Followers

Monday, April 7, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (april 7, 2025)

 





മനുഷ്യൻ അനശ്വരനാകുന്നത് 


സമകാല റഷ്യയിലെ പ്രമുഖ സാഹിത്യകാരനായ മിഖയേൽ ഷിഷ്കിൻ നോവലിനെക്കുറിച്ചും  കഥയെക്കുറിച്ചും കുറേക്കൂടി ആധുനികമായ, വർത്തമാന പ്രസക്തിയുള്ള ,സർഗാത്മകമായ വീക്ഷണമാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ 'മെദെനേർ' എന്ന നോവൽ റഷ്യയിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു.നോവൽ ഏകശിലാഖണ്ഡമാണെന്ന സങ്കല്പത്തെ  നിരാകരിക്കുന്ന അദ്ദേഹത്തിനു പ്രമേയത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത് .മികച്ച നോവലുകളെല്ലാം ഒരിടത്ത് സന്ധിക്കുന്നുണ്ട് .അത് മരണത്തെയും സ്നേഹത്തെയും കുറിച്ചാണ് പറയുന്നത്. നോവൽ എന്ന കലയ്ക്ക് 'പ്രമേയം' തന്നെ ആവശ്യമില്ലെന്നും ഷിഷ്കിൻ വാദിക്കുന്നു. ടോൾസ്റ്റോയിയുടെ പ്രമേയമായിരുന്നോ നെപ്പോളിയൻ്റെ യുദ്ധങ്ങൾ ? അല്ലെങ്കിൽ വർലാം ഷലാമോവിൻ്റെ പ്രമേയമായിരുന്നോ സ്റ്റാലിൻ്റെ ജയിലുകൾ ? ചരിത്രം വായിക്കാനല്ല നോവൽ കൈയിലെടുക്കുന്നത്. അതിനു ചരിത്രഗ്രന്ഥങ്ങൾ തന്നെയുണ്ടല്ലോ. യുദ്ധത്തിൽ മനുഷ്യാവസ്ഥയ്ക്ക് എന്തു  സംഭവിക്കുന്നു എന്നാണ് ഈ നോവലിസ്റ്റകൾ തിരഞ്ഞത്.അത് യുദ്ധത്തിൻ്റെ വിവരണമോ പ്രമേയമോ അല്ല. ഷിഷ്കിൻ പറയുന്നു:'മനുഷ്യജീവിതത്തിനു ഒരു 'പ്രമേയ'മില്ല. നിങ്ങൾ എഴുതുന്ന നോവൽ നിങ്ങളുടെ തലച്ചോറിൽ പതിഞ്ഞ ബിംബങ്ങൾ മാത്രമല്ല, അതുവരെ ജീവിച്ചതിന്റെ പ്രതിബിംബങ്ങളും ചേർന്നതാണ്‌. കാലം ചെല്ലുമ്പോൾ ജീവിതം എന്തൊക്കെയോ ആയിത്തീരുന്നു. അങ്ങനെ നിങ്ങളുടെ എഴുത്തും മറ്റെന്തോ ആയിത്തീരുന്നു. ഇത് നിങ്ങൾ തന്നെ എഴുതുന്നതാണ്; നിങ്ങളുടെയുള്ളിലെ മറ്റൊരാൾ.'

വാക്കുകൊണ്ടു ഉയിർക്കാം 

ആരും സ്നേഹിക്കാനാല്ലാത്ത കഥാപാത്രങ്ങളോടു സ്നേഹം കാണിച്ച എഴുത്തുകാരുടെ പാരമ്പര്യമാണ് റഷ്യക്കുള്ളത്. 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണ'ത്തിൽ ടോൾസ്റ്റോയ് അത് കാണിച്ചിട്ടുണ്ട്. 'കരമസോവ്  സഹോദരന്മാരി'ൽ ദസ്തയെവ്സ്കി അത് എഴുതിയിട്ടുണ്ട്. കഥാപാത്രങ്ങളോടു സ്നേഹം നശിക്കുന്നില്ല, അവരെ ആരും സ്നേഹിക്കാൻ ഇല്ലാത്തപ്പോഴും .വാക്കുകളിലാണ് ആ സ്നേഹം.'എഴുതപ്പെടുന്ന ഒരു വാക്ക് ലോകത്തെ സൃഷ്ടിക്കാനുള്ള വിശുദ്ധമായ മാർഗം മാത്രമല്ല, മരണത്തെ മറികടക്കാനുള്ള ഒരേയൊരു മാർഗമാണ്.' 'മെദെനേർ' എന്ന നോവലിൽ അദ്ദേഹം ബൈബിളിൽ നിന്നു (അപ്പോക്രിഫ)ഉദ്ധരിക്കുന്ന ഒരു വാക്യം ഇതാണ്:'വാക്കുകൊണ്ടു ലോകം സൃഷ്ടിക്കപ്പെടും. വാക്കുകൊണ്ടു തന്നെ നാം ഉയിർത്തെഴുന്നേൽക്കപ്പെടും.' സ്നേഹത്തിലൂടെയും വാക്കുകളിലൂടെയുമുള്ള ഉയിർത്തെഴുന്നേൽപ്പാണ് തൻ്റെ നോവൽ എന്നു അദ്ദേഹം പറയുന്നു. വെറും വാക്കുകൾ മാത്രമായാൽ പോരാ .കടലാസിൽ അച്ചടിച്ചാലും വാക്കുകൾ കാണാനാവും. എന്നാൽ അതിനു ജീവിതമുണ്ടാവണം .അത് മരണം കടന്നുവരാത്ത ലോകമാകണം. ഹെരോദ രാജാവിനെയോ അദ്ദേഹത്തിൻ്റെ അനുയായികളെയോ ഭയക്കാതെ കഴിയാവുന്ന ലോകമായിരിക്കണമത്.'

ഈ വീക്ഷണം പാടിപ്പതിഞ്ഞതല്ല; നവീനമാണ്. സാഹിത്യത്തിൻ്റെ ലോകം ജീവിതത്തിലെ യാഥാർത്ഥ്യത്തിൽ നിന്നു വിഭിന്നമാണ്. അത് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തിവിടുകയാണ് .അത് വിചാരിക്കാനും ശ്വസിക്കാനും സ്വാതന്ത്ര്യമുള്ള ഒരു ലോകമായിരിക്കണം. നിത്യേന നാം പേടിക്കുന്നു. ജീവിതം അസ്ഥിരപ്പെടുത്താൻ വരുന്ന ശക്തികൾ എപ്പോഴും മുന്നിലൂടെ കടന്നുപോകുന്നു. മനുഷ്യൻ, മഹത്തായ ആ പദത്തിൻ്റെ ഭംഗി നഷ്ടപ്പെടുത്തിയ മനുഷ്യക്കോലങ്ങൾ എല്ലാം തകർക്കാനായി, വീണ്ടുവിചാരമില്ലാതെ സമീപത്തുകൂടെ പാഞ്ഞുപോകുന്നു. അവരുടെ കൈയിലുള്ള ആയുധമോ കളിപ്പാട്ടമോ അലക്ഷ്യമായി വലിച്ചെറിഞ്ഞാലും മതി നമ്മുടെ ജീവിതം പ്രതിസന്ധിയിലാകാൻ. ഈ വിലക്കുകളും ആകുലതകളുമില്ലാത്ത ലോകത്തേക്ക് നടന്നുപോകാനാണ് വാക്കുകൾ സ്നേഹമായി അവതരിക്കേണ്ടത് .പതിതരെയെല്ലാം അവിടെ വിമോചിപ്പിക്കാനാവും. വാക്കുകൾ മൃതിയിൽ നിന്നുയർന്നു പറക്കുകയാണ് ഇവിടെ. വാക്കുകൾ മാലാഖമാരായി വരികയാണ് .

ഗദ്യത്തെ കൊല്ലുന്നത് 

തന്റെ സാഹിത്യവീക്ഷണത്തിനു പ്രമുക്തി ലഭിക്കുന്ന തരത്തിലാണ് നോവലിലെ കഥാപാത്രചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നതെന്നു നോവലിസ്റ്റ് വിവരിക്കുന്നുണ്ട് .ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഒരാളാണ് നോവലിലെ മുഖ്യകഥാപാത്രം.തൻ്റെ തടവറയുടെ ഭിത്തിയിൽ ഒരു സ്പൂൺ ഉപയോഗിച്ചു ചിരണ്ടി അയാൾ ഉണ്ടാക്കുന്ന ഒരു  ബോട്ടിൻ്റെ പടമുണ്ട്. അയാൾ ആ ബോട്ടിലിരുന്നു തടവറയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതായി സങ്കല്പിക്കുന്നു. ഇതുപോലെയാണ് എഴുത്തുകാരനും .അയാൾ തൻ്റെ ഏകാന്തതയുടെ തടവറയിലിരുന്ന്  താനൊരു ബോട്ടിൽ സഞ്ചരിക്കുകയാണെന്നു വിചാരിക്കുന്നു.തന്റെ കഥാപാത്രങ്ങളെയും വായനക്കാരെയും അതിൽ നിറച്ച് ഒരു ദിക്കിലേക്ക് തുഴഞ്ഞുപോകുന്നു .അവിടെ അവരെ കാത്തിരിക്കുന്നവരുണ്ട്, സ്നേഹിക്കുന്നവരുണ്ട്.

എഴുതുമ്പോൾ സങ്കൽപ്പിക്കുന്നത് നമ്മെ സ്നേഹിക്കുന്നവരും കാത്തിരിക്കുന്നവരും ഉണ്ടെന്നു തന്നെയാണ്. അവരെയാണല്ലോ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ അവർ ആരൊക്കെയാണെന്നു കൃത്യമായി അറിയില്ല. എഴുതുമ്പോൾ നാം കൈക്കൊള്ളുന്ന ആവേശവും സ്വാതന്ത്ര്യവും അതേപോലെതന്നെ ഉൾക്കൊള്ളാൻ ശേഷിയുള്ളവരുണ്ട്.  അവർ ഏറെക്കുറെ ഒരേപോലെ ചിന്തിക്കുന്നവരാണ്. അവർക്ക് ഒരു മനസുണ്ട് .വായിക്കാനുള്ള ബുദ്ധിയോ വിദ്യാഭ്യാസമോ അല്ല പ്രധാനം, മനസാണ്. സാഹിത്യത്തിൽ ഈ മനസ്സ് ഒരു ഉരകല്ലാണ്. അത് അഭിരുചിയുടെ സമുദ്രാന്തർഭാഗത്തേക്ക് പോകുവാനുള്ള വിസയാണ്. പ്രത്യക്ഷരാഷ്ട്രീയത്തിൽ നിന്നു, വർത്തമാനപത്രങ്ങളിലെ രാഷ്ട്രീയചിന്തകളിൽ നിന്നു അകന്നു നിൽക്കുകയാണ് നോവലിസ്റ്റ് .വാർത്താമാധ്യമങ്ങളിലെ രാഷ്ട്രീയം മരണത്തിന്റെ രൂപകമാണെന്നു ഷിഷ്കിൻ തീർത്തു പറയുന്നു .കലയും സാഹിത്യവും നോഹയുടെ പെട്ടകത്തിനു സമാനമാണ്. കാലത്തിനോട് എതിരിടാൻ ഇത് ആവശ്യമാണ്. അതുകൊണ്ട് ഈ പെട്ടകത്തിൽ ഏറ്റവും ആവശ്യമുള്ളത് മാത്രമാണ് ഉൾക്കൊള്ളിക്കുന്നത് .നോഹയുടെ പെട്ടകത്തിൽ ഓരോ ജീവിവർഗത്തിന്റെയും രണ്ടെണ്ണം വീതമാണല്ലോ പ്രവേശിപ്പിച്ചത് ,പ്രത്യുൽപ്പാദനം തുടരാൻ .

രാഷ്ട്രീയം യഥാർത്ഥത്തിൽ ഗദ്യത്തെ കൊല്ലുകയാണ് ചെയ്യുന്നതെന്നു ഷിഷ്കിൻ അഭിപ്രായപ്പെടുന്നുണ്ട്. അത് ഗദ്യത്തെ രോഗത്തിലേക്കു തള്ളിവിടുന്നു. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ഷിഷ്കിന്റെ നിരീക്ഷണം അതുല്യവും വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളതുമാണ്.

'രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ റഷ്യ ഒരു പരിഷ്കൃത ജനസമൂഹമാകുകയാണെന്നു ഞാൻ ആശ്വസിച്ചു.സാഹിത്യത്തെ സർക്കാർ പിന്തുണിച്ചിരുന്നു ,സ്വിസ് സർക്കാർ വിദേശരാജ്യങ്ങളിൽ വസിക്കുന്ന സ്വിസ് പരിഭാഷകന്മാരായ എഴുത്തുകാർക്ക് ധനസഹായം ചെയ്യുന്നതിനു സമാനമായി. റഷ്യൻ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പരിഭാഷകൾക്കു റഷ്യൻ സ്ഥാപനമായ 'പെരെവോദ' ഗ്രാൻഡ് നൽകിയിരുന്നു .എന്നാൽ രാജ്യം മറ്റൊരു ദിശയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നു വ്യക്തമായിരുന്നു.ഭൂതകാലത്തിലേക്കാണ് അത് സഞ്ചരിച്ചത് .ഒരു ജനാധിപത്യപൂമുഖത്തിനു പിന്നിലായി റഷ്യ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു  ഏകാധിപത്യയുഗത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു. പാശ്ചാത്യ ലോകം റഷ്യയിൽ നിന്നു കേട്ടത് വലതുപക്ഷത്തിന്റെ ശബ്ദങ്ങളായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു കാണാനോ കാണാൻ ആഗ്രഹിക്കാനോ അവർക്കായില്ല. പ്രത്യേകിച്ചും ഓർക്കേണ്ട വസ്തുത അധികാരികൾ  എഴുത്തുകാരായ ഞങ്ങളെ ഭരണകൂടത്തിന്റെ 'മനുഷ്യമുഖ'മായി ഉപയോഗിക്കുകയായിരുന്നു എന്നതാണ്. അതിനായി അവർ ഞങ്ങളെ ലോകത്തിന്റെ പ്രമുഖ പുസ്തകോത്സവങ്ങളിലേക്ക് അയച്ചു. ഭരണാധികാരിയെ പരമാവധി വിമർശിക്കൂ എന്നു അവർ ഉപദേശിച്ചുകൊണ്ടിരുന്നു. എങ്കിൽ മാത്രമേ നമുക്ക് ഒരു യഥാർത്ഥ ജനാധിപത്യമുണ്ടെന്നു സ്ഥാപിക്കാനാവുകയുള്ളൂ' - ഷിഷ്കിൻ അറിയിക്കുന്നു.

സ്വർഗമില്ല 

റഷ്യൻ ബുക്കർ പ്രൈസ് (2000)റഷ്യൻ നാഷണൽ ബെസ്റ്റ് സെല്ലർ അവാർഡ്, ബിഗ് ബുക്ക് പ്രൈസ് തുടങ്ങിയ വലിയ പുരകാരങ്ങൾ ലഭിച്ച ഷിഷ്കിൻ നവനോവൽ സാഹിത്യത്തിൻ്റെ വക്താവാണ്. റഷ്യൻ ഭാഷയ്ക്കു പുറമേ ഇംഗ്ലീഷും ജർമ്മനും വശമുള്ള ഷിഷ്കിൻ വാഷിംഗ്ടൺ ആൻഡ് ലീ യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് പ്രൊഫസറായിരുന്നു. റഷ്യൻ അനുഭവങ്ങളിൽനിന്നുണ്ടായ അതിജീവനം എന്നു വിശേഷപ്പിക്കാവുന്ന കൃതിയാണ് മെദെനെർ. റഷ്യയിൽ നിന്നു കടുത്ത ദുരിതങ്ങൾ അനുഭവിച്ച ശേഷം സ്വിറ്റ്സർലണ്ടിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിലെത്തുന്ന അവർ തങ്ങൾ നേരിട്ട പീഡനങ്ങൾ വിവരിക്കുന്നു. അവർ പറയുന്നത് കേട്ട് വ്യാഖ്യാനിക്കുകയാണ് പ്രധാന  കഥാപാത്രം ചെയ്യുന്നത്. ഇരുപതാം  നൂറ്റാണ്ടിലെ റഷ്യൻ വിപ്ലവം മുതൽ സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണം വരെ നോവൽ ചർച്ച ചെയ്യുന്നു. അനേകം കഥകൾ ആഖ്യാനം ചെയ്യപ്പെടുകയാണ് .ഓരോരുത്തരും അനുഭവകഥകൾ പറയാൻ നിർബന്ധിക്കപ്പെടുന്നു. മികച്ച കഥകൾ പറയുന്നവർക്കാണ് പ്രവേശനം. ഈ കഥകൾക്കിടയിൽ പ്രധാന കഥാപാത്രം തന്റെ മകനെഴുതുന്ന കഥകൾ കൂടി ഇതൾവിരിയുന്നു. ഇതിനിടയിൽ ഒരു റഷ്യൻ ഗായകന്റെ ഡയറിക്കുറിപ്പുകളും ചർച്ചയാകുന്നു. നോവലിൽ ഒരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: ആരോ പറഞ്ഞു, ഒരു നരകമുണ്ടെങ്കിൽ ഒരു സ്വർഗ്ഗമുണ്ടാകാൻ കഴിയില്ലെന്ന് .  അതുപോലെ ,എവിടെയെങ്കിലും യാതനയവശേഷിക്കുന്നുണ്ടെങ്കിൽ സ്വർഗ്ഗത്തിലായിരിക്കുക അസാധ്യമാണെന്ന്. അസംബന്ധം. യാതനയെക്കുറിച്ച് അറിയുമ്പോൾ മാത്രമാണ് ജീവിതത്തിൻ്റെ ശരിയായ സന്തോഷം മനസ്സിലാക്കാനാവുകയുള്ളൂ.' ജീവിതത്തിനു യാതൊരു ഗ്യാരണ്ടിയും ഇല്ലായിരിക്കും. എന്നാൽ മരണത്തിനു മുമ്പ് ഏത് മാനസികാവസ്ഥയിൽ തുടരണമെന്നും ഏത് പാട്ട് പാടണമെന്നും അതിൽ നിന്നു എങ്ങനെ സന്തോഷം നേടണമെന്നും തീരുമാനിക്കുന്നത് നമ്മളാണ്. വിരുദ്ധരും അപകടകാരികളും മുൻവിധിക്കാരും തിന്മ തിരയുന്നവരും നശിപ്പിക്കുന്നവരും എവിടെയോ കണ്ടേക്കാം. അവർ വേഷപ്രച്ഛന്നരായി അരികിലൂടെ കടന്നു പോകുന്നുണ്ടാവാം. അപ്പോഴും നമുക്ക് കിട്ടിയ നിമിഷങ്ങളെ സ്വന്തമാക്കി അനുഭവിക്കാനാവും .ആ നിമിഷങ്ങളെ വരാനിരിക്കുന്ന ഭയത്തിനു വിട്ടുകൊടുക്കേണ്ടതില്ല .

നന്മയുടെ ഉറവകൾ 

മനുഷ്യനു പൂർണതയില്ല. സമ്പൂർണ്ണ നന്മയിൽ എത്താൻ സാധ്യമല്ല .എന്നാൽ വെട്ടി മാറ്റിയ ഒരു വലിയ മരത്തിൻ്റെ കുറ്റിയിൽ നിന്നു സാവധാനം ഊറിവരുന്ന കറപോലെ ജീവിതത്തിലെ നന്മയുടെ ചെറിയ ഉറവകൾ സാന്ദർഭികമായി പ്രത്യക്ഷപ്പെട്ടേക്കാം .വൈകാരികക്ഷമതയില്ലാത്ത ഒരാൾക്ക് പോലും ചിലപ്പോൾ മറ്റൊരാൾക്ക് ഒരു ഉപകാരം ചെയ്യാനാകും. ഉള്ളിൽ നരകമാണെങ്കിലും ചിലപ്പോൾ ദാനം ചെയ്യുവാനും  പ്രാർത്ഥിക്കുവാനും സാധിക്കും. ക്രൂരതയാണ് മനസ്സിലെങ്കിലും ആർക്കെങ്കിലും മരണാനന്തര ശുശ്രൂഷ ചെയ്യാനോ ഭക്ഷണം വാങ്ങി കൊടുക്കാനോ നല്ല വാക്ക് പറയാനോ ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിഞ്ഞേക്കാം. ഇത്രയെങ്കിലും മനുഷ്യൻ എന്ന പദത്തിൽ കാണുക. അതുകൊണ്ട് നന്മയുടെ ചെറുതുണ്ടുകൾ പലരില്‍ നിന്നു പെറുക്കി കൂട്ടുന്നതാണ് മനുഷ്യത്വത്തിലേക്കുള്ള ലക്ഷ്യവും മാർഗവും. 

അമെരിക്കൻ കവി എച്ച്‌.ഡബ്ളിയൂ. ലോംഗ്ഫെലോ(1807-1882) എഴുതിയ 'ദ് ആരോ ആൻഡ് ദ് സോംഗ്' എന്ന കവിത ഇങ്ങനെയാണ് :

'ഞാൻ ആകാശത്തിലേക്ക് 
ഒരമ്പ് എയ്തു
അത് എവിടെയോ പതിച്ചു. 
എവിടെയെന്നറിയില്ല
അത് വേഗത്തിൽ പറന്നു
ആ പറക്കലിൻ്റെ കാഴ്ച തുടരാനായില്ല 

ഞാൻ അന്തരീക്ഷത്തിലേക്ക് നോക്കി
ഒരു പാട്ടുപാടി 
അതും എവിടെയോ മാഞ്ഞുപോയി.
എത്ര സൂക്ഷ്മമായ കാഴ്ചശക്തിയുള്ളവർക്കും
ഒരു പാട്ടിൻ്റെ സഞ്ചാരത്തെ കാണാനാവുകയില്ല .

വർഷങ്ങൾക്ക് ശേഷം,
ഒരു ഓക്കുമരത്തിൽ
ഞാൻ പണ്ട് അയച്ച ആ അമ്പു കണ്ടെത്തി.
അത് ഭദ്രമായിരുന്നു.
ആ ഗാനം ,വർഷങ്ങൾക്കു ശേഷം,
ആദ്യവസാനം, ഞാൻ ഒരു സുഹൃത്തിൻ്റെ 
ഹൃദയത്തിൽ കണ്ടെത്തി.'

നമ്മൾ തൊടുത്തുവിടുന്നതൊന്നും  നശിക്കുന്നില്ല. നമ്മൾ ചെയ്യുന്ന പ്രവൃത്തികളുടെ നന്മകൾ എവിടെയോ ശേഖരിക്കപ്പെടുന്നു. അതിനർത്ഥമുണ്ട്. അത് നാം അറിയണമെന്നില്ല .അത് എവിടെയോ അതിൻ്റെ അലകൾ ഉണർത്തിക്കൊണ്ടിരിക്കും. അതിൽ നിന്നു പ്രചോദനം നേടാൻ പലരും ഉണ്ടാകും .അങ്ങനെയാണ് മനുഷ്യൻ അനശ്വരനാകുന്നത് .

രജതരേഖകൾ 

1)നാടകത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്  യാഥാർത്ഥ്യമാവുകയാണെന്നു തോന്നുന്നു .കെപിഎസിയുടെ പ്ളാറ്റിനം ജൂബിലി ,തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനം എന്നീ പ്രത്യേകതകൾ പരിഗണിച്ച് കോട്ടയം  പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ ഫെബ്രുവരിയിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി','ഒളിവിലെ ഓർമ്മകൾ','ഉമ്മാച്ചു' എന്നീ നാടകങ്ങൾ അവതരിപ്പിച്ചു .കോട്ടയത്ത് ഒരു നാടകനവോത്ഥാനമാണ് സംഭവിച്ചിരിക്കുന്നതെന്നു പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ ലൈബ്രറി വാർത്താപത്രിക (ഫെബ്രുവരി)യിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു .200 നാടകങ്ങൾ സംവിധാനം ചെയ്തവരെ പോലും കേരളീയസമൂഹം ആദരവോടെ കാണാത്ത വർത്തമാനകാല സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ പ്രവർത്തനത്തിനു പ്രസക്തിയുണ്ട്.

2)യുദ്ധവെറി പിടിച്ച സായിപ്പിനെ ചൂണ്ടി ദേശമംഗലം രാമകൃഷ്ണൻ പാടുന്നു:
'വാല്മീകിയാവുക വേട്ടക്കാരാ
നിന്നെ നീ തന്നെ 
പിറകോട്ട് പിടിച്ചു വലിക്കുക .
ആരുമീ പാപത്തിനു 
പങ്കാളിയാവില്ല നിഷാദരേ
ബുദ്ധനാണു നീയും
ബുദ്ധനാണു ഞാനും 
ബുദ്ധരാണു സർവ്വരും:
ഓം ബുദ്ധമദ: ബുദ്ധമിദം 
ബുദ്ധാൽ ബുദ്ധ മുദച്യതേ 
ബുദ്ധസ്യ ബുദ്ധമാദായ
ബുദ്ധമേവാവശിഷ്യതേ."
(പ്രസാധകൻ ,ഏപ്രിൽ) 

എന്നാൽ കവിക്കു നല്ല ബോധമുണ്ട് ,ഒരു കവിത കൊണ്ടൊന്നും ഇക്കൂട്ടരെ ചെറുക്കാനാവില്ലെന്ന് .വേണമെങ്കിൽ കവിതയെ തന്നെ അവർ നശിപ്പിക്കും. 

3)റഷ്യൻ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ്റെ പുസ്തകപ്രേമത്തെയും അറിയപ്പെടാത്ത ചിന്തകളെയും പരിചയപ്പെടുത്തുന്ന 'സ്റ്റാലിൻസ് ലൈബ്രറി - ആൻഡ് ഹിസ് ബുക്സ്' എന്ന പുസ്തകത്തെപ്പറ്റിയാണ് വൈക്കം മുരളി എഴുതുന്നത് (ഏകാധിപതിയുടെ പുസ്തകശേഖരം, പ്രഭാതരശ്മി,ഏപ്രിൽ).ദീർഘകാലം റഷ്യയിൽ താമസിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് ചരിത്രകാരനായ ജിയോഫ്രെ റോബർട്സ് എഴുതിയ ഈ പുസ്തകത്തിൽ വിക്ടർ യുഗോയുടെ ഗ്രന്ഥശാല ചുട്ടുകരിച്ചതിനോടു സ്റ്റാലിൻ വേദനയോടെ പ്രതികരിക്കുന്ന ഭാഗം ഇതാണ് :'പുസ്തകങ്ങളാണ് നിങ്ങളുടെ വിമോചകനെന്നുള്ള കാര്യം മറന്നുവോ? നോക്കൂ ,പുസ്തകങ്ങൾ അങ്ങുയരത്തിൽ വരെ അടുക്കിവെച്ചിരിക്കുന്നു. അത് തട്ടുകളുടെ വിന്യാസത്തെയും യുദ്ധത്തെയും ദാരിദ്ര്യത്തെയും തകർത്തുകളയുന്നു.പിന്നീടത് സംസാരിക്കുന്നു.' അറിയപ്പെടാത്ത ഒരു സ്റ്റാലിനെ ഈ ലേഖനത്തിൽ കാണാം. 

4)കൽപ്പറ്റ നാരായണൻ ഒരു ആശയത്തെക്കുറിച്ച് ചിന്തിച്ച് അത് കവിതയുടെ രൂപത്തിലേക്ക് മാറ്റുകയാണ് പലപ്പോഴും ചെയ്യുന്നത്. സ്വാഭാവികമായ കവിത അതിലുണ്ടാവില്ല. 'ഡൈനസോറുകൾ ഇല്ലാതായിട്ടില്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 6) എന്ന കവിതയിലെ വരികൾ ഇതിനു തെളിവാണ്.ദിനോസറുകൾ പുതിയ രൂപത്തിൽ ഇപ്പോൾ ജീവിക്കുന്നു എന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത് .മാൾ ,പഞ്ചനക്ഷത്ര ഹോട്ടലുകൾ, വലിയ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ അതാണത്രേ സൂചിപ്പിക്കുന്നത്.

'ഇടമില്ലാത്തവരുടെ ഇടം 
ഇത്രമേൽ ചുരുങ്ങിയത് 
അതിൻ്റെ ഇടം 
അത്രമേൽ വർദ്ധിച്ചതിനാലാണ് .
അത് മാളായി മാറി 
പട്ടാപ്പകൽ പുറത്തിറങ്ങി 
ചില്ലറ വ്യാപാരശാലകളെ 
ചവച്ചു തിന്നുന്നത് കാണുന്നില്ലേ?'

ഇതൊക്കെ ഏത് ചെറുകിട കച്ചവടക്കാരനും അറിയാവുന്ന കാര്യമാണ്. കവി പറയേണ്ടതില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ല എഴുതേണ്ടത്. നിശ്ചയമില്ലാത്തതാ ണ് അന്വേഷിക്കേണ്ടത്. കവിത ജീവതത്ത്വപരമായ രഹസ്യങ്ങൾ തേടാനുള്ള കലയാണ്. കല്പറ്റയുടെ കവിതകളിൽ അത് കാണാനില്ല. 

5)മറ്റു സ്ത്രീകളെ സഹായിക്കാത്ത സ്ത്രീകൾക്ക് നരകത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്നു പറഞ്ഞത് മുൻ അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മതേലിൻ ആൾബ്രൈറ്റാണ്. 

6)അമെരിക്കയിലെ വിഖ്യാത ചലച്ചിത്ര സംവിധായകനും കോമേഡിയനുമായ വൂഡി അല്ലൻ പറഞ്ഞു: 'എൻ്റെ ജീവിതത്തിലെ ഒരു ദുഃഖം ഇതാണ്: എനിക്കു മറ്റൊരാളായിരിക്കാൻ കഴിയുന്നില്ല.'

7)ഷാജി വെങ്കടത്ത് എഴുതിയ 'ദ്  സോള്‍ ഓഫ് സോയിൽ'(ഗ്രാൻഡ്ബുക്സ് ,കോട്ടയം)എന്ന നോവൽ 1924 ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി ഒരു കർഷകകുടുംബത്തിൻ്റെ കഥ പറയുകയാണ് .മണ്ണിനോടും  പ്രകൃതിയോടും അതിക്രമം മതിയാക്കൂ എന്നാണ് ഈ കൃതി വിളിച്ചു പറയുന്നത് .ഹൃദയത്തോടു സംവദിക്കുന്ന കൃതിയാണിത്. ഭാവിയിൽ വിശ്വസിക്കുന്നവർക്ക് ഇത് വായിക്കാം. മണ്ണിൻ്റെ മനസ് കാണണം. സി. എബ്രഹാം ഇട്ടിച്ചെറിയ ആമുഖം എഴുതിയിരിക്കുന്നു.

8)തമിഴ് ഭാഷാപണ്ഡിതനും വിമർശകനുമായ തമിഴവൻ എഴുതിയ 'ഷംപാല'(ഫെബിയൻ ബുക്സ്) മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നു .ഡോ.ത.വിഷ്ണുകുമാരനും സുരേഷ് നൂറനാടും ചേർന്നാണ് പരിഭാഷപ്പെടുത്തിയത്. ഹിറ്റ്ലർ എന്ന ഫാസിസ്റ്റ് കഥാപാത്രത്തിലൂടെ  അടിച്ചമർത്തപ്പെട്ടവരെ ഒന്നൊന്നായി കാണിച്ചുതരുന്നു. എഴുത്തുകാരന്റെ ചിന്തയെയും ആവിഷ്കാരത്വരയെയും  നശിപ്പിക്കാനാവില്ലെന്നു നോവൽ പ്രഖ്യാപിക്കുന്നു. എഴുത്തുകാരൻ മനസിൽ പേറുന്ന ഭാരം ഈ കൃതി അനുഭവിപ്പിക്കുന്നു .

9)നിഷ വിനോദ് എഴുതിയ കവിതകളുടെ സമാഹാരമാണ് 'നിയോബി'(മലയാള സാഹിത്യ അക്കാദമി). യുദ്ധത്തിൽ മക്കൾ നഷ്ടപ്പെട്ട് സങ്കടശിലയായി മാറിയ, ഗ്രീക്ക് സാഹിത്യത്തിലെ അമ്മ നിയോബിയെ ഓർക്കുന്ന ഒരു കവിതയുണ്ട് ഇതിൽ .കവിതയിലൂടെ ചിന്തിക്കാൻ അറിയാവുന്ന കവിയെ ഈ രചനകളിൽ കാണാം.

'കടലിനെ പോലാരുണ്ട് ?
സർവതും നെഞ്ചിലേറ്റുന്നോൾ.
നുണയല്ല അമ്മമാരുണ്ട് 
കടലേ നിന്നെപ്പോലെ.'

'എച്ചിൽ പാത്രം പെറുക്കി 
പെറുക്കിയായ പെണ്ണ്.'

തുടങ്ങിയ വരികൾ യാഥാർത്ഥ്യത്തെ നിശിതമായി കാണാൻ കഴിവുണ്ടെന്നു തെളിയിക്കുന്നു.

അക്ഷരജാലകം /എം കെ.ഹരികുമാർ(march 31, 2025)

 


 

മഹാഭാരതദർശനം 


സാഹിത്യരചയിതാക്കൾക്ക് പൊതുവേ സംവേദനക്ഷമത നഷ്ടപ്പെട്ട ഒരു കാലമാണിത്. അതുകൊണ്ടാണ് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാത്ത വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.

ഒരാൾ എഴുതാൻ വേണ്ടി എഴുതരുത്; നമ്മെ മഥിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ സത്യം. അതാണ് എഴുതേണ്ടത്. എന്നാൽ പത്രവാർത്തകളുടെയും പലരുടെയും  വർത്തമാനങ്ങളിലൂടെയും സുപരിചിതമായ ഒരു വിഷയത്തെ പരിചയപ്പെടുത്താൻ വേണ്ടി എഴുതുന്നത് വ്യർത്ഥമാണ്. ഒരു സാഹിത്യസൃഷ്ടി  കലാനുഭവത്തിൽ നിന്നു പിൻവാങ്ങിയാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല.സംവേദനക്ഷമതയ്ക്ക് ക്ഷയം സംഭവിച്ചതുകൊണ്ട് വൈകാരിക സത്യസന്ധ്യത നഷ്ടപ്പെട്ടിരിക്കയാണ്.  മനുഷ്യൻ്റെ ജീവിതത്തെ അനുഭവിക്കാൻ കഴിയാത്തതാണ് ദുരന്തം. വൈക്കം മുഹമ്മദ് ബഷീറിനു വലിയൊരു സിദ്ധിയുണ്ടായിരുന്നു. ഒരിടത്തിരുന്ന് ലോകജീവിതത്തെ ദീർഘദർശനം  ചെയ്യുന്ന സിദ്ധിയാണത്. 

വൈകാരികമായി അതീതബുദ്ധിയാണിത്. അതീന്ദ്രിയസിദ്ധി എന്നു  വിളിക്കാവുന്നതാണ് .ഒരു സാധാരണക്കാരനെ ബഷീർ അനുഭവിക്കുന്നു. എഴുതുമ്പോൾ ആ സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് ബഷീർ താമസംമാറ്റുന്നു. അവിടെയുള്ള സംഘർഷങ്ങളും സന്ദേഹങ്ങളും ആകുലതകളും നേരിൽ കണ്ടു ബോധ്യപ്പെടുന്നു. ആ മനുഷ്യവേദനകൾ എഴുത്തുകാരൻ്റേതായി മാറുന്നു. ഇതാണ് സംവേദനക്ഷമതയുടെ കാതൽ. ഒരു വ്യക്തിയുടെ എന്നപോലെ ഒരു സമൂഹത്തിന്റെയും ആന്തരികചലനങ്ങൾ അറിയാനുള്ള ജ്ഞാനസംവിധാനം വേണം. ഇപ്പോൾ ഇതാണ് നഷ്ടമായിരിക്കുന്നത്.  ഇപ്പോൾ എഴുത്തുകാരനു തന്റെ കുടുംബത്തെക്കുറിച്ചോ ഷോപ്പിംഗിനെക്കുറിച്ചോ, അടുത്തുകണ്ട സിനിമകളെക്കുറിച്ചോ മാത്രമാണ്  അറിയാവുന്നത്. ആഴത്തിലുള്ള അനുഭവങ്ങളുടെ സ്വാംശീകരണം സംഭവിക്കുന്നില്ല .കഴിഞ്ഞ പ്രളയത്തെക്കുറിച്ച് ഒരു മുതിർന്ന കഥാകൃത്ത് ഒരു കഥയെഴുതി .എന്നാൽ പ്രളയത്തിലെ മനുഷ്യാനുഭവങ്ങളോ ദുരിതങ്ങളോ ഒറ്റപ്പെടലോ ഒന്നും അദ്ദേഹത്തിൻ്റെ കഥയിൽ കണ്ടില്ല. അദ്ദേഹം എഴുതിയത് ഒരു വലിയ തറവാട്ടുകാരുടെ പുരയിടത്തിനടുത്ത് കെട്ടിയിട്ടിരുന്ന ഒരു ഇരുട്ടകുത്തി വെള്ളത്തിൽ ഒഴുകിപ്പോയതിനെക്കുറിച്ചാണ്.ആ ഇരുട്ടുകുത്തിയിൽ ഒരാൾ തൻ്റെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയതാണത്രേ .ഇരുട്ടുകുത്തി തിരിച്ചുകിട്ടുന്നതോടെ കഥ അവസാനിക്കുന്നു.

ഇതുപോലെ വളരെ ഉപരിതത്തിലുള്ള  വിവരങ്ങൾ കൊണ്ട് മലയാളകഥ വളരാനാകാതെ തപ്പിത്തടയുകയാണ്. സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും', ഒ.വി.വിജയൻ്റെ  അരിമ്പാറ, വി. പി.ശിവകുമാറിൻ്റെ  'പന്ത്രണ്ടാം മണിക്കൂർ', യു.പി.  ജയരാജിന്റെ 'ബിഹാർ' തുടങ്ങിയ കഥകൾ കൊണ്ടുവരുന്ന വൈകാരിക താണ്ഡവം ഇപ്പോൾ എവിടെയും കാണാനില്ല.


മഹാപണ്ഡിതനും വിമർശകനും തത്ത്വചിന്തകനുമായ കൃഷ്ണചൈതന്യ 'സംസ്കൃതത്തിലെ സാഹിത്യതത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ മഹാഭാരതത്തിന്റെ ചില സന്ദർഭങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്. മഹാഭാരതം ഒരു കവി സൃഷ്ടിച്ച പുരാണമാണെന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചർച്ച അത്ഭുതകരമായ സാരസ്വതമായിത്തീരുന്നു.

ഇത്രയും ഗാഢവും അർത്ഥസാന്ദ്രവുമായ ആലോചനകൾ നമ്മുടെ സാഹിത്യവിചിന്തനത്തിലില്ല എന്നു പറയാവുന്നതാണ്.ഇത് സംവേദനക്ഷമതയുടെ ഒരു ആരോഹണമാണ്. പ്രബുദ്ധത എങ്ങനെയാണ് സംവേദനക്ഷമമാകുന്നതെന്നു കൃഷ്ണചൈതന്യ എഴുതുന്നതു ശ്രദ്ധിച്ചാൽ മനസിലാകും. വ്യാസൻ്റെ രചന അബോധസർഗക്രിയയിൽ നിന്നു
സർഗാത്മകത്തിലേക്കുള്ള പരിവർത്തമാനമാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.

വ്യാസൻ പ്രകൃതിയെ കണ്ടെത്തുകയായിരുന്നു. വ്യാസനു  പ്രകൃതി അസ്തിത്വത്തിൽ നിന്നുള്ള അപഭ്രംശമായിരുന്നില്ല. മറിച്ച്,അത് ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നു അറിയിക്കുന്നു. അത് നിറവേറ്റാൻ മനുഷ്യൻ ഒരു ഉപകരണമാകുമ്പോൾ അവൻ ആത്മസാക്ഷാത്കാരത്തിലേക്കുയരുന്നു.
പ്രകൃതിയിൽ നമ്മുടെ യാത്രകൾ അലിഞ്ഞുചേരുന്നു. അത് പരിവർത്തനത്തിൻ്റെ സന്ദർഭമൊരുക്കുന്നു. അതറിയുന്ന മനുഷ്യചേതന സ്വന്തം വ്യാപ്തിയുടെ മണ്ഡലം തിരിച്ചറിയുന്നു.

സംവേദനപരമായ ഒരു വികാസമാണ് ഇവിടെ കാണാനാവുന്നത്. ലോകവും മനുഷ്യചേതനയും ദൈവവും  തമ്മിലുള്ള ഒരു സിംഫണിയായി ആ ആഖ്യാനം രൂപാന്തരപ്പെടുന്നു. ഐന്ദ്രിയമായ അറിവുകളെ പ്രാപഞ്ചികമായ ഒരു സിംഫണിയുടെ ഭാഗമാക്കുകയാണ് വ്യാസൻ ചെയ്തത്.

കൃഷ്ണചൈതന്യ എഴുതുന്നു:'തൻ്റെ ബന്ധുവും മന്ത്രിയുമായ ഉദ്ധവനെ  കൃഷ്ണൻ ഉപദേശിക്കുന്നു: നിയന്ത്രിതമായ മനസ്സോടും ഇന്ദ്രിയങ്ങളോടും കൂടി ഈ ലോകത്തെ കാട്ടുവാൻ അങ്ങയുടെ ഹൃദയത്തിലും അങ്ങയെ സർവ്വേശ്വരനായ എന്നിലും കാണുക. സ്വപ്രയത്നംകൊണ്ടാണ് വിവേകികൾ ആത്രക്കർഷം നേടുന്നത്. ആത്മാവാണ് സർവ്വോത്തമഗുരു.'

ലോകത്തെ ഹൃദയത്തിൽ കാണുവാനാണ് കൃഷ്ണൻ ഉപദേശിക്കുന്നത്. അത് വിവേകിയുടെ ദൗത്യമാണ്. പ്രകൃതിപുരാണം കഥനവൈഭവം അതിനാവശ്യമാണ്. അദ്ദേഹം തുടർന്ന് കൃഷ്ണന്റെ ഭാഷണം ഉദ്ധരിക്കുന്നു: 'പ്രകൃതിയുടെ ഈ പ്രതിഭാസങ്ങളിൽ നിന്നു പഠിക്കുക... ലോകസൗഖ്യത്തിനു വേണ്ടി ധാതുക്കൾക്കും മറ്റു വസ്തുക്കൾക്കും പ്രഭവമായി നിൽക്കുന്ന ഈ പർവതങ്ങളിൽ നിന്നു നീ നിനക്ക് വേണ്ടിയല്ല ,അന്യനു വേണ്ടിയാണ് ജീവിക്കുന്നതെന്നു പഠിക്കുക.അനന്തവും സർവ്വസ്പർശിയും എന്നാൽ സ്വയം അസ്പഷ്ടവുമായ ആകാശമാണ് യോഗിക്കുള്ള ഉപമേയം.നിർമ്മലവും  പരിശുദ്ധവും പരിപൂതവും സുഖപ്രദവും ക്ളമാപഹാരകവുമായ ജലത്തെപ്പോലെയാകണം. അശുദ്ധ പദാർത്ഥങ്ങളെല്ലാം എരിച്ചു ചാമ്പലാക്കുന്ന തീ പോലെ വിജ്ഞാനം കൊണ്ടുദീപ്തമാകണം. അഗാധവും  അപാരവുമായ സമുദ്രം പോലെ തന്നിൽ വന്നുചേരുന്ന വസ്തുക്കൾ കൊണ്ട് വൃദ്ധിപ്പെടുകയോ തന്നിൽ നിന്നു നിർഗമിക്കുന്നവകൊണ്ട് ക്ഷയപ്പെടുകയോ ചെയ്യാതിരിക്കണം. നന്മകളിൽ നിന്നും തിന്മകളിൽ നിന്നും എല്ലാം കുറേശ്ശെയെടുത്ത് തേനീച്ച തേനുണ്ടാക്കുന്നതുപോലെ ഉത്തമാംശം  സംഗ്രഹിക്കുക.'

സ്വാംശീകരണം എന്നത് ഒരു തുടർപ്രക്രിയയാകണമെന്നാണ് സാരം. പ്രകൃതിപ്രതിഭാസങ്ങളിൽ നിന്നു നാം അനശ്വരമായ, മഹത്തായ ജീവിതാദർശം ഉൾക്കൊള്ളേണ്ടതുണ്ട്. അഗ്നി ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അഗ്നി ഒരിക്കലും മലിനമാകുന്നില്ല. ജലം എല്ലാറ്റിനെയും നിലനിർത്തുകയാണ്. വ്യാസൻ തന്റെ ചുറ്റുപാടിനെ, ലോകത്തെ ,പ്രപഞ്ചത്തെ എങ്ങനെയാണ് സമ്മോഹനവും നിത്യപ്രസക്തവുമായ ഒരു സംവേദനവ്യൂഹമാക്കി പരിവർത്തിപ്പിക്കുന്നതെന്നാണ് കൃഷ്ണചൈതന്യ വിശദമാക്കുന്നത്. 

ഒരു കവി അല്ലെങ്കിൽ എഴുത്തുകാരൻ തന്റെ നിമിഷങ്ങളെ, അനുധ്യാനങ്ങളെ വ്യാമിശ്രമായ ,നിരന്തരം വികസിക്കുന്ന ഒരു സംവേദനാത്മകവ്യൂഹമാക്കുകയാണ് വേണ്ടത് .ഓരോ വസ്തുവിനോടും സുവേദനം ചെയ്യാനാകണം.

15


അതിഥികമായി ലക്ഷ്യമാക്കുന്നത് ഒന്നാണ് ഈ മാർഗങ്ങൾ എല്ലാം വ്യാസൻ സമ്മേളിപ്പിക്കുന്നു ഈ സമീപനങ്ങൾക്ക് വേദപശ്ചാത്തലം ഉണ്ടായിട്ടും അതിന് പൂർണ്ണത ലഭിക്കുന്നില്ല ലഭിക്കുന്നില്ല എന്നാണ് വ്യാസ ചിന്തിച്ചത് വേദത്തെ വാക്കുകൾ വച്ച് അർത്ഥം തിരയുന്ന രീതിക്ക് പകരം കുറെക്കൂടി വലിയ ഒരു രംഗവേദി ഉണ്ടാക്കി കൃഷ്ണൻ ആ രംഗവേദിയുടെ മഹത്തായ രൂപമാണ് മുഹൂർത്തമായ കേവലമ വേദങ്ങളിൽ അറിയപ്പെട്ടവൻ ഞാനാണ് എന്നെ അറിയുന്നവൻ എന്നെ ആരാധിക്കുന്നു എന്നിൽ മനുഷ്യൻ ഉറപ്പിക്കുക എന്നിൽ തന്നെ ബുദ്ധിയും അർപ്പിക്കുക ബ്രഹ്മവുമായി ഒരു മുഖാമുഖം സാധ്യമല്ല എന്നാൽ കൃഷ്ണനുമായി സാധ്യമാണ് ഇതാണ് വ്യാസന്റെ ദക്ഷിണയുടെ പ്രത്യേകത എന്താണ് കൃഷ്ണന്റെ ഭാഷ ഭാഷ അനുസരിച്ച് ജൈവ ലോകവും അതീതവും ഒന്നാണ് ദൈവവും ജൈവ ശാസ്ത്രവും ഒന്നാണ് മനുഷ്യന് ദൈവം ഒന്നാണ് കൃഷ്ണൻ ലോകത്തോട് തന്റെ തന്നെ ആരാധിക എന്ന് പറയുമ്പോൾ ഓരോരുത്തരും സ്വയം കണ്ടെത്തണം എന്നാണ് നിർദ്ദേശിക്കുന്നത് കൃഷ്ണനിൽ സ്വയം അർപ്പിക്കുന്നത് കൊണ്ട് അത് മലിനമാകുന്നില്ല സ്വാർത്ഥമാക്കുന്നില്ല തിന്മയാകുന്നില്ല അർപ്പിക്കുമ്പോൾ അത് സർവ്വസ്തുക്കളോടുമുള്ള സമഭാവനയാണ് അവിടെ കാര്യകാരുണ്യവും ആഗ്രഹവുമാണ് തെളിയുന്നത് കൃഷ്ണൻ അതേസമയം ചരിത്രസംഭവങ്ങളുടെ തലത്തിൽ മർത്യനായ ആവർത്തിക്കുന്നത് അതിനാൽ പോവുക തന്നെ വേണം എന്ന് കൂട്ടിച്ചേർക്കുന്നു വ്യാസന്റെ കലാപരവും ദാർശനവുമായി ദാഹമാണ് കൃഷ്ണന്റെ കൃഷ്ണനെ ഉത്തമപുരുഷൻ ബിംബമായി അവതരിപ്പിക്കാൻ പേരകം ആകുന്നത് കൃഷ്ണൻറെ ചരിത്രപരമായ പ്രസക്തി അവസാനിക്കുന്നതോടെ പിൻവാങ്ങുന്നത് അതുകൊണ്ടാണ് ചരിത്രം ഈശ്വര പരിപാടി ആണെന്ന് ആണെങ്കിൽ മനുഷ്യന് അതിനുള്ള ഉപകരണമാണ് ഉപകരണത്തിന് പ്രകൃതിയുടെ നശ്വരതയെ അതിജീവിക്കാൻ സാധ്യമല്ല ഒരു കർമ്മ ദർശനമാണെന്ന് ചൂണ്ടിക്കാട്ടുന്നു ബ്രഹ്മം കർമ്മത്തിൽ ആണ് ഇരിക്കുന്ന കർമ്മം ഇല്ലാതായ ഈ വിഷം നിന്നുപോകും കർമ്മം ചെയ്യാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു അപ്പോഴാണ് ബ്രഹ്മമുള്ളത് കൃഷ്ണൻറെ വാക്കുകൾ ഉദ്ധരിക്കുന്നു കർമ്മപരിധിയിലൂടെയാണ് കാറ്റ് വീശുന്നത് കർമ്മപരിധിയിലൂടെ ദിനരാത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിർണയനായ സൂര്യൻ എന്ന് ഉദിക്കുന്നു ചന്ദ്രനും അതിൻറെ പക്ഷങ്ങളിലൂടെ കൃത്യമായി ചിരിക്കുന്നു കർമ്മപരിതയിൽ വിറക് തീപിടിച്ച് ജീവികളുടെ നന്മയ്ക്ക് വേണ്ടി കത്തുന്നു വസന്ത ഭീമാ ഭീമഭാരം വഹിക്കുന്നു ക്ഷീണങ്ങളായ വാഹിനികൾ ജീവികളുടെ ആവശ്യം നിർവഹിക്കുന്ന ജലവും വഹിച്ച വേഗതയോടെ ഒഴുകുന്നു. ഉച്ചകാലത്തിൽ മഴപെയ്ത നിബന്ധങ്ങൾ ഒക്കെ ശബ്ദമുഹരിതമാക്കുന്നു ഇതാണ് വ്യാസന്റെ സംഭവം സഭാ വികസിക്കുന്ന ദൈവ സംവേദനത്തിന്റെ മഹാലോകം ഇതാണ് കർമ്മ ദർശനത്തിന്റെ അടിയിലുള്ള ജരാചരവും അനശ്വതമായ കർമ്മപരിധിയിൽ അധപതനം ഇല്ല പരിവർത്തനം മാത്രമേയുള്ളൂ പല ദശകശകളിലൂടെ കടന്ന് പരിവർത്തനം നീളുന്നു ഇതാണ് വിശ്വാത്മകമായ സൗന്ദര്യം അല്ലെങ്കിൽ പ്രാപഞ്ചികമായ സിംഫണി ഇതാണ് വ്യാസൻ സൃഷ്ടിക്കുന്ന കലാ ദൃശ്യം


വെറുതെ രേഖകൾ എഴുതിയ കവികൾ പ്രഭാതലക്ഷ്മി ആശയപരമായ വർഗീയത മഹാമാരി മനുഷ്യജന്മം ഓർമ്മ ഇതാണ് അലിയുടെ ഒരു കുറവ് ഇത് കവിത എന്ന് വാക്കിന് തന്നെ അപമാനമാക്കുക ഇത് കവിതയ്ക്ക് എന്നെ അപമാനമാണ് കുറെ വാക്കുകൾ എഴുതി വച്ചാൽ കവിതയാകില്ല മറ്റൊരു കവിത നോക്കൂ മതഭ്രാന്ത് മതം പൊട്ടിയ മനസ്സ് വിഡ്ഢികളുടെ അടിമിക്കുന്നതാണ് കവിതയും തെറ്റിദ്ധരിക്കുന്നതാണ്


വായനക്കാരനൊരു കൃതി വായിച്ചശേഷം അത് പുനസൃഷ്ടിക്കുകയാണ് ചെയ്തത് നാശൻ പറയുന്ന കഴിവുണ്ട്. എഴുത്തുകാരനും വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ സർഗാത്മകതയുടെ വായനക്കാരൻ തയ്യാറാവുന്നു എന്ന നിരീക്ഷണ സത്യമാണ്

കാളിദാസന്റെ മേഘസന്ദേശം ലോകത്തെ തന്നെ അപൂർവമായ ഒരു കാവ്യമാണ് അതിനെ മ്യൂസിക് ഓഫ് എന്ന് വിളിക്കുന്നുണ്ട് സങ്കടത്തിന്റെ സംഗീതം സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നത് കനാൽമകഥയാണ് അതുപോലെ വിരഹവും കാനാത്മകമാണ്

നോവൽ എന്ന വാക്ക് എഴുതിയത് എഴുതുക എന്ന് അധ്വാനമാണ് ആഹ്വാനമാണ് നൽകുന്നത് നിരന്തരം നവീകരിക്കപ്പെടുന്നതാണ് നോവൽ ഒരു നോവൽ മറ്റൊരു നോവൽ പോലെ ആയിരിക്കരുത് ബഷീറിൻറെ സ്മൃതികാവ്യം ആനന്ദിന്റെ മരണ സർട്ടിഫിക്കറ്റ് മധുരം ബഷീറിൻറെ മാന്ത്രിക പൂച്ച ദേവിന്റെ ഓടയിൽ നോവലുകൾ നോക്കൂ ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത് നോവൽ ഇത് ആവശ്യപ്പെടുന്നുണ്ട്

കുമാരനാശാന് കരുണ എന്ന കാവ്യത്തിന് പേരിട്ടത് എന്തുകൊണ്ടാണ് കുമാരനാശാൻ കരകരണങ്ങൾ കിടക്കുന്ന വാഹനത്തോട് സന്യാസി കരുണ കാണിക്കുന്നു എന്നു പറയാനല്ല ഒരു സ്ത്രീ സ്നേഹം ആഭിമുഖ്യത്തിൽ അത് മാനിക്കാതെ ഒഴുകി നടന്ന ഒരു സന്യാസി അവൾ ചോരയിൽ കുളിച്ചു കിടക്കുമ്പോൾ കാണാൻ വരുന്നില്ല ചൂണ്ടിക്കാണിക്കുക ആശാന്റെ ലക്ഷ്യമായിരുന്നു മനുഷ്യത്വത്തോട് കരുണ കാണിക്കണമെന്നാണ് ആശാൻറെ ആഹ്വാനം

മലയാളത്തിൽ ഏറ്റവും വലിയ നോവൽ എഴുതിയ വിലാസിനിക്കി ഇനിയും വേണ്ടപോലെ ആളുകൾ നൽകിയിട്ടില്ല ഊഞ്ഞാലിങ്ങാത്ത കണ്ണുകൾ എന്ന നോവലുകളിൽ വിലാസിനി അത് വായിച്ച് കാത്ത് വരെ വായിപ്പിച്ചു വേണം സംഘടിപ്പിക്കാൻ

ആധുനിക സാഹിത്യകാരനായ വിന്താം ലവിസ് ആൾക്കൂട്ടം ഒരു വിചിത്ര ജീവിയാണ് അത് ദുർഗമാണ് അതിന് പലരൂപങ്ങൾ അർപ്പിക്കാൻ കഴിയും. ഇത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ആൾക്കൂട്ടത്തോടൊപ്പം കഴിയണം അല്ലാത്ത ഒരു ലോകത്തെ കൈകാര്യം ചെയ്യണമെങ്കിൽ നിങ്ങൾ പരമാവധി സ്വതന്ത്രമാക്കണം നിങ്ങളുടെ ഒരു പ്രക്ഷോഭമാണ്

എഴുത്തുകാരന്റെ പരാജയമില്ല അവൻ പരാജയത്തെ ഓരോ നിമിഷവും കാണുന്നുണ്ട്. ഓരോ നിമിഷവും പരാജയത്തെ കടിച്ചിറക്കുന്നു ഓരോ പരാജയത്തിൽ നിന്നും ഉയർന്നു പറക്കാൻ അവൻ വീണ്ടും എഴുതിക്കൊണ്ടിരിക്കും എഴുതിയ ചരിത്രമാണ് അത് നശിപ്പിക്കാൻ ആർക്കും കഴിയില്ല




  • അക്ഷരജാലകം /എം.കെ.ഹരികുമാർ (march 24, 2025)

     



    സിംബോർസ്ക :അപരാജിതരുടെ കവി 

    'ചരിത്രം നമ്മെ അഭിനന്ദിക്കാനൊന്നും  പോകുന്നില്ല. പകരം അഴുക്ക് നിറഞ്ഞ മണ്ണ് നമ്മുടെ കണ്ണുകളിലേക്ക് വലിച്ചെറിയും. നമ്മുടെ മുന്നിൽ നീണ്ട പാതകളുണ്ടായിരിക്കാം. അത് എവിടെയും എത്തിക്കില്ല.കിണറുകളിൽ വിഷം കലർന്നിരിക്കുന്നു. ഭക്ഷണം ഉപയോഗശൂന്യം' - പോളിഷ് കവി വിസ്ളാവ് സിംബോർസ്കയുടെ വാക്കുകളാണിത് .എത്രയോ യുദ്ധങ്ങൾ കഴിഞ്ഞു. ഇപ്പോഴും യുദ്ധങ്ങൾ തുടരുകയാണ്. എല്ലാ യുദ്ധങ്ങളും അതിൻ്റെ ആവേശങ്ങളും വെറിയും കഴിയുമ്പോൾ ഒരിടത്ത് അവസാനിക്കും. അപ്പോൾ ലോകം നിശ്ചലമാകുകയാണ്; ശവശരീരങ്ങളാണ് സംസാരിക്കുക.ശരിക്കുള്ള സ്ലോമോഷൻ അവിടെയാണ്. 

    ഏറ്റവും വലിയ നരനിന്ദയിൽ അഭിമാനിക്കുന്നവർ കണ്ടേക്കാം.  മനുഷ്യൻ നേടിയ വിദ്യാഭ്യാസം യുദ്ധത്തിൽ പൊലിഞ്ഞു പോകുന്നു. നാം എന്താണോ പഠിച്ചത്, അറിഞ്ഞത്, അതുകൊണ്ട് യാതൊരു ഉപയോഗവുമില്ലാതെ പലായനം ചെയ്യുന്ന ജനതയോടൊപ്പമാണ് ഒരു കവി നിൽക്കുന്നത് .'ദ് എൻഡ് ആൻഡ് ദ് ബിഗിനിംഗ് ' എന്ന കവിതയിൽ അവർ എഴുതി :
    'ഒരു മതിൽ താങ്ങി നിർത്താൻ ആരെങ്കിലും ഒരു മോന്തായം കൊണ്ടുവരണം
    ജനൽ മിനുക്കിയെടുക്കണം.
    വാതിൽ വീണ്ടും തൂക്കിയിടണം.
    അതിൻ്റെ ഫോട്ടോയെടുക്കാൻ ഭംഗിയുണ്ടാവില്ല .അതുകൊണ്ട് ക്യാമറകളേന്തുന്നവർ മറ്റൊരു യുദ്ധത്തിന്റെ 
    പിന്നാലെ പോയിട്ടുണ്ടാവും.' 

    ശിലായുഗം വിളിക്കുന്നു 

    എല്ലാ യുദ്ധങ്ങളും ഒരേതരം മനുഷ്യരെ സൃഷ്ടിക്കുന്നു. പദവികളും വിഭാഗങ്ങളും ഇല്ലാതാവുന്നു. സമ്പന്നരും ദരിദ്ര്യമായി വിഭജിക്കപ്പെട്ടവർ അഭയാർത്ഥികളായി മാറ്റപ്പെടുന്നു. യുദ്ധം നമ്മെ പ്രാകൃതയുഗത്തിലെത്തിക്കുന്നു. എന്നാൽ ഒരു യുദ്ധത്തെയും തടയാൻ ഇന്നു ലോകത്ത് ഒരു സംവിധാനവുമില്ല. മനുഷ്യാവകാശവും അതിൻ്റെ ലംഘനവും ചർച്ചയാകണമെങ്കിൽ  ജനാധിപത്യം വേണം. ജനാധിപത്യം  ഇല്ലാത്തിടത്ത് മനുഷ്യനു ഒരു അവകാശവുമില്ല. അവൻ ഏതുനിമിഷവും പ്രാചീന ശിലായുഗത്തിലേക്ക് നിപതിക്കാം. സിംബോർസ്കയുടെ വാക്കുകൾ:
    "ഞാൻ ഭാവി എന്ന വാക്കുച്ചരിക്കുമ്പോൾ 
    ആദ്യത്തെ അക്ഷരം ഭൂതകാലത്തിലേതു തന്നെയാണ് .
    ഞാൻ നിശബ്ദത എന്ന 
    വാക്കുച്ചരിക്കുമ്പോൾ 
    അത് നശിപ്പിക്കുകയാണ്.
    ഞാൻ ശൂന്യത എന്ന 
    വാക്കുച്ചരിക്കുമ്പോൾ 
    അസ്തിത്വമില്ലാത്ത, യാതൊന്നിനും
    സാധിക്കാത്ത എന്തോ ഒന്നു സൃഷ്ടിക്കുകയാണ് .'

    ഭാവിയെക്കുറിച്ച് പറയാനൊന്നുമില്ല. ആയിരക്കണക്കിനു കുഞ്ഞുങ്ങൾ വധിക്കപ്പെടുകയോ അതിലേറെ കുഞ്ഞുങ്ങൾ പരുക്കുപറ്റി സജീവിതം നഷ്ടപ്പെടുത്തുകയോ ചെയ്ത ലോകത്ത് ഭാവി ഭൂതകാലത്തിൽ തന്നെ ഒളിരിക്കുകയാണ് .കുഞ്ഞുങ്ങൾ ഭാവി ഉപേക്ഷിച്ചു ഭൂതകാലത്തിലേക്ക് കാലുകൾ ആഴ്ത്തിയിരിക്കുന്നു. കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാൻ ലോകത്ത് സാംസ്കാരികനായകരോ നൃത്തസംഘമോ വാദ്യസംഘമോ ഇല്ല. ലോകത്തിലെ വാദ്യമേളക്കാർ, യുദ്ധത്തിൽ ഒരു വിഭാഗത്തെ ആക്രമിച്ചു നശിപ്പിക്കുന്നവരുടെ  കാലടികൾക്കാണ് താളം പിടിക്കുന്നത്. എല്ലാ താളങ്ങളും ഇങ്ങനെ ഉണ്ടാകുന്നതാണ് .അത് വിജയഭേരിയുടെ താളമായിരിക്കണം. പരാജിതരുടെ താളം ആർക്കാണ് വേണ്ടത് ?അവരെ ഭൂതകാലത്ത് ചെന്നു ആരാണ് തപ്പിയെടുക്കുന്നത്? ഭൂതകാലത്തിൻ്റെ കറുത്ത തുരങ്കത്തിനുള്ളിൽ ആ കുഞ്ഞുങ്ങൾ തങ്ങളുടെ സ്വപ്നങ്ങളുമായി വഴക്കടിക്കുകയാണ്. കവി നിശബ്ദത എന്ന വാക്ക് ഉച്ചരിക്കേണ്ട താമസമേയുള്ളൂ, അപ്പോൾ തന്നെ അത് ശബ്ദമായി മാറും .നിശബ്ദത ഭഞ്ജിക്കപ്പെട്ടു കൊണ്ടേയിരിക്കണം.നിശബ്ദത  സത്യത്തെ മറയ്ക്കാനുള്ളതാണെങ്കിൽ ആ നിശബ്ദത നുണയാണെന്നു റഷ്യൻ കവി യെവ്തുഷെൻകോ പറഞ്ഞതോർക്കണം. നിശബ്ദതഒരു കളവാകാതെ നോക്കേണ്ടതുണ്ട്. നമ്മുടെ ഏകാന്തത, നിശബ്ദത ,ഏകാഗ്രത ,ധ്യാനം തുടങ്ങിയവയെല്ലാം കളവാണ്. നാം ഏകാന്തതയിലായിരിക്കുമ്പോൾ, അതിനുള്ള സജീവമായ ഘടകങ്ങൾ പെറുക്കി കൂട്ടുമ്പോൾ നമുക്ക് ചുറ്റുമുള്ള കോടിക്കണക്കിനു ജീവികൾ ജീവനുവേണ്ടി പോരടിക്കുകയാണ്, ആരുടെയും സഹായം കിട്ടാതെ. ജീവികൾ ഇരകളാക്കപ്പെടുകയോ കാലാവസ്ഥാ വ്യതിയാനത്തിൽ കഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ജീവനുവേണ്ടി അവ കരയുന്നു. കോടിക്കണക്കിനു ജീവികളുടെ കരച്ചിൽ കേൾക്കാൻ പറ്റാത്ത വിധം ക്രൂരമായ കാതുകളാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് ഏകാന്തത എന്ന വെളുത്ത കോട്ട കെട്ടിപ്പൊക്കാൻ കഴിയുന്നത്. നാം അത് ആലോഷിക്കുന്നു. കലയിൽ അതിനു വേണ്ടി തത്ത്വശാസ്ത്രങ്ങൾ  ആവിഷ്കരിക്കുന്നു.

    ഏകാഗ്രതയോ ?

    നമ്മുടെ ഏകാഗ്രതയോ? അതും കടുത്ത ഒരു തീരുമാനമാണ്. ചുറ്റിനുമുള്ള സാധുജീവികളുടെ, സഹജീവികളുടെ ദയനീയമായ വിളി കേൾക്കാതിരിക്കാൻ കഴിയുന്നതിന്റെ അഹന്ത അതിലുണ്ട്. നാം പരിമിതികളിലാണ് നമ്മെത്തന്നെ ഉയർത്തി നിർത്തുന്നത്. നമ്മുടെ പരിമിതി സഹജീവികളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തതാണ് .നമ്മുടെ ധ്യാനമോ? അത് വ്യക്തിവാദപരമായ ഒരു ശൈലി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇന്നു അഴിമതിക്കാരുടെയും അല്പം പോലും സഹാനുഭൂതി ഇല്ലാത്തവരുടെയും വീടുകളിൽ ബുദ്ധൻ്റെ ചിത്രം  ഉന്നതമായ നിലയിൽ അലങ്കരിച്ചു വച്ചിരിക്കുന്നത് കാണാം .ഓഷോയും നഗരസംസ്കാരവും ചേർന്നു ബുദ്ധനെ ഒരു മെട്രോപോളിറ്റൻ പൊങ്ങച്ചചിഹ്നമാക്കി മാറ്റിയിരിക്കുന്നു. കാണാൻ ഭംഗിയുള്ള ഒരു താപസന്റെ ചിത്രമെന്ന നിലയിൽ ബുദ്ധൻ്റെ ധ്യാനംരൂപം ചുരുങ്ങിയിരിക്കുന്നു .ധ്യാനം യൂറോപ്യൻ വ്യക്തിവാദത്തിന്റെ ഒരു അലങ്കാരപ്പണിയായി പ്രതിനിധാനം ചെയ്യപ്പെടുകയാണ്. ജീവിതവുമായോ പ്രവൃത്തികളുമായോ ബന്ധമില്ലാത്ത ഒരു ചിത്രമായി ബുദ്ധൻ രൂപാന്തരപ്പെട്ടിരിക്കുന്നു .നമ്മുടെ ധ്യാനം സുഖലോലുപതയിലുള്ള ആത്മരതിയായിരിക്കുന്നു .എന്നാൽ ബുദ്ധൻ്റെ ധ്യാനം പടിപടിയായുള്ള  സ്വാത്വിക ആരോഹണമാണ്. സ്നേഹിച്ചും വന്ദിച്ചും ത്യജിച്ചുമാണ് അത് നേടേണ്ടത് .

    സിംബോർസ്ക ഇങ്ങനെ എഴുതുന്നു:
    'സന്തോഷവും സങ്കടവും 
    രണ്ടു വ്യത്യസ്ത വികാരങ്ങളല്ല;
    ഇത് രണ്ടും ഒരുമിക്കുമ്പോഴാണ് 
    നമ്മെ സന്ദർശിക്കുന്നത്-
    യാതൊന്നിനെക്കുറിച്ചും നിശ്ചയമില്ലാത്തപ്പോഴും എല്ലാത്തിനെക്കുറിച്ചും ആകാംക്ഷയുള്ളപ്പോഴും.'

    അറിവുകൾ എങ്ങോട്ടാണ് നയിക്കേണ്ടത്? അത് പുതിയ ചോദ്യങ്ങളിലേക്കാണ് പടരേണ്ടത്. അല്ലെങ്കിൽ അത് മരിക്കുക തന്നെയാണ് .ജീവിതത്തെ ഭ്രാന്തിൽ നിന്നു രക്ഷിക്കുന്നത് പുതിയ ആകാശമാണ്. 'മോണോലോഗ് ഓഫ് എ ഡോഗ്' എന്ന കവിതയിൽ ഒരു നായയിലൂടെ മനുഷ്യാവസ്ഥയെ അന്വേഷിക്കുകയാണ്.

    'എന്താണ് നിശബ്ദമായി സംഭവിക്കുന്നത്?
    ആരോ ശൂന്യതയിൽ നിന്നു വീഴുന്നു.
    എന്താണ് ഉച്ചത്തിൽ കേൾക്കുന്നത്?
    ആരുടെയോ അപ്പം തട്ടിത്തെറിപ്പിച്ചിരിക്കുന്നു.
    ആരോ ഒരാൾ മുടന്തുള്ള
    ഒരു കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്നു.'

    വിഷാദാത്മകത്വം എന്ത് ?

    സിംബോർസ്ക കാലത്തിൻ്റെ ശബ്ദം കേൾക്കുന്നു .ഓരോ യുദ്ധത്തിലും ജീവിതം നഷ്ടപ്പെടുന്നവർക്ക് വേണ്ടി, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവർ വിലപിക്കുന്നു. ഇങ്ങനെയാണ് കവിത വിഷാദാത്മകമാകുന്നത്. വിഷാദാത്മകവിത എന്നാൽ കവിയുടെ വ്യക്തിപരമായ ദുഃഖമാണെന്നു ധരിക്കരുത്. അത് സഹാനുഭൂതിയിൽ നിന്നാണ് ജനിക്കുന്നത്. നമ്മെപ്പോലെയുള്ള മനുഷ്യരോട്, ചുറ്റിനുമുള്ള വസ്തുക്കളോടു തോന്നുന്ന സ്നേഹത്തിൽ നിന്നാണ് അതുണ്ടാകുന്നത്. കവിതയിലേക്ക് വരുന്നതോടെ വാക്കുകൾക്ക്
    പരിണാമം സംഭവിക്കുന്നുവെന്നാണ് സിംബോർസ്ക പറയുന്നത്. 'ഓരോ വാക്കും അസാധാരണമാണ്. ഒരു കല്ലോ മേഘമോ അതിനു മുകളിലല്ല. ഒരു പകലോ രാത്രിയോ അതിനു പിന്നാലെയല്ല. എല്ലാത്തിനുമുപരി ,ഒരു അസ്തിത്വമോ, ആരുടെയെങ്കിലും അസ്തിത്വമോ അതിനു മുകളിലല്ല.'

    കവിതയെ അതിൻ്റെ ജീവതത്ത്വപരമായ അംശങ്ങളിൽ കണ്ടെത്തുകയാണ് കവി. കവിത തേടുന്നത് എന്താണ് ?അത് വസ്തുസ്ഥിതി കഥനമല്ല. ഒരു വസ്തുതയുടെ തൽസ്ഥിതിയല്ല കവിത തേടുന്നത്. ഒരു കുട്ടി കരയുന്നതിനെക്കുറിച്ച് എഴുതുന്ന കവി ആ കരച്ചിൽ മാത്രമല്ല ശ്രദ്ധിക്കുന്നത് ;അതിനപ്പുറമുള്ള അർത്ഥമാണ്. കലയിൽ വിശദീകരിക്കാനാവാത്ത ഒരു തലമുണ്ടെന്ന സിംബോർക്സ്കയുടെ വാദം ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. ഒരു വസ്തുവിനെക്കുറിച്ചുള്ള  ഭാഷയാണ് കവിത. എന്നാൽ ഒരു വസ്തുതയ്ക്ക് ഒരേ ഒരു ഭാഷണം മാത്രമല്ല നിലനിൽക്കുന്നത്. കോണുകളിലൂടെ നോക്കാം .പല വസ്തുതകളുടെ മാനങ്ങൾ ഉണ്ടാകും. ഇതിൽ ഏറ്റവും വ്യത്യസ്തമായ, അർത്ഥവത്തായ നോട്ടത്തിനാണ്, മാനത്തിനാണ് മൂല്യം. അതാണ് കവിത.

    സിംബോർസ്ക(1923-2012) പോളണ്ടിലെ കൊർണിലാണ് ജനിച്ചത്. 1945 ൽ അവർ ആദ്യ കവിത പ്രസിദ്ധീകരിച്ചു.ഫ്രഞ്ചു കവിതകളുടെ  പരിഭാഷകയായിരുന്ന അവർ വിവിധ സാഹിത്യപ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ കവിയായ അവർ മനുഷ്യാസ്തിത്വത്തിൻ്റെ പ്രശ്നങ്ങളെ ചരിത്രത്തിൻ്റെയും മാനവിക മൂല്യങ്ങളുടെയും പശ്ചാത്തലത്തിൽ പരിശോധിച്ചു.1996 നോബൽ സമ്മാനം ലഭിച്ചതോടെ അവരുടെ ഭാഷയുടെ ആഗോള പ്രതിനിധാനമായി ആ കവിതകൾ മാറി.ക്വസ്റ്റ്യനിംഗ് യുവേഴ്സെൽഫ്, പീപ്പിൾ ഓൺ എ ബ്രിഡ്ജ്, ദ് എൻഡ് ആൻഡ് ദ് ബിഗിനിങ് തുടങ്ങിയാണ് പ്രധാന കൃതികൾ .

    തൻ്റെ നോട്ടത്തിന്റെ പ്രത്യേകതകൾ കൊണ്ട് ഭാഷയെ ഉജ്ജീവിപ്പിച്ച സിംബോർസ്ക മനുഷ്യനിർമ്മിതമായ അസംബന്ധങ്ങളോടു കലഹിച്ചു കൊണ്ടാണ് വിട പറഞ്ഞത് .ഒരു കാലഘട്ടത്തിലെ അസംബന്ധങ്ങൾക്ക് അതിൻ്റെ ജനയിതാക്കൾ സമാധാനം തരുന്നില്ല. എന്നാൽ അത് തലമുറകളെയാണ് ബാധിക്കുന്നത്. ചോദ്യങ്ങൾ മാത്രമുണ്ട് ,ഉത്തരങ്ങളില്ല. ഈ സത്യം അറിയണമെങ്കിൽ, മഹർഷി അരബിന്ദോ പറഞ്ഞതുപോലെ മാറിനിന്നു നോക്കണം: 'കാണണമെങ്കിൽ നാം ചിത്രത്തിൻ്റെ  മധ്യത്തിലായിരിക്കുന്നത് അവസാനിപ്പിക്കണം. സിംബോർസ്ക മനുഷ്യചരിത്രത്തിൻ്റെ നടുക്കു നിന്നു മാറി നിന്നാണ് അത് കാണാൻ ശ്രമിച്ചത്.


    രജതരേഖകൾ 

    1)അന്വേഷിച്ചു നടന്ന കവിത കൈയിൽ കിട്ടിയതുപോലെയാണ് അജേഷ് പി എഴുതിയ 'പൊൻബുദ്ധൻ'(സ്ത്രീശബ്ദം,മാർച്ച്‌ ):
    'കടൽക്കരയിൽ 
    ധ്യാനത്തിലുള്ള 
    നിന്നെ 
    ഞാനിപ്പോൾ 
    എന്തു പേരു വിളിക്കണം ?
    നമുക്കിടയിൽ ഇനിയും വെളിപ്പെടാത്ത ഒരടുപ്പത്തിൽ 
    നീ കുലുങ്ങിച്ചിരിക്കുന്നു.
    കടലിന്റെ നിറമുള്ള 
    കണ്ണിലേക്ക് നോക്കുന്നു.'

    നാം കണ്ട ബുദ്ധനേത് ,പ്രതിമയായി മാറിയ ബുദ്ധനേത് യഥാർത്ഥ ബുദ്ധനേത് തുടങ്ങിയ സമസ്യകളിലേക്ക് വാതിൽ തുറക്കുകയാണ് കവി .

    2)ജോർജ് ജോസഫ് .കെ 'ഹവ്വ'
    (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 23) എന്ന പേരിൽ എഴുതിയിരിക്കുന്നത് ഒരു കഥയാണ്. അതിനെ കവിത എന്നു പേരിട്ടു വിളിക്കാൻ വേണ്ടി വരി മുറിച്ച് രൂപമുണ്ടാക്കിയിരിക്കുന്നു. ആർക്കും കവിത എഴുതാനുള്ള അവകാശം ഭരണഘടനപരമായി കിട്ടിയതുകൊണ്ട് ഇതുപോലുള്ള രചനകളിൽ ഏർപ്പെടാം.

    3)ഒരു രാഷ്ട്രീയവുമില്ലെങ്കിലും തൊഴിലെടുത്തു ജീവിച്ചുപോകാം. എന്നാൽ രാഷ്ട്രീയമുണ്ടെന്ന ലേബലിൽ അരാഷ്ട്രീയമായി ചിന്തിക്കുന്ന ബുദ്ധിജീവികളുടെ  നിലപാടിനെ പേടിക്കണം.

    4)സുകേതു എഴുതിയ 'പച്ചെഴുത്ത്'(സൈൻ ഡിസൈനേഴ്സ് ,കണ്ണൂർ)എന്ന കവിതാസമാഹാരത്തിൽ കുറച്ചു വാക്കുകളിൽ ഒത്തിരി കാര്യങ്ങൾ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത് .അഞ്ചു പേജിൽ പറയേണ്ടത് പതിനഞ്ചു പേജിൽ പറയുന്ന എഴുത്തുകാരുണ്ട്; പരാജയമാണത് .സുകേതു കവിതയെ ഒരു ചിപ്പിയിലെന്ന പോലെ സൂക്ഷിക്കുന്നു. മികവുറ്റ ഫലം തരുന്നു.

    'ഒരു തരി കനലേ വേണ്ടൂ 
    കാത്തോളാം 
    കാത്തുസൂക്ഷിച്ചോളാം
    അല്ലാതാർക്കുവേണം 
    കാണുമ്പം മാത്രമുള്ള 
    സ്വിച്ചിട്ടാൽ തെളിയുന്ന
    ഗ്യാരണ്ടിക്കാർഡിലൊതുക്കിപ്പിടിച്ച
    ആക്രിച്ചിരി.'

    5)അമെരിക്കൻ കൊമേഡിയനായ ഗ്രൂഷോ മാർക്സ് പറഞ്ഞു: 'രാഷ്ട്രീയം കുഴപ്പങ്ങൾ കണ്ടുപിടിക്കുന്നതിൻ്റെ കലയാണ്. എല്ലായിടത്തും കുഴപ്പങ്ങൾ മാത്രം കാണുക, അതിന്റെ കാരണം തെറ്റായി കണ്ടുപിടിക്കുക, പരിഹാരമാർഗ്ഗമായി  അബദ്ധങ്ങൾ ചെയ്യുക.'

    6)അമെരിക്കൻ കവി മായാ ആഞ്ജലുവിൻ്റെ വീക്ഷണത്തിൽ പ്രേമത്തിനു ഒരു കടമ്പയും പ്രശ്നമല്ല :'പ്രേമം ഏത് ഹർഡിൽസും ചാടിക്കടക്കും, വേലികൾ  ചാടി മുന്നോട്ടു കുതിക്കും, ഭിത്തികൾ തുളച്ചുകയറും പ്രതീക്ഷയോടെ ലക്ഷ്യം കാണാൻ.'

    7)സാഹിത്യകാരനായ ജി.എൻ.പണിക്കർ 1971ൽ ദസ്തയെവ്സ്കിയെക്കുറിച്ച് ഒരു പുസ്തകമെഴുതി. അദ്ദേഹത്തിൻ്റെ ജീവിതവും കൃതികളും അവലോകനം ചെയ്യുന്ന ഈ കൃതി മലയാളത്തിൽ ദസ്തയെവ്സ്കിയുടെ സാഹിത്യം ചർച്ച ചെയ്യുന്നതിനുള്ള മുന്നൊരുക്കം നടത്തി എന്നതാണ് വാസ്തവം. പണിക്കർ എഴുതുന്നു: 'പാവപ്പെട്ടവർ' ആണ് ദസ്തയെവ്സ്കിയുടെ പ്രഥമ നോവൽ എങ്കിലും ആദ്യമായി അദ്ദേഹത്തിൻ്റെ പേരിൽ അച്ചടിച്ചു പുറത്തുവന്നത് ഒരു വിവർത്തനമാണ് - ബൽസാക്കിൻ്റെ  'ഏഴേനി ഗ്രാന്ദേ' എന്ന നോവലിൻ്റെ പരിഭാഷ.' 

    ഈ കൃതി പ്രസിദ്ധീകരിച്ചതോടെ മറ്റു എഴുത്തുകാരുടെ വലിയ ആദരം ലഭിച്ചു. ഇത് അദ്ദേഹത്തിൻ്റെ മനോനിലയിൽ മാറ്റമുണ്ടാക്കി. അദ്ദേഹം സ്വയം പ്രശംസിച്ചുകൊണ്ട് സുഹൃത്തുക്കൾക്ക് കത്തുകൾ എഴുതാൻ തുടങ്ങി. 'ഈ മനോഭാവം അദ്ദേഹത്തിനു ഒരു വിഡ്ഢിയുടെ പരിവേഷമാണ് നേടിക്കൊടുത്തത്. സാഹിത്യത്തിൻ്റെ മുഖത്ത് പഴുത്തു കഴിഞ്ഞ ഒരു മുഖക്കുരു പോലെ താങ്കൾ വിടർന്നുവരുന്നു എന്ന പരിഹാസശ്ലോകം ദസ്തയെവ്സ്കിയെക്കുറിച്ച് അപ്പോഴത്തെ പീറ്റേഴ്സ്ബർഗിലെ  സാഹിത്യകാരന്മാർ പാടി നടക്കുക പോലും ചെയ്തുവത്രേ .'

    8)ലോകത്തിലെ സൗന്ദര്യത്തിനു രണ്ട് അരികുകളുണ്ടെന്നു വിർജിനിയ വുൾഫ് അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന്, ചിരിയുടേത് ; മറ്റേത് തീവ്രദു:ഖത്തിൻ്റേത്.'

    അക്ഷരജാലകം /എം.കെ.ഹരികുമാർ (march 17, 2025)

     




    ഓർമ്മകൾ സൃഷ്ടിച്ചുകൊണ്ടിരിക്കണം



    'നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത്' എന്ന പേരിൽ യു.പി. ജയരാജ് ഒരു കഥ എഴുതിയിട്ടുണ്ട് .ജയരാജ് ഇപ്പോൾ നമ്മോടൊപ്പമില്ല. അദ്ദേഹം എഴുപതുകളിൽ ചൂഷണവും  മർദ്ദനവും പീഡനവുമില്ലാത്ത ഒരിന്ത്യയെ സ്വപ്നം കണ്ടിരുന്നു. അതിനായി അദ്ദേഹം എഴുതുകയും ചിന്തിക്കുകയും ചെയ്തു. ആശയസമരത്തിൻ്റെ ഒരു വഴി  അദ്ദേഹം തിരഞ്ഞെടുത്തു .അദ്ദേഹത്തിൻ്റെ  കഥകൾ വിപ്ലവത്തെ സ്വപ്നം കാണുന്നവരുടെ കൂടാരമായിരുന്നു. നിരാശാഭരിതനായ യുവാവ് എന്നത്  ഒരു തലമുറയെ ഉദ്ദേശിച്ചാണ് പ്രയോഗിച്ചിട്ടുള്ളത്. എഴുപതുകളിലെ യുവാക്കൾ ഒരു മോചനത്തിനായി നാലു ദിക്കുകളിലേക്കും നോക്കുകയായിരുന്നു. എന്നാൽ ആ  യുവാക്കൾ നിരാശയിൽ തന്നെ ചിതറിപ്പോയി. നാലുദിക്കുകളിലേക്ക് ചിതറിപ്പോയി. അവരെ ഇപ്പോൾ ആരും തിരിച്ചറിയുന്നുണ്ടാവില്ല .ജയരാജ് ഇന്നു ജീവിച്ചിരുന്നെങ്കിൽ അത്തരം കഥകൾക്ക് പകരം നമ്മുടെ സാമൂഹ്യജീവിതത്തിൽ, ഡിജിറ്റൽ അശരീരിലോകത്ത് ,പ്രതീകങ്ങളും ബിംബങ്ങളുമായി മാറിയ വ്യക്തികളുടെ ബന്ധങ്ങളിൽ സംഭവിക്കുന്ന ശൂന്യതയെക്കുറിച്ച് കൂടുതൽ പൊള്ളിക്കുന്ന കഥകൾ എഴുതുമായിരുന്നു എന്നു  അനുമാനിക്കാം.

    ഈ കാലഘട്ടത്തിൽ കഥകൾ എഴുതാൻ ആയിരം വിഷയങ്ങൾ കിട്ടും. അത്രയും സ്ഫോടനാത്മകമായ സാഹചര്യമാണുള്ളത്.മാസ്ക് വച്ച ജീവിതമാണ് ഇന്നത്തേത്. അകമേ പലതരം രോഗങ്ങളാൽ വലയുകയാണ്. വാർദ്ധക്യം വിലകെട്ടു പോയിരിക്കുന്നു. യുവത്വത്തിനു സ്റ്റീരിയോ ടൈപ്പ് എന്നു പറയാവുന്ന കലാപങ്ങളേയുള്ളൂ. വാഹനത്തിനു സൈഡ് കൊടുക്കാതിരിക്കുകയോ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്ന് കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴാണ് അവർ വിറളി പിടിച്ചു കലാപകാരികളാവുന്നത്.
    അവർ ആശയങ്ങളുടെ കലാപം ശ്രദ്ധിക്കാത്തവരാണ് .അവർ സ്വന്തം മൂല്യങ്ങളെക്കുറിച്ച് വേവലാതിയില്ലാത്തവരാണ് .അവർ സ്വയം നഷ്ടപ്പെടുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ ശ്രമിക്കാത്തവരാണ്. സ്നേഹബന്ധങ്ങളുടെ തകർച്ചയുടെ ഈ കാലത്ത് പ്രത്യയശാസ്ത്രമോ സിദ്ധാന്തമോ മതമോ ആദർശമോ നിലനിൽക്കുകയില്ല. ട്രംപ് രണ്ടാമതും അമെരിക്കൻ പ്രസിഡൻ്റായതോടെ സഖ്യകക്ഷികളോടു പോലും അകൽച്ചയാണ് കാണിക്കുന്നത്.ആരാണ് മാത്രം ,ആരാണ് ശത്രു എന്നതല്ല; ആരാണ് പ്രയോജനപ്പെടുക എന്നതാണ് പുതിയ രാഷ്ട്രീയ ലൈൻ. ഇടതുപക്ഷവും വലതുപക്ഷവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് കാലം. കാരണം, യോജിക്കാൻ ധാരാളം കാരണങ്ങളുള്ളപ്പോൾ ഒരിക്കലും വരാനിടയില്ലാത്ത പ്രത്യയശാസ്ത്ര ദൈവത്തെ കാത്തിരിക്കേണ്ടതില്ല. 

    ഒരു ഈച്ചയുടെ ജീവിതം 

    സാമുവൽ ബക്കറ്റിന്റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തിൽ 'ദൈവത്തെ' കാത്തിരുന്നു മുഷിയുന്നവരെ കാണാം. ഒരിക്കലും വരാനിടയില്ലാത്ത ഗോദോയെ കാത്തിരിക്കുന്നതിലും ഭേദം കൺമുന്നിലുള്ള കാഴ്ചകളോടൊപ്പം അതിജീവിക്കുന്ന ദൈവത്തെ മുറുകെ പിടിക്കുന്നതാണ് ഉത്തമം .ബിൽ ബ്രൈസൻ പറഞ്ഞല്ലോ ഒരു ഈച്ചയായിരിക്കുന്നതുപോലും മഹത്തായ നേട്ടമാണെന്ന്. എന്തെന്നാൽ ഒരു ഈച്ച നമ്മുടെ മുന്നിലെത്തുന്നത് പതിനായിരക്കണക്കിനു വർഷങ്ങൾ സഞ്ചരിച്ചിട്ടാണ്. അതിൻ്റെ മുൻകാല തലമുറകൾ സഞ്ചരിച്ച ദൂരമെല്ലാം അത് സ്വന്തം ചിറകുകളിൽ ഒളിപ്പിച്ചിരിക്കുകയാണ്. നമ്മൾ പ്രത്യക്ഷത്തിൽ കാണുന്നത് ഒരു ഈച്ചയുടെ പറക്കൽ മാത്രമാണ്. അത് അതിജീവനപ്പറക്കലാണ്  സംഘടിപ്പിക്കുന്നത്. അത് ഒറ്റയ്ക്കാണ് ഇര തേടുന്നത്. ഒറ്റയ്ക്കാണ് പ്രതിസന്ധികളിൽ.അത് തന്റെ വംശത്തിന്റെ ബൃഹത്തായ  ഓർമ്മകൾക്കൊപ്പമാണ്. പുരാതനമായ വംശത്തിന്റെ പറക്കലിന്റെ ചരിത്രത്തിനൊപ്പം അത് ഒരൊറ്റയാൻ പറക്കലിലേർപ്പെടുന്നു. അത് തേടുന്നത് അതിജീവിക്കുന്ന ദൈവത്തെയാണ്;ചിരപുരാതനമായ ദൈവത്തെയല്ല. അതുപോലെയാണ് ഇന്നത്തെ സ്വതന്ത്ര  കലാകാരനും .അവൻ ജീവിച്ചിരിക്കുന്നത് ഒരത്ഭുതമാണ്. അവനെ രക്ഷപ്പെടാൻ അനുവദിക്കാത്തവരുടെ ഒരു വലിയ സമൂഹത്തിൽ അവനു തൻ്റെ ആന്തരികനഗ്നത പൂർണമായി ആവിഷ്ക്കരിക്കുന്നതുവരെ പോരാടേണ്ടി വരും. 

    ബ്രിട്ടീഷ് എഴുത്തുകാരൻ ആന്‍ന്തണി  ജൂലിയസ് എഴുതിയ 'ട്രാൻസ്ഗ്രഷൻസ്: ദ് ഒഫൻസസ് ഓഫ് ആർട്ട്' എന്ന പുസ്തകത്തിൽ അതിർത്തികൾ ലംഘിക്കുന്ന കലാകാരന്മാരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് .' 'സൗന്ദര്യാത്മകമായ ഒഴികഴിവ്' എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. 'കല ഒരു പ്രത്യേക സുരക്ഷയുളള മേഖലയാണ്, അവിടെ പറയാനാവാത്തത് പറയാനാവും എന്നു ജൂലിയസ് കുറിക്കുന്നു. കലയിലെ മറ്റൊരു പ്രതിരോധമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്  'വേർപെടുത്തൽ' എന്ന ആശയമാണ്.  നമ്മുടെ മുൻധാരണകളിൽ നിന്നു നമ്മെ വിമോചിപ്പിക്കാൻ കലയ്ക്കു കഴിയും. സാധാരണമായതിനെ കല അസാധാരണമാക്കുന്നു. ചോദ്യം ചെയ്യപ്പെടാത്തതിനെ സമസ്യയാക്കുന്നു.

    ഈ 'ലൈസൻസ്' കലയിൽ ഇപ്പോഴുമുണ്ട് .ഇംഗ്ലീഷ് എഴുത്തുകാരൻ ഡി.എച്ച്.ലോറൻസ് 'ലേഡി ചാറ്റർലീസ് ലവർ'(1928)എന്ന നോവൽ എഴുതിയപ്പോൾ രാഷ്ട്രങ്ങൾ ചൂരലെടുത്തു. ഒരു പെണ്ണിൻ്റെ രതിമൂർച്ച എന്താണെന്നു കണ്ടുപിടിച്ച നോവലാണത്. സമൂഹത്തിൻ്റെ ഉയർന്ന തട്ടിലുള്ള സ്ത്രീയും ഒരു തൊഴിലാളിയും തമ്മിലുള്ള തീവ്രബന്ധമാണ് അതിൽ ആലേഖനം ചെയ്തത്. അതിൽ അശ്ലീലം ആരോപിച്ച്‌ അമേരിക്ക ,ബ്രിട്ടൻ ,കാനഡ ,ഓട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നോവൽ നിരോധിച്ചു. എന്നാൽ ഇപ്പോൾ അത് ഒരു ക്ലാസിക് കൃതിയായി മാറിയിരിക്കുന്നു .ഫ്രഞ്ച് എഴുത്തുകാരൻ ഫ്ളോബേറിൻ്റെ 'മദം ബുവാറി'(1857)മാമൂൽ ഭക്തന്മാരെ ചൊടിപ്പിക്കുകയാണ് ചെയ്തത്. ലൈംഗിക ചിത്രീകരണത്തിൻ്റെ പേരിൽ നോവൽ നിരോധിക്കപ്പെട്ടു . ഫ്ളോബേറിനും പ്രസാധകനും നിയമനടപടി നേരിടേണ്ടി വന്നു. ഇപ്പോൾ ആ കൃതിയും മഹത്തായ രചനയായി പരിണമിച്ചിരിക്കുന്നു. 

    പരാജയപ്പെട്ട് ഭൂതകാലത്തിലേക്ക് 

    ഇന്നു സാഹിത്യകാരന്മാർ പൊതുവേ, നിയമം എവിടെയുണ്ടോ അങ്ങോട്ട് ചെന്ന് അതിനെ അനുസരിക്കുകയാണ്.  അല്ലെങ്കിൽ ഭരണകൂടവും അതിൻ്റെ  അനുബന്ധസ്ഥാപനങ്ങളും അവരെ അവഗണിക്കും .അവഗണനയിൽ നിലനിൽക്കാൻ എഴുത്തുകാരൻ ആഗ്രഹിക്കുന്നില്ല .അവൻ ഇന്നത്തെ സിവിൽ സമൂഹത്തിൻ്റെ പൊങ്ങച്ചബിംബമായി മാറിക്കൊണ്ടിരിക്കുകയാണ് .അവനിന്നു ഒന്നിനെയും എതിർക്കാനാവില്ല. എല്ലാം അവനു അനുവദനീയമാണ്. അവൻ എല്ലാറ്റിനോടും ഒത്തുതീർപ്പ് കണ്ടുപിടിച്ചിരിക്കുന്നു. അവൻ ജീർണതയെ സംസ്കാരമായി വ്യാഖ്യാനിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. അവന്റെ പ്രഭാഷണങ്ങളിൽ തുടർന്നുവന്ന വാദങ്ങളുടെ അടിവേര് തന്നെ തകർക്കപ്പെട്ടാലും അവൻ യാതൊന്നും സംഭവിക്കാത്ത മട്ടിൽ  മറ്റൊരു വിഷയത്തിലേക്ക് കടക്കും. വർത്തമാനകാലത്തിലെ എല്ലാ അനീതികളോടും സന്ധി ചെയ്ത് പ്രശസ്തനായിരിക്കുന്നതുകൊണ്ട് അവനു ഇഷ്ടപ്പെട്ട വിഷയം ഭൂതകാലമാണ്, ചരിത്രമാണ്. ചരിത്രത്തെ എത്രതന്നെ വളച്ചൊടിച്ചാലും ഒരു ചരിത്രപുരുഷനും വന്നു ശല്യപ്പെടുത്തുകയോ വിയോജിക്കുകയോ ചെയ്യില്ലല്ലോ.

    ഈ പശ്ചാത്തലത്തിലാണ് എൻ്റെ  'ഫംഗസ്'(ഇതൾ ബുക്സ് ,കണ്ണൂർ) എന്ന കഥ പുസ്തകമായി വരുന്നത്. അതിൽ റഷ്യയിലെ സാർ ചക്രവർത്തി കൊന്നു കുഴിച്ചുമൂടിയ ഒരു എഴുത്തുകാരനാണ് പതിറ്റാണ്ടുകൾക്കു ശേഷം മുറിവുകളുമായി 'തിരിച്ചുവരുന്നത്'.അയാൾ തൻ്റെ കഥ (ഇത് ചക്രവർത്തി നശിപ്പിച്ചതാണ്) വീണ്ടും എഴുതുന്നു. കഥാകൃത്ത് തൻ്റെ ജീവിതത്തെ ചരിത്രകാരന്മാർ വളച്ചൊടിച്ചതിനെതിനോടു പ്രതികരിക്കുകയാണ് .

    തന്റെ അവസാന വർഷങ്ങളിൽ മാധവിക്കുട്ടി ഒരു മാനസികപീഡയിലൂടെ കടന്നുപോയത് ഓർക്കുമല്ലോ .അവർ മതത്തിൻ്റെ, വിശ്വാസത്തിൻ്റെ  മുള്ളുകൾക്കിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞു. അന്ന് അവർ ഇങ്ങനെ എഴുതി: 'പുതുതായി കൈവന്ന വിരക്തിക്ക് ചേരുന്ന ഒരു വസ്ത്രധാരണരീതി ഞാൻ മൂന്നു കൊല്ലങ്ങളോളം സ്വീകരിച്ചു. തൂവെള്ള മുണ്ടും നേര്യതും .കഴിയുന്നതും വേഗം വാർദ്ധക്യം എന്നെ വന്ന് ആക്രമിക്കണം എന്നു ഞാൻ ആഗ്രഹിച്ചു .സകല മോഹങ്ങളും നശിച്ചു പോകട്ടെ ,മനസ്സിന്റെ തടാകത്തിൽ ഒരിക്കൽ വളർന്ന താമരകൾ പോലെ അവ ചീഞ്ഞളിഞ്ഞു നശിക്കട്ടെ. ഇനി ഒരിക്കലും മുളച്ചുവരാതിരിക്കട്ടെ ആ ഭയങ്കര സൗന്ദര്യമുള്ള പൂക്കൾ .എൻ്റെ അമ്മമ്മ ഒരിക്കൽ നാലപ്പാട്ടെ ചുമരുകളുടെ വിള്ളലെല്ലാം തൻ്റെ കൈവിരൽ കൊണ്ട് ചുണ്ണാമ്പു തേച്ച് തൂർത്തിരുന്നതുപോലെ ഞാൻ എൻ്റെ ജീവിതത്തിൻ്റെ സകല ശൂന്യതകളും പലവകകൾ കൊണ്ട് നികത്തുവാൻ ശ്രമിച്ചു; ദൈവങ്ങളെക്കൊണ്ട്, മിത്രങ്ങളെക്കൊണ്ട്, പുസ്തകങ്ങളെക്കൊണ്ട് .എന്നിട്ടും ഈ ചുമർ തകർന്നുകൊണ്ടേയിരുന്നു.' തന്റെ സത്യസന്ധതയ്ക്കും ആദർശത്തിനും വേണ്ടി അവർ അനുഭവിക്കേണ്ടിവന്ന യാതനകൾ ഈ വാക്കുകളിൽ നിന്നു നമുക്ക് ഗ്രഹിക്കാം. വിരക്തിയും അന്യവത്ക്കരണവും അനുവാദമില്ലാതെ തന്നെ അവരെ പൊതിഞ്ഞു. സ്നേഹിതരും ബന്ധുക്കളുമെല്ലാം അവരവരുടെ ശൂന്യതകളാണ് പകർന്നത്. ആരുടെയും ശൂന്യത ഒരു പരിഹാരമായില്ല .

    കവിക്ക് ശരീരമില്ല 

    സച്ചിദാനന്ദൻ്റെ 'സത്യവാങ്മൂലം' എന്ന കവിത ഒരിക്കൽക്കൂടി വായിച്ചു. പോയ്പോയ ജാഗ്രതകൾ മനസ്സിൽ ഓടിക്കിതച്ചെത്തി. ഒരു കവിയാകാൻ വേണ്ടി ആൾക്കൂട്ടത്തിൽ നിന്നു ചിതറി ഓടുകയേ നിവൃതിയുള്ളു.ആൾക്കൂട്ടം മുൻധാരണകൾ കൊണ്ട് ചതിക്കും. ക്ളീഷേയായ ആശയങ്ങളും പദപ്രയോഗങ്ങളും കൊണ്ട് ഭൂരിപക്ഷം പേരും കവിയെ തകർത്തുകൊണ്ടിരിക്കും. അദ്ദേഹം ഇങ്ങനെ എഴുതുന്നു:

    "തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോൾ ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോകുന്നു
    എൻ്റെ വൃത്തം ഓടയിൽ പെറ്റുവീണ കുഞ്ഞിൻ്റെ 
    നിലവിളിയുടെ വൃത്തമാണ് .
    എൻ്റെ പ്രാസം തടവറയിലെ കർഷകന്റെ 
    പക നിറഞ്ഞ പേശികളുടെ പ്രാസമാണ്
    നമുക്ക് ആഡംബരങ്ങൾക്കും വളച്ചുകെട്ടലുകൾക്കും നേരമില്ല.
    ലളിതമായ വാക്കുകൾ നാം പിന്നെയും നിർത്തി നിർത്തി ഉച്ചരിക്കേണ്ടിയിരിക്കുന്നു
    നമ്മുടെ ഈറയും ദുരയും പീഡനവും സ്വപ്നവുമെല്ലാം
    ഈ നിമിഷത്തിലെറിഞ്ഞുരുക്കി
    ഉറുമികൾ വാർക്കേണ്ടിയിരിക്കുന്നു.
    കവിത അഭയവും പ്രവർത്തനവുമാണ് ,
    വിതയും കൊയ്ത്തുമാണ്,
    തേൻകൂടും മിഴാവും കടലും മുക്കുവനുമാണ്."

    കവിത പൂർവ്വകാലത്തിന്റെ അനുരണനങ്ങളല്ലെന്നു കവി വിളിച്ചു പറയുകയാണ്. തിരിച്ചറിയാത്ത വിധം സ്വപ്നങ്ങൾ ചിതറിപ്പോകുന്ന ഈ  കാലത്ത് ഒരു കവി തൻ്റെ മൂല്യങ്ങളിലേക്ക് രഹസ്യമായി ഒറ്റയാൾ സഞ്ചാരം നടത്തുകയാണ്. അയാൾക്ക് ആരവങ്ങളോ അകമ്പടിയോ ഉണ്ടായിരിക്കുകയില്ല. അയാൾക്ക് ശരീരം തന്നെയില്ല .ശരീരം ഉണ്ടായിരുന്നെങ്കിൽ വാരാന്തപ്പതിപ്പുകാരും ചാനൽ പരിപാടിക്കാരും സാംസ്കാരിക നടത്തിപ്പുകാരും തേടി വരുമായിരുന്നു. അയാൾ ജീവിച്ചിരിക്കുന്നത് പെട്ടെന്നു വശീകരിക്കാനറിയാത്ത വാക്കുകൾക്കിടയിലാണ്. അയാൾ നിശ്ശബ്ദതയെക്കുറിച്ച് വീണ്ടും വീണ്ടും പഠിക്കുകയാണ് .അയാൾ നിശ്ശബ്ദതയുടെ സാക്ഷരതയാണ് അഭിവഞ്ചിപ്പിക്കാൻ നോക്കുന്നത്. അയാൾ പതിവു നടത്തയുടെ വഴി ഉപേക്ഷിക്കുന്നു .വഴിമാറുമ്പോൾ അപരിചിതരാവും നേരെ വരുക. അവർ അയാളെ കണ്ടിട്ടില്ലല്ലോ.

    ഹെൻറി ഡേവിഡ് തോറോ തൻ്റെ പ്രസിദ്ധമായ 'വാൽഡൻ' എന്ന പുസ്തകത്തിൽ വനത്തിലേക്ക് പോകുന്ന യുവാവിനെക്കുറിച്ച് എഴുതുന്നുണ്ട് .അയാൾ ആദ്യം ഒരു നായാട്ടുകാരനോ മീൻപിടുത്തക്കാരനോ ആകാൻ നോക്കും .എന്നാൽ ശരിയായ പ്രചോദനമുണ്ടെങ്കിൽ കാടിനെ അറിയാൻ നോക്കും. അയാൾ ഒരു കവിയെ പോലെ തന്നെ ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിക്കില്ല. കവി സൂക്ഷിക്കുന്ന ചെറുപ്പം ഇതിനുള്ളതാണ്.

    റുമേനിയൻ - ഫ്രഞ്ച് നാടകകൃത്ത് യൂജിൻ അയനെസ്കോ എഴുതി: 'കൈവിരലുകൾക്കിടയിൽ നിന്നു വഴുതിപ്പോകുന്നതാണ് ജീവിതം; പിടിക്കാനായുമ്പോൾ അപ്രത്യക്ഷമാകുന്ന പ്രേതത്തെപോലെ.'അതുകൊണ്ടു  ചിന്തിക്കുന്നവനു ജീവിതം യഥാർത്ഥവുമല്ല ,അയഥാർത്ഥവുമല്ല. കവി ഇതിനിടയിൽ ജീവിക്കാൻ ശ്രമിക്കുന്നത് തന്നെപ്പോലെയുള്ളവർക്കു വേണ്ടിയാണ്.വിലക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട, തിളക്കം നഷ്ടപ്പെട്ട വസ്തുക്കളുടെ നിലനിൽപ്പിനു വേണ്ടി. കവി കിതച്ചുകൊണ്ട് തിരയുന്നത് ഓർമ്മകളെയാണ്. ഓർമ്മകൾ സൃഷ്ടിച്ചുകൊണ്ടിരിക്കണം .ഓർമ്മകൾ ഈ ലോകത്തെയാണ് നിർമ്മിച്ചു തരുന്നത്.

    രജതരേഖകൾ 


    1)കവി രാജൻ കൈലാസ് ഇന്നത്തെ കവിതാഫാക്ടറിയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു (ഒരുമ ,മാർച്ച് ):ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് നടത്തിയ കവിതാമത്സരത്തിൽ സമ്മാനം കിട്ടിയ കവിക്ക് തുഞ്ചൻ പുരസ്കാരം കൊടുക്കുന്നത് കണ്ടു ഞെട്ടിപ്പോയ ആളാണ് ഞാൻ. തുഞ്ചനും കുഞ്ചനും വള്ളത്തോളും ആശാനും ഉള്ളൂരും ബഷീറും എസ്. കെ. പൊറ്റക്കാടുമൊക്കെ ഇപ്പോൾ ഇങ്ങനെ അവാർഡുകളും മെമെൻ്റോകളുമായി  മാറുകയാണ്. ഈ അവാർഡുകളൊക്കെ വാങ്ങി സംതൃപ്തരായി, ഫെയ്സ്ബുക്കിൽ പോസ്റ്റും ഇട്ട് നേതാവായ അഡ്മിൻ കവിയെ ഇവർ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. എക്കാലവും ഈ കവിയുടെ അടിമകളായ കവികളായി പുതുകവിളിൽ കുറേപ്പേരെങ്കിലും അധ:പതിക്കുന്ന കാഴ്ചയാണ് ദയനീയം. ഇത് പുതിയ കവികൾ മനസ്സിലാക്കണം."

    രാജൻ കൈലാസ് ചിന്തിക്കുന്നത് കവിതയുടെ ആശയനിബിഡമായ ഒരു പൂർവ്വകാലത്തെ മനസ്സിൽ വച്ചുകൊണ്ടാണ് .ഇന്നു അഡ്മിനും കൂട്ടരുമാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. എല്ലായിടത്തും പ്രാദേശികബന്ധം, പാർട്ടിബന്ധം ,കുടുംബബന്ധം... നീളുന്നു ബന്ധത്തിൻ ചരടുകൾ.

    2)അല്പംപോലും ആധുനികതയുടെ സംസ്കാരമില്ലാതെ ഇപ്പോഴും കവിത എഴുതുന്നവരുണ്ട്. യഥാർത്ഥത്തിൽ ഈ കാലം ഒരു നവസംസ്കാരം ആവശ്യപ്പെടുന്നു.

    അനിൽ നീണ്ടകര എഴുതിയ 'തിരുത്ത്'(സ്ത്രീശക്തി, ഡിസംബർ 2024)അനുഭവത്തെ അനുവാചകൻ്റെ കണ്ണിലൂടെ പുതിയതാക്കുന്ന കവിതയാണ്.
    'നിഷ്കളങ്കത നിങ്ങൾ 
    കരുതുമ്പോലെയൊരു 
    പേടമാൻ കിടാവിന്റെ 
    പേടിച്ച മിഴിയല്ല .
    മുയലിൻ വിറയല്ല
    പ്രാവിൻ കുറുകലല്ല 
    ചിത്രശലഭമല്ല
    പൂവും തളിരുമല്ല .
    ഭൂപതി വിവസ്ത്രനായ് 
    എഴുന്നള്ളിയ നേരം 
    തനിയേ കൂവിപ്പോയ 
    കുഞ്ഞിന്റെ കുതൂഹലം ."

    മനസ്സിനെ കുളിർപ്പിക്കുന്ന എഴുത്താണിത്.ഇവിടെ താണതരം അഭിരുചിയിൽ നിന്നു കവിതയെ മോചിപ്പിക്കുകയാണ് .സത്യം വിളിച്ചു പറയാനുള്ള ധൈര്യമാണ് നിഷ്കളങ്കത . 

    3)റുമേനിയൻ - ഫ്രഞ്ച് നാടകകൃത്ത് യൂജിൻ അയനെസ്കോ (1909-1994)യുടെ ദ് ലസ്സൻ, റിനോസെറോസ്, ദ് ലീഡർ എന്നീ  നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രമുഖ കഥാകൃത്ത് വി.പി.ശിവകുമാറാണ്. അത് പുസ്തകരൂപത്തിൽ (1994) പ്രസിദ്ധീകരിക്കുകയും ചെയ്തു - 'അയനെസ്കോയുടെ മൂന്നു നാടകങ്ങൾ' എന്ന പേരിൽ .അസംബന്ധ നാടകവേദിയുടെ വക്താവായിരുന്നു അയനെസ്കോ. ആധുനിക യൂറോപ്യൻ നാടകവേദിയിൽ ഒരു ആചാര്യനായിരുന്നു അദ്ദേഹം. ശിവകുമാർ ആ നാടകങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: 'ചിരിയുടെ ഉറവിടം പരിഹാസമല്ല -മനുഷ്യർ തങ്ങളുടെ നിസ്സഹായതയും പൊള്ളത്തരങ്ങളും നേരിൽ ദർശിച്ചു ചിരിച്ചു പോവുകയാണ് .വിചിത്രവാസനകളും  നിരർത്ഥകമായ പെരുമാറ്റങ്ങളും ആത്യന്തികമായ യുക്തിരാഹിത്യവും ചേർന്ന് മർത്ത്യജന്മം ഇവിടെ വെറുതെ ചിരിക്കാനുള്ള വകയായി കാണപ്പെടുന്നു. ഈ  സ്വഭാവവിശേഷങ്ങളെല്ലാം നാടകങ്ങളുടെ രൂപഘടനയിലും ശ്ളഥബദ്ധമായ സംഭാഷണങ്ങളിലും മറ്റും കലർന്നിരിക്കുന്നു. വെളിപ്പെടുത്താനുദ്ദേശിക്കുന്ന ഭാവങ്ങൾക്കും സത്യങ്ങൾക്കും ഭാഷ വേണ്ടത്ര പര്യാപ്തമാകുന്നില്ലെന്ന പ്രതീതിയാണ് കഥാപാത്രങ്ങൾ ജനിപ്പിക്കുന്നത്."

    ജീവിതത്തെ വേറൊരു രീതിയിൽ നോക്കി കാണുകയാണ് ഈ നാടകങ്ങൾ. ഈ നോട്ടം പ്രധാനമാണ്. 

    4)വിശ്വഭാരതി സർവകലാശാലയുടെ പഠനക്രമത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ടാഗോർ എഴുതിയ കുറിപ്പിൽ ഒന്നാമതായി കൊടുത്തിരിക്കുന്നത് ഇതാണ്:'മനുഷ്യൻ്റെ മനസ്സ് പഠിക്കണം - വിവിധ വീക്ഷണകോണുകളിലൂടെ സത്യത്തിന്റെ വിവിധ വശങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ .ആന്തരികമായ രമ്യതയുടെ അടിസ്ഥാനത്തിൽ പൗരസ്ത്യസമൂഹങ്ങളുടെ വിവിധ സംസ്കാരങ്ങളെപ്പറ്റി പഠനവും ഗവേഷണവും വേണം." ഇന്നത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിക്ക് ഈ ആദർശമുണ്ടോ ?ഇവിടെ കലാസാഹിത്യമേഖലകളിൽ സർവ്വകലാശാലാ അധ്യാപകരുടെ ഗ്രൂപ്പുകളും കൂട്ടങ്ങളുമാണ് കാണാനാവുക. സർവകലാശാലയിൽ ജോലി നോക്കാത്തവരെ തമസ്കരിക്കുകയാണ് ചെയ്യുന്നത്.  മനുഷ്യജ്ഞാനത്തിന്റെയും സത്യത്തിന്റെയും ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനാണ് ടാഗോർ ശ്രമിച്ചത്. 

    5)ഓരോ നിമിഷത്തിലും ജീവിക്കാനാണ് ബ്രിട്ടീഷ് ആത്മീയ ചിന്തകനും ഗ്രന്ഥകാരനുമായ പോൾ ബ്രണ്ടൻ പറഞ്ഞത്.'ഓരോ പ്രഭാതവും ഒരു പുതിയ പുനർജന്മമാണ്. അതിനെ അതിന്റെ മൂല്യത്തിലെടുക്കുക. ഓരോ നിമിഷത്തിലും പൂർണമായി ജീവിക്കുക' -അദ്ദേഹം പറഞ്ഞു. നാം പലപ്പോഴും ഈ നിമിഷത്തിൽ ജീവിക്കുന്നില്ല ;അലട്ടലുകളിലും ഭൂതകാലത്തിലുമാണ് ജീവിക്കുന്നത്.

    6)ശ്രീധരൻ ചമ്പാട് ,വിജയൻ കാരോട്ട്, ബാലചന്ദ്രൻ എൻ.ടി ,ഋഷി .ജി നടേഷ് ,പ്രഭാശങ്കർ തുടങ്ങിയ കഥാകൃത്തുക്കൾ എഴുപതുകളെയും എൺപതുകളെയും ഓർമയിൽ കൊണ്ടുവരുന്നു. കഥാകൃത്തുക്കളെന്ന നിലയിൽ ഈ മികച്ച എഴുത്തുകാരെ പിൽക്കാല തലമുറ വേണ്ടപോലെ ഉൾക്കൊള്ളാത്തതിൽ അതിശയിക്കാനൊന്നുമില്ല. 



    Wednesday, March 12, 2025

    അക്ഷരജാലകം എം.കെ.ഹരികുമാർ



    സി.ജെ.തോമസിൻ്റെ കുറുക്കുവഴികൾ ,തകർച്ച എന്നീ ലേഖനങ്ങൾ 
     



    ഒരു ആദർശമനുഷ്യൻ എന്ന സ്വപ്നം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണോ? അമ്പതുകളിലും അറുപതുകളിലും രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും അത് ഒരു വലിയ പ്രതീക്ഷയായിരുന്നു. അധികാരമോ സമ്പത്തോ അല്ല ആദർശത്തെ സൃഷ്ടിക്കുന്നത്. ഒരു ജീവിതരീതിയാണ്. അതിൽ ഗാന്ധിസമുണ്ട്, ബുദ്ധിസമുണ്ട് ,ഗുരുദർശനമുണ്ട്. മനുഷ്യൻ ഒരു മരിക്കാത്ത പദമാണ്; അങ്ങനെയാകണം. ആ ലക്ഷ്യത്തെ മുന്നിൽ കണ്ടു പ്രവർത്തിച്ച ധാരാളം പേരുണ്ട്. അവരുടെ വംശം ഏതാണ്ട് കുറ്റിയറ്റ നിലയിലാണ് .മനുഷ്യത്വം എന്ന സ്വപ്നം പുസ്തകത്തിലെ ഒരു കടലാസിലൊതുങ്ങുമോ? ടെക്നോളജിയുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകളുടെയും ഇടയിൽ മനുഷ്യൻ എന്ന പദം വേറൊരുതലത്തിൽ പരിണമിച്ചിരിക്കുന്നു. പലരുടെയും മനസ്സിൽ മനുഷ്യനെക്കുറിച്ചുള്ള ആദർശാത്മകസ്വപ്നങ്ങൾ തിരോഭവിക്കുകയാണ്. പകരം  ലാഭവും നഷ്ടവുമൊക്കെയാണ് ആധിപത്യം പുലർത്തുന്നത്. സി.ജെ. തോമസിന്റെ 'തകർച്ചകളുടെ കാലം'(1951)എന്ന ലേഖനത്തിൽ ഇങ്ങനെ വായിക്കാം: 'നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പുകൾ കണ്ടിട്ടുള്ളവർക്ക് ജനാധിപത്യം എന്ന ആശയം തന്നെ ദഹിക്കാതെ വന്നേക്കാം. അതുകൊണ്ടായിരിക്കണമല്ലോ ചിലർ ജനകീയ ജനാധിപത്യമെന്നും മറ്റും പുനരുക്തിപ്രയോഗം നടത്തുന്നത്. അപ്പോൾ അവിടെ കുഴപ്പമില്ല. സംസ്കാരം, സന്മാർഗം, കല മുതലായതുകളേപ്പറ്റിയും ഇക്കാലത്ത് വലിയ വ്യാമോഹങ്ങൾ ഉണ്ടാവാൻ നിവൃത്തിയില്ല. അത്ഭുതദർശനങ്ങളും അമെരിക്കൻ അർദ്ധനഗ്നകളും മറ്റുമാണ് ഇവയുടെ കുത്തുക ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെ നിലവിലുള്ളതിനെ ഓരോന്നോരോന്നായി എടുത്തു പറഞ്ഞിട്ട് കാര്യമില്ല. അവ ഓരോന്നായി തകരുകയാണ്.'

    ജീവിതം ഒരു നുണയോ ?

    സി.ജെ ഒരു പ്രവാചകനെ പോലെ പറയുകയാണ് .അദ്ദേഹം ഇന്നത്തെ അതിഭയാനകമായ മനുഷ്യത്വരാഹിത്യവും സാംസ്കാരികമായ അധ:പതനവും കലാരംഗത്തെ മൂല്യത്തകർച്ചയും മുൻകൂട്ടി കണ്ടിരുന്നുവെന്നല്ലേ ഇതു  സൂചിപ്പിക്കുന്നത്. ഒരു സംഘടിതവിശ്വാസത്തിനും ആദർശം വേണ്ട; സന്മാർഗം ഒരു സ്വപ്നം പോലെ അകന്നു പോവുകയാണ്. ജീവിതം ഒരു നുണയായി പരിണമിച്ചിരിക്കുന്നു. ഒരു കഥയിൽ പോലും ഇന്നു മനുഷ്യൻ്റെ ജീവിതത്തിലെ നേർക്കാഴ്ചകൾ കാണാനില്ല. കാട്ടിൽ പോയി പുലിയെ കറിവെച്ച് കഴിക്കുന്നതിനെക്കുറിച്ചുള്ള കഥകളാണ് എഴുതപ്പെടുന്നത്. കലയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വ്യാമോഹങ്ങൾ അസ്തമിച്ചുവെന്നു സി.ജെ പറഞ്ഞത് ഇന്നു കൂടുതൽ തെളിമയോടെ കാണാവുന്ന സത്യമാണ്. കലയുടെ പ്രയോക്താക്കൾ ഉള്ളടക്കം തന്നെ നഷ്ടപ്പെടുത്തി അധികാരത്തിന്റെയും പദവിയുടെയും പിന്നാലെ പായുകയാണ്. ഒരുകാലത്ത് ആധുനികരെന്നു അവകാശപ്പെട്ടു കൊണ്ട്, എല്ലാറ്റിനെയും തള്ളിപ്പറഞ്ഞ്  ആശയക്കുഴപ്പമുണ്ടാക്കിയവരുണ്ട്. അവർ ഇന്നു പാർട്ടികളിൽനിന്നും വ്യവസ്ഥാപിത സമൂഹത്തിൽനിന്നും 'അംഗീകാരം' നേടാൻ വേണ്ടി ഏതറ്റം വരെയും പോവുകയാണ് .അംഗീകാരങ്ങൾക്ക്  പുല്ലുവില എന്നു പെരുമ്പറ മുഴക്കിയവർ ഇപ്പോൾ ബാലസാഹിത്യ അവാർഡുകൾ പോലും തട്ടിയെടുക്കുകയാണ്.  അംഗീകാരങ്ങളിൽ പുളകം കൊള്ളുന്നു, കിനാവ് കാണുന്നു. ഒരു വിമതസാഹിത്യകാരൻ എന്ന സങ്കല്പം ഉയർത്തിക്കൊണ്ടുവന്ന്, ഒരു റിബൽ പരിവേഷം കൽപ്പിച്ചു കൂട്ടി സമ്പാദിച്ചവർ പിന്നീട് അതെല്ലാം ഉപേക്ഷിച്ച് കക്ഷിരാഷ്ട്രീയത്തിലേക്കും വ്യക്തിപരമായ അംഗീകാരങ്ങളിലേക്കും പദവികളിലേക്കും സ്വാർത്ഥതയോടെ കൂറുമാറുകയാണ്. ഇതാണ് നമ്മുടെ സാംസ്കാരികലോകം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിൽ നേരിട്ട വലിയ വെല്ലുവിളി .എന്നാൽ താനൊരു വിമതനാണെന്നും പ്രക്ഷോഭകാരിയാണെന്നും വിളിച്ചു പറയാതിരിക്കുകയും ഓരോ രചനയിലൂടെയും എതിർപ്പും പ്രക്ഷോഭവും സ്പഷ്ടമാക്കുകയും ചെയ്ത യു.പി ജയരാജ്, ഉണ്ണികൃഷ്ണൻ തിരുവാഴിയോട് തുടങ്ങിയവർ ഒരുതരത്തിലും അംഗീകാരത്തിൻ്റെ പിന്നാലെ പോയിരുന്നില്ല. അവർ തങ്ങളുടെ കഥകളിലാണ് വിശ്വസിച്ചത്. കാക്കനാടൻ ഉന്നതമായ  പ്രകാശഗോപുരമായിരുന്നു. കാക്കനാടൻ തൻ്റെ പ്രക്ഷോഭം നിലനിർത്തുകയാണ് ചെയ്തത്. അദ്ദേഹം പദവികൾക്കു പിന്നാലെ ഓടിയലഞ്ഞില്ല .നാമമാത്രമായ പദവികളിലൂടെ കിട്ടുന്ന പ്രശസ്തിയെ അദ്ദേഹം അവിശ്വസിക്കുകയാണ് ചെയ്തത് .

    പൊള്ളയായ പോരാട്ടങ്ങൾ 

    എന്താണോ എഴുതുന്നത് അതിൽ എഴുതുന്നയാൾ ഉണ്ടാവണം. അതാണ് ജയരാജും ഉണ്ണികൃഷ്ണൻ തിരുവാതിയോടും കാക്കനാടനും പാലിച്ചത്.അവർ ഇപ്പോഴും  എഴുതിയതിൻ്റെ മൂല്യത്തിൽ ജീവിക്കുന്നു. മലയാളകഥയുടെ യഥാർത്ഥ വായനക്കാർ ഇവരിലേക്ക് തന്നെ തിരിച്ചു വരാതിരിക്കില്ല. സാംസ്കാരത്തിൻ്റെ 'വക്താക്കളുടെ' ഈ തകർച്ചയാണ് ഏറെ വിഷാദമുണ്ടാക്കുന്നത്. സി.ജെയുടെ 'തകർച്ചകളുടെ കാലം' എന്ന ലേഖനം അതാണ് ദീർഘദർശനം ചെയ്തത് .കലാരംഗത്തുള്ളവരുടെ ആദർശപ്രസംഗങ്ങളും വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടങ്ങളും പൊള്ളയാണെന്നു അദ്ദേഹം തുറന്നെഴുതുന്നു. "ചിന്ത തലച്ചോറെന്ന വസ്തുവിന്റെ ഒരു ഭാഗമാണ്.തലച്ചോറ് ഉണ്ണുന്ന ചോറിൻ്റെ ഫലമാണ്. ഉണ്ണുന്ന ചോറ് സമുദായം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ഉത്തരം എളുപ്പത്തിൽ കിട്ടി .നമ്മുടെ ആശയങ്ങളും ആദർശങ്ങളുമെല്ലാം സമുദായം ഉണ്ടാക്കിത്തീർത്തതാണ്. (തെറ്റിയാലെന്താ പാട് ,താനല്ലല്ലോ തീരുമാനിച്ചത്,സമുദായമല്ലേ?)ഇങ്ങനെ ചിന്തയുടെ ഉത്തരവാദിത്വം പോലും സമുദായത്തിന്റെ പുറത്ത് കെട്ടിവച്ച് കൈയിൽ കിട്ടിയ വിശ്വാസത്തെയും മുറുകെപ്പിടിച്ച് അവർ ഇരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം അന്വേഷണങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു .സനാതനസത്യം കണ്ടെത്തിയിരിക്കുന്നു .അത് ചോദ്യം ചെയ്യപ്പെട്ടാലും അവർക്ക് കുലുക്കമില്ല.' ഇക്കൂട്ടർ തങ്ങളുടെ രഹസ്യമായ താൽപര്യങ്ങളുടെ നേട്ടത്തിനായി യാതൊരു യുക്തിവിചാരത്തിലേക്കും പോകാതെ ഒരു മരവെപ്പിൽ അമരുകയാണ് .ഇവർ വായനക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഇവരെ വിശ്വസിച്ച് വായിച്ചവരൊക്കെ വഴി തെറ്റിപ്പോയി. വായനക്കാരൻ്റെ തലയിൽ ദുരന്തം കയറ്റിവെച്ച ഇവർ സ്വന്തം കാര്യങ്ങൾ നേടുമ്പോൾ വായനക്കാർ വിസ്മരിക്കപ്പെടുന്നു. ഇവർക്ക് തിരിഞ്ഞുനോക്കാൻ ഒന്നുമില്ല. യാതൊരു പ്രിയപ്പെട്ട ഓർമ്മകളും അവർക്കില്ല .പ്രിയപ്പെട്ട ഒരിടമോ ബന്ധമോ അവർക്കില്ല. നിലവിലുള്ള സമുദായത്തിന്റെ വാശികളോടു ,ദുരാഗ്രഹങ്ങളോടു ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഈ പൂർവ്വകാല വിമതർ ചെയ്യുന്നത് .അവർക്ക് ഉപേക്ഷിക്കാനുള്ളത് അവരുടെ പൊയ്ക്കലൻ വിമതത്വം മാത്രമാണ്. സി.ജെ.തുടർന്നെഴുതുന്നു:'ഇതുതന്നെയാണ് ഇന്നത്തെ കുഴപ്പം; കുഴപ്പമുണ്ട്  എന്ന വാസ്തവം മനസ്സിലാക്കാൻ തന്നെയുള്ള കഴിവില്ലായ്മ .ഓരോ വിശ്വാസവും രൂപീകരിക്കാൻ ചെലവാക്കിയ ചിന്തയുടെ അനേകമിരട്ടി പ്രചരിപ്പിക്കാൻ വേണ്ടി ചിലവാക്കപ്പെടുന്നു. അവയ്ക്ക്  അംഗീകാരം കിട്ടി. ശ്രദ്ധ തത്ത്വത്തിൽ നിന്നു പ്രസരണത്തിലേക്ക് തിരിഞ്ഞു. കുറെ കഴിഞ്ഞപ്പോൾ അതെന്താണെന്ന് വിറ്റവനും വാങ്ങിയവനും അറിഞ്ഞുകൂടാ. പക്ഷേ, അത് കുറെ മനുഷ്യമനസ്സുകളിൽ ഉറഞ്ഞുപിടിച്ചുകഴിഞ്ഞു .ആരെങ്കിലും അതിലെ ചളി കുത്തിയിളക്കിയാൽ, അയാൾ കൺഫ്യൂഷൻ പരത്തുകയാണ്.' ഇതുതന്നെയാണ് ഇപ്പോഴും കാണാനാകുന്നത്. വ്യവസ്ഥിതിയെ ചോദ്യം ചെയ്തവർ ആയുധം താഴെ വച്ച് കീഴടങ്ങിയെന്നു എഴുതിയാൽ അതിനെതിരെ അവർ വാളെടുക്കും .കൺഫ്യൂഷൻ പരത്തുകയാണെന്നു ആരോപിക്കും.

    വിമർശനമില്ലെന്നു സ്ഥാപിക്കൽ 

    അതുകൊണ്ടാണ് ഇതെല്ലാം കണ്ടിട്ടും നമ്മുടെ യുവജന സാംസ്കാരിക വേദികളും സാഹിത്യവേദികളും നിശ്ശബ്ദരായിരിക്കുന്നത്. അവരിൽ  ഒരാൾ പോലും മിണ്ടുന്നില്ല. നിശ്ശബ്ദത ഒരു രോഗം പോലെ പടരുകയാണ്. അതുകൊണ്ടാണ് യാതൊരു വിമർശനവും സാഹിത്യത്തിൽ ഉയരുന്നില്ലെന്നു സ്ഥാപിച്ചെടുക്കാൻ വേണ്ടി ഇ.പി. രാജഗോപാലൻ്റെ നേതൃത്വത്തിൽ സാഹിത്യോത്സവത്തിൽ സംവാദം സംഘടിപ്പിക്കുന്നത്.ഇവിടെ വിമർശനമില്ലെന്നു സ്ഥാപിക്കേണ്ടത് പലരുടെയും ആവശ്യമാണ്. അതിനു ചൂട്ടുപിടിക്കുകയാണ് ഇ.പി.രാജഗോപാലിൻ്റെ ദൗത്യം.

    ഒരു യുവാവിനു പോലും ആദർശം എന്ന സങ്കല്പമില്ല. പ്രായോഗിക വിജയം മാത്രമാണ് ലക്ഷ്യം. വ്യക്തിപരമായി ഒരു തത്ത്വചിന്തയോ സംസ്കാരമോ വേണമെന്നില്ല. എന്നാൽ ഓരോ പ്രവർത്തിക്കും കനത്ത പ്രതിഫലം വേണം. വിജയിപ്പിക്കാൻ വേണ്ടി എന്തു മാർഗ്ഗവും സ്വീകരിക്കുന്നവരെ സി.ജെ 'കുറുക്കുവഴികൾ' എന്ന ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ലക്ഷ്യത്തിൻ്റെ കാര്യം ഓർക്കുമ്പോൾ മാർഗം വഴിതെറ്റിപ്പോകും. 'ലക്ഷ്യം സ്വീകരിക്കുന്നതുതന്നെ വളരെ ആലോചിച്ചതിനുശേഷം വേണം' എന്നു  സി.ജെ മുന്നറിയിപ്പു നല്കുന്നുണ്ട്.  എന്തിനാണ് ഒരു ലക്ഷ്യം എന്നാലോചിക്കണം. ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെങ്കിൽ അത് നല്ലതാണോയെന്നു ചിന്തിക്കണം. ലക്ഷ്യം നേടാൻ ഉത്സുകരാകുന്നവർക്ക് പല പരീക്ഷകളെ നേരിടേണ്ടി വരും. അതാണ് കുറുക്കുവഴികൾ തിരഞ്ഞെടുക്കാൻ കാരണം. സ്വതന്ത്രമായി ചിന്തിക്കുന്നവർ ഇല്ലാതാവുന്നത് ഇങ്ങനെയാണ്. ബുദ്ധിപരമായ അടിമത്തവും  സാംസ്കാരികമായ വ്യക്തിത്വ രാഹിത്യവും ഇത്രത്തോളം ഭീകരമായി കാണപ്പെട്ട ഒരു കാലം കേരളപ്പിറവിക്ക് ശേഷം ഉണ്ടായിട്ടില്ല. സാഹിത്യരംഗത്ത് നവാഗതർ പോലും സാംസ്കാരിക സദാചാരത്തെ ഉപേക്ഷിച്ചു ഭൗതികമായ നേട്ടത്തിനായി വ്യക്തിബന്ധങ്ങൾ ഉപയോഗിക്കുന്നു.
    സി.ജെയുടെ വാക്കുകൾ :'ഒന്നാമത്, നേരെയുള്ള വഴിയേക്കാൾ നീളം കുറഞ്ഞ കുറുക്കുവഴി ഇല്ല. രണ്ടാമത്  നിങ്ങളെത്തുന്ന ലക്ഷ്യം തെറ്റാണെങ്കിൽ തിരിഞ്ഞു നടക്കാൻ പ്രപഞ്ചം നിങ്ങളെ അനുവദിക്കുകയില്ല .അങ്ങെത്തിക്കഴിഞ്ഞ് എല്ലാം സാധിച്ചുകൊള്ളാം എന്ന് നിങ്ങൾ വിചാരിക്കുന്നു. അങ്ങനെയെങ്കിൽ കൂലിയും കൈക്കൂലിയും കൊടുത്ത് മതത്തിൽ ആളുകളെ ചേർക്കുന്നതിനെപ്പറ്റി നിങ്ങൾ എന്തു പറയുന്നു?"

    സ്വന്തം രചനയിൽ വിശ്വാസമില്ലാത്തവർ 

    സ്വന്തം രചനയുടെ, ടെക്സ്റ്റിന്റെ, കഥയുടെ, കവിതയുടെ ബലത്തിൽ ജീവിക്കാമെന്ന വിശ്വാസം പല എഴുത്തുകാർക്കും നഷ്ടപ്പെട്ടു .അവർ ഒരു വാണിജ്യതന്ത്രത്തെയാണ് പയറ്റുന്നത്. അടുത്തിടെ ഒരു നോവലിസ്റ്റ് തൻ്റെ നോവലിന്റെ പരസ്യത്തിനു ഒരു രാഷ്ട്രീയനേതാവിനെ കൊണ്ട് പ്രശംസാവാചകം വീഡിയോയിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിരുന്നു. സാഹിത്യവിമർശനം രാഷ്ട്രീയ പ്രവർത്തകർ ഏറ്റെടുത്തതല്ല ;എഴുത്തുകാർക്ക് സ്വന്തം രചനയിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്തത്. മലയാളത്തിലെ മികച്ച കവിത ഏതാണെന്ന് പറയാൻ ഡോ.എം.ലീലാവതിക്കു കഴിയും .എന്നാൽ ആ ജോലി ഒരു രാഷ്ട്രീയനേതാവിനെ കൊണ്ട് ചെയ്യിപ്പിച്ച് വീഡിയോയിലാക്കി പ്രചരിപ്പിക്കുന്നത് സി.ജെ പറയുന്നത് പോലുള്ള ഒരു തകർച്ചയാണ്; അല്ലെങ്കിൽ കുറുക്കുഴിയാണ്. സി.ജെ  31 വയസ്സുള്ളപ്പോൾ എഴുതിയ ലേഖനമാണ് 'കുറുക്കുവഴികൾ'.1949 ൽ 'മംഗളോദയ'ത്തിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ ലേഖനം ഇപ്പോൾ കൂടുതൽ പ്രസക്തി നേടുകയാണ്. സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം നീന്തുന്നവർ ഇക്കാലത്താണല്ലോ തിരശ്ശീല മാറ്റി  മുന്നിലേക്കു വന്നത്. 

    സദാചാരത്തിൽനിന്നും വിശ്വാസത്തിൽനിന്നും സ്നേഹത്തിൽനിന്നും വല്ലാതെ നിപതിച്ച ഒരു കാലമാണല്ലോ ഇത്. ഇവിടെ ആദർശങ്ങൾക്കും നേരുകൾക്കും വിലയില്ല.ഇവിടെ സ്ഥാപനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് .സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റിനാണ് വില. ഒരാൾ എന്തെഴുതി എന്നു മനസ്സിലാക്കുന്നില്ല. പകരം, അയാളെ ഏത് സ്ഥാപനമാണ് അംഗീകരിക്കുന്നത് എന്നാണ് നോക്കുന്നത് .ഇതാണ് സ്ഥാപനവൽക്കരണം .സാഹിത്യത്തിൽ തത്ത്വചിന്താപരമായ ,സൗന്ദര്യാത്മകമായ വിചാരങ്ങളെ എങ്ങനെയാണ് ഒരു വ്യവസ്ഥാപിതസ്ഥാപനത്തിനു 'അംഗീകരിക്കാൻ' കഴിയുന്നത്? ആ അംഗീകാരത്തിനു വെളിയിലല്ലേ അതിൻ്റെ യഥാർത്ഥ അസ്തിത്വം ? എഴുതിയത് വായിച്ചു നോക്കി ഒരാൾ എവിടെ നിൽക്കുന്നുവെന്നു മനസ്സിലാക്കാനുള്ള സിദ്ധി പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു.

    രജതരേഖകൾ 

    1)മഹാപ്രതിഭയായ പ്രൊഫ.ജി ബാലകൃഷ്ണൻ നായർ 'വസിഷ്ഠസുധ -യോഗവാസിഷ്ഠസാരം' എന്ന കൃതി  പരിഭാഷപ്പെടുത്തിയത് മലയാളത്തിനു നിത്യമായ സംഭാവനയാണ്. ഇത്രയും ഉന്നതമായ ഒരു പരിഭാഷ മറ്റാർക്കെങ്കിലും സാധ്യമാണോ എന്നറിയില്ല .മുപ്പത്തിനായിരം പദ്യങ്ങളുള്ള ഈ കൃതി വാത്മീകി രചിച്ചുവെന്നു പറയുന്നത് ശരിയല്ലെന്നു സുകുമാർ അഴീക്കോട് വസിഷ്ഠമുനിയുടെ 'ശൈലിയെ ഉദ്ധരിച്ചുകൊണ്ട് അവതാരികയിൽ പറയുന്നുണ്ട്.ശ്രീരാമനു വസിഷ്ഠമുനി നല്കുന്ന താത്ത്വിക ഉപദേശമാണ് ഈ കൃതി ഉൾക്കൊള്ളുന്നത്. 

    2)കൽപ്പറ്റ നാരായണൻ കവിതയെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കയാണ്. യഥാർത്ഥ കവിതയ്ക്ക് പകരം പ്രസ്താവനകളും തോന്നലുകളുമാണ് അദ്ദേഹം വളരെക്കാലമായി എഴുതിക്കൊണ്ടിരിക്കുന്നത്. 'സുരക്ഷാവലയം'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഫെബ്രുവരി 23)എന്ന കവിതയിലെ ഈ വരികൾ നോക്കുക: " അഞ്ചാളെ പച്ചയ്ക്ക് 
    വെട്ടി നുറുക്കിയ ആളാണ് .
    കയ്യിൽ കിട്ടിയാൽ
    ഏതാണ്ടതൊക്കെ അയാളോടും ചെയ്യാനുള്ള വെമ്പലിലാണ് ജനക്കൂട്ടം .
    അതങ്ങ് കയ്യിൽ വച്ചാൽ മതി .
    കുറ്റം കയ്യിലെടുക്കുമ്പോലെ
    നിയമം കയ്യിലെടുക്കാൻ നോക്കണ്ട .
    അതിലൊരാളെപ്പോലും അയാളെയൊന്നു 
    തൊട്ടുനോക്കാൻ പൊലീസ് അനുവദിക്കില്ല. 
    (തൊട്ടുനോക്കലിനൊക്കെ 
    പൊലീസ് നിഘണ്ടുവിൽ 
    മാരകമായ അർത്ഥമാണുള്ളതെന്നറിയാമല്ലോ)'

    ഇത് കവിതയാണോ ?എങ്കിൽ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ പറയുന്നതൊക്കെ കവിതയാണ്. കൽപ്പറ്റ കവിതയെ കൊല്ലുകയാണ്. അതിനു മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു പൊങ്ങച്ചത്തിൻ്റെ ലേബലിൽ പിന്തുണ കൊടുക്കുകയാണ് .ഇതിൻ്റെ പേരിൽ ഇനി കല്പറ്റയ്ക്ക് അവാർഡ് കിട്ടിയാലും അത്ഭുതമില്ല.കവിത വായിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴും ഇവിടെയുണ്ട്. അവരുടെ ബുദ്ധിയെ പരീക്ഷിക്കരുതെന്നു കൽപ്പറ്റയോടു  അഭ്യർത്ഥിക്കുന്നു .മറ്റൊരു കാര്യം കയ്യിൽ എന്നു തെറ്റായി പ്രയോഗിച്ചതാണ്. കൈയിൽ എന്നതാണ് ശരി.

    3)മേതിൽ രാധാകൃഷ്ണൻ്റെ ഒരു വീഡിയോ ഇന്റർവ്യൂ കാണാനിടയായി.  മൊബൈൽഫോൺ കണ്ടുപിടിച്ചത് ലോകത്തെ മാറ്റിമറിച്ചുവെന്നും സർഗാത്മക കലാകാരന്മാർക്ക് ഇങ്ങനെയൊരു മാറ്റത്തിൻ്റെ പിതൃത്വം അവകാശപ്പെടാനാവില്ലെന്നും അഭിപ്രായപ്പെടുന്നതു കണ്ടു. എന്തൊരു അസംബന്ധമാണിത്. മേതിൽ എക്കാലവും കലയ്ക്കും  സാഹിത്യത്തിനും എതിരെയാണ് പ്രവർത്തിച്ചത് .എത്ര വലിയ ഉപരിപ്ളവ ചിന്തയാണ് മേതിൽ  അവതരിപ്പിക്കുന്നത്!. ലോകത്തെ മൊബൈൽഫോൺ മാറ്റുന്നത് വേഗത, സാങ്കേതികത എന്നീ തലങ്ങളിലാണ്. എന്നാൽ സാഹിത്യവും കലയും ലോകത്തെ മാറ്റുന്നത് യാഥാർത്ഥ്യം, ബോധം ,മൂല്യം, അറിവ്, ജ്ഞാനം എന്നീ തലങ്ങളിലാണ് .മഹാഭാരതം ഒരു മൂല്യമാണ്. അതാകട്ടെ ഒരു ചർച്ചയിലോ വായനയിലോ അവസാനിക്കുന്നില്ല. ഫോൺ ഒരു തുടർ മൂല്യമല്ല; ഒരു സാങ്കേതിക സൗകര്യമാണ്. പുതിയതൊന്നു കണ്ടു പിടിക്കുമ്പോൾ നിലവിലുള്ളത് അപ്രസക്തമാകും .ടൈപ്പ് റൈറ്റർ ലോകത്തെ മാറ്റി; എന്നാൽ കമ്പ്യൂട്ടർ വന്നപ്പോൾ ടൈപ്പ് റൈറ്റർ അപ്രസക്തമായി. ഷേക്സ്പിയറുടെ 'ഹാംലറ്റ്' ഒരിക്കലും അപ്രസക്തമാകുന്നില്ല. 
    ഈ വശത്തെക്കുറിച്ച് മേതിലിനു വലിയ ധാരണയില്ലെന്നു തോന്നുന്നു.

    4)ഡോ. കെ.ബി.ശെൽവമണി  ചിന്താശൂന്യതകൊണ്ട് അലങ്കരിച്ച ലേഖനമാണ് 'വിതുമ്പിപ്പോയ ചില്ലക്ഷരങ്ങൾ സ്വരങ്ങളിൽ കൂടൊരുക്കുമ്പോൾ (പ്രസാധകൻ ,ഫെബ്രുവരി).ലേഖകന്റെ വാദം ഇങ്ങനെ സംഗ്രഹിക്കാം: കാക്കനാടൻ്റെ 'ഉഷ്ണമേഖല' ഒരു ക്ലാസിക് നോവലാണ്. എന്നാൽ ഇതിനെ വിമർശകർ വല്ലാതെ അവഗണിച്ചു. ആരും ഒന്നും എഴുതിയില്ല .കെ.പി.അപ്പൻ 'ഉഷ്ണമേഖല'യെക്കുറിച്ച് എഴുതിയില്ല .കാക്കനാടനെ ആരും ഇപ്പോൾ ഓർക്കുന്നില്ല.

    ഈ വാദങ്ങളിൽ കഴമ്പില്ലെന്നു അറിയിക്കട്ടെ. ഉഷ്ണമേഖലയെക്കുറിച്ച് നരേന്ദ്രപ്രസാദ് എഴുതിയിട്ടുണ്ട് .കെ. പി. അപ്പൻ എഴുതുന്നത് അദ്ദേഹത്തിൻ്റെ കലാസങ്കല്പത്തിനു അനുസരിച്ചാണ്. നാട്ടുകാർ പറയുന്നത് കേട്ടല്ല. കാക്കനാടനെ ഓർക്കാൻ കൊല്ലത്ത് ഒരു സ്മാരകം ഉയരേണ്ടതാണ് .കൊല്ലത്തുകാർ വിചാരിക്കണം ;പാലക്കാട്  ഒ.വി.വിജയൻ്റെ സ്മാരകം ഉണ്ടായതു പോലെ.എന്നാൽ 'ഉഷ്ണമേഖല' ശ്രദ്ധിക്കപ്പെട്ട നോവലാണ്.ഈ കൃതിയെക്കുറിച്ച് ഡോ.കെ.എം. തരകനും ഗോപി കൊടുങ്ങല്ലൂരും റേഡിയോയിൽ ചർച്ച നടത്തിയത് ഓർക്കുകയാണ്.

    5)സിബിൻ ഹരിദാസ് എഴുതിയ 'നാനോ കഥകൾ'(ഹരിതം ബുക്സ്) സൂക്ഷ്മതയിൽ സ്ഥൂലപ്രപഞ്ചം തേടുകയാണ് .ഇന്ന് നാനോ കഥകൾ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് ഈ കഥാകൃത്ത്.ഒരു കഥ ഇങ്ങനെയാണ്:

    'ഇന്നലെ ഞാനും അയാളും പറഞ്ഞത് മനുഷ്യനെക്കുറിച്ചായിരുന്നു .ഇന്ന് ഞാനും അയാളും പറയുന്നത് അയാളുടെയും എൻ്റെയും മനുഷ്യരെക്കുറിച്ചാണ്.'

    6)ഫ്രഞ്ച് സാഹിത്യകാരൻ എമിലി സോളോയാണ് ഭൂതകാലത്തെക്കുറിച്ച് സത്യമായ ഒരു കാര്യം പറഞ്ഞത്: 'എൻ്റെ മിഥ്യകളുടെ ശവപ്പറമ്പായിരുന്നു ഭൂതകാലം.'

    7)മറ്റാരെയെങ്കിലും ബോധിപ്പിക്കാൻ വേണ്ടി സേവനം ചെയ്യുന്നവരുണ്ടാകാം. ചിലർ സഹായം ചെയ്തിട്ട് അത് വീഡിയോയിലും ഫോട്ടോയിലും ചിത്രീകരിച്ച് പരസ്യപ്പെടുത്താറുണ്ട്.  ഇതൊക്കെ ഓരോ വീക്ഷണമാണ്. ചിലർ സഹായം ചെയ്യും ;അത് രഹസ്യമാക്കി വയ്ക്കും.'ദ ഗുഡ് എർത്ത്' എന്ന നോവൽ എഴുതിയ പേൾ എസ് ബക്കിൻ്റെ വാക്കുകൾ: 'സേവനം ചെയ്യുന്നത് മനോഹരമാകണമെങ്കിൽ അത് സന്തോഷത്തോടെ ,നിറഞ്ഞ ഹൃദയത്തോടെ, സ്വതന്ത്രമനസ്സോടെയാകണം.' ഭാഗവതത്തിൽ പറയുന്നുണ്ട് ,ഒരാളെ സഹായിക്കേണ്ടത്, സംഭാവന ചെയ്യേണ്ടത് അവനെ ബഹുമാനിച്ചുകൊണ്ടു വേണമെന്ന്. കാരണം അവനിലും ദൈവത്തിൻ്റെ ചൈതന്യമാണുള്ളത്.



    അക്ഷരജാലകം എം.കെ.ഹരികുമാർ (march 3,2025)

     




    ബുദ്ധൻ എന്താണ് പഠിപ്പിച്ചത് ?


    ബുദ്ധചിന്തകൾ ഒരു വെളിച്ചമായിരുന്നു. വ്യക്തിയുടെ ശുദ്ധീകരണമായിരുന്നു അത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കി ഒരു ശുദ്ധമനുഷ്യനെ വിഭാവന ചെയ്യുകയാണ് ബുദ്ധൻ ചെയ്തത്. മനുഷ്യൻ ഒരു യാഥാർത്ഥ്യമായിരിക്കാം.; എന്നാൽ അത് പലപ്പോഴും ശിഥിലമാകുന്നു. സ്ഥിരമായതല്ല അത്. അത് മലിനവും അസത്തുമായിരിക്കുന്ന അവസ്ഥയുണ്ട്. ഉള്ളിലെ ബുദ്ധി തെറ്റായ മാർഗങ്ങളിലൂടെ സഞ്ചരിക്കാം; ആ സഞ്ചാരത്തെ തിരുത്താനാവാത്ത അവസ്ഥ വന്നേക്കാം .സ്വന്തം മാർഗം തെറ്റിപ്പോയി എന്നറിയുന്നതുതന്നെ വിരളമാണ്. തെറ്റും ശരിയും ആരു നിശ്ചയിക്കും? സകലതിൻ്റെയും  ഉത്തരവാദിത്വം നമ്മുടെ തലയിൽ തന്നെ വരും .നമുക്ക് എവിടേക്കും ഓടിപ്പോകാനാവില്ല;അപ്രത്യക്ഷമാകാനാവില്ല. ഒരു തത്ത്വം അല്ലെങ്കിൽ കർമ്മം  തെറ്റിപ്പോകുന്നത് സ്വാഭാവികമാണ് . എന്നാൽ അതിനെ ഉപേക്ഷിച്ച് രക്ഷപ്പെടാനാവില്ല. വേണമെങ്കിൽ രണ്ടാമതൊന്നുകൂടി പ്രവർത്തിക്കാൻ കഴിയുമോ എന്നു പരിശോധിക്കാം.  പക്ഷേ ആദ്യമുണ്ടായ സാഹചര്യം രണ്ടാമതൊന്നുകൂടി ആവർത്തിക്കില്ല. അതുകൊണ്ടാണ് ബുദ്ധൻ ഇങ്ങനെ പറഞ്ഞത്: 'ഒരുവൻ അവൻ്റെ തന്നെ അഭയമാണ്.' മനുഷ്യൻ സ്വയം ഒരു അഭയമാകണമെന്നാണ് ബുദ്ധൻ അനുയായികളെ പഠിപ്പിച്ചത് .മറ്റൊരാളെ അഭയമായി കാണരുത് .

    ശ്രീലങ്കൻ ബുദ്ധിസ്റ്റ് സന്യാസിയും പണ്ഡിതനമായ വാൽപോല രാഹുല എഴുതിയ 'വാട്ട് ദ് ബുദ്ധ ടോട്ട് (What the Buddha Taught)എന്ന പുസ്തകം ബുദ്ധമതത്തിലേക്കല്ല, ബുദ്ധതത്ത്വങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. എന്താണ് ബുദ്ധമാനസം? മനുഷ്യൻ അവൻ്റെ പരമാധികാരമാണ് .മനുഷ്യൻ അവൻ്റെ ഉത്തരവാദിത്തമാണ്. ശാശ്വതമായ ദുഃഖം, ദുഃഖത്തിന്റെ കാരണം ,പരമമായ സത്യം, നിർവ്വാണം, ദയ ,അനാത്മാവ് തുടങ്ങിയ തത്ത്വങ്ങളാണ് ഈ കൃതിയിൽ പരിശോധിക്കുന്നത്.മനുഷ്യൻ അവന്റെ തന്നെ മാസ്റ്ററാണ്. മനുഷ്യൻ്റെ വിധിയെ നിശ്ചയിക്കാൻ ഉന്നതമായ യാതൊരു അധികാരമോ ശക്തിയോ നിലനിൽക്കുന്നില്ലെന്നാണ് ബുദ്ധൻ പ്രാഥമികമായി പഠിപ്പിക്കുന്നത്. ഈ ചിന്ത ഒരു വലിയ വിപ്ലവമാണ് ഇന്നും .ഭൗതികശാസ്ത്രങ്ങളുടെയെല്ലാം അടിത്തറ ഇതാണല്ലോ. മനുഷ്യൻ അവൻ്റെ തന്നെ സൃഷ്ടിയാണ്. മറ്റൊരിടത്തും അഭയം തേടാൻ ശ്രമിക്കരുത് .ബുദ്ധൻ ഓരോ വ്യക്തിയോടും പറയുന്നത് സ്വയം വിമോചിപ്പിക്കാനാണ്. സ്വയം വികാസപാതകൾ കണ്ടെത്തണം. മനുഷ്യനു സ്വയം വിമോചിപ്പിക്കാനുള്ള ശേഷിയുണ്ട്.

    ആർക്കും ബുദ്ധനാകാം 

    ഒരു തഥാഗതൻ അല്ലെങ്കിൽ സത്യത്തെ അറിഞ്ഞവൻ നമ്മെ രക്ഷിക്കുമെന്നു കരുതേണ്ട. അവൻ നമുക്ക്  മാർഗ്ഗനിർദേശം തരുമായിരിക്കും. അവൻ വിമോചനം എവിടെയാണെന്നു ചൂണ്ടിക്കാണിച്ചേക്കാം. എന്നാൽ പാത കണ്ടെത്തുന്നത് നമ്മൾ ഓരോരുത്തരുമാണ്. ബുദ്ധൻ പറഞ്ഞിട്ടുണ്ട്, ഒരു തത്ത്വമോ രഹസ്യമോ തൻ്റെ കൈവെള്ളയിൽ ഒളിപ്പിച്ചുവെച്ചിട്ടില്ലെന്ന്. ബുദ്ധനെ ഒരു തത്ത്വത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന മട്ടിൽ സമീപിക്കുന്നതിനോടു അദ്ദേഹം യോജിച്ചില്ല .ആർക്കും ബുദ്ധനാകാം .നിർവ്വാണം പ്രാപിക്കുന്നതിനു തൊട്ടു മുൻപ് അദ്ദേഹം ആശങ്കയോടെ തന്റെ അനുയായികളോട് തിരക്കിക്കൊണ്ടിരുന്നത് താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടോ എന്നാണ്. പിന്നീട് ആ സംശയങ്ങൾ തീർത്തു തരാൻ കഴിഞ്ഞില്ലെങ്കിലോ എന്നായിരുന്നു ബുദ്ധൻ്റെ ചിന്ത.

    മതങ്ങളിൽ പൊതുവേ ചിന്താസ്വാതന്ത്ര്യം അനുവദിക്കാറില്ല. മതത്തിനു പുറത്താണ് ചിന്താസ്വാതന്ത്ര്യം. തോന്നിയപോലെ ചിന്തിക്കുന്നവനെ മതങ്ങൾ ഉൾക്കൊള്ളുകയില്ല .ബുദ്ധൻ തൻ്റെ ചിന്തകൾക്ക് ഒരു മതത്തിൻ്റെ ചട്ടക്കൂട് ഉണ്ടാക്കിയില്ല. പകരം സ്വാതന്ത്ര്യമാണ് അനുവദിച്ചത് .മതങ്ങൾക്കു അപരിചിതമായ സ്വാതന്ത്ര്യമാണത്. നമ്മുടെ വ്യക്തിബന്ധങ്ങളിലോ കുടുംബബന്ധങ്ങളിലോ ഈ സ്വാതന്ത്ര്യമില്ലെന്നോർക്കണം. സ്വതന്ത്രമായി അഭിപ്രായം പറയുന്നവനെ ശത്രുവായി കാണുകയാണല്ലോ പതിവ്. ബുദ്ധൻ അനുയായികളെ സ്വതന്ത്രമായി ചിന്തിക്കാനാണ് പരിശീലിപ്പിച്ചത്. എന്തെന്നാൽ വിമോചനം സാധ്യമാകണമെങ്കിൽ സത്യത്തെ സ്വന്തം നിലയിൽ അനുഭവിക്കണം; മറ്റെന്തെങ്കിലും ശക്തി സമ്പാദിക്കാനല്ല. ഇതാകട്ടെ ദൈവത്തിൻ്റെ പ്രീതി നേടാനോ മറ്റെന്തെങ്കിലും ശക്തി സ്വരൂപിക്കാനോ അല്ല.

    നല്ലത് സ്വീകരിക്കുക 

    കോസല രാജ്യത്ത് കേശപുത്ത എന്ന ചെറിയ പട്ടണം സന്ദർശിച്ച വേളയിൽ പട്ടണവാസികൾ ബുദ്ധനെ കണ്ട് ഒരു സംശയമുന്നയിച്ചു .തങ്ങളുടെ പട്ടണത്തിൽ ചില തപസ്വികളും ബ്രാഹ്മണരും വന്ന് അവരുടെ തത്ത്വങ്ങളെ ആധികാരികമായി അവതരിപ്പിക്കുകയും മറ്റുള്ളവരുടെ തത്ത്വങ്ങളെ നിന്ദിക്കുകയും ചെയ്യാറുണ്ട്.ഇവർ പോയ ശേഷം വേറൊരു കൂട്ടർ വന്ന് അവരുടെ സിദ്ധാന്തങ്ങളും ചിന്തകളും അവതരിപ്പിക്കുകയും മറ്റുള്ളവരുടെ തത്ത്വങ്ങളെ ദൂരെയെറിയണമെന്നു ഉപദേശിക്കുയും ചെയ്യും. അതുകൊണ്ട് ആരാണ് ശരി, ആരാണ് തെറ്റ് എന്നു മനസ്സിലാകുന്നില്ല. ഇതിനു മറുപടിയായി ബുദ്ധൻ പറഞ്ഞത് ഇതാണ്: 'സംശയിക്കത്തക്ക വസ്തുതകളുടെ മേൽ സംശയമുണ്ടാകുന്നത് സ്വാഭാവികമാണ് .എന്നാൽ റിപ്പോർട്ടുകളെയോ പാരമ്പര്യത്തെയോ കേട്ടുകേൾവികളെയോ ആശ്രയിക്കരുത്. മതഗ്രന്ഥങ്ങളിലെ സൂക്തങ്ങളോ വെറും യുക്തിയോ അഭ്യൂഹമോ പ്രത്യക്ഷകാഴ്ചയോ അദ്ധ്യാപകരോ നമ്മെ നയിക്കാൻ അനുദിക്കരുത്. ചില സംഗതികൾ ദോഷകരമായി തോന്നുന്നുണ്ടെങ്കിൽ അത് സ്വീകരിക്കാതിരിക്കുക; അതേപോലെയുള്ള ചില കാര്യങ്ങൾ നല്ലതാണെന്നു ,നന്മയുടെ പേരിൽ തോന്നുകയാണെങ്കിൽ അത് സ്വീകരിക്കുക.' ബുദ്ധൻ പറയുന്നത് സത്യത്തെക്കുറിച്ച് ജ്ഞാനം നേടിയ ആളെപ്പോലും അന്ധമായി പിന്തുടരാൻ പാടില്ലെന്നാണ്. ആ വ്യക്തിയെ ശരിയായി പരിശോധിക്കണം.

    നിരന്തരം നിരീക്ഷിക്കുന്നത് ധ്യാനം 

    ബുദ്ധനു സ്വന്തമായ ഒരു ധ്യാനമാർഗമുണ്ട്. ഒരു മുറിയിൽ അടച്ചിരിക്കുന്നതല്ല ധ്യാനം .ഒരു മലമുകളിൽ പോയി ഏകാന്തനായി നിശബ്ദത പാലിക്കുന്നതല്ല ധ്യാനം.  ജീവിതത്തിൻ്റെ സാധാരണ കാര്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടലാണ് ധ്യാനം എന്നു ധരിക്കുന്നവരുണ്ടെങ്കിൽ അവർക്ക് തെറ്റി; അതല്ല ബുദ്ധന്റെ ധ്യാനം. ഒരു ഗുഹയിലിരിക്കുന്ന പ്രതിമ പോലെയാകുന്നതല്ല ധ്യാനം.ഏതെങ്കിലും അലൗകിക വിഷയത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്നതല്ല ധ്യാനം.ബുദ്ധിസ്റ്റ് ധ്യാനത്തെ പലരും തെറ്റിദ്ധരിച്ചതിന്റെ ഫലമായി അതൊരു ആചാരമായോ ചടങ്ങായോ അധ:പതിച്ചു. ബുദ്ധൻ ധ്യാനം കൊണ്ടുദ്ദേശിക്കുന്നത് വസ്തുക്കളുടെ പ്രകൃതിയിലേക്കുള്ള ഉൾക്കാഴ്ചയാണ്. മനസ്സിനെ പൂർണമായി മോചിപ്പിക്കുന്ന അവസ്ഥയാണിത്. ഇതൊരു മാനസിക സാംസ്ക്കാരമാണ് .

    ജീവിതത്തെ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല .അതേസമയം നമ്മുടെ ജീവിതവുമായി നാം കണ്ണിചേർക്കപ്പെട്ടിരിക്കുകയാണ്. മനസ്സിനെ ശുദ്ധീകരിക്കുകയാണ്. അശുദ്ധമാക്കുന്നതിൽ നിന്നു മോചിപ്പിക്കുകയാണ് .മനസ്സിൽ ഊർജ്ജവും സന്തോഷവും ശാന്തിയുമാണ് ഉണ്ടാകേണ്ടത്. എന്ത് ചെയ്യുമ്പോഴും അത് മനസ്സ് അറിയുന്നതാണ് ധ്യാനം. ഇതിനെയാണ് ബുദ്ധൻ മൈൻഡ്ഫുൾനസ് എന്നു പറയുന്നത്. ഭാവിയിലോ ഭൂതകാലത്തിലോ ഒരു പിടി ആകുലതകളുമായി അലയുന്നത് ധ്യാനമല്ല. ഈ നിമിഷത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഉയർന്ന മാനസികാവസ്ഥയിലെത്താൻ ഏതൊരു സാധാരണ മനുഷ്യനും സാധിക്കുമെന്നാണ് ബുദ്ധൻ പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളെയും ഗുരുക്കന്മാരെയും ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും ആരാധിക്കണമെന്നാണ് ബുദ്ധൻ്റെ ഉപദേശം .ആരാധിക്കുന്നത് അമ്പലം പണിതുകൊണ്ടല്ല; ഒരുവൻ അവന്റെ ചുമതലകൾ നിറവേറ്റിയാൽ മതി.  അപ്പോൾ സ്വന്തം ചുമതലകൾ നിർവഹിക്കുകയും അതിൽ നിന്നു ആനന്ദം കണ്ടെത്തുകയും ചെയ്യുകയാണെങ്കിൽ അത് ധ്യാനമാണ്.

    ജീവിതസൗഖ്യം നേടാൻ നാലു കാര്യങ്ങൾ ബുദ്ധൻ നിർദ്ദേശിക്കുന്നു. ഒന്ന് ,ധാർമികവും ആത്മീയവുമായ  കാര്യങ്ങളിൽ വിശ്വാസമുണ്ടായിരിക്കണം .രണ്ട്, ചതി, മോഷണം ,മായം ചേർക്കൽ തുടങ്ങിയവയിലൂടെ ജീവിതത്തെ നശിപ്പിക്കുന്നതിൽ നിന്നു വിട്ടുനിൽക്കണം.മൂന്ന് ,സമ്പത്തിനോടു താൽപര്യമില്ലാതെ, യാതൊന്നും പ്രതീക്ഷിക്കാതെ ദാനം ചെയ്യണം. നാല്, ആത്യന്തികസത്യത്തെ അറിയാൻ ശ്രദ്ധിക്കണം. യാതനകൾ ഇല്ലാതാക്കാനുള്ള ജ്ഞാനമാണത്. മനുഷ്യൻ പാപിയാണെന്നു ബുദ്ധൻ ചിന്തിച്ചിട്ടില്ല. തെറ്റുകൾ ചെയ്യുന്നതിനു കാരണം അജ്ഞതയാണ്.

    മനസിലേക്കു നോക്കൂ 

    ചലിക്കാതെ നിന്ന് നമ്മെ  ചലിപ്പിക്കുന്ന ഒരു ശക്തിയില്ല.ചലനം മാത്രമേയുള്ളു. ജീവിതം തന്നെയാണ് ചലനം. ജീവിതവും ചലനവും രണ്ടല്ല.  മരണാനന്തരം ,ബുദ്ധൻ ഒരു പറുദീസയോ സ്വർഗ്ഗരാജ്യമോ വാഗ്ദാനം ചെയ്തിട്ടില്ല .എന്നാൽ മരണാനന്തരവും നമുക്ക് ജീവിതമുണ്ട്, നാം നശിക്കുന്നില്ല എന്നാണ് അദ്ദേഹത്തിൻ്റെ വാദം .വാൽപോല രാഹുല പറയുന്നു:'ചിന്തയ്ക്ക് പിറകിൽ ചിന്തിക്കുന്ന ഒരാളില്ല. ചിന്ത തന്നെയാണ് ചിന്തിക്കുന്നയാൾ. നിങ്ങൾ ചിന്തയെ ഒഴിവാക്കിയാൽ ചിന്തിച്ചയാളിനെ കാണാനാകില്ല.'
    സ്വയം ബോധത്തിൽനിന്നു ഒഴിഞ്ഞു നിന്നതുകൊണ്ടാണ് കലാകാരന്മാർക്ക് മഹത്തായ കലാസൃഷ്ടികളിലേർപ്പെടാനാവുന്നത്.  സൃഷ്ടികർത്താവ് തൻ്റെ പ്രവർത്തനത്തിൽ സ്വയം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. വർത്തമാനത്തിൽ ജീവിക്കുന്നതിന്റെ ഉന്നതമായ തലമാണിത്. മനുഷ്യൻ അവൻ്റെ മനസ്സിനെ ഒരു കണ്ണാടിയിൽ എന്നപോലെ നോക്കാൻ തുടങ്ങിയാൽ ബുദ്ധിസത്തിലേക്കുള്ള വാതിൽ തുറന്നു എന്നർത്ഥം. പലപ്പോഴും നമുക്ക് അതിനു കഴിയുന്നില്ല. നമ്മൾ ചിന്തകളെ പേടിക്കുന്നു. എന്നാൽ അതിനെ അഭിമുഖീകരിക്കാനുള്ള ധൈര്യം നാം നേടേണ്ടിയിരിക്കുന്നു.

    ഇംഗ്ലീഷ് എഴുത്തുകാരൻ എച്ച്.ജി. വെൽസ് എഴുതി:'ബുദ്ധനിൽ നമ്മൾ കാണുന്നത് വളരെ തെളിഞ്ഞ ഒരു മനുഷ്യനെയാണ് .അദ്ദേഹം പ്രകാശത്തിനായി പോരാടുകയാണ്. ബുദ്ധൻ ഒരു മിത്തല്ല ;വ്യക്തമായ ഒരു മനുഷ്യനാണ്. മനുഷ്യനു ഒരു പ്രാപഞ്ചികഭാവം നൽകുകയാണ് ബുദ്ധൻ ചെയ്തത്. ആധുനികമായ മിക്ക ആശയങ്ങളും ബുദ്ധനിൽ കാണാം. നമ്മുടെ ദുരിതങ്ങൾക്കും അതൃപ്തികൾക്കും കാരണം സ്വാർത്ഥതയാണ്.മനുഷ്യനു ശാന്തത വേണമെങ്കിൽ ഇന്ദ്രിയസുഖം തേടിയുള്ള യാത്ര അവസാനിപ്പിക്കുകയാണ് വേണ്ടത്.
    അപ്പോൾ അവൻ ഒരു വലിയ മേഖലയിലേക്ക് ഉയരും. 

    അസ്തിത്വചിന്ത 

    ഒരു ബാഹ്യശക്തിയുടെയോ ആത്മാവിന്റെയോ ദൈവത്തിന്റെയോ ഉന്നതമായ അധികാരകേന്ദ്രത്തിന്റെയോ സഹായമില്ലാതെ തന്നെ മനുഷ്യനു ഉന്നതമായ അവസ്ഥ പ്രാപ്യമാണെന്നു ബുദ്ധൻ പഠിപ്പിച്ചു.മനുഷ്യനു എത്രവേണമെങ്കിലും ഉയരാം; അവനാണ് അത് തീരുമാനിക്കേണ്ടത്. ദുരിതത്തിൽ നിന്നു കരകയറാൻ അവൻ വിചാരിക്കണം .മനുഷ്യനിലുള്ള വിശ്വാസമാണത്.മനുഷ്യൻ ആത്മവിശ്വാസവും ഉത്തരവാദിത്വവും നേടുകയാണ് വേണ്ടതെന്ന പാഠമാണ് ബുദ്ധൻ നൽകുന്നത്. ജീവിതം ദു:ഖവും നിരാശയുമാണെന്നും അതുകൊണ്ടു എല്ലാം അർത്ഥരഹിതമാണെന്നുമല്ല ബുദ്ധൻ പറഞ്ഞത്. ജീവിതത്തിനു അർത്ഥം കൊടുക്കുകയാണ് മനുഷ്യൻ്റെ വിധി.ഈ നിമിഷത്തിൽ ,നമ്മുടെ ശരീരത്തിൽ മാനസികമായ ഊർജം നശിക്കുകയും വീണ്ടും ഉണ്ടാകുകയുമാണ് ചെയ്യുന്നതെന്ന തത്ത്വമാണിതിൽ അടങ്ങിയിരിക്കുന്നത്. ഈ നിമിഷം കഴിഞ്ഞാൽ മറ്റൊന്നാണ്. 
    ഈ നിമിഷം മരിക്കുന്നു; അടുത്ത നിമിഷത്തിൽ വീണ്ടും ജനിക്കുന്നു .

    ബുദ്ധിസം ആധുനികതയാണ്.അത് മനുഷ്യനെയും ലോകത്തെയും വിശ്വദർശനം ചെയ്യുന്നു. മനുഷ്യൻ നിരന്തരമായി മാറണമെന്ന ആഹ്വാനമാണ് അതിലുള്ളത് .മനുഷ്യനിൽ മാറ്റത്തിനുള്ള അനിയന്ത്രിതമായ ശക്തിയുണ്ട് .മനുഷ്യനെ എഴുതി തള്ളാൻ കഴിയില്ല. മനുഷ്യനിലെ ശക്തി  ഉപയോഗിക്കുമ്പോഴാണ് ഒരവൻ  വിമോചിപ്പിക്കപ്പെടുന്നത്. അവൻ്റെ  അസ്തിത്വത്തെക്കുറിച്ചുള്ള എല്ലാ തത്ത്വചിന്തകളും ബുദ്ധനിൽ ചെന്നെത്തും. മനുഷ്യൻ തന്നിൽ വന്നുചേർന്ന ചരിത്രപരവും നരവംശശാസ്ത്രപരവുമായ തിന്മകളിൽ നിന്നു മോചനം നേടാൻ ഓരോ നിമിഷവും പ്രവർത്തിക്കണമെന്നു പറയുന്നതിലെ നവീനത ഒരിക്കലും അപ്രസക്തമാകുന്നില്ല. 

    രജതരേഖകൾ 

    1)ഹെൻറി റൂസോയുടെ വിഖ്യാതമായ 'നാടോടി സ്ത്രീയുടെ ഉറക്കം' എന്ന ചിത്രത്തെക്കുറിച്ച് പ്രൊഫ.കാട്ടൂർ നാരായണപിള്ള എഴുതിയിരിക്കുന്നു (പ്രഭാവം ,ജനുവരി).ആ കലാകാരൻ്റെ നൂറ്റി എൺപതാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ലേഖനം .ഈ ചിത്രം അമൂർത്തമല്ല. എന്നാൽ റിയലിസവുമല്ല.തൻ്റെ ഗിറ്റാർ അരികിൽ വച്ച് ഒരു ഗ്രാമീണ സ്ത്രീ തെരുവിൽ ക്ഷീണിതയായി ഉറങ്ങുകയാണ്.അവരുടെ അടുത്ത് ഒരു സിംഹം പ്രത്യക്ഷപ്പെട്ടിരിക്കുന്നു .എല്ലാത്തിനും സാക്ഷിയായി ചന്ദ്രബിംബത്തെയും കാണാം. അമൂർത്ത ചിത്രത്തിൽ നിന്നു  നമുക്ക് ഇതുപോലുള്ള ഫീൽ കിട്ടുകയില്ല. കേരളത്തിലെ ചിത്രകാരന്മാർ ഇപ്പോഴും അമൂർത്തകലയിൽ അഭിരമിക്കുന്നത് ഒരു നല്ല പ്രവണതയല്ല. യാഥാർത്ഥ്യത്തെ ധ്വംസിക്കുകയോ അന്ധാളിപ്പിക്കുകയോ ചെയ്യുകയാണ് കലാകാരന്റെ മൗലികമായ കടമ. അപ്പോഴാണ് സൗന്ദര്യാനുഭൂതിയിലേക്ക് പ്രവേശിക്കുന്നത്. യാഥാർത്ഥ്യം എങ്ങനെ ഉരുത്തിരിയുന്നു എന്ന ചോദ്യമാണ് ഒരു ചിത്രത്തിൽ ഉയരുന്നത്. എന്നാൽ അതിൻ്റെ  ഉത്തരം ചിത്രകാരനൊപ്പം കാണിയും
    അന്വേഷിക്കുകയാണ്. 

    2)ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ കവിത 'അവിചാരിതം'(എഴുത്ത്, ഫെബ്രുവരി) നിർവ്വികാരമായ ,പൊട്ടി പഞ്ചറായ ഒരു കാവ്യഭാഷയെ പ്രത്യാനയിക്കുകയാണ് .കാലത്തിൻ്റെ സൂചനകൾ ,ഭാഷകൾ ,ആംഗ്യങ്ങൾ, മനോരോഗങ്ങൾ, വിശ്ലേഷണങ്ങൾ എന്നിവ വായിച്ചു മനസ്സിലാക്കാൻ കഴിവില്ലാത്ത കവിയാണ് ദിവാകരൻ വിഷ്ണുമംഗലം. ഈ വരികൾ നോക്കുക :

    'ഹൃദയത്തിൽനിന്നു നിനവുകൾ സ്വപ്ന-
    നിറങ്ങൾ ചാലിച്ചുമറഞ്ഞ സന്ധ്യയിൽ
    വരുവാനുള്ളതു കൊടുംരാവാണെന്ന- തറിയാമെങ്കിലും കിനാവു ചൂഴുന്നു.'

    എന്തൊരു തകർന്ന ഭാഷയാണിത് !.ഈ ഭാഷ ഇന്നത്തെ ഒരു സമൂഹത്തിനു മുമ്പിൽ കാണിക്കാൻ കൊള്ളില്ല. രചനയിൽ സ്വന്തം ഭാഷ സൃഷ്ടിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു കവി മനസ്സിലാക്കണം. ഹൃദയത്തിൽനിന്നു നിനവുകൾ, സ്വപ്നനിറങ്ങൾ, ചാലിച്ചു മറഞ്ഞ സന്ധ്യ, കൊടും രാവ്, കിനാവ് ചൂഴുന്നു ... ഇതിൽ ഒന്നു പോലും ഈ കവിക്ക് അവകാശപ്പെട്ട പദപ്രയോഗങ്ങളല്ല. ഏതു തെരുവിലും ഈ കാവ്യഭാഷ വാങ്ങാൻ കിട്ടും. അല്ലെങ്കിൽ ഒരു കാവ്യച്ചന്തയുടെ തെരുവിലെ ഓടയ്ക്കരികിൽനിന്നു പെറുക്കിയെടുക്കാവുന്ന വാങ്മയങ്ങളാണ് ഇതെല്ലാം .ഈ കാലത്ത് ഇതൊക്കെ എന്തിനു എഴുതുന്നുവെന്നു മനസ്സിലാകുന്നില്ല. കവിത ഒരു പുറപ്പാടാണ് .അത് തിരിച്ചുവരാനാകാത്ത വിധം അപരിചിതത്വത്തെയാണ് തേടുന്നത്. പക്ഷേ ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ കവിതയിൽ അതൊന്നും കാണാനാവുന്നില്ല.

    3)മലയാളത്തിലെ വാരികകളിൽ എഴുതുകയോ ,ഇവിടുത്തെ എഴുത്തുകാരെ അറിയുകയോ ,ചരിത്രം മനസിലാക്കുകയോ ഒന്നും വേണ്ട ,ഒറ്റയടിക്ക് മലയാള എഴുത്തുകാർക്ക് ആദ്യ കൃതികൊണ്ടു തന്നെ ദേശീയ ,അന്തർദേശീയ പുരസ്കാരങ്ങൾ നേടാൻ കഴിയുമെന്നു തെളിഞ്ഞിരിക്കുകയാണ്. ഒരുമ്പെട്ടാൽ ദേശീയത താഴെ വരും. ചിലർ സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം നീന്തിയിട്ടു പോലും രക്ഷയില്ല. 

    4)മറ്റുള്ളവരെ സുഖിപ്പിക്കാൻ വേണ്ടി യാതൊന്നും ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നു ചിന്തിക്കാൻ ധൈര്യം ഉണ്ടാകുമ്പോഴാണ് ഒരു കലാകാരൻ തൻ്റെ യഥാർത്ഥ പ്രതിഭ കണ്ടെത്തുന്നതെന്നു ഫ്രഞ്ച് കലാചരിത്രകാരനായ ആന്ദ്രേ മാൽറോ പറഞ്ഞു. ഇതിൻ്റെയർത്ഥം ഒരു കലാസൃഷ്ടി കാണുകയോ ആസ്വദിക്കുകയോ ചെയ്യുന്നത് പാപമാണ് എന്നല്ല; വെറുതെ സന്തോഷിപ്പിക്കാൻ വേണ്ടി മനപ്പൂർവം  ശ്രമിക്കുന്നവരെ ഉദ്ദേശിച്ചാണ്  അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കലാകാരൻ്റെ ജോലി കലാപരമായ സൗന്ദര്യം ആവിഷ്കരിക്കുകയാണ്. അതിനിടയിൽ ഇൻഷുറൻസ് ഏജൻറിനെ പോലെ വിനയത്തോടെയും ഉദാരതയോടെയും പെരുമാറി കാണികളെ കൂട്ടേണ്ടതില്ല എന്നാണ് അദ്ദേഹം അർത്ഥമാക്കുന്നത് .

    5)പി.എ.ബക്കർ കമ്പനീനദി  ചുവന്നപ്പോൾ ,ചാരം ,മണിമുഴക്കം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തപ്പോൾ അത്തരം പ്രശ്നങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രേക്ഷകരുടെ ഒരു യുവനിരയുണ്ടായിരുന്നു. ഇപ്പോൾ കലയിലെ യുവത്വം എവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. എല്ലാവരും മാമൂലുകളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. നിലവിലുള്ള അവസ്ഥയോടു ,അനീതിയോടു പ്രതിഷേധിക്കുന്ന യുവജനങ്ങളെ കാണാനില്ല. ഇപ്പോൾ യുവാക്കൾ പ്രതിഷേധിക്കുന്നത് ഹോട്ടലിൽ ഭക്ഷണം കിട്ടാൻ താമസിക്കുമ്പോഴാണ്.  

    6)ഫ്രഞ്ച് സാഹിത്യകാരനും ചിന്തകനുമായ ഷാങ് പോൾ സാർത്ര്  പറഞ്ഞു: 'കല പ്രകോപനം സൃഷ്ടിക്കണം. അത് നമ്മുടെ കാഴ്ചപ്പാടുകളെയും ലോകവീക്ഷണത്തെയും ചോദ്യം ചെയ്യുന്നതിനു നമ്മെത്തന്നെ വെല്ലുവിളിക്കണം.'
    ഇതാണ് കലയുടെ പ്രയോജനമെന്നാണ് സാർത്ര് വിശദീകരിച്ചത്. കല കെട്ടിക്കിടന്നു നശിക്കുന്ന ജലാശയമല്ല;അത് പൊരുതുന്ന കൈകളാണ്.

    അക്ഷരജാലകം /എം.കെ.ഹരികുമാർ(march 10, 2025)

     




    നരേന്ദ്രഭൂഷൺ വർണം ,ധർമ്മം എന്നിവയെക്കുറിച്ച് 


    രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ എപ്പോഴും മുഴങ്ങിനിൽക്കുന്ന പദമാണ് ധർമ്മം. നീതിന്യായവ്യവസ്ഥയ്ക്കുമപ്പുറം ഒരു വ്യക്തി സ്വയം പാലിക്കുന്ന മറ്റൊരു മൂല്യവ്യവസ്ഥയാണിത്. ധാർമ്മികമായി ശരിയാകാതെ ജീവിതം ശരിയാവുകയില്ലെന്നു പറയുന്ന ജ്ഞാനികളുണ്ട്. ഏത് വിധത്തിലും അതിജീവിക്കുന്നത് ധർമ്മഭ്രംശമാണെന്നു വിലയിരുത്തുന്നവരുണ്ട്. അല്ലെങ്കിൽ അതിജീവനത്തിനു വേണ്ടി ധർമ്മത്തെ ഉപേക്ഷിക്കാമെന്നു ചിന്തിക്കുന്നവരുണ്ട്.ഈ ചർച്ചകൾക്ക് അവസാനമില്ല. 'മഹാഭാരത'ത്തിൽ ധർമ്മം ഒരു കഥാപാത്രത്തെ പോലെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. ക്രൂരകൃത്യം ചെയ്യുന്നവരും ധർമ്മത്തെപ്പറ്റി പറയുന്നത് കേൾക്കാം. ഭീഷ്മരെയും അർജുനനെയും കർണനെയും ധർമ്മം പഠിപ്പിക്കേണ്ട സാഹചര്യം വരുന്നുണ്ട്. ഓരോ വിഭാഗവും അവരവരുടെ ധർമ്മത്തെപ്പറ്റി പറയുന്നു.ഭാരതത്തിലെ  അടിസ്ഥാനലിഖിതങ്ങളിൽ ധർമ്മം എങ്ങനെയാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതെന്നു അറിയുന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് വാദകോലാഹലങ്ങൾ കൊണ്ട് കലുഷിമായ ഈ  അന്തരീക്ഷത്തിൽ. ധർമ്മം ജാതി,മത ചിന്തകൾക്കപ്പുറത്ത് ഒരു മനുഷ്യൻ്റെ ശുദ്ധവും യുക്തവുമായ നീതിബോധത്തെയും സഹാനുഭൂതിയെയുമാണ് ഉൾക്കൊള്ളുന്നത്. 

    വേദപണ്ഡിതനായ നരേന്ദ്രഭൂഷൻ്റെ 'ധർമ്മപാഠങ്ങൾ' എന്ന പുസ്തകത്തിൽ ധർമ്മത്തിന്റെ വൈദികമായ അർത്ഥതലങ്ങൾ ചോദ്യോത്തര രൂപത്തിൽ വിവരിക്കുന്നുണ്ട്.അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വേദങ്ങളിലെ മന്ത്രങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള സത്യസന്ധമായ വിലയിരുത്തലുകളുമുണ്ട്. സൂക്തങ്ങളെയാണ് അദ്ദേഹം ഉദാഹരിക്കുന്നത്. സൂക്തം എന്നാൽ നല്ലവരുടെ നല്ല വാക്ക് എന്നാണർത്ഥം. ആചാര്യ നരേന്ദ്രഭൂഷൺ വൈദിക മണ്ഡലത്തിൽ നിന്നു ലഭിച്ച ആചാര്യ പദവി ഉപേക്ഷിച്ചയാളാണ്. ചതുർവേദ സംഹിത എന്ന ബൃഹത്ഗ്രന്ഥത്തിൻ്റെ സംശോധനം, 10 ഉപനിഷത്തുകളുടെ വ്യാഖ്യാനം, നാലു ദർശനങ്ങൾക്ക് വ്യാഖ്യാനം, സാമവേദം, യജുർവേദം, ഋഗ്വേദം ,അഥർവവേദം എന്നിവയിൽ ഓരോന്നിൽ നിന്നും 101 മന്ത്രങ്ങളുടെ വ്യാഖ്യാനം എന്നിവ അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട സംഭാവനകളാണ്.

    ദൈവം എല്ലാവരുടേതും 

    വൈദിക സമ്പ്രദായത്തിൽ ഗുരുകുലം സ്ഥാപിച്ച നരേന്ദ്രഭൂഷൺ ജീവിച്ചിരിക്കെ 50 കൃതികൾ പ്രസിദ്ധീകരിച്ചു. ചിലർ അപ്രസക്തമായ പുസ്തകങ്ങള ഉദ്ധരിച്ച് ജാതിയെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും  തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്താണ് വേദങ്ങളിൽ പറഞ്ഞിരിക്കുന്നതെന്നു അറിയാൻ ശ്രമിക്കാത്തവരുണ്ട്. ജാതിചിന്ത കലശലായുള്ളവർ തങ്ങളുടെ അതിരുവിട്ട താല്പര്യങ്ങൾക്ക് വേണ്ടി അബദ്ധങ്ങൾ പ്രമാണങ്ങളെന്ന വ്യാജേന അവതരിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ നരേന്ദ്രഭൂഷൺ തൻ്റെ പതിറ്റാണ്ടുകൾ നീണ്ട പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായി ഭാരതത്തിൻ്റെ യഥാർത്ഥമായ ജ്ഞാനത്തെ അടുത്തറിഞ്ഞ വ്യക്തിയായതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ ഇവിടെ ശ്രദ്ധ നേടുന്നത്. 

    വേദങ്ങൾ സൃഷ്ടിച്ചത് മനുഷ്യനന്മയ്ക്കു വേണ്ടിയാണെന്നു ഈശാവാസ്യ ഉപനിഷത്തിൻ്റെ വ്യാഖ്യാനത്തിൽ അദ്ദേഹം അറിയിക്കുന്നുണ്ട്. വേദങ്ങളെല്ലാം മനുഷ്യർക്കു വേണ്ടിയുള്ളതാണ്. അത് ഒരു പ്രത്യേക വിഭാഗത്തിൻ്റേതല്ല .അതുപോലെ  ദൈവത്തെക്കുറിച്ചുള്ള വേദസങ്കല്പം ദൈവം എല്ലാവരുടെയും പിതാവ് എന്ന താണ്. ദൈവം ഒരു വിഭാഗത്തിന്റെ മാത്രമല്ല .യജൂർവേദത്തിൻ്റെ ഇരുപത്തിയാറാം അദ്ധ്യായത്തിലെ രണ്ടാമത്തെ മന്ത്രത്തിൽ പറയുന്നത് എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയാണ് വേദങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നാണ്.
    സ്മൃതികളിൽ പ്രധാനമായുള്ള മനുസ്മൃതിയിൽ പിൽക്കാലത്ത് ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതായി നരേന്ദ്രഭൂഷൺ എഴുതുന്നുണ്ട് .അത് ഒഴിവാക്കി പഠിക്കണമെന്നാണ് അദ്ദേഹത്തിൻ്റെ മതം. 

    ധർമ്മം എന്നാൽ എന്ത് എന്ന  ചോദ്യത്തിനു നരേന്ദ്രഭൂഷൺ നല്കുന്ന ഉത്തരം ഇതാണ്: നല്ല പ്രവൃത്തികൾ ചെയ്യുന്നതാണ് ധർമ്മം. ധർമ്മം ആചരിക്കുന്നതുകൊണ്ട് മാത്രമേ സത്യമായ സുഖം ലഭിക്കുകയുള്ളൂ. വ്യാസൻ്റെ വീക്ഷണത്തിലുള്ള ധർമ്മം  ഇതാണ്:'ധരിക്കുന്നതാണ് ധർമ്മം. പദാർത്ഥങ്ങളെയെല്ലാം ധരിക്കുന്നത് ധർമ്മമാണ്. എല്ലാവരുടെയും ഉന്നതിക്ക് കാരണമാകുന്നത്, സ്നേഹം കൊണ്ട് അന്യോന്യം സഹകരിപ്പാൻ കഴിയുന്നത് അതിനെയത്രേ ധർമ്മമെന്നു പറയേണ്ടത്. സമൂഹത്തിനു ഹാനിയുണ്ടാക്കിയതും മനുഷ്യരെ അന്യോന്യം ഭിന്നിപ്പിച്ചതുമായ ആചാരങ്ങൾ ,അനുഷ്ഠാനങ്ങൾ, ജാതിവ്യത്യാസങ്ങൾ ഇവയൊന്നും ധർമ്മമല്ല." വൈശേഷിക ദർശനശാസ്ത്രത്തിൽ കണാദ മഹർഷി പറയുന്നു ,ധർമ്മം ലൗകികമായ ഉന്നതിയും അവസാനിക്കാത്ത ആനന്ദവും ലഭിക്കുന്ന പ്രവൃത്തിയാണെന്ന് .ധർമ്മത്തിന് 10 ലക്ഷണങ്ങളാണുള്ളത്: ദൃഢനിശ്ചയം, ക്ഷമ, ഏകാഗ്രത, അന്യരുടെ ധനം അപഹരിക്കാതിരിക്കുക ,ശാരീരികവും മാനസികവുമായ ശുചിത്വം, ഇന്ദ്രിയനിയന്ത്രണം, ബുദ്ധിയെ നിലനിർത്തുക, വിദ്യ നേടുക ,സത്യം പറയുക, കോപിക്കാതിരിക്കുക എന്നിവയാണത്.

    ബ്രാഹ്മണനു ഗുണമാണ് മൂല്യം 

    ആരാണ് ബ്രാഹ്മണൻ എന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൺ ഇങ്ങനെ ഉത്തരം നൽകുന്നു: 'പഠിച്ച സത്യം പ്രചരിപ്പിക്കുക, ധർമ്മം ഉപദേശിക്കുക, പരോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക. സത്യം ,ദാനം ,ക്ഷമ, തപസ്സ്   തുടങ്ങിയ ഗുണങ്ങളില്ലെങ്കിൽ അയാൾ  ബ്രാഹ്മണനല്ല. ബ്രാഹ്മണനു കുലമല്ല, ഗുണമാണ് പ്രധാനം. അതേസമയം ഏതു കുലത്തിൽ പിറന്നവരാണെങ്കിലും വയറ്റു പിഴപ്പിനു വേണ്ടി അലയുന്നവരെയാണ് ശൂദ്രരായി കാണുന്നത്. ശൂദ്രർ: ശുചാദ്രവതി ഇതി ശൂദ്ര:- ദു:ഖത്തിൽ ദ്രവിക്കുന്നവനാണ് ശൂദ്രൻ .

    ചാതുർവർണ്യത്തെക്കുറിച്ചുള്ള അന്ധത നീക്കുന്ന പ്രസ്താവന ഇതാണ് : 'ഗുണം ,കർമ്മം ,സ്വഭാവം എന്നിവയനുസരിച്ച് തിരഞ്ഞെടുക്കുന്നതിന്റെ പേരാണ് വർണം. ഒരുവൻ വരിക്കുന്നതാണ് അവൻ്റെ വർണം. വരിക്കുന്നതിനാൽ വർണം .ബ്രാഹ്മണർ ,ക്ഷത്രിയര്‍, വൈശ്യർ ,ശൂദ്രർ എന്നിങ്ങനെ നാലുവർണം. വർണവ്യവസ്ഥ ജാതി വ്യവസ്ഥയല്ല. വർണവ്യവസ്ഥയെ അധർമികളായ സ്വാർത്ഥികൾ ജാതിവ്യവസ്ഥയാക്കിയതാണ്. പ്രയത്നിച്ചു ഗുണങ്ങൾ തേടുന്നവനെയാണ് വേദത്തിൽ ബ്രാഹ്മണൻ എന്നു വിശേഷിപ്പിക്കുന്നത്.ഹരിജനങ്ങളിലും ഗിരിവർഗ്ഗക്കാരിലും ഗുണകർമ്മമനുസരിച്ച് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രർ  ഉണ്ടെന്നാണ് നരേന്ദ്രഭൂഷൺ എഴുതുന്നത്. മനുഷ്യരിൽ ഗുണങ്ങളുടെ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളുണ്ടെന്നു യജുർവേദത്തിൽ പറഞ്ഞിരിക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

    ശൂദ്രനായി ജനിച്ചയാളിനു ബ്രാഹ്മണനാകാമോ എന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൺ ഇങ്ങനെ ഉത്തരം നൽകുന്നു: "ശൂദ്രകുലത്തിൽ ജനിച്ചയാൾ വിദ്വാനും ധർമ്മാത്മാവും സദാചാരിയും ത്യാഗിയും  തപസ്വിയുമായി അധ്യാപകൻ, ഉപദേഷ്ടാവ് മുതലായ ജോലികൾ സ്വീകരിച്ചാൽ അയാൾ ബ്രാഹ്മണനാണ്.  എന്നാൽ ബ്രാഹ്മണകുലത്തിൽ  ജനിച്ചവൻ അധർമ്മിയും ദുരാചാരിയും സ്വാർത്ഥിയുമായാൽ അയാൾ ശൂദ്രനിലും താഴെ മ്ലേച്ഛനാണ് .'

    വർണവും ജാതിയും ഒന്നല്ല 

    ഇന്നത്തെ ജനാധിപത്യയുഗത്തിൽ ,സമത്വത്തിന്റെ കാലഘട്ടത്തിൽ ചാതുർവർണ്യ വിഭജനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയും കാണാനാവില്ല. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും സഹകരിക്കുന്നത്. ഭരണഘടനയാണ് സംരക്ഷണം നൽകുന്നത്. ഉയർന്ന തൊഴിലുള്ളവർ തീരെ താഴെയുള്ള വിഭാഗങ്ങളോട് വിവാഹബന്ധം സ്ഥാപിക്കുകയില്ല.സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വത്തിന്റെ ദുഷിച്ചഫലങ്ങൾ ഇപ്പോഴും  നിലനിൽക്കുന്നു എന്നാണ് ഇതു  കാണിക്കുന്നത് .ജാതിയെക്കുറിച്ചുള്ള മിഥ്യകൾ വിളിച്ചറിയിക്കുന്ന പ്രസ്താവനയാണ് നരേന്ദ്രഭൂഷൻ്റേത്. അദ്ദേഹം ഗൗതമ മഹർഷിയുടെ ന്യായദർശനത്തെ ഉദ്ധരിച്ച് ഇങ്ങനെ എഴുതുന്നു: "വർണവും ജാതിയും ഒന്നല്ല. മനുഷ്യരിൽ ഒരു ജാതിയും രണ്ടു ഉപജാതികളും മാത്രമേയുള്ളൂ. മനുഷ്യൻ എന്ന ജാതി ;ആണ് ,പെണ്ണ് എന്നീ ഉപജാതികൾ .കാഴ്ചയിൽ തിരിച്ചറിയാവുന്നതായിരിക്കണം ജാതി .മനുഷ്യജാതിയെ കണ്ടാലറിയാം .ആൺ പെൺ ഭേദവും ആകൃതി കൊണ്ടറിയാം. ആകൃതിയാണ് ജാതിയുടെ ചിഹ്നം എന്നു ഗൗതമ മഹർഷി പറയുന്നു. ഈ ജാതി മാറ്റാൻ ആർക്കും കഴിയുകയില്ല. കുതിര കഴുതയാവുകയില്ല .മനുഷ്യൻ കരടിയാവുകയില്ല .ജന്മംകൊണ്ടാണ് ജാതി തിരിച്ചറിയുന്നത്. നായ, പൂച്ച, പശു, പക്ഷി, പാറ്റ, എലി എന്നിവയെല്ലാം ജന്മം കൊണ്ട് അതതിന്റെ ജാതിയിൽപ്പെടുന്നു. അതിനു മാറ്റം ഉണ്ടാവുകയില്ല.' ഇതാണ് ആധികാരികമായ ഭാരതീയ കാഴ്ചപ്പാട്. ഇതിൽ മായം ചേർക്കുന്നവരുണ്ടാകാം. അധികാരവും സമ്പത്തും നിലനിർത്താൻ ശക്തന്മാർ ഏത് ഉപായവും സ്വീകരിക്കും. അതുകൊണ്ട് അത് ഒരു നിയമമോ ആചാരമോ ആവുകയില്ല .

    ഇതിനെല്ലാമപ്പുറത്ത് വ്യാസൻ ഭൃഗുവിന്‍റെയും ധർമ്മപുത്രരുടെയും ഭാഷണം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: 'സത്യം ,ദാനം, ക്ഷമ,സൽസ്വഭാവം മുതലായ ലക്ഷണങ്ങൾ ബ്രാഹ്മണകുലത്തിൽ പിറന്നവനു ഇല്ലെങ്കിൽ അയാൾ ബ്രാഹ്മണനല്ല. ശൂദ്രകുലത്തിൽ പിറന്നവനു ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവൻ ശൂദ്രനുമല്ല. ജാതി ,ധർമ്മം, സനാതന ധർമ്മം തുടങ്ങിയ വിഷയങ്ങളിലുള്ള അവ്യക്തത മാറ്റാൻ ഈ പ്രസ്താവന ധാരാളമാണ്.

    തീർത്ഥം ഉള്ളിൽ 

    'ഒരു ജാതി ഒരു മതം ഒരു ദൈവ'മാണ് തൻ്റെ സനാതനധർമ്മമെന്നു ശ്രീനാരായണഗുരു പറയുന്നതിൽ ഇത് അടങ്ങിയിട്ടുണ്ട് .മനുഷ്യത്വവും ആത്മീയ സഹവർത്തിത്വവും ദൈവികമായ ആയിത്തീരലുമാണ് മഹത്വമെന്നാണ് ഗുരു അർത്ഥമാക്കുന്നത്. ഗുണത്തെ അടിസ്ഥാനമാക്കി വർണം നിശ്ചയിക്കാമെന്ന വേദ കാഴ്ചപ്പാടിനോടു ഗുരു വിയോജിക്കുന്നുണ്ട്: 'ഗുണകർമ്മങ്ങളിൽ സ്ഥായിയായി ഒന്നും ഇല്ലല്ലോ. അത് എപ്പോഴും മാറിക്കൊണ്ടിരിക്കും. അപ്പോൾ പിന്നെ വർണം എങ്ങനെ നിശ്ചയിക്കാമെന്നാണ്' ഗുരു ചോദിക്കുന്നത് .ഗുരുവിൻ്റെ ജാതി നിഷേധത്തിൽ ജാതീയമായി നിർണയിച്ചിട്ടുള്ള തൊഴിലുകളിൽ നിന്നു വിമോചനം നേടാനുള്ള ആഹ്വാനവും അടങ്ങിയിരിക്കുന്നു. തലമുറകളായി ഒരേ തൊഴിൽ തന്നെ ചെയ്യുന്നവർക്ക് ഈ ലോകത്തെക്കുറിച്ച് യാതൊന്നും  അറിയാത്ത സാഹചര്യമുണ്ടെന്നു ഗുരു പറഞ്ഞിട്ടുണ്ട് .

    ഭൂതം ,പ്രേതം, പിശാച് ,രക്ഷസ്സ് എന്നെല്ലാം പറയുന്നത് എന്താണെന്ന ചോദ്യത്തിനു നരേന്ദ്രഭൂഷൻ്റെ മറുപടി ഇതാണ്:'ഭൂതം എന്നു വച്ചാൽ  കഴിഞ്ഞുപോയത്. ഇനി വരാത്തത് എന്നർത്ഥം .പ്രേതം ശവശരീരമാണ്. പിശാച് ശുദ്ധിയില്ലാത്തവരുടെയും ശവം ഭക്ഷിക്കുന്നവരുടെയും പര്യായമാണ് .രക്ഷസ് മായാജാലം കൊണ്ടെന്നപോലെ നാമാരും കാണാതെ വന്നു നമ്മെ ആക്രമിക്കുന്ന കൃമികൾ, കീടങ്ങൾ രോഗാണുക്കൾ മുതലായവയുടെ പേരാണ്.'

    തീർത്ഥം എന്ന ആശയത്തെക്കുറിച്ച് അബദ്ധം നിറഞ്ഞ ചിന്തകളാണ് പലരും പ്രചരിപ്പിക്കുന്നത്.ജലത്തിൽ മുങ്ങുക എന്നത് പ്രതീകാത്മകമാണ്. നരേന്ദ്രഭൂഷൻ 'മഹാഭാരത'ത്തിൽ തീർത്ഥത്തെക്കുറിച്ച് പറഞ്ഞത് വിശദീകരിക്കുന്നുണ്ട്:'സത്യതീർത്ഥം, ക്ഷമാതീർത്ഥം, ഇന്ദ്രിയനിഗ്രഹതീർത്ഥം , ബ്രഹ്മചര്യതീർത്ഥം, അഹിംസാതീർത്ഥം ,സർവ്വഭൂതദയാതീർത്ഥം ,ആർജ്ജവതീർത്ഥം, ഉത്തമപുരുഷതീർത്ഥം എന്നിവയാണത്. ജലത്തിൽ കുളിക്കുമ്പോഴല്ല ശുദ്ധി നേടുന്നത്. പ്രവൃത്തിയിലാണ് തീർത്ഥം .സത്യവും ക്ഷമയും തീർത്ഥമാണ് .സത്യം പറയുന്നതും ക്ഷമ ശീലിക്കുന്നതും തീർത്ഥമാണ്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നത് തീർത്ഥമാണ്. ബ്രഹ്മചര്യം എന്നാൽ വലുതും മഹത്തായതും എന്നർത്ഥം.  മഹത്തായ രീതിയിൽ പ്രവർത്തിക്കുന്നതാണ് തീർത്ഥം. അഹിംസ പാലിക്കുന്നത് തീർത്ഥമാണ്. ചുരുക്കത്തിൽ ഉത്തമമനുഷ്യനാകുന്നതാണ് തീർത്ഥം. തീർത്ഥമെന്നാൽ വിശുദ്ധസ്നാനമാണ് .ജലം ശുദ്ധികരിക്കാനുള്ളതാണ്.  ആന്തരികമായ ശുദ്ധീകരണമാണ് തീർത്ഥം. സദ്പ്രവൃത്തിയുടെ ജലാശയത്തിൽ മുങ്ങി ശുദ്ധി നേടുക എന്നതാണ് ഇതിൻ്റെ പൊരുൾ . ആ ജലാശയമാകട്ടെ ഉള്ളിലാണ്. 

    രജതരേഖകൾ 

    1)നമ്മുടെ എഴുത്തുകാർ മറ്റുള്ളവരെക്കുറിച്ച് ഒന്നും എഴുതാറില്ല.  ആത്മവിശ്വാസക്കുറവുള്ളതുകൊണ്ട് പദവികൾ എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കും. എന്നാൽ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായ സൽമാൻ റുഷ്ദി മറ്റു എഴുത്തുകാരുടെ രചനകൾ വായിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്യാറുണ്ട്. സമകാലിക ലോകത്ത് റുഷ്ദിയെപ്പോലെ മറ്റു എഴുത്തുകാരുടെ കൃതികളെക്കുറിച്ച് എഴുതിയവർ വിരളമായിരിക്കും. ആർതർ മില്ലർ ,എഡ്വേർഡ് സെയ്ദ് ,ജെ എം. കൂറ്റ്സെ തുടങ്ങിയവരെക്കുറിച്ച് റുഷ്ദി എഴുതിയ ലേഖനങ്ങളും യാത്രാവിവരണങ്ങളുമടങ്ങിയ പുസ്തകമാണ് 'സ്റ്റെപ്പ് എക്രോസ് ദിസ് ലൈൻ'. റുഷ്ദി ഒരു ആഗോള സാഹിത്യകാരനാണെന്നു വിളിച്ചു പറയുന്ന പുസ്തകമാണിത്. 

    2)ജിജോ തച്ചൻ എഴുതിയ കവിതകളുടെ സമാഹാരമാണ് 'മരണവീട്ടിലെ കവർച്ച'(വീസീ തോമസ് എഡിഷൻ).സമകാലിക കവിതയുടെ തീക്ഷ്ണമായ പരിസരമാണ് ജിജോയുടെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. 'രാത്രികളെ കാമിച്ച് നഷ്ടമാക്കിയ പുലരികൾ', 'പ്രണയവും കാമവും കൈകൾ കോർത്ത്' എന്നിങ്ങനെ വെട്ടിത്തുറന്നു എഴുതുന്ന ശൈലിയാണ് ഈ കവിയുടേത്.'പുണ്യവും പാപവും' എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:

    'നമ്മളീ ചെയ്യുന്നത് കൊടും പാപം
    അതിനാൽ നമുക്കീയുറകൾ ധരിക്കാം.
    ഇതിനുള്ളിൽ പാപത്തിനു നിർദ്ദയം സഞ്ചരിക്കാം.
    അകത്തും പുറത്തും ആരോരുമറിയാതെ
    പൊറുത്തു കൊള്ളും ദൈവം 
    അവൻ കനിയല്ലാതെ 
    ഉറ നിരോധിച്ചിട്ടില്ലല്ലോ.
    പിന്നെ, നിയമത്തിന്റെ വാൾ -
    അത് ഉറയിൽക്കിടന്നു തന്നെ തുരുമ്പെടുത്തോളും .
    അകത്തു ചെല്ലാത്തതും പുറത്തുവരാത്തതുമായ പാപം 
    നമ്മുടെ പുണ്യം തന്നെ.'

    ഇങ്ങനെ നിശിതമായി വിമർശിക്കാനും വിലയിരുത്താനും കവിക്കു കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.

    3)പ്രശസ്ത സംഗീതസംവിധായകൻ എൽ.പി.ആർ വർമ്മയെക്കുറിച്ച് മകൾ ശോഭാവർമ്മ എഴുതിയ 'സ്വർണത്തിളക്കമുള്ള സംഗീതം'(പ്രഭാതരശ്മി, മാർച്ച്) എന്ന ലേഖനത്തിൽ 'അച്ഛനെക്കുറിച്ച്  ആലോചിക്കുമ്പോൾ സൂര്യതേജസ്സോടെ വേദിയിലിരുന്നു താളമിട്ടു പാട്ടുപാടുന്ന ആ രൂപമാണ് മനസ്സിൽ വരുന്നതെന്നു' കുറിക്കുന്നുണ്ട്. മലയാള സിനിമാസംഗീതശാഖയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എൽ.പി.ആർ വർമ്മ. അദ്ദേഹത്തിൻ്റെ  'അജ്ഞാതസഖി ആത്മസഖി' എന്ന ഒറ്റ ഗാനം മതി ആ പ്രതിഭയുടെ ആഴം  മനസ്സിലാക്കാൻ.

    4)പ്രമുഖ പത്രാധിപരായ അമ്പാട്ട് സുകുമാരൻ നായർ തന്റെ ഓർമ്മകൾ എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നു. 'മംഗളത്തിന്റെ കഥ എന്റെയും'(സെൻ ബുക്സ് )എന്നാണ് പുസ്തകത്തിൻ്റെ പേര് .ഒരുകാലത്ത് ആളുകളെ വായനയിലേക്ക് ആകർഷിക്കുന്നതിൻ്റെ പതിനെട്ടടവും വശത്താക്കിയ പത്രാധിപരായിരുന്നു അദ്ദേഹം.എപ്പോഴും സൗമ്യമായി പെരുമാറുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്തതാണ് അമ്പാട്ടു സുകുമാരൻ നായരുടെ മഹത്വം .അമ്പാട്ട് മനുഷ്യനന്മയുടെ അടയാളമാണ്. അദ്ദേഹത്തിൽ കാപട്യമില്ല, ഭാഷയിലും .

    5)എഴുതാൻ ഒന്നുമില്ലാത്തപ്പോൾ, ഒരു കഥ എന്ന പേരിൽ പതിനഞ്ചും ഇരുപതും പേജുകൾ എഴുതുന്നവരെ കണ്ടിട്ടുണ്ട് .കൃത്രിമമായി എഴുതരുത്. മഹാനായ നാടകകൃത്ത് എഡ്വേർഡ്  ആൽബി പറഞ്ഞു:'എഴുതാൻ ഒന്നുമില്ലെങ്കിൽ നിശ്ശബ്ദത പാലിക്കുക. നിശ്ശബ്ദതയ്ക്ക് ചില സമയങ്ങളിൽ മഹത്തായ സൗന്ദര്യമുണ്ട്.'

    6)പ്രേമത്തിനുവേണ്ടി മരിക്കുന്നതിനേക്കാൾ വലിയ ഒരു പദവി വേറെയില്ലെന്നു കൊളമ്പിയൻ നോവലിസ്റ്റ് ഗാർസിയ മാർകേസ് 'ലൗ ഇൻ ദ് ടൈം ഓഫ് കോളറ' എന്ന കൃതിയിൽ പറയുന്നുണ്ട്. പതിറ്റാണ്ടുകൾക്കു മുൻപ്  കേരളത്തിൽ വിശുദ്ധപ്രേമമുണ്ടായിരുന്നു .പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെടുകയാണെങ്കിൽ , ഇഷ്ടപ്പെട്ടവളെ പ്രേമിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടുന്നവരുണ്ടായിരുന്നു. സത്യമാണിത്. അവർ താടി വളർത്തുമായിരുന്നു. വിവാഹം വേണ്ടെന്നു വയ്ക്കുന്നവരുണ്ടായിരുന്നു. അവർ തങ്ങളുടെ നഷ്ടപ്രണയത്തെ തേടി സിനിമാതിയേറ്ററിൽ പോയി പ്രണയരംഗങ്ങൾ കാണുമായിരുന്നു. പൊയ്പോയ ആ പ്രേമവസന്തത്തിനു സലാം.

    7)ഓർമ്മകളെക്കുറിച്ച് നടക്കുമുണ്ടാക്കുന്ന ഒരു പ്രസ്താവന ചെയ്തത് ഫ്രഞ്ച് എഴുത്തുകാരൻ മാർസൽ പ്രൂസ്താണ്. 'കഴിഞ്ഞ കാലങ്ങളിലെ നിമിഷങ്ങൾ നിശ്ചലമായിരിക്കുകയല്ല; അത് ഓർമ്മയിൽ നിലനിൽക്കുകയും ഭാവിയിലേക്ക് സഞ്ചരിക്കുകയുമാണ്.'
    നാം വളരുന്തോറും ആ ഓർമ്മകളും നമ്മോടൊപ്പം വളരുന്നു, വീണ്ടും വീണ്ടും പുതുക്കിക്കൊണ്ട്.