Followers

Monday, April 7, 2025

അക്ഷരജാലകം /എം കെ.ഹരികുമാർ(march 31, 2025)

 


 

മഹാഭാരതദർശനം 


സാഹിത്യരചയിതാക്കൾക്ക് പൊതുവേ സംവേദനക്ഷമത നഷ്ടപ്പെട്ട ഒരു കാലമാണിത്. അതുകൊണ്ടാണ് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാത്ത വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.

ഒരാൾ എഴുതാൻ വേണ്ടി എഴുതരുത്; നമ്മെ മഥിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ സത്യം. അതാണ് എഴുതേണ്ടത്. എന്നാൽ പത്രവാർത്തകളുടെയും പലരുടെയും  വർത്തമാനങ്ങളിലൂടെയും സുപരിചിതമായ ഒരു വിഷയത്തെ പരിചയപ്പെടുത്താൻ വേണ്ടി എഴുതുന്നത് വ്യർത്ഥമാണ്. ഒരു സാഹിത്യസൃഷ്ടി  കലാനുഭവത്തിൽ നിന്നു പിൻവാങ്ങിയാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല.സംവേദനക്ഷമതയ്ക്ക് ക്ഷയം സംഭവിച്ചതുകൊണ്ട് വൈകാരിക സത്യസന്ധ്യത നഷ്ടപ്പെട്ടിരിക്കയാണ്.  മനുഷ്യൻ്റെ ജീവിതത്തെ അനുഭവിക്കാൻ കഴിയാത്തതാണ് ദുരന്തം. വൈക്കം മുഹമ്മദ് ബഷീറിനു വലിയൊരു സിദ്ധിയുണ്ടായിരുന്നു. ഒരിടത്തിരുന്ന് ലോകജീവിതത്തെ ദീർഘദർശനം  ചെയ്യുന്ന സിദ്ധിയാണത്. 

വൈകാരികമായി അതീതബുദ്ധിയാണിത്. അതീന്ദ്രിയസിദ്ധി എന്നു  വിളിക്കാവുന്നതാണ് .ഒരു സാധാരണക്കാരനെ ബഷീർ അനുഭവിക്കുന്നു. എഴുതുമ്പോൾ ആ സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് ബഷീർ താമസംമാറ്റുന്നു. അവിടെയുള്ള സംഘർഷങ്ങളും സന്ദേഹങ്ങളും ആകുലതകളും നേരിൽ കണ്ടു ബോധ്യപ്പെടുന്നു. ആ മനുഷ്യവേദനകൾ എഴുത്തുകാരൻ്റേതായി മാറുന്നു. ഇതാണ് സംവേദനക്ഷമതയുടെ കാതൽ. ഒരു വ്യക്തിയുടെ എന്നപോലെ ഒരു സമൂഹത്തിന്റെയും ആന്തരികചലനങ്ങൾ അറിയാനുള്ള ജ്ഞാനസംവിധാനം വേണം. ഇപ്പോൾ ഇതാണ് നഷ്ടമായിരിക്കുന്നത്.  ഇപ്പോൾ എഴുത്തുകാരനു തന്റെ കുടുംബത്തെക്കുറിച്ചോ ഷോപ്പിംഗിനെക്കുറിച്ചോ, അടുത്തുകണ്ട സിനിമകളെക്കുറിച്ചോ മാത്രമാണ്  അറിയാവുന്നത്. ആഴത്തിലുള്ള അനുഭവങ്ങളുടെ സ്വാംശീകരണം സംഭവിക്കുന്നില്ല .കഴിഞ്ഞ പ്രളയത്തെക്കുറിച്ച് ഒരു മുതിർന്ന കഥാകൃത്ത് ഒരു കഥയെഴുതി .എന്നാൽ പ്രളയത്തിലെ മനുഷ്യാനുഭവങ്ങളോ ദുരിതങ്ങളോ ഒറ്റപ്പെടലോ ഒന്നും അദ്ദേഹത്തിൻ്റെ കഥയിൽ കണ്ടില്ല. അദ്ദേഹം എഴുതിയത് ഒരു വലിയ തറവാട്ടുകാരുടെ പുരയിടത്തിനടുത്ത് കെട്ടിയിട്ടിരുന്ന ഒരു ഇരുട്ടകുത്തി വെള്ളത്തിൽ ഒഴുകിപ്പോയതിനെക്കുറിച്ചാണ്.ആ ഇരുട്ടുകുത്തിയിൽ ഒരാൾ തൻ്റെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയതാണത്രേ .ഇരുട്ടുകുത്തി തിരിച്ചുകിട്ടുന്നതോടെ കഥ അവസാനിക്കുന്നു.

ഇതുപോലെ വളരെ ഉപരിതത്തിലുള്ള  വിവരങ്ങൾ കൊണ്ട് മലയാളകഥ വളരാനാകാതെ തപ്പിത്തടയുകയാണ്. സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും', ഒ.വി.വിജയൻ്റെ  അരിമ്പാറ, വി. പി.ശിവകുമാറിൻ്റെ  'പന്ത്രണ്ടാം മണിക്കൂർ', യു.പി.  ജയരാജിന്റെ 'ബിഹാർ' തുടങ്ങിയ കഥകൾ കൊണ്ടുവരുന്ന വൈകാരിക താണ്ഡവം ഇപ്പോൾ എവിടെയും കാണാനില്ല.


മഹാപണ്ഡിതനും വിമർശകനും തത്ത്വചിന്തകനുമായ കൃഷ്ണചൈതന്യ 'സംസ്കൃതത്തിലെ സാഹിത്യതത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ മഹാഭാരതത്തിന്റെ ചില സന്ദർഭങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്. മഹാഭാരതം ഒരു കവി സൃഷ്ടിച്ച പുരാണമാണെന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചർച്ച അത്ഭുതകരമായ സാരസ്വതമായിത്തീരുന്നു.

ഇത്രയും ഗാഢവും അർത്ഥസാന്ദ്രവുമായ ആലോചനകൾ നമ്മുടെ സാഹിത്യവിചിന്തനത്തിലില്ല എന്നു പറയാവുന്നതാണ്.ഇത് സംവേദനക്ഷമതയുടെ ഒരു ആരോഹണമാണ്. പ്രബുദ്ധത എങ്ങനെയാണ് സംവേദനക്ഷമമാകുന്നതെന്നു കൃഷ്ണചൈതന്യ എഴുതുന്നതു ശ്രദ്ധിച്ചാൽ മനസിലാകും. വ്യാസൻ്റെ രചന അബോധസർഗക്രിയയിൽ നിന്നു
സർഗാത്മകത്തിലേക്കുള്ള പരിവർത്തമാനമാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.

വ്യാസൻ പ്രകൃതിയെ കണ്ടെത്തുകയായിരുന്നു. വ്യാസനു  പ്രകൃതി അസ്തിത്വത്തിൽ നിന്നുള്ള അപഭ്രംശമായിരുന്നില്ല. മറിച്ച്,അത് ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നു അറിയിക്കുന്നു. അത് നിറവേറ്റാൻ മനുഷ്യൻ ഒരു ഉപകരണമാകുമ്പോൾ അവൻ ആത്മസാക്ഷാത്കാരത്തിലേക്കുയരുന്നു.
പ്രകൃതിയിൽ നമ്മുടെ യാത്രകൾ അലിഞ്ഞുചേരുന്നു. അത് പരിവർത്തനത്തിൻ്റെ സന്ദർഭമൊരുക്കുന്നു. അതറിയുന്ന മനുഷ്യചേതന സ്വന്തം വ്യാപ്തിയുടെ മണ്ഡലം തിരിച്ചറിയുന്നു.

സംവേദനപരമായ ഒരു വികാസമാണ് ഇവിടെ കാണാനാവുന്നത്. ലോകവും മനുഷ്യചേതനയും ദൈവവും  തമ്മിലുള്ള ഒരു സിംഫണിയായി ആ ആഖ്യാനം രൂപാന്തരപ്പെടുന്നു. ഐന്ദ്രിയമായ അറിവുകളെ പ്രാപഞ്ചികമായ ഒരു സിംഫണിയുടെ ഭാഗമാക്കുകയാണ് വ്യാസൻ ചെയ്തത്.

കൃഷ്ണചൈതന്യ എഴുതുന്നു:'തൻ്റെ ബന്ധുവും മന്ത്രിയുമായ ഉദ്ധവനെ  കൃഷ്ണൻ ഉപദേശിക്കുന്നു: നിയന്ത്രിതമായ മനസ്സോടും ഇന്ദ്രിയങ്ങളോടും കൂടി ഈ ലോകത്തെ കാട്ടുവാൻ അങ്ങയുടെ ഹൃദയത്തിലും അങ്ങയെ സർവ്വേശ്വരനായ എന്നിലും കാണുക. സ്വപ്രയത്നംകൊണ്ടാണ് വിവേകികൾ ആത്രക്കർഷം നേടുന്നത്. ആത്മാവാണ് സർവ്വോത്തമഗുരു.'

ലോകത്തെ ഹൃദയത്തിൽ കാണുവാനാണ് കൃഷ്ണൻ ഉപദേശിക്കുന്നത്. അത് വിവേകിയുടെ ദൗത്യമാണ്. പ്രകൃതിപുരാണം കഥനവൈഭവം അതിനാവശ്യമാണ്. അദ്ദേഹം തുടർന്ന് കൃഷ്ണന്റെ ഭാഷണം ഉദ്ധരിക്കുന്നു: 'പ്രകൃതിയുടെ ഈ പ്രതിഭാസങ്ങളിൽ നിന്നു പഠിക്കുക... ലോകസൗഖ്യത്തിനു വേണ്ടി ധാതുക്കൾക്കും മറ്റു വസ്തുക്കൾക്കും പ്രഭവമായി നിൽക്കുന്ന ഈ പർവതങ്ങളിൽ നിന്നു നീ നിനക്ക് വേണ്ടിയല്ല ,അന്യനു വേണ്ടിയാണ് ജീവിക്കുന്നതെന്നു പഠിക്കുക.അനന്തവും സർവ്വസ്പർശിയും എന്നാൽ സ്വയം അസ്പഷ്ടവുമായ ആകാശമാണ് യോഗിക്കുള്ള ഉപമേയം.നിർമ്മലവും  പരിശുദ്ധവും പരിപൂതവും സുഖപ്രദവും ക്ളമാപഹാരകവുമായ ജലത്തെപ്പോലെയാകണം. അശുദ്ധ പദാർത്ഥങ്ങളെല്ലാം എരിച്ചു ചാമ്പലാക്കുന്ന തീ പോലെ വിജ്ഞാനം കൊണ്ടുദീപ്തമാകണം. അഗാധവും  അപാരവുമായ സമുദ്രം പോലെ തന്നിൽ വന്നുചേരുന്ന വസ്തുക്കൾ കൊണ്ട് വൃദ്ധിപ്പെടുകയോ തന്നിൽ നിന്നു നിർഗമിക്കുന്നവകൊണ്ട് ക്ഷയപ്പെടുകയോ ചെയ്യാതിരിക്കണം. നന്മകളിൽ നിന്നും തിന്മകളിൽ നിന്നും എല്ലാം കുറേശ്ശെയെടുത്ത് തേനീച്ച തേനുണ്ടാക്കുന്നതുപോലെ ഉത്തമാംശം  സംഗ്രഹിക്കുക.'

സ്വാംശീകരണം എന്നത് ഒരു തുടർപ്രക്രിയയാകണമെന്നാണ് സാരം. പ്രകൃതിപ്രതിഭാസങ്ങളിൽ നിന്നു നാം അനശ്വരമായ, മഹത്തായ ജീവിതാദർശം ഉൾക്കൊള്ളേണ്ടതുണ്ട്. അഗ്നി ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അഗ്നി ഒരിക്കലും മലിനമാകുന്നില്ല. ജലം എല്ലാറ്റിനെയും നിലനിർത്തുകയാണ്. വ്യാസൻ തന്റെ ചുറ്റുപാടിനെ, ലോകത്തെ ,പ്രപഞ്ചത്തെ എങ്ങനെയാണ് സമ്മോഹനവും നിത്യപ്രസക്തവുമായ ഒരു സംവേദനവ്യൂഹമാക്കി പരിവർത്തിപ്പിക്കുന്നതെന്നാണ് കൃഷ്ണചൈതന്യ വിശദമാക്കുന്നത്. 

ഒരു കവി അല്ലെങ്കിൽ എഴുത്തുകാരൻ തന്റെ നിമിഷങ്ങളെ, അനുധ്യാനങ്ങളെ വ്യാമിശ്രമായ ,നിരന്തരം വികസിക്കുന്ന ഒരു സംവേദനാത്മകവ്യൂഹമാക്കുകയാണ് വേണ്ടത് .ഓരോ വസ്തുവിനോടും സുവേദനം ചെയ്യാനാകണം.

15


അതിഥികമായി ലക്ഷ്യമാക്കുന്നത് ഒന്നാണ് ഈ മാർഗങ്ങൾ എല്ലാം വ്യാസൻ സമ്മേളിപ്പിക്കുന്നു ഈ സമീപനങ്ങൾക്ക് വേദപശ്ചാത്തലം ഉണ്ടായിട്ടും അതിന് പൂർണ്ണത ലഭിക്കുന്നില്ല ലഭിക്കുന്നില്ല എന്നാണ് വ്യാസ ചിന്തിച്ചത് വേദത്തെ വാക്കുകൾ വച്ച് അർത്ഥം തിരയുന്ന രീതിക്ക് പകരം കുറെക്കൂടി വലിയ ഒരു രംഗവേദി ഉണ്ടാക്കി കൃഷ്ണൻ ആ രംഗവേദിയുടെ മഹത്തായ രൂപമാണ് മുഹൂർത്തമായ കേവലമ വേദങ്ങളിൽ അറിയപ്പെട്ടവൻ ഞാനാണ് എന്നെ അറിയുന്നവൻ എന്നെ ആരാധിക്കുന്നു എന്നിൽ മനുഷ്യൻ ഉറപ്പിക്കുക എന്നിൽ തന്നെ ബുദ്ധിയും അർപ്പിക്കുക ബ്രഹ്മവുമായി ഒരു മുഖാമുഖം സാധ്യമല്ല എന്നാൽ കൃഷ്ണനുമായി സാധ്യമാണ് ഇതാണ് വ്യാസന്റെ ദക്ഷിണയുടെ പ്രത്യേകത എന്താണ് കൃഷ്ണന്റെ ഭാഷ ഭാഷ അനുസരിച്ച് ജൈവ ലോകവും അതീതവും ഒന്നാണ് ദൈവവും ജൈവ ശാസ്ത്രവും ഒന്നാണ് മനുഷ്യന് ദൈവം ഒന്നാണ് കൃഷ്ണൻ ലോകത്തോട് തന്റെ തന്നെ ആരാധിക എന്ന് പറയുമ്പോൾ ഓരോരുത്തരും സ്വയം കണ്ടെത്തണം എന്നാണ് നിർദ്ദേശിക്കുന്നത് കൃഷ്ണനിൽ സ്വയം അർപ്പിക്കുന്നത് കൊണ്ട് അത് മലിനമാകുന്നില്ല സ്വാർത്ഥമാക്കുന്നില്ല തിന്മയാകുന്നില്ല അർപ്പിക്കുമ്പോൾ അത് സർവ്വസ്തുക്കളോടുമുള്ള സമഭാവനയാണ് അവിടെ കാര്യകാരുണ്യവും ആഗ്രഹവുമാണ് തെളിയുന്നത് കൃഷ്ണൻ അതേസമയം ചരിത്രസംഭവങ്ങളുടെ തലത്തിൽ മർത്യനായ ആവർത്തിക്കുന്നത് അതിനാൽ പോവുക തന്നെ വേണം എന്ന് കൂട്ടിച്ചേർക്കുന്നു വ്യാസന്റെ കലാപരവും ദാർശനവുമായി ദാഹമാണ് കൃഷ്ണന്റെ കൃഷ്ണനെ ഉത്തമപുരുഷൻ ബിംബമായി അവതരിപ്പിക്കാൻ പേരകം ആകുന്നത് കൃഷ്ണൻറെ ചരിത്രപരമായ പ്രസക്തി അവസാനിക്കുന്നതോടെ പിൻവാങ്ങുന്നത് അതുകൊണ്ടാണ് ചരിത്രം ഈശ്വര പരിപാടി ആണെന്ന് ആണെങ്കിൽ മനുഷ്യന് അതിനുള്ള ഉപകരണമാണ് ഉപകരണത്തിന് പ്രകൃതിയുടെ നശ്വരതയെ അതിജീവിക്കാൻ സാധ്യമല്ല ഒരു കർമ്മ ദർശനമാണെന്ന് ചൂണ്ടിക്കാട്ടുന്നു ബ്രഹ്മം കർമ്മത്തിൽ ആണ് ഇരിക്കുന്ന കർമ്മം ഇല്ലാതായ ഈ വിഷം നിന്നുപോകും കർമ്മം ചെയ്യാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു അപ്പോഴാണ് ബ്രഹ്മമുള്ളത് കൃഷ്ണൻറെ വാക്കുകൾ ഉദ്ധരിക്കുന്നു കർമ്മപരിധിയിലൂടെയാണ് കാറ്റ് വീശുന്നത് കർമ്മപരിധിയിലൂടെ ദിനരാത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിർണയനായ സൂര്യൻ എന്ന് ഉദിക്കുന്നു ചന്ദ്രനും അതിൻറെ പക്ഷങ്ങളിലൂടെ കൃത്യമായി ചിരിക്കുന്നു കർമ്മപരിതയിൽ വിറക് തീപിടിച്ച് ജീവികളുടെ നന്മയ്ക്ക് വേണ്ടി കത്തുന്നു വസന്ത ഭീമാ ഭീമഭാരം വഹിക്കുന്നു ക്ഷീണങ്ങളായ വാഹിനികൾ ജീവികളുടെ ആവശ്യം നിർവഹിക്കുന്ന ജലവും വഹിച്ച വേഗതയോടെ ഒഴുകുന്നു. ഉച്ചകാലത്തിൽ മഴപെയ്ത നിബന്ധങ്ങൾ ഒക്കെ ശബ്ദമുഹരിതമാക്കുന്നു ഇതാണ് വ്യാസന്റെ സംഭവം സഭാ വികസിക്കുന്ന ദൈവ സംവേദനത്തിന്റെ മഹാലോകം ഇതാണ് കർമ്മ ദർശനത്തിന്റെ അടിയിലുള്ള ജരാചരവും അനശ്വതമായ കർമ്മപരിധിയിൽ അധപതനം ഇല്ല പരിവർത്തനം മാത്രമേയുള്ളൂ പല ദശകശകളിലൂടെ കടന്ന് പരിവർത്തനം നീളുന്നു ഇതാണ് വിശ്വാത്മകമായ സൗന്ദര്യം അല്ലെങ്കിൽ പ്രാപഞ്ചികമായ സിംഫണി ഇതാണ് വ്യാസൻ സൃഷ്ടിക്കുന്ന കലാ ദൃശ്യം


വെറുതെ രേഖകൾ എഴുതിയ കവികൾ പ്രഭാതലക്ഷ്മി ആശയപരമായ വർഗീയത മഹാമാരി മനുഷ്യജന്മം ഓർമ്മ ഇതാണ് അലിയുടെ ഒരു കുറവ് ഇത് കവിത എന്ന് വാക്കിന് തന്നെ അപമാനമാക്കുക ഇത് കവിതയ്ക്ക് എന്നെ അപമാനമാണ് കുറെ വാക്കുകൾ എഴുതി വച്ചാൽ കവിതയാകില്ല മറ്റൊരു കവിത നോക്കൂ മതഭ്രാന്ത് മതം പൊട്ടിയ മനസ്സ് വിഡ്ഢികളുടെ അടിമിക്കുന്നതാണ് കവിതയും തെറ്റിദ്ധരിക്കുന്നതാണ്


വായനക്കാരനൊരു കൃതി വായിച്ചശേഷം അത് പുനസൃഷ്ടിക്കുകയാണ് ചെയ്തത് നാശൻ പറയുന്ന കഴിവുണ്ട്. എഴുത്തുകാരനും വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ സർഗാത്മകതയുടെ വായനക്കാരൻ തയ്യാറാവുന്നു എന്ന നിരീക്ഷണ സത്യമാണ്

കാളിദാസന്റെ മേഘസന്ദേശം ലോകത്തെ തന്നെ അപൂർവമായ ഒരു കാവ്യമാണ് അതിനെ മ്യൂസിക് ഓഫ് എന്ന് വിളിക്കുന്നുണ്ട് സങ്കടത്തിന്റെ സംഗീതം സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നത് കനാൽമകഥയാണ് അതുപോലെ വിരഹവും കാനാത്മകമാണ്

നോവൽ എന്ന വാക്ക് എഴുതിയത് എഴുതുക എന്ന് അധ്വാനമാണ് ആഹ്വാനമാണ് നൽകുന്നത് നിരന്തരം നവീകരിക്കപ്പെടുന്നതാണ് നോവൽ ഒരു നോവൽ മറ്റൊരു നോവൽ പോലെ ആയിരിക്കരുത് ബഷീറിൻറെ സ്മൃതികാവ്യം ആനന്ദിന്റെ മരണ സർട്ടിഫിക്കറ്റ് മധുരം ബഷീറിൻറെ മാന്ത്രിക പൂച്ച ദേവിന്റെ ഓടയിൽ നോവലുകൾ നോക്കൂ ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത് നോവൽ ഇത് ആവശ്യപ്പെടുന്നുണ്ട്

കുമാരനാശാന് കരുണ എന്ന കാവ്യത്തിന് പേരിട്ടത് എന്തുകൊണ്ടാണ് കുമാരനാശാൻ കരകരണങ്ങൾ കിടക്കുന്ന വാഹനത്തോട് സന്യാസി കരുണ കാണിക്കുന്നു എന്നു പറയാനല്ല ഒരു സ്ത്രീ സ്നേഹം ആഭിമുഖ്യത്തിൽ അത് മാനിക്കാതെ ഒഴുകി നടന്ന ഒരു സന്യാസി അവൾ ചോരയിൽ കുളിച്ചു കിടക്കുമ്പോൾ കാണാൻ വരുന്നില്ല ചൂണ്ടിക്കാണിക്കുക ആശാന്റെ ലക്ഷ്യമായിരുന്നു മനുഷ്യത്വത്തോട് കരുണ കാണിക്കണമെന്നാണ് ആശാൻറെ ആഹ്വാനം

മലയാളത്തിൽ ഏറ്റവും വലിയ നോവൽ എഴുതിയ വിലാസിനിക്കി ഇനിയും വേണ്ടപോലെ ആളുകൾ നൽകിയിട്ടില്ല ഊഞ്ഞാലിങ്ങാത്ത കണ്ണുകൾ എന്ന നോവലുകളിൽ വിലാസിനി അത് വായിച്ച് കാത്ത് വരെ വായിപ്പിച്ചു വേണം സംഘടിപ്പിക്കാൻ

ആധുനിക സാഹിത്യകാരനായ വിന്താം ലവിസ് ആൾക്കൂട്ടം ഒരു വിചിത്ര ജീവിയാണ് അത് ദുർഗമാണ് അതിന് പലരൂപങ്ങൾ അർപ്പിക്കാൻ കഴിയും. ഇത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ആൾക്കൂട്ടത്തോടൊപ്പം കഴിയണം അല്ലാത്ത ഒരു ലോകത്തെ കൈകാര്യം ചെയ്യണമെങ്കിൽ നിങ്ങൾ പരമാവധി സ്വതന്ത്രമാക്കണം നിങ്ങളുടെ ഒരു പ്രക്ഷോഭമാണ്

എഴുത്തുകാരന്റെ പരാജയമില്ല അവൻ പരാജയത്തെ ഓരോ നിമിഷവും കാണുന്നുണ്ട്. ഓരോ നിമിഷവും പരാജയത്തെ കടിച്ചിറക്കുന്നു ഓരോ പരാജയത്തിൽ നിന്നും ഉയർന്നു പറക്കാൻ അവൻ വീണ്ടും എഴുതിക്കൊണ്ടിരിക്കും എഴുതിയ ചരിത്രമാണ് അത് നശിപ്പിക്കാൻ ആർക്കും കഴിയില്ല




  • No comments: