Followers

Sunday, June 29, 2014

മലയാളത്തില്‍ നിന്ന് ഒരു ലോക ക്ളാസിക്


സന്തോഷ്‌ പാലാ യു.എസ്‌.എ

    ഒരു നോവലിസ്റ്റിന്‌ സ്വന്തമായ ഒരു മാനിഫെസ്റ്റോ ഉണ്ടാകുമോ? അതായത്‌, അയാൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ, ജീവിതാദർശത്തിന്റെ പ്രത്യേകതകൾ, സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനം എന്നിവ തന്റെ നോവലിൽ സന്നിവേശിപ്പിച്ചുകൊണ്ട്‌ ഒരു നോവലിസ്റ്റ്‌ ഈ ലോകത്തോട്‌ വിളിച്ചു പറയുന്നതെന്താണ്‌? അയാൾ ഒരു ജീവിത മാതൃക കാണിക്കാൻ മുതിരുകയില്ല. ഒരു ആദർശവാനെ ചൂണ്ടിക്കാണിച്ചുതരാൻ വിവരമുള്ള ഒരു നോവലിസ്റ്റും മുതിരുകയില്ല. നോവലിലെ കഥാപാത്രങ്ങൾ, എഴുത്തുകാരന്റെ ആഗ്രഹമാകാം; അല്ലെങ്കിൽ ഉള്ളിൽ അമർന്നുപോയ ജീവിതമാകാം, ചിലപ്പോൾ എല്ലാം തോന്നലുകളായിരിക്കാം. ഇങ്ങനെയൊക്കെ ജീവിച്ചാൽ എല്ലാത്തിനും അർത്ഥമുണ്ടാകുമെന്ന്‌ ചിന്തിക്കാൻ പാകത്തിലുള്ള ഒരു കഥാപാത്രത്തെ സമീപലോക നോവൽ സാഹിത്യത്തിലെ ഒരതികായനും സൃഷ്ടിച്ചിട്ടില്ല; അങ്ങനെ ചെയ്യുന്നവന്‌ കാര്യവിവരമില്ലെന്നേ പറയാനാകൂ.
    'ജലഛായ'യിലും, അതുപോലെ, ഒരാദർശകഥാപാത്രമില്ല. ആദർശമുള്ള മനുഷ്യർ എവിടെയുമില്ല. അതുകൊണ്ട്‌ നോവലിനും അതുവേണ്ട. നോവൽ ഒരു ജീവിതസന്ദേശമല്ല; മറിച്ച്‌ ജീവിതത്തെപ്പറ്റിയുള്ള പല വിചിന്തനങ്ങളും ആകുലതകളുമാണ്‌ പങ്കുവയ്ക്കുന്നത്‌.
    'ജലഛായ'യുടെ പ്രധാനകഥാപാത്രമായ ലൂക്ക്‌ ജോർജ്‌ ഒരു വിശ്വാസിയല്ല; എന്നാൽ ഇയാൾ  ബൈബിൾ ഇഷ്ടപ്പെടുന്നു. ക്രിസ്തുവിനെ സ്നേഹിക്കുന്നു. ദൈവത്തെപ്പറ്റി ചിന്തിക്കുന്നു. ജീവിക്കാൻ വേണ്ടിയെങ്കിലും, അയാൾ ക്രിസ്തുവിനെപ്പറ്റി തെരുവുകളിൽ പ്രസംഗിച്ചു. അയാൾ ഒരേസമയം യഥാർത്ഥവും അയഥാർത്ഥവുമായ ജീവിതത്തിലൂടെ കടന്നുപോകുന്നു. അയാൾ ചെയ്യാത്ത കുറ്റത്തിനു പലപ്പോഴും ശിക്ഷിക്കപ്പെടുന്നു. ആശുപത്രിയിലെ രോഗിക്ക്‌ വെള്ളം കൊടുത്തതിന്‌, ലേഖനമെഴുതിയതിന്‌, കഥയെഴുതിയതിന്‌ എല്ലാം അയാൾ ശിക്ഷിക്കപ്പെട്ടു. അതിനു ഉത്തരമില്ല. ഒന്നും നേരെയാക്കാൻ അയാൾക്കാവില്ല. മറ്റുള്ളവരുടെ ജീവിതത്തെ നന്നാക്കാൻ വേണ്ടി അയാൾ കടൽതീരത്ത്‌ ഒരു പട്ടിയെപ്പോലെ  അലഞ്ഞു നടന്നു. പക്ഷേ, ആ കമിതാക്കൾ പരസ്പരം അകലുകയാണ്‌ ചെയ്തത്‌. റോബർട്ട്‌ ബ്രൗണിംഗ്  ഒരു കവിതയിൽ സൂചിപ്പിച്ചതുപോലെ, ലൂക്ക്‌ ഒരു അന്ധവിശ്വാസിയായ നിരീശ്വരവാദിയാണോ? സത്യസന്ധനായ കള്ളനോ?
    ലൂക്ക്‌ ജോർജിനെ ഇന്റർവ്യൂ ചെയ്യാൻ വരുന്ന ജോർദ്ദാനാണ്‌ ഈ നോവൽ എഴുതുന്നതെന്ന്‌ പറയാം. കാരണം, ജോർദ്ദാൻ നടത്തുന്ന അഭിമുഖമാണ്‌ നമ്മുടെ മുമ്പിലുള്ളത്‌. ആ അഭിമുഖത്തിന്‌ കാലാനുസൃതമായ തുടർച്ചയോ, ക്രമമോ ഒന്നുമില്ല. പക്ഷേ, അതിൽ വലിയ സമസ്യകളും അവയെചൊല്ലിയുള്ള സങ്കടങ്ങളുമുണ്ട്‌. മനുഷ്യന്റെ ജീവിതം മാത്രമല്ല, ജീവിനുള്ളവയുടെയെല്ലാം മഹാ അസ്തിത്വ രഹസ്യങ്ങൾക്ക്‌ നേർക്ക്‌ നിഷ്കാമിയായി നിസ്സഹായമായി കടന്നു ചെല്ലുന്ന ഒരു പ്രപഞ്ചാവബോധമുണ്ട്‌. ജോർദ്ദാൻ ഒരു നോവലെഴുമായിരിക്കും. എന്നാൽ അവരുടെ അഭിമുഖം തന്നെ ഒരു നോവലായി പരിണമിക്കുകയാണ്‌.

    ജലഛായ ഏകമുഖമായ ഒരു ദർശനത്തെ ചൂണ്ടിക്കാണിക്കുന്നുവെന്ന് തോന്നുന്നില്ല. അത്‌ ദർശനങ്ങളുടെയെല്ലാം ചരിത്രത്തിന്റെ കോട്ടവാതിലിനു മുന്നിൽ നിന്ന്‌ മറ്റൊരു ശബ്ദം കേൾക്കാൻ ശ്രമിക്കുകയാണ്‌. നോവലിസ്റ്റിന്റെ നവാദ്വൈതം എന്ന ദർശനത്തിന്റെ നാനാതരത്തിലുള്ള വീചികൾ ഇവിടെ അലയടിക്കുന്നുണ്ട്‌. നവാദ്വൈതം പഴയ അദ്വൈതമല്ലെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. അത്‌ വസ്തുക്കളുടെയുള്ളിലെ, മനസ്സിനുള്ളിലെ, വാക്കുകൾക്കുള്ളിലെ നിരന്തരമായ സ്വയം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും ഒരേയൊരു ഭാവമാണ്‌ അവതരിപ്പിക്കുന്നത്‌. അത്‌ പുതിയ ഒരു അദ്വൈതമാണ്‌; അതായത്‌ പുതിയ ഒരേയൊരു ഒഴുക്ക്‌. ഒരു ലക്ഷ്യമില്ല, എങ്ങും എത്തിച്ചേരാനില്ല. എന്നാൽ എങ്ങും നിശ്ചലമായിരിക്കാനും കഴിയില്ല.ഏകാന്തതയിൽ നിന്ന്   വാക്കുകൾ സ്വയം രക്ഷപ്പെടാനായി മറ്റ്‌ വാക്കുകളുമായി കൂട്ടുപിടിക്കുകയാണെന്ന്‌ ഹരികുമാർ എഴുതിയിട്ടുണ്ട്‌. നവാദ്വൈതത്തിലേക്ക്‌ എത്തണമെങ്കിൽ, ഉപനിഷത്ത്‌, വേദം, ഉത്തരാധുനികത, ഉത്തരഘടനാവാദം, സൗന്ദര്യചിന്തകൾ, ഭാഷാ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയൊക്കെ പഠിക്കണമെന്ന്‌ പറയുമ്പോൾ അതും ഒരു ഭാരമായിത്തോന്നാം. എന്നാൽ ജ്ഞാനകുതുകിക്ക്‌, കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഇതാവശ്യമാണ്‌. തത്ത്വചിന്തയും കലയും തമ്മിലുള്ള ഒരു കൂടിച്ചേരൽ, അതിന്റെ വിവിധതലങ്ങളിലുള്ള സംഗീതാത്മകത-ജലഛായയ്ക്ക്‌ ഒരു ആഗോള പ്രസക്തി നൽകുന്നുണ്ട്‌. കാരണം, മലയാളത്തിൽ ഇതുപോലുള്ള വലിയ നോവലുകൾ ഉണ്ടായിട്ടില്ലല്ലോ. പിക്കാസോ ചിത്രം വരയ്ക്കുമ്പോൾ, സ്ഥൂലമായി ഒന്നും തന്നെ കാണില്ല. വളരെ സൂക്ഷ്മവും ധ്വന്യാത്മകവുമായി വരയ്ക്കുകയാണ്‌. നോവലിനും ആ സാധ്യതയുണ്ട്‌ എന്ന്‌ ജലഛായ വ്യക്തമാക്കുന്നു. പലതും നോവലിസ്റ്റ്‌ വളരെ ചെറിയ വാക്കുകളിൽ സൂചിപ്പിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നോവലിസ്റ്റ്‌ തന്നെ പറയുന്നതുപോലെ, ഇതൊരു വ്യാജലോകമാണ്‌. ആ അർത്ഥത്തിൽ ജലഛായ ലോക നോവലിൽ 'വ്യാജയാഥാർത്ഥ്യം' അഥവാ 'സ്യൂഡോ റിയാലിറ്റി' എന്ന ഷാങ്ങർ (genre) സൃഷ്ടിച്ചിരിക്കുകയാണ്‌. ഒരു പുതിയ നോവൽ ശാഖയാണിത്‌. എന്താണ്‌ ഈ വ്യാജ യാഥാർത്ഥ്യം?
    ഇത്‌ ജീവിതത്തിന്റെ നവാദ്വൈതപരമായ ഒരു മൗനമാണ്‌. ഒരു യാഥാർത്ഥ്യത്തെ വിവരിക്കുന്നതിനിടയിൽ, അതിനെ എഴുതപ്പെട്ട ഒരു രേഖയാക്കാൻ നോവലിസ്റ്റ്‌ ചിലപ്പോഴൊക്കെ ശ്രമിക്കുന്നു. ഉറുമ്പുകളുടെ ജീവിതം പറയുമ്പോൾ, 'ഉറുമ്പുകളുടെ വേദപുസ്തകം' , 'ഉറുമ്പുകളുടെ യാത്ര ' തുടങ്ങിയ വ്യാജ പുസ്തകങ്ങളിൽ നിന്ന്‌ ഉദ്ധരിക്കുന്നു. നോവലിസ്റ്റ്‌ ഏത്‌ വാസ്തവത്തെയും ഭാവനയെയും എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കമാക്കി മാറ്റുന്നു. അതുപോലെ എഴുതപ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കവും ശകലങ്ങളും തന്റെ യാഥാർത്ഥ്യത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.  ഉദാഹരണത്തിന്‌ ഹ്വാൻ റുൾഫോ, സരമാഗോ തുടങ്ങിയവരുടെ കൃതികളിൽ നിന്നുള്ള ചില ഭാഗങ്ങൾ ലൂക്ക്‌ ജോർജ്ജിന്റെ അവസ്ഥയെപ്പറ്റിയുള്ള ആഖ്യാനമാക്കി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. സർപ്പങ്ങളുടെ കഥകളി അവതരിപ്പിക്കുമ്പോൾ, അതിനെ എമ്മാനുവൽ ഭക്തയുടെ പുസ്തകവുമായി ബന്ധിപ്പിക്കുന്നു. പുസ്തകമേത്‌, ജീവിതമേത്‌, യാഥാർത്ഥ്യമേത്‌ എന്ന സമസ്യയാണ്‌ നോവലിസ്റ്റ്‌ തൊടുത്തുവിടുന്നത്‌.
    സർപ്പങ്ങളുടെ കഥകളി നമ്മുടെ സംസ്കാരത്തിന്‌ ഈ നോവലിസ്റ്റ്‌ നൽകുന്ന ഒരു പുതിയ കലാരൂപമാണ്‌. ഇതിനു മുമ്പ്‌ ഇങ്ങനെയൊരു കളിയെപ്പറ്റി കേട്ടിട്ടില്ല. നോവലിൽ ആ കളിയുടെ മുഴുവൻ ചിട്ടകളും വിവരിക്കുന്നുണ്ട്‌. അതുമാത്രമല്ല, സർപ്പകഥകളിക്കാരുടെ പരമ്പരാഗതമായ ആചാരങ്ങളും ജീവിതരീതിയും വിശ്വാസങ്ങളും നിരത്തുന്നു. 

    ഈ നോവലിലെ ഏതൊരു അഓരോ അദ്ദ്യായവും എന്നെ വിസ്മയിപ്പിച്ചു
.  . കാരണം, അത്‌ ഹരികുമാർ, ഒരു ലേഖനത്തിൽ സൂചിപ്പിച്ചതുപോലെ യാഥാർത്ഥ്യത്തെ റദ്ദ്‌ ചെയ്യുന്നു; പുതിയ അസ്തിത്വകണങ്ങൾ കണ്ടെടുക്കുന്നു. ഓരോ അധ്യായവും മനുഷ്യാസ്തിത്വത്തിന്റെ ഓരോ വൻകരയാണ്‌. ആത്മാവിന്റെ അന്തർലോകങ്ങളെ ജപിച്ചുവരുത്തുകയാണ്‌. കാഫ്കയുടെ അപ്രകാശിത കഥ, സർപ്പങ്ങളുടെ കളി എന്നിവ ,  എന്റെ വായനയുടെ പരിമിതിവച്ചു കൊണ്ടുതന്നെ പറയുകയാണ്‌, ലോക നോവലിൽ തന്നെ അത്ഭുതമായിരിക്കും. കാഫ്ക എഴുതിയ ഒരു കഥ വർഷങ്ങൾക്ക്‌ ശേഷം കണ്ടെത്തുന്നുവെന്ന് സങ്കൽപിക്കുക. സാഹിത്യലോകത്ത്‌ വലിയൊരു അത്ഭുതമായിരിക്കില്ലേ അത്‌? ആ അത്ഭുതം തന്റെ അസാധാരണമായ സർഗാത്മക സിദ്ധികൾകൊണ്ട്‌ ഹരികുമാർ ഇവിടെ സാധ്യമാക്കിയിരിക്കുന്നു. ശരിക്കു പറഞ്ഞാൽ, കാഫ്കയുടെ ഏത്‌ കഥയോടും കിടിപിടിക്കുന്ന ഒരു രചനയാണിത്‌. ചിലപ്പോൾ കാഫ്കയെപ്പോലും പിന്നിലാക്കുകയും ചെയ്യുന്നു. എന്താണ്‌ ഈ കഥ സംവേദനം ചെയ്യുന്നത്‌? ഞാൻ ഈ ഭാഗം ഏഴ്‌ തവണയെങ്കിലും വായിച്ചു. വ്യക്തിപരമായ അപര്യാപ്തതകളെപ്പറ്റി ബോധം നേടിയ ഇമ്മാനുവൽ എന്ന വ്യക്തി മറ്റാരും കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്നു. അത്‌ ഈ ഭൂമിയിലേക്ക്‌ പിറക്കാൻ കാത്തു നിൽക്കുന്ന മനുഷ്യശിശുക്കളുടെ ശബ്ദമാണ്‌. ആ ശിശുക്കൾ ഉന്നയിക്കുന്ന വിഷയങ്ങൾ ആർക്കും പരിഹരിക്കാവുന്നതല്ല. ഇത്‌ മനുഷ്യവ്യക്തിയുടെ ഉള്ളിലെ നിത്യമായ ആകാംക്ഷയുടെയും, ഉള്ളിലെ പെരുക്കുന്ന ചിന്തകളുടെയും ലോകമാണെന്ന്‌ തോന്നുന്നു. ഓരോ വ്യക്തിയിലും പിറക്കാത്ത അനേകം വ്യക്തികളുണ്ടായിരിക്കാം. അവർ എവിടേക്ക്‌ പോകുന്നു? അവർ ഏതോ ഗ്രഹത്തിൽ നിന്ന്‌ വരുന്നതാകാം. അവരെയെല്ലാം ജീവിക്കുന്ന മനുഷ്യൻ, ഉടലിന്റെ ഉടമയായ മനുഷ്യൻ കൊന്നൊടുക്കുന്നു. ചിലപ്പോൾ, അവരിൽ ആരെയെങ്കിലും തന്നിലേക്കാവാഹിച്ച്‌ വേറൊരു വ്യക്തിയായി രൂപാന്തരപ്പെടാം. അല്ലെങ്കിൽ ഇങ്ങനെയും കാണാം: നമ്മളിൽ മരണം പ്രാപിക്കുന്ന നിരവധി ആഗ്രഹങ്ങൾ , ആശകൾ, തൃഷ്ണകൾ ഒക്കെയുണ്ടല്ലൊ? അവയ്ക്ക് ഹരികുമാർ എന്ന നോവലിസ്റ്റ് ഒരാവിഷ്കാരം നൽകി എന്നു പറഞ്ഞാലും അധികമാവില്ല.മനഃശ്ശാസ്ത്രത്തിനോ, തത്ത്വചിന്തയ്ക്കോ, മതത്തിനോ കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു ലോകമാണ്‌ ഇവിടെ നോവലിസ്റ്റ്‌ എഴുതുന്നത്‌. ഇതല്ലേ എഴുത്തുകാരന്റെ ധർമ്മം? അയാൾ നമുക്ക്‌ പുതിയ ലോകങ്ങളെക്കുറിച്ച്‌ അറിവുതരുന്ന പ്രവാചകനാകണം.
    ഭൂതകാലത്തെ വീണ്ടും കണ്ടെത്തേണ്ടതാണെന്ന്‌ ഹരികുമാർ എഴുതിയത്‌ അടുത്തിടെ ഇന്റർനെറ്റിൽ വായിച്ചു. നമ്മൾ ചുമക്കുന്ന ഭൂതകാലം നമ്മുടേതാണോ എന്ന ആലോചന എത്ര അർത്ഥപൂർണ്ണമാണ്‌! ഒരു വിലയിരുത്തൽ മാത്രം കൊണ്ട്‌ നാം തൃപ്തരാകാൻ പാടില്ല, ഭൂതകാലത്തിന്റെ കാര്യത്തിൽ, പലതരത്തിൽ കൂട്ടിയും കുറച്ചും നോക്കേണ്ടതുണ്ട്‌. വീണ്ടും വീണ്ടും ആലോചിച്ചാൽ, നേരത്തെ കണ്ടെത്തിയത്‌ പലതും തെറ്റാണെന്ന്‌ മനസ്സിലാകും. അതുകൊണ്ട്‌ നമ്മെക്കുറിച്ചു തന്നെ ജാഗ്രതയോടെയിരിക്കാൻ പ്രേരണയുണ്ടാകുന്നു. മലയാള സിനിമാ ചരിത്രത്തിലെ രണ്ടു വലിയ താരങ്ങളാണല്ലോ നസീറും ഷീലയും. എന്നാൽ നോവലിസ്റ്റ്‌ നസീർ, ഷീല എന്നിവരെയും അവരുടെ ബന്ധത്തെയും അപനിർമ്മിച്ച്‌ പുതിയൊരു ആത്മീയമാർഗം തിരയുന്നു. ഏതിൽ നിന്നും അനുകൂലമായ തരത്തിൽ വളം വലിച്ചെടുക്കാൻ മനുഷ്യനു കഴിയണം. എവിടെ നട്ടാലും ചരിത്രം മുളയ്ക്കുമെന്ന്‌ അദ്ദേഹം എഴുതുന്നതുപോലെ തോന്നി. മുലയുത്സവം, കുരുമുളകു മരണങ്ങൾ എന്നിവയും ചരിത്രം എന്ന ഭൂഗോളത്തിൽ പുതിയ വൻകരകൾ കണ്ടെടുക്കുന്നപോലെ അനുഭവപ്പെട്ടു. പരിചിതമായത്‌ അപരിചിതമാവുകയാണ്‌; തിരിച്ചും.
    മറ്റൊരു പ്രധാന സംഗതി, 'ജലഛായ'പരോക്ഷമായി സൃഷ്ടിക്കുന്ന വിവാദമേഖലകളാണ്‌. കവി കുമാരനാശാൻ എന്ന്‌ പറയുന്നില്ലെങ്കിലും കുമാരൻ എന്ന കവിയെ ചിലർ ബോട്ടപകടത്തിൽ കരുതിക്കൂട്ടി കൊല്ലുകയായിരുന്നുവെന്ന് എഴുതിവച്ചിട്ടുണ്ട്‌. അതുപോലെ യൂണിവേഴ്സിറ്റി രജിസ്ട്രാർ ആയിരുന്ന അഴീക്കോടിനെ (സുകുമാർ അഴീക്കോട്‌?) ചിലർ ഗൂഢപദ്ധതിപ്രകാരം ചായയിൽ വിഷം കലർത്തി വധിക്കുകയായിരുന്നെന്നും എഴുതിയത്‌ ഫിക്ഷന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചാണെന്ന്‌,വേണമെങ്കിൽ വാദിക്കാം. എന്നാൽ ബുദ്ധൻ ജനിച്ചിട്ടേയില്ലെന്നും രാമായണം എഴുതിയത്‌ വാത്മീകിയല്ലെന്നും, വാത്മീകി എന്നത്‌ ഒരു ഉപരിവർഗ സന്യാസി സംഘത്തിന്റെ പേരാണെന്നും ഫിക്ഷന്റെ ലീലയായി വ്യാഖ്യാനിക്കാവുന്നതാണ്‌. എഴുത്തുകാരൻ ചരിത്രത്തിന്റെയോ വ്യക്തിയുടെയോ പക്ഷത്തായിരിക്കണമെന്നില്ല, എപ്പോഴും. അയാൾ സൗന്ദര്യം നിർമ്മിക്കാൻ എല്ലാവഴിയും നോക്കി എന്നിരിക്കും. സൗന്ദര്യമാണ്‌ അയാളുടെ പ്രാണവായു. കസന്ദ് സാക്കീസ്‌, ക്രിസ്തുവിൽ നിന്ന്‌ സൗന്ദര്യമാണല്ലോ തേടിയത്‌. ദസ്തയെവ്സ്കി, ക്രിസ്തുവിനെ വിചാരണ ചെയ്യുന്നുണ്ടല്ലോ. ജോർജ്‌ ഓർവൽ സമകാലീന രാഷ്ട്രീയത്തെ ഏതെല്ലാം വിധത്തിൽ അപഹസിച്ചു!
    ഈ നോവലിന്റെ ഭാഷയാണ്‌ മറ്റൊരു വലിയ ഈടുവയ്പ്‌. മലയാള നോവൽ ഇന്നുവരെ ആലോചിക്കാത്ത വഴികളിലൂടെ 'ജലഛായ' കടന്നുപോകുന്നു. സ്ഥലകാലങ്ങളെയും കാറ്റിനെയും ശലഭങ്ങളെയും പുതിയ കലയുടെ നിർമ്മിതിയിൽ പങ്കുകൊള്ളിക്കുന്നു. ശലഭങ്ങൾ, ഇതുപോലെ നവചാരുതയോടെ ആത്മീയ പ്രഭാവമാകുന്നത്‌ ഒരിടത്തും വായിച്ചിട്ടില്ല. ഭാഷയുടെ ഗാന്ധർവ്വമാണിവിടെ കാണാവുന്നത്‌. നമ്മുടെ ഗദ്യത്തിന്റെ ഏകവും മനോഹരവുമായ  മുഖം ഇവിടെ ആവിർഭവിക്കുകയാണ്‌. ചില വാക്യങ്ങൾ ഉദ്ധരിക്കാം: അനാത്മീയമായ ഒരാകാശത്തിന്റെ കോണിലേക്ക്‌ (പേജ്‌-39), മരണത്തിന്‌ പ്രാചീനമായ ചാണകമെഴുതിയ നിലത്തിന്റെ തീരശ്ചീനതയാണെന്നുള്ളത്‌, (പേജ്‌-44​‍) മൺതരികളിൽ, നഷ്ടപ്പെട്ട പ്രാണന്റെ അവശിഷ്ടങ്ങൾ തിളങ്ങുന്നു (പേജ്‌-65), പകലിനുള്ളിലെ ഇരുട്ടുകറ്റകൾ (പേജ്‌-71), ആ ഫണം വിഭിന്നമായ ജൈവ ആലക്തിക ഭംഗിയാണ്‌. അത്‌ അസ്തിത്വത്തിന്റെ സുവിശേഷമാകുകയാണ്‌ (പേജ്‌-132), ഫണം ഒരു പുഷ്പമാണ്‌ (പേജ്‌-133), രൂക്ഷഗന്ധമുള്ള വനപുഷ്പത്തിന്റെ ഇതളുകൾ ശിരസ്സിലേന്തി, ആകാശശരീരത്തിന്റെ വെണ്മകളിൽ നിറഞ്ഞ്‌ അയാൾ മറ്റൊരു ശിശുവായി (പേജ്‌-186), കാവ്യ ബോധത്തിന്റെ പരിധിയിലെങ്ങും വരാതെ, അവ വിരക്തിയുടെ ഏറ്റവും അദൃശ്യമായ ജീവിതത്തെ സിദ്ധാന്തവത്ക്കരിച്ചു (പേജ്‌-205), മഴയുടെ പുരോഹിതർ, ജലാത്മകമായ ഒരു യജ്ഞം (പേജ്‌-213), തൃഷ്ണകൾ നിറഞ്ഞ ചുണ്ടുകളുടെ ചമൽക്കാരം (പേജ്‌-223), ആത്മീയ നിരാഹാര വ്രതത്തോടെ ശലഭങ്ങൾ (പേജ്‌-229), അപാരതയുടെ പുംബീജം, നിഷ്കളങ്കതയുടെ പുനരുക്തി (പേജ്‌-236).

*******

സന്തോഷ് പാലാ  യു എസ് എ:  'കമ്മ്യൂണിസ്റ്റ് പച്ച' എന്ന കവിതാസമാഹാരം(ലിപി) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ന്യുയോർക്കിൽ താമസം.

*********

ഗ്രീന്‍ ബുക്സാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില: 210 രൂപ.
09745239868

Thursday, June 19, 2014

THE NEW INDIAN EXPRESS ON JALACHAYA

http://www.newindianexpress.com/cities/thiruvananthapuram/Luke-George%E2%80%99s-Escapades/2014/06/13/article2277211.ece

ഒരു മനുഷ്യനു ചുറ്റിനുമുള്ള ലോകം സംസാരിക്കുകയാണ്; ആയിരം നാവുകള്‍ സംസാരിക്കുന്നു

Decrease Font Size Increase Font Size Text Size Print This Page
 11
 
 18  0
03
ജലഛായയുടെ പശ്ചാത്തലത്തില്‍ എം.കെ.ഹരികുമാറുമായി ശൈലേഷ് തൃക്കളത്തൂര്‍ നടത്തിയ അഭിമുഖം
Q-: ഒരു നോവല്‍ എന്നാല്‍ എന്താണ് താങ്കള്‍ അര്‍ത്ഥമാക്കുന്നത്?
എം.കെ.ഹരികുമാര്‍: നോവല്‍ മറ്റെല്ലാ സാഹിത്യരൂപങ്ങളും പരാജയപ്പെട്ടപ്പോള്‍ ഉണ്ടായതാണ്. ഇതിഹാസങ്ങളും മഹാകാവ്യങ്ങളും മാത്രം മതിയായിരുന്നെങ്കില്‍ നോവല്‍ എന്തിന് പിറവിയെടുത്തു? കവിതയും നാടകവും പരാജയപ്പെട്ടതുകൊണ്ടാണ് നോവല്‍ ഉണ്ടായത്. കവിതയുടെ ഏകപക്ഷീയതയും ക്ലിപ്തതയും പ്രതീക്ഷ നശിപ്പിച്ചു. നാടകത്തിന്റെ വാചാടോപവും നാട്യവും പുതുതായൊന്നും സൃഷ്ടിക്കാന്‍ കഴിയാത്തവിധം തകര്‍ന്നു. നോവലിന് മറ്റെല്ലാ രൂപങ്ങളെയും സമന്വയിപ്പിക്കാന്‍ കഴിയും. കാരണം, അത് എല്ലാ രൂപങ്ങളെയും സഹിക്കാന്‍ കഴിയുന്ന വലിയൊരു രൂപമാണ്. ഒരു കണ്ടെയ്‌നറാണ്. കവിതയ്ക്കുള്ളില്‍ നാടകീയതയാകാം; എന്നാല്‍ നാടകം തന്നെ സാധ്യമല്ല. നാടകത്തില്‍ കവിതയാകാം; എന്നാല്‍ നോവല്‍ സാധ്യമല്ല. കവിത വളരെ ഹൃസ്വമായ ഒരു വിചാരത്തിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുമ്പോള്‍, ആ മാധ്യമം ഇണങ്ങും. ഒരു വാക്യത്തില്‍ ഒരു കവിത എഴുതാം; നോവല്‍ അതല്ലല്ലോ?
ജീവിതം ഒരു ഖണ്ഡകാവ്യത്തിന്റെ വികാരസംക്ഷിപ്തത്തയോ ഋജുരേഖയോ അല്ല
ജീവിതം ഒരു ഖണ്ഡകാവ്യത്തിന്റെ വികാരസംക്ഷിപ്തത്തയോ ഋജുരേഖയോ അല്ല. ഏറ്റവും വലിയ ധാര്‍മ്മികഭ്രംശം, ചതി, ചിതറല്‍, നടക്കുമ്പോള്‍ കവിതയുടെ പരമ്പരാഗതമായ ഈണവും താളവുമൊക്കെ, ജീവിതത്തിനുതന്നെ അന്യമായി മുഴച്ചുനില്‍ക്കും. പാട്ടും നൃത്തവുമൊക്കെ, ഈ ലോകത്തിന്റെ വ്യവഹാരവും മധുരകേക്കുമാണ്. അത് അവനവനില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി ഒരു പൊതുസ്ഥലത്ത് ഇരുത്തുകയാണ്. ആന്തരിക ജീവിതത്തിന്റെ നേരെ വിപരീതമാണത്. അവ ചിട്ടകളും നിലവാരപ്പെടലും വ്യക്തിനിരാസവും ആശയനിരാസവുമാണ്.
Q-: താങ്കള്‍ നോവലെഴുതാന്‍ കാരണം, ആ മാധ്യമത്തിന്റെ സാധ്യതയാണോ?
01
എം.കെ. : മാധ്യമത്തിന്റെ സാധ്യത എന്നത് ഒരു കീഴ്‌വഴക്കമാണ്. അതില്‍ പ്രലോഭിപ്പിക്കപ്പെടാന്‍ ഒന്നുമില്ല. പരമ്പരാഗതമായ നോവലില്‍ നിന്ന് നാം മുന്നേറണം. പരമ്പരാഗത നോവല്‍ ഒരു കഥയെ മുന്‍കൂട്ടി കാണുന്നു. കഥാപാത്രത്തെ നേരത്തെ തന്നെ നിര്‍വ്വചിക്കുന്നു. സാമൂഹികതപോലും അതിന് സൗജന്യമായി അനുവദിച്ചു കിട്ടിയതാണ്. നമ്മുടെ ഒരു അവാര്‍ഡ് നോവലിന്റെ അല്ലെങ്കില്‍ ശരാശരി നോവലിന്റെ ഓട്ടം സര്‍ക്കാരിന്റെയോ മാധ്യമങ്ങളുടെയോ പഴകിയ, ഒരു പര്യവേക്ഷണവുമില്ലാത്ത, ഗതാനുഗതികത്വം കൊണ്ട് ജീര്‍ണ്ണിച്ച വീക്ഷണത്തിനകത്താണ് സംഭവിക്കുന്നത്. അത് തുടങ്ങുന്നിടത്ത് തന്നെ ഓടിയെത്തുന്നു. അതൊരു ചക്കു കാളയാണ്. വട്ടത്തില്‍ ഓടാം. പുറത്തെങ്ങും പോയി പുല്ലുതിന്നാന്‍ ഒക്കില്ല. എത്രയോ കാലമായി മലയാള നോവല്‍ ഇങ്ങനെ ഓടുന്നു. ഈ ഓട്ടത്തിന് വെറുതെ ആരവം നല്‍കി സാഹിത്യസ്ഥാപനങ്ങള്‍ കാലഹരണപ്പെട്ട രുചിയുടെ നടത്തിപ്പുകാരായി മാറുകയാണ്. ഒരു പരമ്പരാഗത ഉത്സവകമ്മിറ്റിക്കാരന്റെ റോളാണ് ഇന്ന് സാഹിത്യസ്ഥാപന നടത്തിപ്പുകാര്‍ക്കും അവാര്‍ഡു മുതലാളിമാര്‍ക്കുമുള്ളത്. അവര്‍ എല്ലാറ്റിനെയും ദുഷിപ്പിച്ചു. ചിന്താപരമായി ഒന്ന് ഞരങ്ങാന്‍ പോലും, അവര്‍ക്ക് ശേഷിയില്ല.
നോവലിന്, ഈ കാലത്ത് ഒരു പുതിയ രൂപം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഞാന്‍ പറയുന്നത്, രൂപത്തിനു വേണ്ടി രൂപം എന്ന അര്‍ത്ഥത്തിലല്ല. കേട്ട് പഴകിയ പ്രമേയവും ആഖ്യാനരീതിയും മനംപിരട്ടലുണ്ടാക്കുകയാണ്; മോചനം വേണം. ഒരാശയലോകത്തിന്റെ ആഖ്യാനരീതിയുടെ അനിവാര്യതയാണ് ഒരു രൂപത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. അത് നേരത്തെ തന്നെ തീരുമാനിക്കുന്നതല്ല. നിര്‍വ്വചിക്കപ്പെടാത്ത ഇടങ്ങളില്‍ എഴുത്തുകാരന്‍ അന്വേഷിയായി മാറണം. എല്ലാവര്‍ക്കും അറിയാവുന്ന ചിന്താപരിസരങ്ങളില്‍, അതിന്റെ ഏറ്റവും ഉപരിപ്ലവമായ വിവരണകാരന്‍ ആകാന്‍ എഴുത്തുകാരന്‍ നില്‍ക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.
അതുകൊണ്ട് ഒരു പുതിയ ആഖ്യാനത്തെ സൃഷ്ടിക്കുന്നത്, അതിന്റെ ഉള്ളടക്കം തന്നെയാണ്. അതുപോലെ, ഉള്ളടക്കത്തെ സൃഷ്ടിക്കുന്നത് രൂപത്തെപ്പറ്റിയുള്ള സങ്കല്‍പവുമാണ്.
Q-: ഈ നോവലിന്റെ രൂപഘടനയെ താങ്കള്‍ എങ്ങനെയാണ് നോക്കി കാണുന്നത്?
എം.കെ.: ഇതിന് വിവിധ ആഖ്യാനങ്ങളെ സംയോജിപ്പിക്കുന്ന ഘടനയാണുള്ളത്. നവാദ്വൈതത്തിന്റെ മനോവിശ്ലേഷണവും ആശയനിര്‍മ്മാണവും നിരാസവും ഇതിനു ആക്കം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഫിക്ഷണാണ്. ഫിക്ഷന് യാഥാര്‍ത്ഥ്യം എന്തിനാണ്? അത് ഫിക്ഷന്റെ ക്രമം കണ്ടുപിടിക്കണം. യാഥാര്‍ത്ഥ്യത്തിന്, കേവല യുക്തിയിലൂടെ ലഭിക്കുന്ന ക്രമം ഉണ്ടല്ലോ? എന്നാല്‍ ഫിക്ഷന് അതിന്റെ സ്വന്തം ക്രമമാണുള്ളത്. കലയുടെ സ്വന്തം ലോകമാണ് നാം ഉള്‍ക്കൊള്ളേണ്ടത്. ഒരു ഭൗതികവസ്തു, അല്ലെങ്കില്‍ വ്യവഹാരവസ്തു ഫിക്ഷനിലേക്ക് വരുമ്പോള്‍ അതിന് മാറ്റം സംഭവിക്കുന്നു. എന്റെ നോവലില്‍ ഈ മാറ്റം സംഭവിച്ചിട്ടുണ്ട്. വടക്കുംകൂര്‍ രാജരാജവര്‍മ്മ, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ ഉദാഹരണം.
Q-: താങ്കള്‍ ഇതില്‍ പരിചയപ്പെടുത്തുന്ന ഒട്ടേറെ എഴുത്തുകാരും കൃതികളും വ്യാജമാണ്. ജീവിച്ചിരുന്ന എഴുത്തുകാരെപ്പോലും താങ്കള്‍ തെറ്റായി പരിചയപ്പെടുത്തുന്നു. പലരെയും, അവരുടേതല്ലാത്ത പ്രസ്താവനകളും വാക്കുകളും അടിച്ചേല്‍പിക്കുന്നു. പ്രസിദ്ധരായ ചില എഴുത്തുകാരുടെ രചനാശകലങ്ങള്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മറ്റൊന്നാക്കി മാറ്റുന്നു. ഇതൊക്കെ ഫിക്ഷന്റെ പേരില്‍ ന്യായീകരിക്കപ്പെടുമോ?
02
എനിക്ക് ഒരു സാംസ്‌കാരത്തോടോ, കൃതിയോടോ, വ്യക്തിയോടോ, കാലഘട്ടത്തോടോ, കലയോടോ പ്രത്യേക വിധേയത്വം ഇല്ല
എം.കെ.: ഫിക്ഷനെപ്പറ്റിയുള്ള നമ്മുടെ തുച്ഛമായ ധാരണകള്‍ കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, പരമ്പരാഗതമായി നാം ഫിക്ഷനെ, കേവലയാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിച്ചിരിക്കയാണ്. ഒരാള്‍ വിശക്കുന്നത്, കരയുന്നത്, ആഗ്രഹിക്കുന്നതെല്ലാം കേവല യാഥാര്‍ത്ഥ്യമാണ്. ഫിക്ഷനില്‍ അതിന് മറ്റൊരു മാനം അനിവാര്യമാണ്. ഇന്ദ്രിയങ്ങളുടെ കാര്യകാരണബന്ധമാണ് കേവല യുക്തിയെ രൂപപ്പെടുത്തുന്നതെങ്കില്‍, ഫിക്ഷനില്‍ അവ പലതരം വികാരങ്ങളെയും മാനങ്ങളെയും ഉള്‍ക്കൊള്ളുന്നു.
യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തികളും കൃതികളും അതേപടി എന്റെ നോവലിലും തുടരുകയാണെങ്കില്‍, അത് ജീവചരിത്രമായിപ്പോകും. എന്നാല്‍ എനിക്ക് എന്റെ പൈതൃകത്തില്‍ നിന്ന് ഇവരെയൊക്കെ വേണം. അതേപടി പുനരാവിഷ്‌കരിക്കാനല്ല; ഒരു സാംസ്‌കാരിക അസംസ്‌കൃതവസ്തു എന്ന

Wednesday, June 11, 2014

തിരിച്ചറിഞ്ഞ ജലച്ഛായകൾ


വെണ്മാറനല്ലൂർ നാരായണൻ  ജലഛായയെക്കുറിച്ച്  എഴുതിയ ലേഖനം
വെണ്മാറനല്ലൂർ നാരായണൻ



ജലച്ഛായ വായിക്കാതെ പോകരുത്. അതൊരു വേദനയാണ്. ഈ ജലച്ഛായ കടവിൽ,

തിരുമുറിവുകൾ കഴുകിയുണക്കി മരിച്ച ഓർമ്മകളുണ്ട്. ഒരുവായനയിൽ തിരിച്ചറിയാതെ

മടങ്ങരുത്. ഈ പ്രഭാതത്തിൽ, ജലാശയങ്ങളിൽ ജലച്ഛായ നോക്കി നാടിയ്ക്ക്

കൈകൊടുത്തിരിക്കുന്ന കേരള ചേതനയുടെ ബാല്ല്യമാണിത്.

ഓരോ അദ്ധ്യായത്തെക്കുറിച്ചും അനാദിമുതൽ ഇന്നുവരെ അറിഞ്ഞ പലതും നിരത്തി

പറയാനുണ്ട്. മനശ്ശാസ്ത്ര തത്വചിന്തയുടെ ചിന്തേരടികളുണ്ട്. ആ മിനുക്കൽ

പിന്നീടൊരിക്കലാവാം. ഇവിടെ ചെറിയൊരു വായനാന്തര കുറിപ്പ് കുറിക്കാം.

കേരളം

കാലവർഷം കനിഞ്ഞ് വളർത്തിയ കടലിന്റെ മുത്താണ് കേരളം. സഹ്യന് പടിഞ്ഞാറ്,

സഹനത അറിയാതെ പ്രകൃതി വളർത്തിയ പുത്രി. മൈനയും മഞ്ഞക്കിളിയും മയിലും

മലമുഴക്കിയും പോലെ, കുറവനും മറവനും പുള്ളുവന്മാരും മലയരനും, അവരവരുടെ

വിശ്വാസങ്ങളിലും ആചാരങ്ങളിലും വളപ്പുകളിലും ഒതുങ്ങിന്ന് വരഞ്ഞ മലനാട്.

വേറായി വേർതിരിഞ്ഞ് കഴിഞ്ഞുവെങ്കിലും, അനാദികാലം മുതലേ അതിരില്ലാത്ത

സമതയുടെ സ്വപ്ന കഥകൾ ഉള്ളുറങ്ങിയ നാട്. ഹിമസാനുക്കളിൽ മഞ്ഞുരുകും മാസത്തെ

തിരുവോണമാക്കിയ കേരളം.

സുഗന്ധമണിഞ്ഞ കാടഴക് കവരാൻ അലയാഴികടന്നും ആൾക്കാരെത്തിയ നാട്. വേദം

മുതൽ വാദം വരെ, ഋതുമാറിവന്ന ആശയങ്ങളെല്ലം അവിടവിടെ നിറന്ന് ഒറ്റപ്പെട്ട്

വളർന്ന നാട്. വിദേശ ബന്ധങ്ങളാൽ നവോത്ഥാന ചിറകടികൾ ഉണർന്ന് തിമിർത്ത നാട്.

പുതുമയെ അക്ഷര വേഗമാക്കി, അച്ചടിച്ച ആശയക്കെട്ടുകൾ ഇതളുകൾ മറിഞ്ഞ്

തകരപോലെ വളർന്ന നാട്. ഉറങ്ങാനനുവദിക്കാതെ, പ്രണയഗാന ഭാവനകളും

ചലനചിത്രങ്ങളും അലഞ്ഞലട്ടി ഉണർത്തിയ നാട്.

ഇന്ന്

കഥ-കളിയാട്ടം കാണുന്ന കേരളം, യൗവ്വന നരബാധിച്ച് വിളറിയിരിക്കുന്നു.

പ്രണയങ്ങൾക്ക് പ്രാണൻ പകരുന്ന വേഗമില്ല. ആശയങ്ങൾക്ക് ആകർഷണമില്ല.

ബന്ധങ്ങളുറയ്ക്കാത്ത വേഗങ്ങളിലാണിന്ന് കേരളം. കണ്ണാടി നോക്കി ഉണർന്ന

നവോത്ഥാനം, മുഖം മിനുക്കി പ്രതീകം നഷ്ടപ്പെട്ട് ഉണരുന്നു. അക്ഷര ഭാവങ്ങളെ,

യാന്ത്രികമാക്കിയ ചിത്രകൂടങ്ങൾക്ക് മുന്നിലിരുന്ന് അർത്ഥമറിയാതെ

ആഘോഷിക്കുന്നു.

യൗവ്വനത്തിൽ പുതുമയ്ക്ക് പ്രതീകമില്ലാതായ കേരളം. പ്രായമറിയാത്ത അലങ്കാര

സമതയ്ക്ക് പുറകെ, ഫ്രോയിഡിയൻ സ്വപ്നം പോലെ, വ്യക്തിത്വ നിരാകരണമായി

നിരന്ന് നീങ്ങുന്ന തെരുവുകൾ.

കാഴ്ച്ചയിൽ വർണ്ണാഭമാക്കി ഉൾത്തലം വിവർണ്ണമാകുന്ന വൈറൽ ബാധപോലെ.



ഓൺലൈൻ

ഓൺലൈൻ വായനയുടെ വലിയ ചെറിയ വഴികളിൽ കേരളം അനാവരണം ചെയ്യുന്നുണ്ട്.

തലങ്ങും വിലങ്ങും ഉലച്ചുയർന്ന്, ഒഴുകി വിപരീതമായ് ഇടിച്ച് ചിതറുന്ന തിരമണികൾക്ക് അലക്ഷ്യമായ ലക്ഷ്യങ്ങളും, ലക്ഷ്യമാർന്ന അലക്ഷ്യങ്ങളും.

എങ്കിലും അവ അലയാഴിയിൽത്തന്നെ പതിക്കുന്നു. പ്രതിമയില്ലാതെ

അഭിമതമില്ലാതെ നോവുകൾ വരയ്ക്കാനാവുമോ? പ്രതീകങ്ങളിലൂടെ ആവുമെന്ന് കേരളം

തെളിയിക്കുന്നു.

കുടിക്കാനെടുത്ത ഒരുഗ്ലാസ് വെള്ളം. വിചാലകാലുഷ്യം ഉലഞ്ഞ് മറിഞ്ഞൊരംശം

തറയിൽ ചാലുവരച്ച് നീങ്ങുന്നു. ജീവൻ തുടിക്കും ചലനം പോലെ. ഇടവും വലവും

അറിഞ്ഞ് നീങ്ങുന്നു. അതിന് ജീവനുണ്ടോ?

ലക്ഷ്യമുണ്ടോ? ഇല്ലായിരിക്കാം ... കടന്നുപോകുന്ന ചലനങ്ങൾക്ക് ജീവനും

ലക്ഷ്യവുമുണ്ടെന്ന് തോന്നിപ്പോകും. ജലരേഖകൾക്ക് താഴ്ന്ന തലങ്ങളെന്ന

ലക്ഷ്യമില്ലെന്ന് പറയാനാവുകയില്ല..

ആ ചാല് ഉപരിതലത്തിനുള്ളിലേക്ക് ഊർന്നിറങ്ങിയാൽ അതോടെ ചലനം

അവസാനിക്കുന്നു. ലക്ഷ്യവും ജീവനും ദ്യോതിപ്പിച്ച ചലനം മിത്തായി മറയുന്നു.

കലരാതിരിക്കുന്ന കലയാണ്, താമരയിലകളിലെ ജലമുത്തുകൾക്ക് നൃത്തഭംഗി പകരുന്നത്.

ഹരികുമാറിന്റെ എഴുത്തുകൾക്ക് ഭാഷയുടേയും ചിന്തയുടേയും അനന്യമായ ഒഴുക്കുണ്ട്.

നോവലുകൾ വായിക്കാൻ മിനക്കെടാത്ത എനിക്ക് ഈ നോവൽ വായിക്കണമെന്ന്

തോന്നിയത് അങ്ങനെയാണ്. ചിന്താ സാന്ദ്രതയിലേക്ക് കടന്ന് നീങ്ങുമെങ്കിലും,

ഭാഷയുടെ ഒഴുക്ക് വായനയെ കൊണ്ടുപോകും. പുതുമനൽകി വായനയെ നടത്തും. ആധുനിക

ചിന്തകളിലേക്ക് ആയുധമില്ലാതെ കടന്നുചെന്ന് ആയോധനം പഠിക്കേണ്ട

ഗതികേടിലാവും പലരും. തിരക്കേറിയ ജീവിതത്തിലും സുഗമമായി വായനയെ നയിക്കുന്ന

എഴുത്ത് അഭിനന്ദനീയം തന്നെ.

പുതിയ പാത

കഥകളിലൂടെ സഞ്ചരിച്ച്, വളരെയധികം എഴുതി, നോവലാക്കുന്ന രീതി ഇന്ന്

സീരിയലുകളിലേ കാണുന്നുള്ളു.. അച്ചടിയുടെ അക്ഷര ലോകത്ത് ഇനിയത്

പ്രതീക്ഷിക്കാനാവുകയില്ല. ജീവിതംപോലും വാർത്തയുടെയും അറിയിപ്പുകളുടേയും

അരനിമിഷ ആഘോഷ ഭാവം കൊള്ളുന്ന കേരള കാലത്തിൽ നോവുകൾക്ക് പുതിയ

മുഖങ്ങളാണ്. നിലനിൽപ്പിൻ വൈതാളികർ നടന്ന വഴികളിലെങ്ങോ കേരള മനസ്സിനെ

കണ്ടെത്തിയേക്കാം.

ദൃശ്യാവലോകന ചിന്താവ്യാപാരത്തിലേക്കാണ് ജലച്ഛായ കടന്നുനീങ്ങുന്നത്.

ഓളങ്ങളിൽ തെളിയുന്ന ചിത്രങ്ങൾ പോലെ, രംഗങ്ങൾ അപ്രതീക്ഷിതവും

അലക്ഷ്യവുമായി നീങ്ങുന്നുവെന്ന് തോന്നിപ്പോകാം. അനിശ്ചിത ആപേക്ഷിക

സമുദ്രത്തിൽ, വൈരുദ്ധ്യ സമനില തേടും ഓളച്ചാലുകളിലൂടെ, നിലനിൽപ്പിൻ രേഖകൾ

വരയ്ക്കുന്ന ചിത്രങ്ങൾ. ഓൺലൈൻ വായന ഹരികുമാറിന്റെ എഴുത്തിനെ

സ്വാധീനിച്ചിട്ടുണ്ടാവും.

പാപാംശം എല്ലാവരിലും കുടികൊള്ളുന്നുവെന്നും , പശ്ചാത്താപവും പ്രാർത്ഥനയും

ഉപദേശങ്ങളും ആവശ്യമാണെന്നും, കുരിശിൽ മരിച്ച നല്ലവനായ പിതാവിന്റെ

സാമീപ്യം, കുരിശ് വരച്ച് നേടണമെന്നും പറയുന്ന മതാനുയായിയെ അഭിമുഖത്തിന്

തിരഞ്ഞെടുത്തത് തികച്ചും അനുയോജ്യം.

ഭാഷയും സാഹിത്യവും.
ഓർമ്മഡിസ്ക് റീഡ്ചെയ്യുന്ന ലേസർ കിരണങ്ങളാണ് സാഹിത്യഭാഷ. ഭാഷയെ അഗ്നേയ

ആയുധമാക്കാറുണ്ട് പലരും. ഉള്ളറിവ് പ്രകാശിപ്പിച്ചാൽ ഇരുട്ട് താനേ അകലുമെന്ന്

പറയുന്നവരുമുണ്ട്.. അറിവ് ആയുധവും രോഗചികിത്സയുമായി മാറുന്ന നേട്ടം

താത്ക്കാലികമാകാം എന്നൊരു പ്രതികരണ നിയമമുണ്ട്. മതങ്ങളെ ഉന്മൂലനം ചെയ്യാൻ

ആഞ്ഞടിച്ച പരിണാമങ്ങളും നമുക്ക് മുന്നിലുണ്ട്. യാഥാർത്ഥ്യ പ്രകാശനങ്ങൾക്ക്

കാലാതിവർത്തിയായ പ്രസക്തിയുണ്ടാവും. പ്രതികരണ പ്രതിരോധം കൂടാതെയുള്ള

പരിവർത്തനങ്ങളെ അത് സ്വാഭാവികമാക്കുകയും .

വേണ്ടിവരും ശക്തമായ തിരമാലകൾ കാലാനുസരണം.. വീണ്ടും അടിയും തീരങ്ങളിൽ

കഥയുടെ ഭാരമില്ലാത്ത ചവറുകൾ. വ്യക്തിത്വത്തേയും വ്യക്തിബന്ധങ്ങളേയും

ശിഥിലമാക്കുന്ന തെളിയാത്ത വിചാരങ്ങളെ പുറത്തേക്കെറിഞ്ഞ് അടിച്ച്

തെളിക്കേണ്ടതുണ്ട് പലപ്പോഴും.

ഭാഷയും വിശ്വാസവും

ഭാഷയും ആശയങ്ങളും പ്രയോജനപ്പെടുത്തി അതിജീവിക്കാൻ മുന്നേറുന്ന മനുഷ്യൻ,

അനുഭവ പ്രകൃതിയിൽ നിന്ന് അകന്നുപോവുന്നുണ്ട്.. അകന്നുനിന്ന് അറിയുന്ന

നിഷേധത്തിന്റെ തലം ഭാഷയ്ക്കുണ്ട്. സ്വയം ഒരു അന്യതാവത്ക്കരണം. ഭാഷ പഠിച്ചു

വളർന്ന്, വേറാക്കൂറിലേക്ക് പതിക്കുന്ന ഇന്നത്തെ ജീവിതം സാക്ഷ്യം പറയുന്നു.

മനുഷ്യൻ ഭാഷയുടെ ഭാഷ്യങ്ങളിൽ അകപ്പെട്ടിരിക്കുന്നു. യാഥാർത്ഥ്യം

മിത്തുപോലെ തെളിഞ്ഞ് നിൽക്കുന്നു. ഭാഷ നിശ്ശബ്ദമാകുന്ന അനുഭവങ്ങളിൽ, സത്യം

മുത്തുപോലെ മുതിർന്ന് തിളങ്ങി കവർന്ന്, മിത്തുപോലെ പൊഴിയുന്നു. നാം

അകപ്പെട്ടുപോയിരിക്കുന്നു. അനുഭവ സഹായികളിൽ. Information AIDS-കളിൽ.

ഭാഷ അനുഭവ ബിംബനം മാത്രമാണ്. പ്രകാശിക്കുന്നവ മാത്രമേ അനുഭവത്തിലേക്ക്

എത്തുന്നുള്ളു. മണ്ണും വിണ്ണും, മരങ്ങളും നക്ഷത്രങ്ങളും.,ജീവിതവും സ്വപ്നവും.

അവയെ അറിയുന്ന ദർശന സ്പർശന രസ ഗന്ധ ശബ്ദങ്ങളിലൂടെ അവയുടെ പൂർണ്ണത

വ്യക്തമാകുന്നില്ല. പ്രകടമാകുന്നവയും സ്വീകരിക്കാനാവുന്നവയും മാത്രമേ

അനുഭവത്താൽ അറിയാനാവൂ. നമ്മുടെ മുന്നിലെ പ്രകൃതിയും പ്രപഞ്ചവും പ്രകടനം

മാത്രമാണ്. വ്യക്തി ബിന്ദുവിലെ അനുഭവങ്ങൾ മനസ്സെന്ന അരിപ്പയിൽ അരിച്ചതും.

നാം അറിയുന്നതെല്ലാം പ്രകടനം മാത്രമാണ്. പ്രകൃതിയുടേയും നമ്മുടേയും പ്രകടനങ്ങൾ

മാത്രം. പ്രകടന സമർത്ഥതയാണ് ഭാഷ. എന്തിനെന്നറിയാത്ത നടനം പോലെ.

യാഥാർത്ഥ്യം, മിത്തിൻ മുത്തം പോലെ.

അനുഭവങ്ങളാണ് ജീവിതമെങ്കിലും അവയെ നമ്മൾ വിശ്വസിക്കുന്നില്ലെന്നതാണ്

സത്യം. അറിയാത്ത ആകർഷണത്തിൽ അകപ്പെട്ടുപോകുന്നു. പുതുലോകത്തിൽ പരതി

നടക്കുന്ന ശിശുവിനേപ്പോലെ. അറിവില്ലായ്മയാണ് ആകർഷകത്വം പകരുന്നതെന്ന്

തോന്നും. സ്ഥലകാലങ്ങളിൽ ഭൂരിപക്ഷവും ഒന്നിക്കുമ്പോൾ മാത്രമാണ് അനുഭവങ്ങൾ

യാഥാർത്ഥ്യമായി അനുഭവപ്പെടുന്നത്.

വിശ്വാസ്യതയും യാഥാർത്ഥ്യവും

അതേപോലൊരു ഭൂരിപക്ഷ തീരുമാനം പഞ്ചേന്ദ്രിയ ഘടനയിലുമുണ്ട്. ഒരു സ്ഥല

കാലത്തിൽ കണ്ണുകൊണ്ട് കാണുന്നവയെ, തൊട്ടും മണത്തും രുചിച്ചും അറിയുന്ന
അറിവുകൾ, വൈരുദ്ധ്യം കൂടാതെ ഇണങ്ങുമ്പോൾ മാത്രമാണ് യാഥാർത്ഥ്യമായി

അനുഭവപ്പെടുന്നത്. ഒരിന്ദ്രിയം മാത്രമായി അറിയിക്കുന്ന അനുഭവം യാഥാർത്ഥ്യമായി

തോന്നുകയില്ല. പക്ഷെ വിശ്വസിക്കേണ്ടിവരും.

സ്ഥലകാല സ്ഥിരതപുലർത്തി കാഴ്ച്ചയിൽ മാത്രം തെളിയുന്ന നക്ഷത്രങ്ങളേയും

വിശ്വസിക്കേണ്ടിവരുന്നു. പക്ഷെ യാഥാർത്ഥ്യമായി അംഗീകരിക്കാനാവുകയില്ല.

അനാദി ആകർഷണമായി അവ തിളങ്ങി നിൽക്കുന്നു. ഭാവനാ അലങ്കാരമായി.

അവിടെ,... യാഥാർത്ഥ്യമായി അനുഭവമാകാൻ, അനുഭവ സ്ഥലകാല ആവർത്തനവും,

പഞ്ചേന്ദ്രിയ ഭൂരിപക്ഷ തീരുമാനവും വേണ്ടിയിരിക്കുന്നു.

വിശ്വാസം ആവർത്തനത്താൽ ഉറയ്ക്കുന്നു ഓർമ്മ പോലെ. വിശ്വാസം

ഓർമ്മതന്നെയാണ്.

ഓർമ്മയിലേക്ക് ആവർത്തിച്ച് പതിയുന്നവ വിശ്വാസമായി മാറുന്നു. വിശ്വസനീയ

കാര്യങ്ങളിൽ നിന്നാണ് (ഓർമ്മസ്ഥിരതയിൽ നിന്നാണ്) യാഥാർത്ഥ്യത്തെ നാം

കണ്ടെത്താൻ ശ്രമിക്കുന്നത്. ഭൂരിപക്ഷ ഓർമ്മകളുടെ (വിശ്വാസങ്ങളുടെ) ഐക്യത്താൽ

യാഥാർത്ഥ്യം അംഗീകൃതമാകുന്നു.

അവയ്ക്ക് സ്ഥലകാല സമാനത സാക്ഷ്യം നിൽക്കുന്നു.

സത്യാന്വേഷണം

വിശ്വാസവും യാഥാർത്ഥ്യവും വ്യക്തമായാലും (നിലവിലായാലും), സത്യം എന്തെന്ന

അന്വേഷണം തുടന്നുണ്ടാവും. വസ്തുതകൾക്ക് പകരം നിൽക്കുന്ന പ്രതിബിംബ

സിഗ്നലുകളാൽ സൃഷ്ടിക്കപ്പെടുന്ന അനുഭവങ്ങളൾ, ഇന്ദ്രിയ സ്വീകരണികളിലും

പാതകളിലും മാറ്റങ്ങളാൽ മാറ്റിമറിക്കപ്പെടാം.

ചലനാത്മക ഓർമ്മതലത്തിൽ നിലവിലാകുന്ന ബോധം

അതറിയുന്നുണ്ടാവില്ലെങ്കിലും , പുറകിലെ പ്രജ്ഞയ്ക്ക് അനുഭവപ്പെടുന്നുണ്ടാവും.

അതാണ് അവസാനിക്കാത്ത സത്യാന്വേഷണ ത്വരയെ സൃഷ്ടിക്കുന്നത്.

ലൈംഗികത

കുഞ്ഞ് വ്യക്തിയാകുന്നത് ലൈംഗിക ശേഷി കൈവരിച്ച ശേഷമാണ്. അതോടൊപ്പം ,

നേടിയ ബുദ്ധി ഭാവവികാസമാകുന്നു. ലൈംഗീക ബന്ധ അനുഭവങ്ങൾ, മാസ്മര

അലകളായി മനസ്സിന്റെ തീരങ്ങളറിയാൻ അലയാകുന്നു. അലകളമരുന്ന തീരരേഖകളിൽ

വ്യക്തിത്വ അതിരുകൾ രൂപം കൊള്ളുന്നു. അമ്മ അച്ഛൻ സഹോദരങ്ങൾ സ്നേഹിതർ

നാട്ടുകാർ തുടങ്ങിയ സാമൂഹിക രൂപങ്ങൾ ആ അതിർരേഖകളാൽ വരയ്ക്കപ്പെടുന്നു.

ജീവികളുടെ ബന്ധ ബന്ധന അതിരുകളാകെ, പുനരുത്പാദന പ്രകൃയയിൽ

വാർത്തെടുക്കപ്പെടുന്നു.

എന്നാൽ, ...

സാമൂഹ ബന്ധങ്ങളിൽ ഇണചേരുന്ന ഭംഗികളെ അനുഭവിക്കുക ലക്ഷ്യമാക്കുമ്പോൾ,

അവ പൂവിതൾ ഭംഗിപോലെ തത്ക്കാല മിഥ്യകളായി നിറം മങ്ങിപ്പോകുന്നു. ഭാവനിറം

ചാലിച്ച് കൃത്രിമ ഭംഗിപകർന്ന് തുടരാൻ പണിയുന്നവരുണ്ട്. ഒന്നും അറിയാത്ത

ശിശുവിനേപ്പോലെ നിഷ്കളങ്കതയിൽ കരഞ്ഞ് തെളിയാൻ ശ്രമിക്കുന്നവരുമുണ്ട്.

തെളിയാനും തെളിയിക്കാനുമുള്ള ശ്രമം ജീവിതാർത്ഥ ചിന്തകളായി ജന്മം നേടുന്നു.
മറ്റൊരു മാർഗ്ഗത്തിൽ ...

ബന്ധങ്ങൾക്ക് അതിര് നൽകി വാർത്തെടുക്കുന്ന വ്യക്തിത്വത്തിന്, അതിലംഘിക്കുന്ന

ഭാവങ്ങളെ അടക്കാനും, അതിര് കടന്ന രേഖകളെ മറക്കാനും മായ്ക്കാനും പഠിക്കേണ്ടിവരും.

ജീവിതം നടനമാണെന്ന് ഉറയ്ക്കുന്നവൻ സമനില വിടാതെ തുഴഞ്ഞ് നീങ്ങും.

മറയ്ക്കുന്നുവെന്ന ഉണർത്തിക്കലിൽ ദ്രവിക്കുന്ന വിചാരങ്ങളിലേക്ക് വഴുതി വീണ്

സമനില നഷ്ടമാകുകയും ചെയ്യാം.

ലക്ഷ്യമെന്ത് ?

പുനരുത്പാദന ലൈംഗീകതയുടെ അതിപ്രസരമായി ജീവജീവിതം മുന്നിൽ

നിൽക്കുമ്പോൾ, അതുമാത്രമാണ് ലക്ഷ്യമെന്ന് അംഗീകരിക്കാനോ സമ്മതിക്കാനോ

ആകുന്നില്ല. അംഗീകരിച്ചാൽ അതിരുകൾ മറയുകയും, സമൂഹതീര ബന്ധങ്ങളുലഞ്ഞ്

ഏകാന്ത തിരകളുടെ പോരാളികളായി മാറുകയും ചെയ്യും. കാലം നിറംകെടുത്തി

ദയനീയമായി അവസാനിക്കുകയും ചെയ്യും. കാടൻ പൂച്ചകളേപ്പോലെ.

ലൈംഗിക വീക്ഷണം.

സ്പർശ രസ ഗന്ധ ശബ്ദ രൂപങ്ങളറിയുന്ന ജീവ പ്രകൃതികളെല്ലാം ഉപജീവന

സഹായികളായാണ് ഉദയം ചെയ്യുന്നത്. ബുദ്ധിയും ഭാവനയും ആശയങ്ങളുമെല്ലാം

അങ്ങനെ തന്നെയാണ്. വ്യത്യസ്ഥമായി പുനരുത്പാദന ചേതന്യ്ക്ക്, ജീവനെ

പ്രചരിപ്പിക്കുകയെന്ന പ്രകൃതി ലക്ഷ്യമാണുള്ളത്. പ്രകൃതി ജനിക്കുന്നത്,

കണികകൾ ഇണചേർന്ന് വികസിക്കുന്ന പ്രപഞ്ച സ്വാഭാവികതയിലും. സാഹചര്യം

അനുകൂലമായാൽ പ്രപഞ്ചത്തിലെവിടേയും ജീവൻ ഉടലെടുക്കാമെന്നാണ് നിഗമനം.

ജീവനും ജീവപുനരുത്പാദനവും, പ്രപഞ്ച പരിണാമ പാത മാത്രമാണ്.

കണികകളിൽ ഘനീഭവിച്ച ഊർജ്ജത്തിലെ, സ്വതന്ത്രാംശ വിനിമയ ബന്ധങ്ങളാണ്

പ്രപഞ്ച പരിണാമമെല്ലാം. പരിണാമങ്ങൾ ജീവനിലെത്തുമ്പോഴും സ്വതന്ത്ര

ലക്ഷ്യങ്ങൾ പുലർത്തുന്നുണ്ട്. ഊർജ്ജ സ്വതന്ത്രാംശ വിനിമയ ആയം വർദ്ധിപ്പിക്കുകയാവണം പുനരുത്പാദന പ്രകൃതി. ശലഭം നുകർന്ന പൂവിതൾ ഭംഗി

പൊഴിയാം, അപരമൊരു സ്വാതന്ത്ര്യം അലയായി ഉണരാൻ.