ഒരു തൂവല്‍
ഒരു തൂവല്‍ ഒരിലപോലെ
കിടന്നു.
തൂവലും ഇലയും കറുത്തതാണെന്ന
ചിന്തയില്‍തൂവലിനെ
ഇലയായി കരുതി.
ഇല വെന്ത് കറുത്ത നിറം
വന്നതുമാകം.അടുത്ത് ചെന്ന്
എടുത്തു നോക്കിയപ്പോള്‍ ഇലയല്ല;
വേറുമൊരു തൂവല്‍.
ഏതോ പക്ഷി കൊഴിച്ചിട്ട
ആ തൂവല്‍ ഒരു കറുത്ത ഇലയുടെ
പ്രതിച്ഛായയും പേറി
വഴിയില്‍ കിടന്നത്
എന്തിനാണ്.?
മറ്റൊരാളുടെ ചിന്തയ്ക്ക്?
മറ്റൊരാള്‍ക്ക്?
മറ്റെന്തിനെങ്കിലും
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com