പക്ഷികള്‍ പകലുകളെ കീറി പറന്നു.
ഒരിക്കലും അവസാനിക്കാത്ത പറക്കല്‍.
എതോ വ്യാമിശ്രമായ
താപത്തില്‍ നിന്ന്
അവ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്
അവനവനില്‍ നിലച്ചുപോയ
ആവേഗങ്ങളോ?
അനുതാപത്തിന്റെ
സന്നിപാതജ്വരം കാരണം
അവയ്ക്ക് തല പൊക്കാനായില്ല.
വെറുതെ
നീട്ടിപ്പിടിക്കുക മാത്രം ചെയ്തു.
പറക്കലില്‍ അവ ഉതിര്‍ത്തിട്ട
വിഷാദം ഏതോ കാലത്തിന്റെ
പൊള്ളിയ പാടുപോലെ
ആകാശത്തില്‍
അവയ്ക്കൊപ്പം സഞ്ചരിച്ചു.
എന്താണ് അവ പറന്നുകൊണ്ട്
സംവേദനം ചെയ്തത്?
നശ്വരമായ
ലോകത്തില്‍ ഈ തൂവലുകള്‍
നശിക്കരുതെന്ന്.
മറ്റൊരു പറക്കലിനായി
വരേണ്ടത് എന്താണ്?
ആകാശം?
തൂവലുകള്‍?
മനസ്സ്?
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com