എം. കെ. ഹരികുമാറിന്
എക്സ്പ്രെസ്സ് ഹെറാൾഡ് അവാർഡ്
ടെക്സാസ്:അമേരിക്കയിലെ എക്സ്പ്രെസ്സ് ഹെറാൾഡ് ഓൺലൈൻ ന്യൂസ് പേപ്പർ കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല മലയാള കോളമിസ്റ്റായി എം. കെ. ഹരികുമാറിനെ തിരെഞ്ഞെടുത്തു.
ഹരികുമാർ കലാകൗമുദി വാരികയിൽ എഴുതുന്ന 'അക്ഷരജാലകം' എന്ന പംക്തിയാണ് 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരത്തിന് അർഹമായത്.
എക്സ്പ്രസ്സിന്റെ തിരെഞ്ഞെടുത്ത വായനക്കാരിൽ നിന്ന് അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഹരികുമാറിന്റെ കോളം തിരെഞ്ഞെടുത്തത്.
പ്രിന്റിലെന്നതുപോലെ ഓൺലൈനിലും ഏറ്റവും കൂടുതൽ മലയാളികൾ വായിക്കുന്ന കോളമാണ് അക്ഷരജാലകമെന്ന് വോട്ടെടുപ്പിൽ നിന്ന് തെളിഞ്ഞതായി ചീഫ് ഏഡിറ്റർ രാജു ഏബ്രഹാം അറിയിച്ചു.
നിശിതവും നിഷ്പക്ഷവുമായ വിമർശനത്തിലൂടെ ഹരികുമാർ ഒരു പുതിയ വായനയുടെ സംസ്കാരത്തിനും സാഹിത്യ സമീപനത്തിനും തുടക്കമിട്ടതായി കമ്മിറ്റി വിലയിരുത്തി.
മനുഷ്യൻ വ്യാപരിക്കുന്ന ലോകത്തിനും അപ്പുറമുള്ള സമസ്യകളെക്കുറിച്ചുകൂടി ഉത്കണ്ഠ ഉണ്ടാക്കുന്നതാണ് ഹരികുമാറിന്റെ പംക്തി.
ഇതുപോലൊരു കോളം പ്രസിദ്ധീകരിക്കുന്ന കലാകൗമുദിയെയും ഞങ്ങൾ അഭിനന്ദിക്കുന്നു.
നിലവിലുള്ള ധാരണകളെ പുതുക്കി പണിയുക എളുപ്പമല്ല.
എന്നാൽ ഹരികുമാർ അതാണ് ചെയ്യുന്നത്.അദ്ദേഹം മലയാളിയുടെ സാംസ്കാരികവും സാഹിത്യപരവുമായ യാഥാസ്ഥിതിക നിലപാടുകളെ നല്ലപോലെ ബ്രേക്ക്ചെയ്ത വിമർശകനാണെന്ന് ഞങ്ങൾ വിചാരിക്കുന്നു.
ഓരോ ആഴ്ചയിലും അദ്ദേഹം എഴുതുന്ന നൂതനമായ ചിന്തകൾ ശ്രദ്ധിച്ചാൽ ഇതു ബോദ്ധ്യമാകും.
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഇതുപോലൊരു അനുഭവം വേറെ കിട്ടിയിട്ടില്ല .
Chief Editor,Raju Tharakan ,Tel-972.222.3202.
Expressherald.2608,Beeman.Dr,mesquite Tx 75181,U.S.A
express herald award
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
No comments:
Post a Comment