റിസത്തിൽ ആഖ്യാനം അതിൻ്റെ മാത്രമായ ലയവും സൗന്ദര്യവുമാണ് സൃഷ്ടിക്കേണ്ടതെന്ന് സൂചിപ്പിക്കുന്നുണ്ട് .ഒരു പുതിയ ലോകത്തിൻ്റെ നിയമങ്ങളും ചിന്തകളുമാണ് അവിടെ ഉണ്ടാകേണ്ടത്. 'ഏകാന്തതയുടെ മ്യൂസിയ'ത്തിൽ രണ്ട് സ്വരങ്ങൾ പ്രകടമായുണ്ട് .സിദ്ധാർത്ഥൻ വായിക്കുന്ന ആ അപൂർണ്ണ നോവൽ ഒരു സ്വപ്നത്തിന്റെ വർണത്തൂവലുകൾ കൊണ്ട് മനോഹരമായ ഒരു ഭൂഭാഗവും മനുഷ്യാവസ്ഥയും കാലവും സൃഷ്ടിക്കുന്നു. സിദ്ധാർത്ഥൻ വായിക്കുന്ന നോവലിലെ ഒരു ഭാഗം ഇതാണ്: "അവളുടെ ശരീരത്തിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും തിളങ്ങി .അവളുടെ നഗ്നതയിൽ നിന്ന് പൊഴിയുന്ന വെളിച്ചം സമസ്ത ജീവജാലങ്ങളിലേക്കും ഒഴുകിപ്പരന്നു. അവളിലേക്കല്ല, മറിച്ച് വെളിച്ചം അവളിൽ നിന്നുമാണ് പുറപ്പെടുന്നതെന്നു തോന്നിച്ചു. മാംസമായ വെളിച്ചം ,അവളുടെ മാറിടങ്ങളോടൊപ്പം ശരീരമാകെത്തന്നെയും ഒരു ജലശില്പം പോലെ ആ സന്ധ്യയിൽ വെട്ടിത്തിളങ്ങി. അപ്പോൾ സ്നാനഘട്ടത്തോടു ചേർന്നുള്ള ഉദ്യാനത്തിലെ കനത്ത പൊന്തക്കാടിനുള്ളിൽ നിന്ന് പാമ്പന്റേതു പോലൊരു സീൽക്കാരമുണർന്നു .തൻ്റെ സകല നിയന്ത്രണങ്ങളും കൈവിട്ടുപോയ മാത്ത എന്ന വേലക്കാരന്റെ ശബ്ദമായിരുന്നു അത്. അവളുടെ നഗ്നത പൊന്തക്കാടിന്റെ മറവിൽ ഒളിഞ്ഞിരുന്നു കാണുകയായിരുന്നു അവൻ .അവന് ആ നഗ്നതയുടെ മനോഹാരിതയും പ്രപഞ്ചത്തെ മയക്കുന്ന ആ സൗന്ദര്യവും തന്റെ ശരീരത്തെ ഉഴുതുമറിക്കുന്ന അവളുടെ  ആകർഷണീയതയും സഹിക്കാൻ കഴിഞ്ഞില്ല."

      സറിയലിസ്റ്റ് അനുഭവം പോലെ ഏകാന്തത 

      ഈ നോവലിൽ ആവിഷ്കൃതമാകുന്നത്  സ്യൂഡോ റിയലിസമാണ്. നോവൽ മനുഷ്യൻ്റെ അസ്തിത്വബോധത്തെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. സുദൃഢമായ ,സൂക്ഷ്മമായ ,മുൾമുനയിലെന്ന പോലെ ജീവിതത്തെ നിർമ്മിക്കുന്ന അസ്തിത്വബോധം സാധ്യമല്ലെന്നാണ് നോവൽ വായിച്ചപ്പോൾ തോന്നിയത്. ഒരു കഥാഖ്യാനത്തിന്റെ ചുവടുപിടിച്ച് സാങ്കല്പിക തുരങ്കങ്ങളുണ്ടാക്കി മുന്നേറുന്ന കഥാപാത്രങ്ങൾ ജീവിതത്തിൻ്റെ ജലാത്മകത - രൂപരഹിതമായ അവസ്ഥയാണ് - പ്രതിപാദിക്കുന്നത്. അസ്ഥിരവും  സ്വപ്നാത്മകവുമായ ജീവിതത്തെ അറിയുന്ന നാം ,ഒരുപക്ഷേ ഏതെങ്കിലും ഒരു കഥയിലെ കഥാപാത്രം ആയിരിക്കുമോ എന്നു സംശയിച്ചു പോകും .മന:ശക്തിക്കനുസരിച്ച്, നമുക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കാഠിന്യവും വർദ്ധിക്കുന്നുണ്ടാവണം. നമ്മുടെ കടമ്പകൾ ശേഷിക്കൊത്ത് തിരഞ്ഞെടുക്കാമെങ്കിലും, അതിലെല്ലാം ഒരു അവ്യക്തത നിഴലിക്കുന്നുണ്ട് .ഒറ്റയടിപ്പാതകളിൽ  ഓരോരുത്തരും ആഖ്യാനം ചെയ്യപ്പെട്ട കഥാപാത്രത്തിന്റെ ജീവിതം തേടുന്നു. നമ്മുടേത് ഒരു ഭാഗിക അനുഭവമാണ് .ജീവിതത്തെ മാറിനിന്ന് വീക്ഷിക്കാൻ നമുക്കാവില്ല. ഒരു സറിയലിസ്റ്റ് അനുഭവം പോലെയാണ് ഏകാന്തതയും സന്യാസവും മരണവും. ഒന്നും പൂർണമായി ഗ്രഹിക്കാനാവില്ല. ഇതിനെ സാധൂകരിക്കുന്ന ഒരു ഭാഗം  നോവലിൽ നിന്നുദ്ധരിക്കാം:  "എല്ലാവർക്കും ഒരു ശാപമുണ്ട്. നാശത്തിലേക്ക് നയിക്കുന്ന ഒരു മർമ്മം. ഒരു അക്കില്ലസ് ഹീൽ.അല്ലെങ്കിൽ സാംസൻ്റെ മുടി.കർണ്ണൻ്റെ ദാനം .ധനാർത്തായാവാം ,ലൈംഗികതയാവാം, പുതുമയോടുള്ള ഭ്രമമാകാം, അധികാരഭ്രാന്താവാം, ലഹരിയാവാം, അല്ലെങ്കിൽ ഭൂതദയയോ ,ദാനശീലമോ  ആവാം .ദേശീയതയോ മതഭ്രാന്തോ അല്ലെങ്കിൽ വെറും തീറ്റക്കൊതിയോ ആവാം. നിങ്ങളെപ്പോലെയുള്ളവരുടെ വെറും ഉപഭോഗതൃഷ്ണ അതിലൊന്നായിരിക്കും, അല്ലെങ്കിൽ ഇവയൊക്കെ കൂടിയാകും ഓരോ സമൂഹത്തെയും അതിൻ്റെ പ്രാകൃതപതനങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകുന്നത്. അടിമത്തത്തിലേക്കും പിന്നെ അപരിഹാര്യമായ നാശത്തിലേക്കും.  അതാണ് മർമ്മം."

       



    സക്കറിയയുടെ കഥയിൽ ജോൺ എഫ് കെന്നഡിയുടെ ഇടപെടൽ / എം.കെ.ഹരികുമാർ

     





  • സക്കറിയയുടെ 'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥയുടെ അറിയാപ്പൊരുളുകളിലേക്ക് നിരുപാധികമായ ഒരു വിമർശനവായന.
       


    'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥയിൽ കഥാകൃത്ത് സകല പ്രത്യയശാസ്ത്രങ്ങളെയും പരിഹസിക്കുകയാണ്. മനുഷ്യനെ ഈ ശാസ്ത്രങ്ങളൊക്കെ ശരിക്കും രക്ഷിക്കുകയാണോ അടിമയാക്കുകയാണോ എന്ന ചിന്ത ഒരു ഫലിതയുക്തിയിൽ കഥയിലുടനീളം വിവരിക്കുന്നുണ്ട്.'ഗൗളിശാസ്ത്രം മാത്തുക്കുട്ടിയെ അടിപ്പെടുത്തി' എന്നെഴുതുന്ന കഥാകൃത്ത് അസ്തിത്വവാതം, മാർക്സിസം, ദൈവശാസ്ത്രം ,സോഷ്യലിസം തുടങ്ങിയ ശാസ്ത്രങ്ങളെപ്പോലെ മാത്തുക്കുട്ടിയിൽ നിന്ന് ഗൗളിശാസ്ത്രം പൂർണ്ണവിശ്വാസവും ആശ്രിതത്വവും  പിടിച്ചുവാങ്ങിയെന്നാണ് എഴുതുന്നത്. ഒരാൾക്ക് വ്യക്തിപരമോ സാമൂഹ്യമോ ആയിട്ടുള്ള മോചനത്തിന് സർവ്വാത്മനാ പ്രത്യയശാസ്ത്രങ്ങളെ സ്വീകരിക്കണം. പിന്നെ അത് മനുഷ്യന്റെ കാര്യം നോക്കിക്കൊള്ളും. മനുഷ്യർക്ക് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനാവില്ല. അവന് വേറെ പണിയുണ്ട്. അവനെ സഹജമായ വിമുഖതയും ഉത്ക്കണ്ഠയും കാർന്നു തിന്നും. അവൻ അതിൽ നിന്ന് രക്ഷനേടാൻ  സിനിമ കാണും, ക്രിക്കറ്റ് മത്സരം കാണും, ആരാധനാലയത്തിൽ പോകും. ഇങ്ങനെയുള്ള കാര്യങ്ങളിലും ഭയം നിഴലിക്കുന്നുണ്ട്. ഇതൊക്കെ അനുസരിച്ചില്ലെങ്കിൽ ശാസ്ത്രങ്ങൾ വന്ന് ഉപദ്രവിക്കുമോ എന്ന ഭയമുണ്ട്.പലരും ശാസ്ത്രതത്ത്വങ്ങളിൽ  വിശ്വസിച്ചതിന്റെ പേരിൽ വാക്കുതർക്കത്തിലും പിന്നീട് സംഘർഷത്തിലും ഏർപ്പെട്ട് മരണമടഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്ര തർക്കങ്ങളുടെ ഭാഗമായി മരിക്കുന്നവർക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം കിട്ടും.അതുകൊണ്ട് മരിക്കാനുള്ള ഭയം മാറിക്കിട്ടും. മരണത്തെ ജയിച്ചവർക്ക് പിന്നെ എന്തിനെയാണ് പേടിക്കാനുള്ളത്?

    എന്നാൽ നസ്രാണി യുവാവായ മാത്തുക്കുട്ടിക്ക് മരണത്തെ ജയിക്കാനറിയില്ല. ആ രീതിയിൽ വികസിച്ച ഒരു ചിന്താമണ്ഡലമോ, പ്രവർത്തനമോ, അവനില്ല .മാത്തുക്കുട്ടി തൻ്റെ പറമ്പിലും വീട്ടിലും ഒതുങ്ങി നിന്ന് ചിന്തിക്കുന്നവനാണ്. അവന് അധികപ്രസംഗമോ അതിരുവിട്ട ആവേശമോ ഇല്ല .ആപത്ശങ്കകൾ ഒഴിഞ്ഞു പോകണമെന്ന് ഏതൊരാളെയും പോലെ അവനും  ആഗ്രഹിച്ചു. യാദൃശ്ചികമായി വാങ്ങിയ 'ഗൗളിശാസ്ത്രം' എന്ന പുസ്തകം ആർത്തിയോടെയാണ് വായിച്ചത് .വായിച്ചു പഠിക്കുകയായിരുന്നു .അതിനോട്  ബഹുമാനം തോന്നുകയും ചെയ്തു. ഒരു ശാസ്ത്രമായി ചിട്ടപ്പെടുത്തിയ ഗൗളിശാസ്ത്രത്തെ ബഹുമാനത്തോടെ കാണാതെ അത് മുന്നോട്ട് വയ്ക്കുന്ന പരിപാടികളെ നിരീക്ഷിക്കാനാവില്ല. 'ഗൗളികൾ മാത്തുക്കുട്ടിയുടെ ജീവിതം തങ്ങളുടെ കൈയിലെടുത്തു' എന്ന വാക്യം മനുഷ്യൻ്റെ വിജയത്തെയാണോ  പരാജയത്തെയാണോ ഉന്നം വച്ചതെന്ന്  അറിയില്ല.എന്നാൽ മാത്തുക്കുട്ടിക്ക് അത് വിജയമായിരുന്നു. വളരെ ശാന്തമായ ,വൃക്ഷച്ചോലകളുള്ള , പക്ഷികളും ചെറിയ ജീവികളും പാർക്കുന്ന ഒരു തോട്ടത്തിൽ കഴിഞ്ഞിരുന്ന മാത്തുക്കുട്ടിയുടെ ജീവിതത്തിലേക്ക് ഗൗളികൾ ആർക്കും തികച്ചും അവിചാരിതമായാണ് പ്രവേശിച്ചത്. പെരുന്നാളിന്റെ ഭാഗമായി വിൽക്കാൻ കൊണ്ടുവന്ന പുസ്തകങ്ങളിൽ കണ്ണോടിച്ച മാത്തുക്കുട്ടിയെ പല്ലികൾ  സ്വാധീനിച്ചതാണോ എന്നറിയില്ല. കഥയുടെ യുക്തിയിൽ പല്ലികൾ മനഷ്യർക്ക് അപ്രാപ്യമായ ഏതോ രാസവിദ്യകൾ പ്രയോഗിക്കുന്നുണ്ടാവണം .സ്വാധീനിക്കാൻ കഴിയുന്ന മനസ്സുകളെ അവ കാത്തിരിക്കുന്നുണ്ടാവണം. മാത്തുക്കുട്ടി അതിന് പറ്റിയ മനസ്സാണെന്ന് പല്ലികൾ ദീർഘദർശനം ചെയ്തുകാണും. അതുകൊണ്ടാണ് മാത്തുക്കുട്ടിയെ ഗൗളിശാസ്ത്രം എന്ന പുസ്തകത്തിലൂടെ നടത്തിക്കൊണ്ടുവരാൻ ഗൗളികൾക്ക് സാധിച്ചത്.

    തങ്കമ്മയുടെ മണം 

    ഇത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഗൗളിശാസ്ത്രം എന്ന പുസ്തകം വായിക്കുകയേ വേണ്ടൂ. എന്നാൽ മാത്തുക്കുട്ടിയുടെ കാഴ്ചപ്പാടിൽ ഗൗളികൾക്ക് പലതും മുൻകൂട്ടി കാണാൻ കഴിയും. അവ  ഭാവിയിലേക്കാണ് നോക്കുന്നത്. മനുഷ്യർക്ക് ഭാവി അജ്ഞാതമാണല്ലോ. താരതമ്യേന ബുദ്ധി കുറഞ്ഞവരും  ദീർഘദർശനം ചെയ്യാൻ കഴിവില്ലാത്തവരുമായ മനുഷ്യരെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാവുന്ന പല്ലികൾ ജീവിച്ചിരിക്കുന്നു. അവരാണ് മാത്തുക്കുട്ടിയെ വീഴ്ത്തിയത്. അവർ അവൻ്റെ ചലനങ്ങൾ വീക്ഷിക്കുകയായിരുന്നു. വലിയ ഒരു ഗൂഢാലോചനാ സിദ്ധാന്തമാണ് ഇവിടെ ചുരുൾ നിവരുന്നത്. അവനും ഭാര്യ തങ്കമ്മയും തമ്മിലുള്ള ബന്ധം താരതമ്യേന നല്ലതായിരുന്നു. തങ്കമ്മയുടെ പ്രത്യേകമായ ഒരു മണം അവൻ പഠിച്ചുവച്ചിരിക്കയാണ്. അവന് അവളെ കാമിക്കാൻ ആരുടെയും സമയം നോക്കണ്ടായിരുന്നു. അവൻ പൂർണ തൃപ്തിയോടെ ആ ഇടപഴകൽ ആസ്വദിച്ചു കഴിയുകയായിരുന്നു.

    മാത്തുക്കുട്ടിയുടെ ജീവിതത്തിലേക്ക് പല്ലികൾ വിപ്ലവം കൊണ്ടുവന്നിരിക്കുകയാണ്. അതുവരെ അവന് ശാസ്ത്രങ്ങളെ  എങ്ങനെ സമീപിക്കണമെന്ന് അറിയില്ലായിരുന്നു. ശാസ്ത്രങ്ങൾ നമ്മുടെ ബുദ്ധിയും ശ്രദ്ധയും ആവശ്യപ്പെടുന്നു. ജാഗ്രതയാണ് അത് നമ്മളിൽ നിന്ന് പിടിച്ചുവാങ്ങുന്നത്. അത് കഥാകൃത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: "മാത്തുക്കുട്ടിയുടെ പാവം പിടിച്ച ജീവിതം ഒരു പുതിയ വെളിച്ചത്തിൽ വ്യാഖ്യാനിക്കാനുള്ള തത്ത്വങ്ങളെ അവർ പി.ടി.ചാക്കോയുടെയും ജോൺ എഫ്.കെന്നഡിയുടെയും ഫോട്ടോകൾക്ക് പിന്നിലും രൂപായും സ്വർണവും വച്ചിരുന്ന അലമാരിക്ക് കീഴിലും കഴുക്കോലിന്റെ തുമ്പത്തും കപ്പ ചിക്കുന്ന പരമ്പിനുള്ളിലും തങ്കമ്മ സ്ത്രീധനം കൊണ്ടുവന്ന വീട്ടിപ്പെട്ടിക്കടിയിലും എല്ലാമിരുന്ന്  ഓരോന്നായി ചിലച്ചു വെളിപ്പെടുത്തി."

    ഇവിടെ ശ്രദ്ധിക്കേണ്ടത് മാത്തുക്കുട്ടിയുടെ രാഷ്ട്രീയ ബോധമാണ്.പി.ടി.ചാക്കോ എന്ന നേതാവിൽ അദ്ദേഹം ഗാഢമായി വിശ്വസിച്ചിരുന്നു. മലയോര ക്രിസ്ത്യാനികളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ പി.ടി.ചാക്കോ ഒരു ഉറപ്പായിരുന്നു .ധാരാളം വിശ്വാസികൾ ചാക്കോയെ അവരുടെ വിമോചകനായി കണ്ടു. ആ നിലയ്ക്കാണ് മാത്തുക്കുട്ടി തന്റെ വീട്ടിൽ ചാക്കോയ്ക്ക് ഉചിതമായ  സ്ഥാനം നൽകിയത്. എന്നാൽ ജോൺ എഫ് കെന്നഡിയുടെ കാര്യം അതല്ല .കെന്നഡി നല്ലവനായ അമേരിക്കൻ പ്രസിഡണ്ടായിരുന്നു.
    മുപ്പത്തഞ്ചാമത്തെ പ്രസിഡൻ്റായിരുന്നു.1961 ൽ അധികാരത്തിലെത്തിയ അദ്ദേഹം 1963 ൽ വെടിയേറ്റ് മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.1947 മുതൽ തന്നെ കെന്നഡി സജീവരാഷ്ട്രീയത്തിലുണ്ട്. യു.എസ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്സ്  അംഗം, യു.എസ് സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പൗരാവകാശങ്ങൾക്ക് വേണ്ടി  നിലകൊണ്ടതാണ് കെന്നഡിയെ പ്രശസ്തനാക്കിയത്.പ്രസിഡണ്ടായിരിക്കെ മാനുഷികമായി ചിന്തിച്ച കെന്നഡിയെ മലയാളിയായ സക്കറിയയുടെ കഥാപാത്രം മാത്തുക്കുട്ടിക്ക് ഇഷ്ടമായതിൽ അത്ഭുതമില്ല. അമേരിക്കൻ പ്രസിഡൻ്റിനെയും എം.ജി.ആറിനെയും  സ്നേഹിക്കുന്നവരാണ് മലയാളികൾ. അമേരിക്കൻ പ്രസിഡൻ്റിനോട് മലയാളിക്ക് യാതൊരു വംശീയ വിദ്വേഷവുമില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ സ്നേഹിക്കുകയാണ് മാത്തുക്കുട്ടി .അതുകൊണ്ട് അവൻ തന്റെ വീട്ടിൽ വിശിഷ്ടമായ സ്ഥാനമാണ് കെന്നഡിക്ക് നല്കിയത്. കെന്നഡിയുടെ ഫോട്ടോയിലേക്ക് നോക്കിയാൽ ജീവിതത്തിൻ്റെ കാലുഷ്യവും ധർമ്മസങ്കടങ്ങളും അലിഞ്ഞില്ലാതാകുമെന്ന് അവൻ കണക്കുകൂട്ടി.

    കെന്നഡി വെടിയേറ്റ് മരിച്ചതിൽ മാത്തുക്കുട്ടി ദുഖിക്കുന്നു. കെന്നഡിയിൽ നിന്ന് പ്രചോദനം വേണം ,മാത്തുക്കുട്ടിക്ക്. പല്ലി  ചിലയ്ക്കുന്നത് ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനാണെന്ന് ഗൗളിശാസ്ത്രം വ്യാഖ്യാനിച്ചു കണ്ടെത്താൻ താമസമുണ്ടായില്ല.പള്ളിയിൽ പോകാനിറങ്ങിയപ്പോൾ പല്ലി അതിൻ്റെ ഭവിഷ്യത്തുകൾ കണ്ടുപിടിച്ച് ചിലയ്ക്കുക മാത്രം ചെയ്തു .പല്ലിക്ക് വേറെന്ത് ചെയ്യാനൊക്കും? റബ്ബറിന് തുരിശടിക്കുന്ന കാര്യത്തെക്കുറിച്ച് ഓർത്തുകൊണ്ടാണ് മാത്തുക്കുട്ടി മുറ്റത്തേക്കിറങ്ങാൻ ഭാവിച്ചത് എന്നത് നേരാണ്. പക്ഷേ പല്ലി അതിൻ്റെ വരും വരായ്കകൾ ഗണിച്ചു. ഷർട്ടിന്റെ കൈ തെറുക്കുന്നതിനിടയിൽ കാലുതെറ്റി മുറ്റത്തേക്ക് വീണു. തുടർന്ന് കാലുതട്ടി തുരിശ് കലക്കി വച്ചിരുന്ന കുട്ടകം മറിഞ്ഞു. ശരീരം തുരിശുവെള്ളം കൊണ്ട് നനഞ്ഞു.പല്ലി യാത്ര തടയുകയായിരുന്നുവെന്ന് മാത്തുക്കുട്ടി തിരിച്ചറിഞ്ഞു .

    പല്ലിയും സെക്സും 

    മറ്റൊരു സംഭവം നടന്നത് രാത്രിയിലാണ്. തങ്കമ്മയുടെ മണം ശ്വസിച്ചു, അതിൻ്റെ ഓർമ്മകളിൽ മുഴുകി തൻ്റെ ലൈംഗിക കാമനകൾക്ക് രൂപം നൽകാനുള്ള ആലോചനകളിലായിരുന്നു മാത്തുക്കുട്ടി.അത് തണുത്ത കാറ്റുള്ള രാത്രിയായിരുന്നു.തങ്കമ്മയുടെ ശരീരത്തിൽ മറച്ചുവച്ചിരിക്കുന്ന മറുകുകളെക്കുറിച്ചോർത്ത്, മറ്റെല്ലാം മറന്ന് ഒരു പൂർവ്വാപര വിമോചനത്തിലെന്നവണ്ണം രതിയിലേക്ക് ആഴ്ന്നുപോകാനാണ് അവൻ  മോഹിച്ചത് .പക്ഷേ പെട്ടെന്നാണ് പല്ലി ചിലച്ചത്. ആ പല്ലി ജോൺ ഓഫ് കെന്നഡിയുടെ ഫോട്ടോയുടെ പിറകിലിരുന്നാണ് ശബ്ദിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞു. വലിയ ഒരു ഷോക്കായിരുന്നു അത് .തന്റെ ലൈംഗിക മോഹങ്ങൾ ദുരാഗ്രഹങ്ങളോ തിന്മകളോ എന്ന ശങ്കയിൽ അയാൾ പുകഞ്ഞു. തങ്കമ്മയെ സ്പർശിച്ചപ്പോൾ അവൾ തൽക്ഷണം അത് നിരസിച്ചതും കൂടിയായപ്പോൾ പല്ലി ആ ചിലയ്ക്കലിലൂടെ സൂചിപ്പിച്ചത് ഏതോ ദു:സൂചനയാണെന്ന് അവൻ ചിന്തിച്ചു. കെന്നഡിയുടെ ഫോട്ടോയ്ക്ക് പിറകിൽ എന്തിനാണ് ആ പല്ലി പതിയിരുന്നത്? താൻ ലൈംഗികമായി ഉണർത്തപ്പെടുന്ന നേരത്ത് പല്ലി  ഒളിഞ്ഞിരുന്ന് അത് കാണുകയായിരിക്കണം!. ഇക്കാര്യത്തിൽ പല്ലി എന്താവും  വിചാരിക്കുക? അമേരിക്കൻ പൗരാവകാശത്തിന് വേണ്ടി പോരാടിയ, ലോകനേതാവായിരുന്ന കെന്നഡി മരണാനന്തരവും സർവ്വശക്തനായി മാറില്ലെന്ന് ആരു കണ്ടു? മരണാനന്തരം ഉയർത്തപ്പെട്ടയാളാണ് കെന്നഡി. അദ്ദേഹം നല്ലൊരു വിശ്വാസിയായിരുന്നു. വിശ്വാസികൾക്ക്  ക്രിസ്തുമതം മരണാനന്തരജീവിതം വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ. വെറും ജീവിതമല്ല; ദൈവത്തോടൊപ്പമുള്ള ജീവിതമാണത്. അങ്ങനെയെങ്കിൽ കെന്നഡി ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണിപ്പോൾ .തൻ്റെ രാത്രികാല വികാരപ്രകടനങ്ങൾ കെന്നഡി  എങ്ങനെയാവും വീക്ഷിച്ചിട്ടുണ്ടാവുക എന്ന് മാത്തുക്കുട്ടി ചിന്തിച്ചിരിക്കണം. അവൻ്റെ ഭാര്യയുടെ മനസ്സിനെ പാപത്തിൽ നിന്ന് മുക്തമാക്കുവാൻ കെന്നഡി പ്രേരിപ്പിക്കുകയാണെങ്കിലോ?പല്ലി അതിൻ്റെ പ്രത്യക്ഷ സൂചന തന്നതാണെങ്കിലോ? ഭാവിയെക്കുറിച്ച് ധാരണയുള്ള പല്ലിയെ കെന്നഡി ഇക്കാര്യത്തിൽ കൂട്ടുപിടിച്ചതാണെങ്കിലോ? മരണാനന്തരം കെന്നഡി വെറുതെയിരിക്കുന്നില്ല; പ്രേഷിതപ്രവർത്തനവും അവകാശ സംരക്ഷണവും ദൗത്യമായി തിരഞ്ഞെടുത്തിട്ടുണ്ടാവണം . 
    അദ്ദേഹത്തിനു ജോലി കൂടിയിട്ടേയുള്ളൂ. മരണാനന്തരമുള്ള ആത്മാവ് കർത്താവിൻ്റെ താത്പര്യം സംരക്ഷിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. 

    ഒരു വിശ്വാസിക്ക് ഇതൊന്നും ഒരു ഭാരമല്ല .കെന്നഡി ഇക്കാര്യമെല്ലാം അറിയുന്നുണ്ടായിരുന്നു എന്ന അറിവ് മാത്തുക്കുട്ടിയെ നീറ്റിപ്പുകച്ചു.കെന്നഡിയുടെ  പടത്തിലേക്ക് നോക്കിക്കൊണ്ട് കിടന്ന മാത്തുക്കുട്ടി ഇങ്ങനെ ഓർത്തു: "വെടിയുണ്ടയുടെ ദ്വാരം വീണ തല ഭാര്യയുടെ മടിയിൽ വച്ച് കാറിൽ കിടക്കുന്ന കെന്നഡിയെ അസ്വസ്ഥതയോടെ മാത്തുക്കുട്ടി ഓർത്തു.പിന്നെ കുറെ സമയം ചുമരിന്റെ വെളുപ്പിലേക്ക് തുറിച്ചുനോക്കി കിടന്നശേഷം ഒരു വല്ലാത്ത സങ്കടത്തോടെയും താനൊറ്റയ്ക്കാണെന്ന ഒരു പേടിയോടെയും മാത്തുക്കുട്ടി തങ്കമ്മയുടെ ഉറങ്ങുന്ന ശരീരത്തെ കെട്ടിപ്പിടിച്ച് കണ്ണടച്ചു." കെന്നഡിയെ മര്യാദയില്ലാത്ത ആരോ വെടിവെച്ചിട്ടതും അതിൻ്റെ കാരണമെന്താണെന്ന് പിടികിട്ടാത്തതും അദ്ദേഹത്തിൻ്റെ പടത്തിന്റെ മുമ്പിൽ വച്ച് താൻ വിവസ്ത്രനായി ഭാര്യയുമായി ക്രീഡകളിൽ ഏർപ്പെട്ടതും ഇപ്പോഴാണ് ഒരു ഇടിമുഴക്കം പോലെ മാത്തുക്കുട്ടി തിരിച്ചറിഞ്ഞത്. അതിൻ്റെ യഥാർത്ഥമായ നൊമ്പരം അവനറിഞ്ഞു. അതിൽ കെന്നഡി യോടുള്ള സഹതാപവും താൻ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ചുള്ള വ്യക്തതക്കുറവും മാത്തുക്കുട്ടിയെ ഈ ലോകത്തിൽ ഏറ്റവുമധികം ഒറ്റപ്പെടുത്തിയെന്നതാണ് നേര്. തൻ്റെ  അരികിൽ വിമുഖതയോടെ, ഉറങ്ങിക്കിടക്കുന്ന, അല്ലെങ്കിൽ ഉറക്കം നടിച്ചുകിടക്കുന്ന ഭാര്യയെ അവൻ ഒരു മനുഷ്യജീവിയായി പോലും പരിഗണിച്ചില്ല. പകരം സ്വന്തം വ്യഥകളിൽ ആണ്ടുപോവുകയാണ് ചെയ്തത്. തങ്കമ്മയെ തനിക്ക് നഷ്ടപ്പെട്ടതിന്റെ സൂചനയോ മുന്നൊരുക്കമോ ആണ് അതെന്ന് ആ ഘട്ടത്തിൽ മനസ്സിലായില്ല. 'ദൈവത്തിൻ്റെ പ്രവൃത്തികൾ ഈ ലോകത്ത് ചെയ്യാൻ കഴിയുന്നത് മനുഷ്യർക്ക് മാത്രമാണെന്ന് കെന്നഡി പ്രസംഗിച്ചിട്ടുള്ളത് ഓർക്കണം. അങ്ങനെയുള്ള അനേകം കാര്യങ്ങളിലുള്ള നീതിബോധവും ഉത്തരവാദിത്വവും നിഷ്പക്ഷതയുമാണ് കെന്നഡിയെ ഏവർക്കും പ്രിയങ്കരനാക്കിയത്. മനുഷ്യത്വത്തെക്കുറിച്ചുള്ള ഏറ്റവും ഉന്നതമായ ആശയങ്ങൾ കെന്നഡിയുടെ പ്രഭാഷണങ്ങളിൽ ധാരാളമുണ്ടായിരുന്നു. ആ  കെന്നഡിക്കാണ് യാതൊരു കാരണവുമില്ലാതെ വെടിയേറ്റത്. ഈ ലോകത്ത് തെറ്റ് ചെയ്യാത്തവരൊക്കെ ശിക്ഷിക്കപ്പെടുകയാണല്ലോ. യേശുവിന്റെ കഥ മാത്തുക്കുട്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇപ്പോൾ ഇതാ കെന്നഡിയും ആ അവസ്ഥ ഓർമ്മിപ്പിക്കുന്നു. നിഷ്കളങ്കരും സേവനതത്പരരുമായവരെ പീഡിപ്പിക്കുന്ന ഈ ലോകത്ത് താൻ അതിനെയെല്ലാം മറന്ന് ഭാര്യയോടൊത്ത് അവളുടെ പ്രിയങ്കരമായ മണം ആസ്വദിച്ച്, മറുകുകൾ തിരഞ്ഞു കിടക്കുന്നു!. അത് തെറ്റാണെന്നല്ലേ കെന്നഡി പല്ലിയെക്കൊണ്ട് പറയിപ്പിച്ചത്? ഈ ചിന്തയായിരിക്കണം മാത്തുക്കുട്ടിയെ കുഴപ്പിക്കുന്ന ഏകാന്തതയിലേക്ക് കുരുക്കിയിട്ടത്. 

    സ്വപ്നത്തിൽ ഒളിച്ചോട്ടം 

    ഇത് ഇവിടെ തീരുന്നില്ല .അവൻ ആ ഭയത്തിൽ വേവുകയും കെന്നഡിയെ  സ്വപ്നം കാണുകയും ചെയ്തു. നാം കണ്ടു പരിചയിച്ച കെന്നഡിയല്ല അത്. ഒരു വ്യാജയാഥാർത്ഥ്യം സൃഷ്ടിക്കപ്പെടുകയാണ്. മാത്തുക്കുട്ടിയുടെ റബ്ബർതോട്ടത്തിലൂടെ കെന്നഡി  നടന്നുവരികയാണ് .തലയിൽ ഒരു കെട്ടുണ്ടായിരുന്നു .കെന്നഡിയുടെ മരിച്ച മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. കെന്നഡി മാത്തുക്കുട്ടിയുടെ പശുവിന്റെ അടുത്ത് ചെന്ന് അതിൻ്റെ അകിട്ടിൽ ചൊറിയുകയാണ്. കുത്തുന്ന സ്വഭാവം ഉണ്ടായിട്ടും പശു അനങ്ങിയില്ല. കെന്നഡി പാൽ കറന്നപ്പോൾ പശു സ്നേഹത്തോടെ അദ്ദേഹത്തെ നക്കുകയാണ് ചെയ്തത്. ഇത് കണ്ട് മാത്തുക്കുട്ടി അടുത്ത് ചെന്ന് കെന്നഡിയുടെ തലയിലെ കെട്ട് അഴിച്ചു കളഞ്ഞു .അപ്പോൾ കെന്നഡി  ഏതോ ജ്വരബാധയാലെന്നപോലെ അലറുകയും പശുവിൻ്റെ പുറത്ത് കയറി ഓടിച്ചു പോവുകയും ചെയ്തു.
    തങ്കമ്മയാകട്ടെ പൂർണ്ണ നഗ്നയായി അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന്  കൂത്താടി പോകുന്ന പശുവിന് പിന്നാലെ ഓടി. കെന്നഡിയും പശുവും തങ്കമ്മയും ഓടുകയാണ് .അവരെ എന്തോ ബാധിച്ചിരിക്കുന്നു. അവർ ഓടിയകന്നു. അതോടെ സ്വപ്നത്തിൽ നിന്നുണർന്ന മാത്തുക്കുട്ടി അടുത്ത് തങ്കമ്മ കിടക്കുന്നത് കണ്ടു സമാധാനിച്ചു. അപ്പോഴും പല്ലി ചിലച്ചു .

    എന്താണ് ഈ സ്വപ്നത്തിന്റെ അർത്ഥം? സ്വപ്നം മനുഷ്യൻ്റെ മനസ്സിൽ അടിഞ്ഞു കൂടിയ ഭയത്തിൽ നിന്നുണ്ടാകുന്നതാണെന്ന് പൊതുവേ പറയാം. ജീവിതത്തിൽ അമർത്തിവച്ച ഭയം അതിൻ്റെ നൂറിരട്ടി ശക്തിയോടെ സ്വപ്നത്തിൽ വരാറുണ്ട്. നാം ചിന്തിക്കാത്ത മാനങ്ങൾ അതിലുണ്ടാവും. സ്വപ്നം മറ്റൊരു ക്രമമാണ്. മരിച്ചുപോയവർ, ചിലപ്പോൾ നമ്മോട് വന്നു സംസാരിക്കും.  അല്ലെങ്കിൽ അവർ നടന്നു പോകുന്നത് കാണും .മനസ്സിൻ്റെ അടിയിൽ കിടക്കുന്ന ദൃശ്യങ്ങൾ മറ്റൊരു ക്രമത്തിൽ സ്വപ്നത്തിൽ അവതരിക്കുന്നതാവാം.സ്വപ്നത്തിന് അസംബന്ധമില്ല; അപ്പോൾ ഭൗതിക യുക്തിയില്ലല്ലോ. വേറൊരു യുക്തിയാണ്. അതാകട്ടെ കണ്ടീഷൻ ചെയ്യപ്പെട്ട നമുക്ക് അപരിചിതമാണ്. ഇവിടെ കെന്നഡി തലയിൽ കെട്ടുമായി വന്ന് പശുവിന്റെ പാൽ കറക്കുകയാണ്. അത് മാത്തുക്കുട്ടിയുടെ സംശയമാണ്, തങ്കമ്മയുടെ ജാരനായി കെന്നഡി മാറുന്നു. അയാൾ അധികാരത്തോടെ പശുവിൻ്റെ പാൽ കറക്കുന്നത് അതുകൊണ്ടാണ്. പതിവായി വരാനുള്ളതുകൊണ്ടാണ് പശുവിന് അയാളെ നക്കാൻ തോന്നിയത്.മാത്തുക്കുട്ടിയുടെ മനസ്സിൽ തങ്കമ്മയുടെ നിസ്സഹകരണവും പല്ലിയുടെ ചിലയ്ക്കലും സംശയത്തിന്റെ നഖപ്പാടുകൾ വീഴ്ത്തിയിരിക്കുന്നു.ആ ആകുലതയിൽ നിന്നാണ് സ്വപ്നം പിറന്നത്. സ്വപ്നത്തിൽ കെന്നഡി ജാരനായി വന്ന് തങ്കമ്മയുമായി ഒളിച്ചോടുകയാണ്. ആ യാത്രയിൽ മാത്തുക്കുട്ടിക്ക് പ്രിയപ്പെട്ട പശുവിനെ അവർ കടത്തിക്കൊണ്ടുപോവുകയാണ്. തൻ്റെ പശുവിനെ ആരെങ്കിലും  കൊണ്ടുപോകുമോ എന്ന ഭയവും സ്വപ്നത്തിൽ പ്രതിഫലിക്കുന്നു.

    ഗൗളികൾ നയിച്ചു

    അമേരിക്കൻ പ്രസിഡൻ്റായിരുന്ന കെന്നഡിക്ക് പാലായ്ക്കടുത്തുള്ള ഒരു കുടുംബത്തിൽ ഇങ്ങനെയൊക്കെ ഇടപെടാമെങ്കിൽ പല്ലി ചില സൂചനകൾ നൽകി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കണമെന്നാണ് കഥാകൃത്ത് പറയുന്നത്. തങ്കമ്മ വിളമ്പിവച്ച ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുകളിൽ നിന്ന് ഒരു ചത്ത പാറ്റ ചോറിലേക്ക് വീണത് സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.  പല്ലിയെക്കുറിച്ചുള്ള സംശയങ്ങൾ ദൃഢീകരിക്കാൻ ഇത് മാത്തുക്കുട്ടിയെ സഹായിച്ചു. മാത്തുക്കുട്ടിയെ ഗൗളികൾ ജീവിതത്തിന്റെ അറിയാത്ത മേഖലകളിലേക്ക് നയിച്ചു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള  സൂചനകൾ പല്ലിയിൽ നിന്നാണ് മാത്തുക്കുട്ടി പഠിച്ചതും അപഗ്രഥിച്ചതും. "മാത്തുക്കുട്ടി അവരുടെ ഉറച്ച അനുയായിയും ഭടനുമായി. കാലക്രമേണ ഗൗളി ചിലയ്ക്കാതെ മാത്തുക്കുട്ടി ഒരു കാര്യവും ചെയ്യില്ല എന്നു വന്നു."

    ഏതുകാര്യത്തിനും അവൻ പല്ലിയുടെ  അനുവാദത്തിനായി കാത്തു. തങ്കമ്മയുമായി ബന്ധപ്പെടാനും അവന് പല്ലിയുടെ അനുവാദം വേണമെന്നായി. ഇത് മാത്തുക്കുട്ടിയെ തങ്കമ്മയിൽ നിന്ന് അകറ്റി എന്നാണ് കഥ അവസാനിക്കുമ്പോൾ നാം അറിയുന്നത്. അനാവശ്യമായി പ്രത്യയശാസ്ത്രങ്ങളിലും തത്ത്വങ്ങളിലും ഇറങ്ങിച്ചെന്ന് അനുസരിക്കാനും കീഴടങ്ങാനും തീരുമാനിച്ചാൽ പിന്നീട് നമുക്ക് നഷ്ടമാകുന്നത് നമ്മെ തന്നെയായിരിക്കും.പല്ലികൾക്ക് അമിത പ്രാധാന്യം കൊടുത്ത മാത്തുക്കുട്ടി പിന്നീട് അവയുടെ ചിലയ്ക്കലിനനുസരിച്ച് സ്വന്തം ജീവിതത്തെ ക്രമീകരിച്ചു. ഇതിനിടയിൽ ഒറ്റപ്പെട്ട തങ്കമ്മ മറ്റൊരു യുവാവുമായി അടുക്കുകയും ഒഴിവുസമയങ്ങളിൽ സന്ധിക്കുകയും ചെയ്തു. ഒരു ദിവസം തൊമ്മച്ചൻ എന്ന വില്ലൻ വീട്ടിൽ വന്നപ്പോൾ മാത്തുക്കുട്ടിയില്ലായിരുന്നു. തങ്കമ്മ അയാളെ സ്വീകരിച്ചിരുത്തി വർത്തമാനം പറഞ്ഞു. തൊമ്മച്ചൻ അടുത്തു തന്നെയുള്ള റബർത്തോട്ട മുതലാളിയും ജീപ്പുടമയുമായിരുന്നു.
    ആ സമയം മാത്തുക്കുട്ടി വന്നപ്പോൾ പല്ലികൾ നാല് വശത്തുനിന്നും ചിലച്ചെങ്കിലും അതിനുള്ളിലെ ദു:സ്സൂചന വ്യക്തമായി അവന് മനസ്സിലായില്ല എന്നാണ് കഥാകൃത്ത് എഴുതിയിരിക്കുന്നത്. ഒരു പല്ലി മാത്രമാണ് ചിലച്ചതെങ്കിൽ അത് നല്ലൊരു അറിയിപ്പാകുമായിരുന്നു. എന്നാൽ കൂട്ടത്തോടെ ചിലച്ചപ്പോള്‍ ആശയക്കുഴപ്പമുണ്ടായി.
    "മാത്തുക്കുട്ടി വന്ന് തൊമ്മച്ചനോട് സംസാരിച്ച് നിന്നപ്പോൾ അവർ ഒരു ശബ്ദ കോലാഹലം തന്നെയുണ്ടാക്കി.  ബുദ്ധിജീവികളായിരുന്നെങ്കിലും അവർക്കുമുണ്ടായിരുന്നു അനുകമ്പ തുടങ്ങിയ മൃദുല വികാരങ്ങൾ. പക്ഷേ ഒന്നിച്ച്, ഒരേസമയത്ത് അനവധി ദിക്കുകളിൽ നിന്നും കോണുകളിൽ നിന്നുമുണ്ടായ ഈ പ്രവചനങ്ങളുടെ അർത്ഥമെന്തെന്ന് മാത്തുക്കുട്ടിക്ക് മനസ്സിലായില്ല. പ്രത്യയശാസ്ത്രങ്ങൾക്ക് ഒരു വക്താവേ പാടുള്ളൂ എന്നത് എത്ര ശരിയാണ്!. ഒരു വഴിയും ഒരു വക്താവും."

    ഈ കഥയിൽ കഥാകൃത്ത് ഒരു പ്രത്യേക ഗുണപാഠമോ വാദഗതിയോ ഉന്നയിക്കുന്നില്ല .എന്നാൽ എല്ലാ വ്യവസ്ഥാപിതമായ ഘടനകളെയും എതിർക്കുകയും കശക്കുകയുമാണ്  ചെയ്യുന്നത്. പരിഹസിക്കുകയും ആഴത്തിൽ തുന്നിച്ചേർക്കപ്പെട്ട അസംബന്ധത്തിന്റെ അടുക്കുകൾ ഒന്നൊന്നായി വേർപെടുത്തിക്കാണിക്കുകയുമാണ് .മനുഷ്യൻ ഒരു യുക്തിവാദിയാണെങ്കിലും യുക്തിയില്ലാത്തവനുമാണ്. പലപ്പോഴും അബദ്ധധാരണകളാണ് അവന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്. പല കോണുകളിലും കഥയെ കഥാകൃത്ത് സമീപിക്കുന്നത് തനിക്ക് ഒരു പക്ഷവുമില്ല എന്ന് തെളിയിക്കാനാണ്. ജീവിതത്തെ എങ്ങനെയാണ് സമീപിക്കേണ്ടത്? ഒരു കോണിലൂടെ സമീപിച്ചാൽ കിട്ടുന്ന ഉത്തരം കൊണ്ട് തൃപ്തിപ്പെടാനാവുമോ?മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അവർക്ക് പ്രിയപ്പെട്ടതായിരിക്കുമല്ലോ. ഇവിടെ മാത്തുക്കുട്ടിയുടെ കാഴ്ചപ്പാടാണ് വായനക്കാർ ആദ്യം സ്വീകരിക്കുക. കഥാകൃത്ത് മാത്തുക്കുട്ടിയുടെ പക്ഷത്ത് നിന്നാണ് വിവരിക്കുന്നത് .എന്നാൽ പല പ്രത്യയശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ നോക്കിയാൽ പലതായിരിക്കും ഉത്തരം. നിയതമായ ഒരർത്ഥമില്ലാത്തതുകൊണ്ട് മനുഷ്യൻ ഏതെങ്കിലുമൊരു സാധൂകരണത്തിലെത്തി സമാധാനിക്കുകയാണ്. അവൻ്റെ  യാഥാർത്ഥ്യങ്ങൾക്ക് നിയതമായ അർത്ഥമോ ആകൃതിയോ പര്യവസാനമോ ഇല്ല. അത് ഒരേ  കോണിൽ നിന്നോ പല കോണുകളിൽ നിന്നോ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത് .പല്ലികൾ എന്നും ചിലച്ചിട്ടുണ്ട്, നാളെയും ചിലയ്ക്കും.  പള്ളികളോട് ചിലയ്ക്കരുതെന്ന് പറയാൻ ഇന്ത്യൻ പാർലമെൻറിനു പോലും അവകാശമില്ല. പല്ലി ചിലയ്ക്കുന്നതിന്റെ പൊരുൾ തിരഞ്ഞ്  പല്ലുകളെ തന്നെ പ്രതിസന്ധിയിലാക്കുന്ന മനുഷ്യരെയോർത്ത് വെറുതെ ചിലയ്ക്കാനേ പല്ലികൾക്ക് കഴിയൂ .






  • To:  me · Thu, 12 Mar at 11:25 pm

    Message Body




    സക്കറിയയുടെ കഥയിൽ ജോൺ എഫ് കെന്നഡിയുടെ ഇടപെടൽ 


    എം.കെ.ഹരികുമാർ 


    സക്കറിയയുടെ 'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥയുടെ അറിയാപ്പൊരുളുകളിലേക്ക് നിരുപാധികമായ ഒരു വിമർശനവായന.
       


    'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥയിൽ കഥാകൃത്ത് സകല പ്രത്യയശാസ്ത്രങ്ങളെയും പരിഹസിക്കുകയാണ്. മനുഷ്യനെ ഈ ശാസ്ത്രങ്ങളൊക്കെ ശരിക്കും രക്ഷിക്കുകയാണോ അടിമയാക്കുകയാണോ എന്ന ചിന്ത ഒരു ഫലിതയുക്തിയിൽ കഥയിലുടനീളം വിവരിക്കുന്നുണ്ട്.'ഗൗളിശാസ്ത്രം മാത്തുക്കുട്ടിയെ അടിപ്പെടുത്തി' എന്നെഴുതുന്ന കഥാകൃത്ത് അസ്തിത്വവാതം, മാർക്സിസം, ദൈവശാസ്ത്രം ,സോഷ്യലിസം തുടങ്ങിയ ശാസ്ത്രങ്ങളെപ്പോലെ മാത്തുക്കുട്ടിയിൽ നിന്ന് ഗൗളിശാസ്ത്രം പൂർണ്ണവിശ്വാസവും ആശ്രിതത്വവും  പിടിച്ചുവാങ്ങിയെന്നാണ് എഴുതുന്നത്. ഒരാൾക്ക് വ്യക്തിപരമോ സാമൂഹ്യമോ ആയിട്ടുള്ള മോചനത്തിന് സർവ്വാത്മനാ പ്രത്യയശാസ്ത്രങ്ങളെ സ്വീകരിക്കണം. പിന്നെ അത് മനുഷ്യന്റെ കാര്യം നോക്കിക്കൊള്ളും. മനുഷ്യർക്ക് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനാവില്ല. അവന് വേറെ പണിയുണ്ട്. അവനെ സഹജമായ വിമുഖതയും ഉത്ക്കണ്ഠയും കാർന്നു തിന്നും. അവൻ അതിൽ നിന്ന് രക്ഷനേടാൻ  സിനിമ കാണും, ക്രിക്കറ്റ് മത്സരം കാണും, ആരാധനാലയത്തിൽ പോകും. ഇങ്ങനെയുള്ള കാര്യങ്ങളിലും ഭയം നിഴലിക്കുന്നുണ്ട്. ഇതൊക്കെ അനുസരിച്ചില്ലെങ്കിൽ ശാസ്ത്രങ്ങൾ വന്ന് ഉപദ്രവിക്കുമോ എന്ന ഭയമുണ്ട്.പലരും ശാസ്ത്രതത്ത്വങ്ങളിൽ  വിശ്വസിച്ചതിന്റെ പേരിൽ വാക്കുതർക്കത്തിലും പിന്നീട് സംഘർഷത്തിലും ഏർപ്പെട്ട് മരണമടഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്ര തർക്കങ്ങളുടെ ഭാഗമായി മരിക്കുന്നവർക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം കിട്ടും.അതുകൊണ്ട് മരിക്കാനുള്ള ഭയം മാറിക്കിട്ടും. മരണത്തെ ജയിച്ചവർക്ക് പിന്നെ എന്തിനെയാണ് പേടിക്കാനുള്ളത്?

    എന്നാൽ നസ്രാണി യുവാവായ മാത്തുക്കുട്ടിക്ക് മരണത്തെ ജയിക്കാനറിയില്ല. ആ രീതിയിൽ വികസിച്ച ഒരു ചിന്താമണ്ഡലമോ, പ്രവർത്തനമോ, അവനില്ല .മാത്തുക്കുട്ടി തൻ്റെ പറമ്പിലും വീട്ടിലും ഒതുങ്ങി നിന്ന് ചിന്തിക്കുന്നവനാണ്. അവന് അധികപ്രസംഗമോ അതിരുവിട്ട ആവേശമോ ഇല്ല .ആപത്ശങ്കകൾ ഒഴിഞ്ഞു പോകണമെന്ന് ഏതൊരാളെയും പോലെ അവനും  ആഗ്രഹിച്ചു. യാദൃശ്ചികമായി വാങ്ങിയ 'ഗൗളിശാസ്ത്രം' എന്ന പുസ്തകം ആർത്തിയോടെയാണ് വായിച്ചത് .വായിച്ചു പഠിക്കുകയായിരുന്നു .അതിനോട്  ബഹുമാനം തോന്നുകയും ചെയ്തു. ഒരു ശാസ്ത്രമായി ചിട്ടപ്പെടുത്തിയ ഗൗളിശാസ്ത്രത്തെ ബഹുമാനത്തോടെ കാണാതെ അത് മുന്നോട്ട് വയ്ക്കുന്ന പരിപാടികളെ നിരീക്ഷിക്കാനാവില്ല. 'ഗൗളികൾ മാത്തുക്കുട്ടിയുടെ ജീവിതം തങ്ങളുടെ കൈയിലെടുത്തു' എന്ന വാക്യം മനുഷ്യൻ്റെ വിജയത്തെയാണോ  പരാജയത്തെയാണോ ഉന്നം വച്ചതെന്ന്  അറിയില്ല.എന്നാൽ മാത്തുക്കുട്ടിക്ക് അത് വിജയമായിരുന്നു. വളരെ ശാന്തമായ ,വൃക്ഷച്ചോലകളുള്ള , പക്ഷികളും ചെറിയ ജീവികളും പാർക്കുന്ന ഒരു തോട്ടത്തിൽ കഴിഞ്ഞിരുന്ന മാത്തുക്കുട്ടിയുടെ ജീവിതത്തിലേക്ക് ഗൗളികൾ ആർക്കും തികച്ചും അവിചാരിതമായാണ് പ്രവേശിച്ചത്. പെരുന്നാളിന്റെ ഭാഗമായി വിൽക്കാൻ കൊണ്ടുവന്ന പുസ്തകങ്ങളിൽ കണ്ണോടിച്ച മാത്തുക്കുട്ടിയെ പല്ലികൾ  സ്വാധീനിച്ചതാണോ എന്നറിയില്ല. കഥയുടെ യുക്തിയിൽ പല്ലികൾ മനഷ്യർക്ക് അപ്രാപ്യമായ ഏതോ രാസവിദ്യകൾ പ്രയോഗിക്കുന്നുണ്ടാവണം .സ്വാധീനിക്കാൻ കഴിയുന്ന മനസ്സുകളെ അവ കാത്തിരിക്കുന്നുണ്ടാവണം. മാത്തുക്കുട്ടി അതിന് പറ്റിയ മനസ്സാണെന്ന് പല്ലികൾ ദീർഘദർശനം ചെയ്തുകാണും. അതുകൊണ്ടാണ് മാത്തുക്കുട്ടിയെ ഗൗളിശാസ്ത്രം എന്ന പുസ്തകത്തിലൂടെ നടത്തിക്കൊണ്ടുവരാൻ ഗൗളികൾക്ക് സാധിച്ചത്.

    തങ്കമ്മയുടെ മണം 

    ഇത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഗൗളിശാസ്ത്രം എന്ന പുസ്തകം വായിക്കുകയേ വേണ്ടൂ. എന്നാൽ മാത്തുക്കുട്ടിയുടെ കാഴ്ചപ്പാടിൽ ഗൗളികൾക്ക് പലതും മുൻകൂട്ടി കാണാൻ കഴിയും. അവ  ഭാവിയിലേക്കാണ് നോക്കുന്നത്. മനുഷ്യർക്ക് ഭാവി അജ്ഞാതമാണല്ലോ. താരതമ്യേന ബുദ്ധി കുറഞ്ഞവരും  ദീർഘദർശനം ചെയ്യാൻ കഴിവില്ലാത്തവരുമായ മനുഷ്യരെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാവുന്ന പല്ലികൾ ജീവിച്ചിരിക്കുന്നു. അവരാണ് മാത്തുക്കുട്ടിയെ വീഴ്ത്തിയത്. അവർ അവൻ്റെ ചലനങ്ങൾ വീക്ഷിക്കുകയായിരുന്നു. വലിയ ഒരു ഗൂഢാലോചനാ സിദ്ധാന്തമാണ് ഇവിടെ ചുരുൾ നിവരുന്നത്. അവനും ഭാര്യ തങ്കമ്മയും തമ്മിലുള്ള ബന്ധം താരതമ്യേന നല്ലതായിരുന്നു. തങ്കമ്മയുടെ പ്രത്യേകമായ ഒരു മണം അവൻ പഠിച്ചുവച്ചിരിക്കയാണ്. അവന് അവളെ കാമിക്കാൻ ആരുടെയും സമയം നോക്കണ്ടായിരുന്നു. അവൻ പൂർണ തൃപ്തിയോടെ ആ ഇടപഴകൽ ആസ്വദിച്ചു കഴിയുകയായിരുന്നു.

    മാത്തുക്കുട്ടിയുടെ ജീവിതത്തിലേക്ക് പല്ലികൾ വിപ്ലവം കൊണ്ടുവന്നിരിക്കുകയാണ്. അതുവരെ അവന് ശാസ്ത്രങ്ങളെ  എങ്ങനെ സമീപിക്കണമെന്ന് അറിയില്ലായിരുന്നു. ശാസ്ത്രങ്ങൾ നമ്മുടെ ബുദ്ധിയും ശ്രദ്ധയും ആവശ്യപ്പെടുന്നു. ജാഗ്രതയാണ് അത് നമ്മളിൽ നിന്ന് പിടിച്ചുവാങ്ങുന്നത്. അത് കഥാകൃത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: "മാത്തുക്കുട്ടിയുടെ പാവം പിടിച്ച ജീവിതം ഒരു പുതിയ വെളിച്ചത്തിൽ വ്യാഖ്യാനിക്കാനുള്ള തത്ത്വങ്ങളെ അവർ പി.ടി.ചാക്കോയുടെയും ജോൺ എഫ്.കെന്നഡിയുടെയും ഫോട്ടോകൾക്ക് പിന്നിലും രൂപായും സ്വർണവും വച്ചിരുന്ന അലമാരിക്ക് കീഴിലും കഴുക്കോലിന്റെ തുമ്പത്തും കപ്പ ചിക്കുന്ന പരമ്പിനുള്ളിലും തങ്കമ്മ സ്ത്രീധനം കൊണ്ടുവന്ന വീട്ടിപ്പെട്ടിക്കടിയിലും എല്ലാമിരുന്ന്  ഓരോന്നായി ചിലച്ചു വെളിപ്പെടുത്തി."

    ഇവിടെ ശ്രദ്ധിക്കേണ്ടത് മാത്തുക്കുട്ടിയുടെ രാഷ്ട്രീയ ബോധമാണ്.പി.ടി.ചാക്കോ എന്ന നേതാവിൽ അദ്ദേഹം ഗാഢമായി വിശ്വസിച്ചിരുന്നു. മലയോര ക്രിസ്ത്യാനികളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ പി.ടി.ചാക്കോ ഒരു ഉറപ്പായിരുന്നു .ധാരാളം വിശ്വാസികൾ ചാക്കോയെ അവരുടെ വിമോചകനായി കണ്ടു. ആ നിലയ്ക്കാണ് മാത്തുക്കുട്ടി തന്റെ വീട്ടിൽ ചാക്കോയ്ക്ക് ഉചിതമായ  സ്ഥാനം നൽകിയത്. എന്നാൽ ജോൺ എഫ് കെന്നഡിയുടെ കാര്യം അതല്ല .കെന്നഡി നല്ലവനായ അമേരിക്കൻ പ്രസിഡണ്ടായിരുന്നു.
    മുപ്പത്തഞ്ചാമത്തെ പ്രസിഡൻ്റായിരുന്നു.1961 ൽ അധികാരത്തിലെത്തിയ അദ്ദേഹം 1963 ൽ വെടിയേറ്റ് മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.1947 മുതൽ തന്നെ കെന്നഡി സജീവരാഷ്ട്രീയത്തിലുണ്ട്. യു.എസ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്സ്  അംഗം, യു.എസ് സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പൗരാവകാശങ്ങൾക്ക് വേണ്ടി  നിലകൊണ്ടതാണ് കെന്നഡിയെ പ്രശസ്തനാക്കിയത്.പ്രസിഡണ്ടായിരിക്കെ മാനുഷികമായി ചിന്തിച്ച കെന്നഡിയെ മലയാളിയായ സക്കറിയയുടെ കഥാപാത്രം മാത്തുക്കുട്ടിക്ക് ഇഷ്ടമായതിൽ അത്ഭുതമില്ല. അമേരിക്കൻ പ്രസിഡൻ്റിനെയും എം.ജി.ആറിനെയും  സ്നേഹിക്കുന്നവരാണ് മലയാളികൾ. അമേരിക്കൻ പ്രസിഡൻ്റിനോട് മലയാളിക്ക് യാതൊരു വംശീയ വിദ്വേഷവുമില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ സ്നേഹിക്കുകയാണ് മാത്തുക്കുട്ടി .അതുകൊണ്ട് അവൻ തന്റെ വീട്ടിൽ വിശിഷ്ടമായ സ്ഥാനമാണ് കെന്നഡിക്ക് നല്കിയത്. കെന്നഡിയുടെ ഫോട്ടോയിലേക്ക് നോക്കിയാൽ ജീവിതത്തിൻ്റെ കാലുഷ്യവും ധർമ്മസങ്കടങ്ങളും അലിഞ്ഞില്ലാതാകുമെന്ന് അവൻ കണക്കുകൂട്ടി.

    കെന്നഡി വെടിയേറ്റ് മരിച്ചതിൽ മാത്തുക്കുട്ടി ദുഖിക്കുന്നു. കെന്നഡിയിൽ നിന്ന് പ്രചോദനം വേണം ,മാത്തുക്കുട്ടിക്ക്. പല്ലി  ചിലയ്ക്കുന്നത് ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനാണെന്ന് ഗൗളിശാസ്ത്രം വ്യാഖ്യാനിച്ചു കണ്ടെത്താൻ താമസമുണ്ടായില്ല.പള്ളിയിൽ പോകാനിറങ്ങിയപ്പോൾ പല്ലി അതിൻ്റെ ഭവിഷ്യത്തുകൾ കണ്ടുപിടിച്ച് ചിലയ്ക്കുക മാത്രം ചെയ്തു .പല്ലിക്ക് വേറെന്ത് ചെയ്യാനൊക്കും? റബ്ബറിന് തുരിശടിക്കുന്ന കാര്യത്തെക്കുറിച്ച് ഓർത്തുകൊണ്ടാണ് മാത്തുക്കുട്ടി മുറ്റത്തേക്കിറങ്ങാൻ ഭാവിച്ചത് എന്നത് നേരാണ്. പക്ഷേ പല്ലി അതിൻ്റെ വരും വരായ്കകൾ ഗണിച്ചു. ഷർട്ടിന്റെ കൈ തെറുക്കുന്നതിനിടയിൽ കാലുതെറ്റി മുറ്റത്തേക്ക് വീണു. തുടർന്ന് കാലുതട്ടി തുരിശ് കലക്കി വച്ചിരുന്ന കുട്ടകം മറിഞ്ഞു. ശരീരം തുരിശുവെള്ളം കൊണ്ട് നനഞ്ഞു.പല്ലി യാത്ര തടയുകയായിരുന്നുവെന്ന് മാത്തുക്കുട്ടി തിരിച്ചറിഞ്ഞു .

    പല്ലിയും സെക്സും 

    മറ്റൊരു സംഭവം നടന്നത് രാത്രിയിലാണ്. തങ്കമ്മയുടെ മണം ശ്വസിച്ചു, അതിൻ്റെ ഓർമ്മകളിൽ മുഴുകി തൻ്റെ ലൈംഗിക കാമനകൾക്ക് രൂപം നൽകാനുള്ള ആലോചനകളിലായിരുന്നു മാത്തുക്കുട്ടി.അത് തണുത്ത കാറ്റുള്ള രാത്രിയായിരുന്നു.തങ്കമ്മയുടെ ശരീരത്തിൽ മറച്ചുവച്ചിരിക്കുന്ന മറുകുകളെക്കുറിച്ചോർത്ത്, മറ്റെല്ലാം മറന്ന് ഒരു പൂർവ്വാപര വിമോചനത്തിലെന്നവണ്ണം രതിയിലേക്ക് ആഴ്ന്നുപോകാനാണ് അവൻ  മോഹിച്ചത് .പക്ഷേ പെട്ടെന്നാണ് പല്ലി ചിലച്ചത്. ആ പല്ലി ജോൺ ഓഫ് കെന്നഡിയുടെ ഫോട്ടോയുടെ പിറകിലിരുന്നാണ് ശബ്ദിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞു. വലിയ ഒരു ഷോക്കായിരുന്നു അത് .തന്റെ ലൈംഗിക മോഹങ്ങൾ ദുരാഗ്രഹങ്ങളോ തിന്മകളോ എന്ന ശങ്കയിൽ അയാൾ പുകഞ്ഞു. തങ്കമ്മയെ സ്പർശിച്ചപ്പോൾ അവൾ തൽക്ഷണം അത് നിരസിച്ചതും കൂടിയായപ്പോൾ പല്ലി ആ ചിലയ്ക്കലിലൂടെ സൂചിപ്പിച്ചത് ഏതോ ദു:സൂചനയാണെന്ന് അവൻ ചിന്തിച്ചു. കെന്നഡിയുടെ ഫോട്ടോയ്ക്ക് പിറകിൽ എന്തിനാണ് ആ പല്ലി പതിയിരുന്നത്? താൻ ലൈംഗികമായി ഉണർത്തപ്പെടുന്ന നേരത്ത് പല്ലി  ഒളിഞ്ഞിരുന്ന് അത് കാണുകയായിരിക്കണം!. ഇക്കാര്യത്തിൽ പല്ലി എന്താവും  വിചാരിക്കുക? അമേരിക്കൻ പൗരാവകാശത്തിന് വേണ്ടി പോരാടിയ, ലോകനേതാവായിരുന്ന കെന്നഡി മരണാനന്തരവും സർവ്വശക്തനായി മാറില്ലെന്ന് ആരു കണ്ടു? മരണാനന്തരം ഉയർത്തപ്പെട്ടയാളാണ് കെന്നഡി. അദ്ദേഹം നല്ലൊരു വിശ്വാസിയായിരുന്നു. വിശ്വാസികൾക്ക്  ക്രിസ്തുമതം മരണാനന്തരജീവിതം വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ. വെറും ജീവിതമല്ല; ദൈവത്തോടൊപ്പമുള്ള ജീവിതമാണത്. അങ്ങനെയെങ്കിൽ കെന്നഡി ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണിപ്പോൾ .തൻ്റെ രാത്രികാല വികാരപ്രകടനങ്ങൾ കെന്നഡി  എങ്ങനെയാവും വീക്ഷിച്ചിട്ടുണ്ടാവുക എന്ന് മാത്തുക്കുട്ടി ചിന്തിച്ചിരിക്കണം. അവൻ്റെ ഭാര്യയുടെ മനസ്സിനെ പാപത്തിൽ നിന്ന് മുക്തമാക്കുവാൻ കെന്നഡി പ്രേരിപ്പിക്കുകയാണെങ്കിലോ?പല്ലി അതിൻ്റെ പ്രത്യക്ഷ സൂചന തന്നതാണെങ്കിലോ? ഭാവിയെക്കുറിച്ച് ധാരണയുള്ള പല്ലിയെ കെന്നഡി ഇക്കാര്യത്തിൽ കൂട്ടുപിടിച്ചതാണെങ്കിലോ? മരണാനന്തരം കെന്നഡി വെറുതെയിരിക്കുന്നില്ല; പ്രേഷിതപ്രവർത്തനവും അവകാശ സംരക്ഷണവും ദൗത്യമായി തിരഞ്ഞെടുത്തിട്ടുണ്ടാവണം . 
    അദ്ദേഹത്തിനു ജോലി കൂടിയിട്ടേയുള്ളൂ. മരണാനന്തരമുള്ള ആത്മാവ് കർത്താവിൻ്റെ താത്പര്യം സംരക്ഷിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. 

    ഒരു വിശ്വാസിക്ക് ഇതൊന്നും ഒരു ഭാരമല്ല .കെന്നഡി ഇക്കാര്യമെല്ലാം അറിയുന്നുണ്ടായിരുന്നു എന്ന അറിവ് മാത്തുക്കുട്ടിയെ നീറ്റിപ്പുകച്ചു.കെന്നഡിയുടെ  പടത്തിലേക്ക് നോക്കിക്കൊണ്ട് കിടന്ന മാത്തുക്കുട്ടി ഇങ്ങനെ ഓർത്തു: "വെടിയുണ്ടയുടെ ദ്വാരം വീണ തല ഭാര്യയുടെ മടിയിൽ വച്ച് കാറിൽ കിടക്കുന്ന കെന്നഡിയെ അസ്വസ്ഥതയോടെ മാത്തുക്കുട്ടി ഓർത്തു.പിന്നെ കുറെ സമയം ചുമരിന്റെ വെളുപ്പിലേക്ക് തുറിച്ചുനോക്കി കിടന്നശേഷം ഒരു വല്ലാത്ത സങ്കടത്തോടെയും താനൊറ്റയ്ക്കാണെന്ന ഒരു പേടിയോടെയും മാത്തുക്കുട്ടി തങ്കമ്മയുടെ ഉറങ്ങുന്ന ശരീരത്തെ കെട്ടിപ്പിടിച്ച് കണ്ണടച്ചു." കെന്നഡിയെ മര്യാദയില്ലാത്ത ആരോ വെടിവെച്ചിട്ടതും അതിൻ്റെ കാരണമെന്താണെന്ന് പിടികിട്ടാത്തതും അദ്ദേഹത്തിൻ്റെ പടത്തിന്റെ മുമ്പിൽ വച്ച് താൻ വിവസ്ത്രനായി ഭാര്യയുമായി ക്രീഡകളിൽ ഏർപ്പെട്ടതും ഇപ്പോഴാണ് ഒരു ഇടിമുഴക്കം പോലെ മാത്തുക്കുട്ടി തിരിച്ചറിഞ്ഞത്. അതിൻ്റെ യഥാർത്ഥമായ നൊമ്പരം അവനറിഞ്ഞു. അതിൽ കെന്നഡി യോടുള്ള സഹതാപവും താൻ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ചുള്ള വ്യക്തതക്കുറവും മാത്തുക്കുട്ടിയെ ഈ ലോകത്തിൽ ഏറ്റവുമധികം ഒറ്റപ്പെടുത്തിയെന്നതാണ് നേര്. തൻ്റെ  അരികിൽ വിമുഖതയോടെ, ഉറങ്ങിക്കിടക്കുന്ന, അല്ലെങ്കിൽ ഉറക്കം നടിച്ചുകിടക്കുന്ന ഭാര്യയെ അവൻ ഒരു മനുഷ്യജീവിയായി പോലും പരിഗണിച്ചില്ല. പകരം സ്വന്തം വ്യഥകളിൽ ആണ്ടുപോവുകയാണ് ചെയ്തത്. തങ്കമ്മയെ തനിക്ക് നഷ്ടപ്പെട്ടതിന്റെ സൂചനയോ മുന്നൊരുക്കമോ ആണ് അതെന്ന് ആ ഘട്ടത്തിൽ മനസ്സിലായില്ല. 'ദൈവത്തിൻ്റെ പ്രവൃത്തികൾ ഈ ലോകത്ത് ചെയ്യാൻ കഴിയുന്നത് മനുഷ്യർക്ക് മാത്രമാണെന്ന് കെന്നഡി പ്രസംഗിച്ചിട്ടുള്ളത് ഓർക്കണം. അങ്ങനെയുള്ള അനേകം കാര്യങ്ങളിലുള്ള നീതിബോധവും ഉത്തരവാദിത്വവും നിഷ്പക്ഷതയുമാണ് കെന്നഡിയെ ഏവർക്കും പ്രിയങ്കരനാക്കിയത്. മനുഷ്യത്വത്തെക്കുറിച്ചുള്ള ഏറ്റവും ഉന്നതമായ ആശയങ്ങൾ കെന്നഡിയുടെ പ്രഭാഷണങ്ങളിൽ ധാരാളമുണ്ടായിരുന്നു. ആ  കെന്നഡിക്കാണ് യാതൊരു കാരണവുമില്ലാതെ വെടിയേറ്റത്. ഈ ലോകത്ത് തെറ്റ് ചെയ്യാത്തവരൊക്കെ ശിക്ഷിക്കപ്പെടുകയാണല്ലോ. യേശുവിന്റെ കഥ മാത്തുക്കുട്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇപ്പോൾ ഇതാ കെന്നഡിയും ആ അവസ്ഥ ഓർമ്മിപ്പിക്കുന്നു. നിഷ്കളങ്കരും സേവനതത്പരരുമായവരെ പീഡിപ്പിക്കുന്ന ഈ ലോകത്ത് താൻ അതിനെയെല്ലാം മറന്ന് ഭാര്യയോടൊത്ത് അവളുടെ പ്രിയങ്കരമായ മണം ആസ്വദിച്ച്, മറുകുകൾ തിരഞ്ഞു കിടക്കുന്നു!. അത് തെറ്റാണെന്നല്ലേ കെന്നഡി പല്ലിയെക്കൊണ്ട് പറയിപ്പിച്ചത്? ഈ ചിന്തയായിരിക്കണം മാത്തുക്കുട്ടിയെ കുഴപ്പിക്കുന്ന ഏകാന്തതയിലേക്ക് കുരുക്കിയിട്ടത്. 

    സ്വപ്നത്തിൽ ഒളിച്ചോട്ടം 

    ഇത് ഇവിടെ തീരുന്നില്ല .അവൻ ആ ഭയത്തിൽ വേവുകയും കെന്നഡിയെ  സ്വപ്നം കാണുകയും ചെയ്തു. നാം കണ്ടു പരിചയിച്ച കെന്നഡിയല്ല അത്. ഒരു വ്യാജയാഥാർത്ഥ്യം സൃഷ്ടിക്കപ്പെടുകയാണ്. മാത്തുക്കുട്ടിയുടെ റബ്ബർതോട്ടത്തിലൂടെ കെന്നഡി  നടന്നുവരികയാണ് .തലയിൽ ഒരു കെട്ടുണ്ടായിരുന്നു .കെന്നഡിയുടെ മരിച്ച മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. കെന്നഡി മാത്തുക്കുട്ടിയുടെ പശുവിന്റെ അടുത്ത് ചെന്ന് അതിൻ്റെ അകിട്ടിൽ ചൊറിയുകയാണ്. കുത്തുന്ന സ്വഭാവം ഉണ്ടായിട്ടും പശു അനങ്ങിയില്ല. കെന്നഡി പാൽ കറന്നപ്പോൾ പശു സ്നേഹത്തോടെ അദ്ദേഹത്തെ നക്കുകയാണ് ചെയ്തത്. ഇത് കണ്ട് മാത്തുക്കുട്ടി അടുത്ത് ചെന്ന് കെന്നഡിയുടെ തലയിലെ കെട്ട് അഴിച്ചു കളഞ്ഞു .അപ്പോൾ കെന്നഡി  ഏതോ ജ്വരബാധയാലെന്നപോലെ അലറുകയും പശുവിൻ്റെ പുറത്ത് കയറി ഓടിച്ചു പോവുകയും ചെയ്തു.
    തങ്കമ്മയാകട്ടെ പൂർണ്ണ നഗ്നയായി അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന്  കൂത്താടി പോകുന്ന പശുവിന് പിന്നാലെ ഓടി. കെന്നഡിയും പശുവും തങ്കമ്മയും ഓടുകയാണ് .അവരെ എന്തോ ബാധിച്ചിരിക്കുന്നു. അവർ ഓടിയകന്നു. അതോടെ സ്വപ്നത്തിൽ നിന്നുണർന്ന മാത്തുക്കുട്ടി അടുത്ത് തങ്കമ്മ കിടക്കുന്നത് കണ്ടു സമാധാനിച്ചു. അപ്പോഴും പല്ലി ചിലച്ചു .

    എന്താണ് ഈ സ്വപ്നത്തിന്റെ അർത്ഥം? സ്വപ്നം മനുഷ്യൻ്റെ മനസ്സിൽ അടിഞ്ഞു കൂടിയ ഭയത്തിൽ നിന്നുണ്ടാകുന്നതാണെന്ന് പൊതുവേ പറയാം. ജീവിതത്തിൽ അമർത്തിവച്ച ഭയം അതിൻ്റെ നൂറിരട്ടി ശക്തിയോടെ സ്വപ്നത്തിൽ വരാറുണ്ട്. നാം ചിന്തിക്കാത്ത മാനങ്ങൾ അതിലുണ്ടാവും. സ്വപ്നം മറ്റൊരു ക്രമമാണ്. മരിച്ചുപോയവർ, ചിലപ്പോൾ നമ്മോട് വന്നു സംസാരിക്കും.  അല്ലെങ്കിൽ അവർ നടന്നു പോകുന്നത് കാണും .മനസ്സിൻ്റെ അടിയിൽ കിടക്കുന്ന ദൃശ്യങ്ങൾ മറ്റൊരു ക്രമത്തിൽ സ്വപ്നത്തിൽ അവതരിക്കുന്നതാവാം.സ്വപ്നത്തിന് അസംബന്ധമില്ല; അപ്പോൾ ഭൗതിക യുക്തിയില്ലല്ലോ. വേറൊരു യുക്തിയാണ്. അതാകട്ടെ കണ്ടീഷൻ ചെയ്യപ്പെട്ട നമുക്ക് അപരിചിതമാണ്. ഇവിടെ കെന്നഡി തലയിൽ കെട്ടുമായി വന്ന് പശുവിന്റെ പാൽ കറക്കുകയാണ്. അത് മാത്തുക്കുട്ടിയുടെ സംശയമാണ്, തങ്കമ്മയുടെ ജാരനായി കെന്നഡി മാറുന്നു. അയാൾ അധികാരത്തോടെ പശുവിൻ്റെ പാൽ കറക്കുന്നത് അതുകൊണ്ടാണ്. പതിവായി വരാനുള്ളതുകൊണ്ടാണ് പശുവിന് അയാളെ നക്കാൻ തോന്നിയത്.മാത്തുക്കുട്ടിയുടെ മനസ്സിൽ തങ്കമ്മയുടെ നിസ്സഹകരണവും പല്ലിയുടെ ചിലയ്ക്കലും സംശയത്തിന്റെ നഖപ്പാടുകൾ വീഴ്ത്തിയിരിക്കുന്നു.ആ ആകുലതയിൽ നിന്നാണ് സ്വപ്നം പിറന്നത്. സ്വപ്നത്തിൽ കെന്നഡി ജാരനായി വന്ന് തങ്കമ്മയുമായി ഒളിച്ചോടുകയാണ്. ആ യാത്രയിൽ മാത്തുക്കുട്ടിക്ക് പ്രിയപ്പെട്ട പശുവിനെ അവർ കടത്തിക്കൊണ്ടുപോവുകയാണ്. തൻ്റെ പശുവിനെ ആരെങ്കിലും  കൊണ്ടുപോകുമോ എന്ന ഭയവും സ്വപ്നത്തിൽ പ്രതിഫലിക്കുന്നു.

    ഗൗളികൾ നയിച്ചു

    അമേരിക്കൻ പ്രസിഡൻ്റായിരുന്ന കെന്നഡിക്ക് പാലായ്ക്കടുത്തുള്ള ഒരു കുടുംബത്തിൽ ഇങ്ങനെയൊക്കെ ഇടപെടാമെങ്കിൽ പല്ലി ചില സൂചനകൾ നൽകി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കണമെന്നാണ് കഥാകൃത്ത് പറയുന്നത്. തങ്കമ്മ വിളമ്പിവച്ച ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുകളിൽ നിന്ന് ഒരു ചത്ത പാറ്റ ചോറിലേക്ക് വീണത് സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.  പല്ലിയെക്കുറിച്ചുള്ള സംശയങ്ങൾ ദൃഢീകരിക്കാൻ ഇത് മാത്തുക്കുട്ടിയെ സഹായിച്ചു. മാത്തുക്കുട്ടിയെ ഗൗളികൾ ജീവിതത്തിന്റെ അറിയാത്ത മേഖലകളിലേക്ക് നയിച്ചു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള  സൂചനകൾ പല്ലിയിൽ നിന്നാണ് മാത്തുക്കുട്ടി പഠിച്ചതും അപഗ്രഥിച്ചതും. "മാത്തുക്കുട്ടി അവരുടെ ഉറച്ച അനുയായിയും ഭടനുമായി. കാലക്രമേണ ഗൗളി ചിലയ്ക്കാതെ മാത്തുക്കുട്ടി ഒരു കാര്യവും ചെയ്യില്ല എന്നു വന്നു."

    ഏതുകാര്യത്തിനും അവൻ പല്ലിയുടെ  അനുവാദത്തിനായി കാത്തു. തങ്കമ്മയുമായി ബന്ധപ്പെടാനും അവന് പല്ലിയുടെ അനുവാദം വേണമെന്നായി. ഇത് മാത്തുക്കുട്ടിയെ തങ്കമ്മയിൽ നിന്ന് അകറ്റി എന്നാണ് കഥ അവസാനിക്കുമ്പോൾ നാം അറിയുന്നത്. അനാവശ്യമായി പ്രത്യയശാസ്ത്രങ്ങളിലും തത്ത്വങ്ങളിലും ഇറങ്ങിച്ചെന്ന് അനുസരിക്കാനും കീഴടങ്ങാനും തീരുമാനിച്ചാൽ പിന്നീട് നമുക്ക് നഷ്ടമാകുന്നത് നമ്മെ തന്നെയായിരിക്കും.പല്ലികൾക്ക് അമിത പ്രാധാന്യം കൊടുത്ത മാത്തുക്കുട്ടി പിന്നീട് അവയുടെ ചിലയ്ക്കലിനനുസരിച്ച് സ്വന്തം ജീവിതത്തെ ക്രമീകരിച്ചു. ഇതിനിടയിൽ ഒറ്റപ്പെട്ട തങ്കമ്മ മറ്റൊരു യുവാവുമായി അടുക്കുകയും ഒഴിവുസമയങ്ങളിൽ സന്ധിക്കുകയും ചെയ്തു. ഒരു ദിവസം തൊമ്മച്ചൻ എന്ന വില്ലൻ വീട്ടിൽ വന്നപ്പോൾ മാത്തുക്കുട്ടിയില്ലായിരുന്നു. തങ്കമ്മ അയാളെ സ്വീകരിച്ചിരുത്തി വർത്തമാനം പറഞ്ഞു. തൊമ്മച്ചൻ അടുത്തു തന്നെയുള്ള റബർത്തോട്ട മുതലാളിയും ജീപ്പുടമയുമായിരുന്നു.
    ആ സമയം മാത്തുക്കുട്ടി വന്നപ്പോൾ പല്ലികൾ നാല് വശത്തുനിന്നും ചിലച്ചെങ്കിലും അതിനുള്ളിലെ ദു:സ്സൂചന വ്യക്തമായി അവന് മനസ്സിലായില്ല എന്നാണ് കഥാകൃത്ത് എഴുതിയിരിക്കുന്നത്. ഒരു പല്ലി മാത്രമാണ് ചിലച്ചതെങ്കിൽ അത് നല്ലൊരു അറിയിപ്പാകുമായിരുന്നു. എന്നാൽ കൂട്ടത്തോടെ ചിലച്ചപ്പോള്‍ ആശയക്കുഴപ്പമുണ്ടായി.
    "മാത്തുക്കുട്ടി വന്ന് തൊമ്മച്ചനോട് സംസാരിച്ച് നിന്നപ്പോൾ അവർ ഒരു ശബ്ദ കോലാഹലം തന്നെയുണ്ടാക്കി.  ബുദ്ധിജീവികളായിരുന്നെങ്കിലും അവർക്കുമുണ്ടായിരുന്നു അനുകമ്പ തുടങ്ങിയ മൃദുല വികാരങ്ങൾ. പക്ഷേ ഒന്നിച്ച്, ഒരേസമയത്ത് അനവധി ദിക്കുകളിൽ നിന്നും കോണുകളിൽ നിന്നുമുണ്ടായ ഈ പ്രവചനങ്ങളുടെ അർത്ഥമെന്തെന്ന് മാത്തുക്കുട്ടിക്ക് മനസ്സിലായില്ല. പ്രത്യയശാസ്ത്രങ്ങൾക്ക് ഒരു വക്താവേ പാടുള്ളൂ എന്നത് എത്ര ശരിയാണ്!. ഒരു വഴിയും ഒരു വക്താവും."

    ഈ കഥയിൽ കഥാകൃത്ത് ഒരു പ്രത്യേക ഗുണപാഠമോ വാദഗതിയോ ഉന്നയിക്കുന്നില്ല .എന്നാൽ എല്ലാ വ്യവസ്ഥാപിതമായ ഘടനകളെയും എതിർക്കുകയും കശക്കുകയുമാണ്  ചെയ്യുന്നത്. പരിഹസിക്കുകയും ആഴത്തിൽ തുന്നിച്ചേർക്കപ്പെട്ട അസംബന്ധത്തിന്റെ അടുക്കുകൾ ഒന്നൊന്നായി വേർപെടുത്തിക്കാണിക്കുകയുമാണ് .മനുഷ്യൻ ഒരു യുക്തിവാദിയാണെങ്കിലും യുക്തിയില്ലാത്തവനുമാണ്. പലപ്പോഴും അബദ്ധധാരണകളാണ് അവന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്. പല കോണുകളിലും കഥയെ കഥാകൃത്ത് സമീപിക്കുന്നത് തനിക്ക് ഒരു പക്ഷവുമില്ല എന്ന് തെളിയിക്കാനാണ്. ജീവിതത്തെ എങ്ങനെയാണ് സമീപിക്കേണ്ടത്? ഒരു കോണിലൂടെ സമീപിച്ചാൽ കിട്ടുന്ന ഉത്തരം കൊണ്ട് തൃപ്തിപ്പെടാനാവുമോ?മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അവർക്ക് പ്രിയപ്പെട്ടതായിരിക്കുമല്ലോ. ഇവിടെ മാത്തുക്കുട്ടിയുടെ കാഴ്ചപ്പാടാണ് വായനക്കാർ ആദ്യം സ്വീകരിക്കുക. കഥാകൃത്ത് മാത്തുക്കുട്ടിയുടെ പക്ഷത്ത് നിന്നാണ് വിവരിക്കുന്നത് .എന്നാൽ പല പ്രത്യയശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ നോക്കിയാൽ പലതായിരിക്കും ഉത്തരം. നിയതമായ ഒരർത്ഥമില്ലാത്തതുകൊണ്ട് മനുഷ്യൻ ഏതെങ്കിലുമൊരു സാധൂകരണത്തിലെത്തി സമാധാനിക്കുകയാണ്. അവൻ്റെ  യാഥാർത്ഥ്യങ്ങൾക്ക് നിയതമായ അർത്ഥമോ ആകൃതിയോ പര്യവസാനമോ ഇല്ല. അത് ഒരേ  കോണിൽ നിന്നോ പല കോണുകളിൽ നിന്നോ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത് .പല്ലികൾ എന്നും ചിലച്ചിട്ടുണ്ട്, നാളെയും ചിലയ്ക്കും.  പള്ളികളോട് ചിലയ്ക്കരുതെന്ന് പറയാൻ ഇന്ത്യൻ പാർലമെൻറിനു പോലും അവകാശമില്ല. പല്ലി ചിലയ്ക്കുന്നതിന്റെ പൊരുൾ തിരഞ്ഞ്  പല്ലുകളെ തന്നെ പ്രതിസന്ധിയിലാക്കുന്ന മനുഷ്യരെയോർത്ത് വെറുതെ ചിലയ്ക്കാനേ പല്ലികൾക്ക് കഴിയൂ .