അക്ഷരജാലകം /മെട്രൊ വാർത്ത http://epaper.metrovaartha.com/2495541/Metrovaartha-Life-Kozhikode/05-01-2020#page/2/1/ക്ലിക്ക്
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Showing posts with label column. Show all posts
Showing posts with label column. Show all posts
Monday, January 6, 2020
അക്ഷരജാലകം /മെട്രൊ വാർത്ത
അക്ഷരജാലകം /മെട്രൊ വാർത്ത http://epaper.metrovaartha.com/2495541/Metrovaartha-Life-Kozhikode/05-01-2020#page/2/1/ക്ലിക്ക്
Saturday, May 1, 2010
manifesto -9
എന്റെ മാനിഫെസ്റ്റോ -9
ബദൽ ആത്മീയത
എം. കെ ഹരികുമാർ
സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ് സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത് സ്വയംപര്യാപ്തവുമാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്
മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ് ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ.
സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ് ആദ്യം ഉപേക്ഷിക്കേണ്ടത് . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ തീവ്രമായി സത്യത്തെ തേടുന്നു എന്ന് മനസ്സിലാക്കുക. ഒരു രാജ്യത്തെയോ പ്രസ്ഥാനത്തെയോ സംഭവത്തെയോ, വ്യക്തിയെയോ മനസ്സിലാക്കുന്നത് അവയുടെ ചരിത്രത്തെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാണെന്ന ചിന്തത്തന്നെ അർത്ഥശൂന്യമാണ്. സാഹിത്യപരമായ അർത്ഥസൂചനകൾ ഇവിടെയാണ് തലനീട്ടുന്നത്. റഷ്യയെ വിലയിരുത്തുന്നത് അതിന്റെ ചരിത്രത്തെയല്ല, സാഹിത്യത്തെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് ഒരെഴുത്തുകാരൻ പറഞ്ഞത് ഇതെല്ലാം ഉൾക്കൊണ്ടിട്ടാണ്. കാൽപനികമോ യഥാർത്ഥമോ ആധുനികമോ ആയ സാഹിത്യസമീപനങ്ങൾക്കെല്ലാം അവയുടേതായ ആത്മീയതയുണ്ട്. അത് ഹൃദയവികാരങ്ങളുടെയും ചിന്തകളുടെയും സ്വകാര്യവും സ്വതന്ത്രവുമായ പഥങ്ങൾ നിർമ്മിച്ചെടുക്കുന്നതാണ്. ആത്മാവിനെ സംബന്ധിച്ച ചിന്തകളല്ല ഇവിടെ ആത്മീയത. ശരീരത്തിന്റെയും നന്മതിന്മകളുടെയും ഭൗതികതയുടെയും വ്യാമോഹങ്ങളുടെയും വ്യഥകളുടെയും സകലചിന്തകളും ആത്മീയമായ സ്വരം അവശേഷിപ്പിക്കുന്നുണ്ടെന്നോർക്കണം. ഇത് തിരിച്ചറിയുകയാണ് പ്രധാനം. അല്ലെങ്കിൽ ഇത് തിരിച്ചറിയുന്നതാണ് സർഗശേഷി. ഈശ്വരനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ആത്മീയതയെന്ന് സാഹിത്യം എത്ര അനായാസമാണ് തിരിച്ചറിയുന്നത്! മാത്രമല്ല, സാഹിത്യത്തിലെ ആത്മീയത സ്വതന്ത്രമായി നിരന്തരം നവീകരിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ആത്മീയത എന്നത് ബ്രാഹ്മണ പൗരോഹിത്യം നൽകുന്നതല്ല. അത് അന്ധവിശ്വാസങ്ങളല്ല. ഓരോരുത്തരും പരമസത്യത്തെ അന്വേഷിക്കുന്ന രീതിയാണത്. നമ്മുടെ സാഹിത്യത്തിലെല്ലാം ശ്രീരാമന്റെ ദുഃഖം അഗാധമായി വിലയം കൊണ്ടിട്ടുണ്ട്. നമ്മുടെ ആത്മീയ വ്യവസ്ഥ എന്നത് ശ്രീരാമന്റെ സർവാതിശായിയായ ദുഃഖവും പരിത്യാഗവും കൂടിച്ചേർന്നതാണ്. ഇത് സാത്വികമായ ഒന്നിനെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്ന ആത്മസത്തയുമാണ്. പ്രപഞ്ചത്തിലെ പ്രാചീനമായ ഓരോ ജീവിയുടെപോലും മാനസികഘടന നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ അടക്കം ചെയ്തിട്ടുണ്ട്. ഓരോ അവസരത്തിൽ അത് പുറത്തേക്കുവരാൻ ബദ്ധപ്പെടുന്നു. അബോധത്തിലെ ഈ ആത്മീയ ധാതുസമ്പത്ത് സാഹിത്യം അസംസ്കൃതശേഖരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സകല ആതുരതകളുടെയും
നൂറ്റാണ്ടുകളായുള്ള സംഘർഷത്തിൽ നിന്നാണ് ഇന്നത്തെ ആത്മീയതയും രൂപപ്പെടേണ്ടത്. അതിനാണ് സർഗശേഷി വേണ്ടത്. നമുക്ക് ലളിതമായി കടന്നുപോകാനും രമിക്കാനും ഉള്ള ഉപാധിയായി സാഹിത്യത്തെ സമീപിക്കുമ്പോൾ ഈ ആത്മീയതയുടെ നദീതടം നഷ്ടമാകുന്നു.
ഇന്നത്തെ സാഹിത്യത്തിന്റെ ആത്മീയത സങ്കീർണ്ണമാണ്. അത് ഭൗതികതയെയും ആത്മീയ മുൻവിധികളെയും (മതപരമായ അർത്ഥത്തിൽ) മറികടക്കുന്ന ദർശനവുമാണ്. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ആത്മീയതയല്ല ഇത്. സങ്കീർണ്ണമായ രൂപഘടനയുള്ള ഒരു ഉരഗം ഇഴഞ്ഞ് ഭൂമിയിൽ നിർമ്മിക്കുന്ന പാടുകൾപോലും മനുഷ്യനു വിസ്മയമാണ്. ഉരഗം സ്വയമറിയാത്ത ഏതോ കലയുടെ നിർമ്മിതിയിൽപ്പോലും വ്യാപരിക്കുന്നു. ആ 'ചിത്രപ്പണിയിൽ' നിഗൂഢമായിട്ടുള്ള ആത്മത്വരകൾ അജ്ഞാതമാണ്. ഇത് ജീവിതത്തിന്റെ ദുരൂഹതയാണ്. മനുഷ്യനും ഇത് ബാധകമാണ്. അവൻ അറിയാത്ത എത്രയോ ആത്മത്വരകൾ അവന്റെ വകയായി മറ്റുള്ളവരുടെ മനസ്സുകളിലും വീടുകളിലും നിശ്ശബ്ദതകളിലും ചിത്രീകരിക്കപ്പെടുന്നു. എത്രയെത്ര മനുഷ്യബന്ധങ്ങളുടെ, ജീവിതാവസ്ഥകളുടെ ഇനിയും അദൃശ്യമായ പാറ്റേണുകൾ നമ്മുടെ മനസ്സുകൾ പേറുന്നു. നാം വീടുകളിൽ വിന്യസിച്ചിരിക്കുന്ന വസ്തുക്കളുടെ പ്രത്യേക സ്ഥിതിയിൽ, കോണുകളിൽ, ആത്മാവിന്റെ ഏതെല്ലാമോ സാമുദ്രികമുദ്രകൾ വീണുകിടക്കുന്നു. അവസാനിക്കാത്ത ഈ വിസ്മയങ്ങൾ ആത്മീയതയാണ്. മനുഷ്യനെ സംബന്ധിച്ച് അവന്റെ ആത്മീയത സ്വന്തം ശരീരത്തിന് വെളിയിലും തേടേണ്ടതുണ്ട്. പുഴുവിൽ, ഇലയിൽ, ചെടിയിൽ, ആകാശത്തിൽ എല്ലാം അതുണ്ട്. സാഹിത്യം ഇതിനെയെല്ലാം സംയോജിപ്പിക്കുന്നു. സമീചീനമായ അർത്ഥത്തിലേക്ക് നയിക്കുന്നു.മറ്റൊരുരീതിയിൽ പറഞ്ഞാൽ അർത്ഥങ്ങളെ നശിപ്പിക്കുകയും പുതിയവയെ നിർമ്മിക്കുകയും ചെയ്യുകയാണ്
മനുഷ്യനെമാത്രം കേന്ദ്രീകരിക്കാതെ സകലതിനെയും സ്വാംശീകരിച്ചു കൊണ്ടാണ് ഇന്നത്തെ സാഹിത്യം അതിന്റെ ആത്മീയത കണ്ടെത്തുന്നത്. അതിന് അതിരുകളില്ലെന്ന് അറിയുക. ഭൗതികജീവിതത്തിനുപോലും അതിന്റേതായ അഭൗമതലമുണ്ട്. പക്ഷേ നാം പലപ്പോഴും ദൈവത്തിന്റെയും പ്രേതത്തിന്റെയും പല നാമങ്ങളിൽ ഇങ്ങനെയുള്ള ആഭിമുഖ്യങ്ങളെ നിഗൂഢവൽക്കരിക്കുന്നു . വാസ്തവത്തിൽ സാധാരണജീവിതത്തിന്റെ അതിരുകളുള്ള അനുഭവങ്ങളെയും വ്യാവഹാരിക ജീവിതത്തിന്റെ ഭാഗമായി കാണണം. മനുഷ്യന് 'അഭൗമം' എന്ന അനുഭവംതന്നെ വസ്തുക്കളിന്മേലുള്ള സവിശേഷമായ ജീവിതമാണ്. ഇതും ആത്മീയതയാണ്. ഭൗതികതയുടെയും മതപരമായ ആത്മീയതയുടെയും ചിന്താധാരകൾ രണ്ട് വ്യത്യസ്ത സംഗതികളല്ല. ഈശ്വരനെക്കുറിച്ചുള്ള വിചാരംപോലും സാഹിത്യത്തിൽ മതാത്മകമല്ലാത്ത ആത്മീയതയാണ്. 'വണ്ടിക്കാളകളുടെ നിർവേദം' എന്ന പ്രയോഗം നോക്കുക .
മതാത്മകപദം മതേതരമായ ആത്മീയധാരയിലേക്കു തിരിയുന്നു. മതങ്ങളിൽനിന്ന് വേറിട്ട ഈശ്വരനെ തേടാനുള്ള സാഹിത്യത്തിന്റെ ശ്രമം പുതിയ ആത്മീയതയുടെ ഭാഗമാണ്. സമ്പ്രദായിക ആത്മീയതയ്ക്കു ബദലാണിത്. ഇതിൽ വിവിധ വൈജ്ഞാനികശാഖകളുമായി ബന്ധപ്പെട്ട പദങ്ങൾ നവ്യമായ
അർത്ഥസൂചനകളുമായി പുനരവതരിക്കുന്നത് നാം കാണുന്നു. ആശയങ്ങളെ അവയുടെ മാതൃശാഖയിൽനിന്ന് വേർപെടുത്തി പുതിയ സംയോജനം സാദ്ധ്യമാക്കണം. മതങ്ങൾക്കും അവയുടെ സൂക്ഷ്മതകളിൽ മാത്രം ഊന്നിക്കൊണ്ട് നവീനമായ ഭാവതലം നൽകുമ്പോഴാണ് ഇത് സാധിക്കുന്നത്. നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയതയാണിത്. ഒരിടത്ത് തുടങ്ങി ഒരിടത്ത് അവസാനിക്കുന്നതല്ല ഈ ആത്മീയത. അനന്തമായ ചിന്തയുടെ വിവിധ പാറ്റേണുകളാണ് പ്രാധാന്യം നേടുന്നത്. ഇതിന് ആത്യന്തികമായി ഏകസ്വഭാവമാണുള്ളത്. ലോകത്തിന്റെ അഭൗമതലത്തെ സംബന്ധിച്ച അന്വേഷണം മതത്തിന്റെ കുത്തകയല്ല. മനുഷ്യൻ ജീവിക്കുന്ന ഓരോ നിമിഷത്തിലും അവന് ആത്മീയതയുണ്ട്. ഓരോ ജീവിക്കും ഇതുണ്ട്. വേദാന്തത്തിനും യുക്തിവാദത്തിനും ബദലായി രൂപപ്പെടുന്ന ഏത് ചിന്താശകലവും സാഹിത്യത്തിന്റെ ആത്മീയതയ്ക്ക് ഉണർവ്വ്വ് നൽകുന്നു. ഞാനിതിനെ നവ അദ്വൈതദർശനം എന്ന് വിളിക്കുന്നു.
ശരീരത്തിന്റെ ചലനങ്ങളിലൂടെ നാം അനുഭവിച്ചറിയുന്ന സത്യങ്ങൾ ആത്മീയമായ സത്യങ്ങൾതന്നെയാണ്. ആത്യന്തികമായ ആത്മാവ് എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ഇവിടെ ആത്മീയത. ഭൗതികതയോ ആത്മീയതയോ വേർതിരിക്കപ്പെടുന്നതുപോലും തികച്ചും യുക്തിഹീനമായ, സങ്കുചിതമായ സംഗതിയാണ്. ആ വ്യത്യാസങ്ങൾക്കപ്പുറത്ത് ജീവിതം പരന്നൊഴുകുന്നു. അതിന്റെ അഗാധതകൾ നൽകുന്ന അറിവുകൾ ഈ ലോകത്തിലെ സകല ജീവിതങ്ങളുമായി സംവദിക്കാൻ നമ്മെ പ്രാപ്തനാക്കുന്നു. അതുകൊണ്ടാണ് വണ്ടിക്കാളകളുടെ നിർവ്വേദത്തെപ്പറ്റി എഴുത്തുകാർ ചിന്തിച്ചുതുടങ്ങുന്നത്. സ്വന്തം വഴികളിൽ അന്വേഷിച്ച ലോകത്തിന്റെ വൈരുദ്ധ്യങ്ങളകറ്റി ഭേദങ്ങളെ മറികടന്ന് സാക്ഷാത്കരിക്കുന്ന ദർശനമാണ് നവാദ്വൈതം. ഇത് സകല തത്ത്വശാസ്ത്രങ്ങളോടും മതങ്ങളോടും വിധേയത്വമില്ലാതെതന്നെ ദർശനങ്ങളുടെ ന്യൂക്ലിയസുകൾ ഉപയോഗിച്ച് പുതിയ അർത്ഥ സമന്വയങ്ങൾ സാധ്യമാക്കുന്നു. എല്ലാം ഒന്നാണ് എന്ന് പറയുന്നതിനേക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ് നവാദ്വൈതം ഊന്നൽ നൽകുന്നത്. എന്നാൽ അപ്പോഴും ജീവിതത്തിനും അതിന്റെ അതീത തലങ്ങൾക്കും വൈരുദ്ധ്യം കാണുന്നുമില്ല.
ബദൽ ആത്മീയത
എം. കെ ഹരികുമാർ
സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ് സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത് സ്വയംപര്യാപ്തവുമാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്
മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ് ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ.
സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ് ആദ്യം ഉപേക്ഷിക്കേണ്ടത് . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ തീവ്രമായി സത്യത്തെ തേടുന്നു എന്ന് മനസ്സിലാക്കുക. ഒരു രാജ്യത്തെയോ പ്രസ്ഥാനത്തെയോ സംഭവത്തെയോ, വ്യക്തിയെയോ മനസ്സിലാക്കുന്നത് അവയുടെ ചരിത്രത്തെയോ മതത്തെയോ അടിസ്ഥാനപ്പെടുത്തിയാണെന്ന ചിന്തത്തന്നെ അർത്ഥശൂന്യമാണ്. സാഹിത്യപരമായ അർത്ഥസൂചനകൾ ഇവിടെയാണ് തലനീട്ടുന്നത്. റഷ്യയെ വിലയിരുത്തുന്നത് അതിന്റെ ചരിത്രത്തെയല്ല, സാഹിത്യത്തെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് ഒരെഴുത്തുകാരൻ പറഞ്ഞത് ഇതെല്ലാം ഉൾക്കൊണ്ടിട്ടാണ്. കാൽപനികമോ യഥാർത്ഥമോ ആധുനികമോ ആയ സാഹിത്യസമീപനങ്ങൾക്കെല്ലാം അവയുടേതായ ആത്മീയതയുണ്ട്. അത് ഹൃദയവികാരങ്ങളുടെയും ചിന്തകളുടെയും സ്വകാര്യവും സ്വതന്ത്രവുമായ പഥങ്ങൾ നിർമ്മിച്ചെടുക്കുന്നതാണ്. ആത്മാവിനെ സംബന്ധിച്ച ചിന്തകളല്ല ഇവിടെ ആത്മീയത. ശരീരത്തിന്റെയും നന്മതിന്മകളുടെയും ഭൗതികതയുടെയും വ്യാമോഹങ്ങളുടെയും വ്യഥകളുടെയും സകലചിന്തകളും ആത്മീയമായ സ്വരം അവശേഷിപ്പിക്കുന്നുണ്ടെന്നോർക്കണം. ഇത് തിരിച്ചറിയുകയാണ് പ്രധാനം. അല്ലെങ്കിൽ ഇത് തിരിച്ചറിയുന്നതാണ് സർഗശേഷി. ഈശ്വരനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ആത്മീയതയെന്ന് സാഹിത്യം എത്ര അനായാസമാണ് തിരിച്ചറിയുന്നത്! മാത്രമല്ല, സാഹിത്യത്തിലെ ആത്മീയത സ്വതന്ത്രമായി നിരന്തരം നവീകരിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ ആത്മീയത എന്നത് ബ്രാഹ്മണ പൗരോഹിത്യം നൽകുന്നതല്ല. അത് അന്ധവിശ്വാസങ്ങളല്ല. ഓരോരുത്തരും പരമസത്യത്തെ അന്വേഷിക്കുന്ന രീതിയാണത്. നമ്മുടെ സാഹിത്യത്തിലെല്ലാം ശ്രീരാമന്റെ ദുഃഖം അഗാധമായി വിലയം കൊണ്ടിട്ടുണ്ട്. നമ്മുടെ ആത്മീയ വ്യവസ്ഥ എന്നത് ശ്രീരാമന്റെ സർവാതിശായിയായ ദുഃഖവും പരിത്യാഗവും കൂടിച്ചേർന്നതാണ്. ഇത് സാത്വികമായ ഒന്നിനെ ലക്ഷ്യം വച്ച് സഞ്ചരിക്കുന്ന ആത്മസത്തയുമാണ്. പ്രപഞ്ചത്തിലെ പ്രാചീനമായ ഓരോ ജീവിയുടെപോലും മാനസികഘടന നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ അടക്കം ചെയ്തിട്ടുണ്ട്. ഓരോ അവസരത്തിൽ അത് പുറത്തേക്കുവരാൻ ബദ്ധപ്പെടുന്നു. അബോധത്തിലെ ഈ ആത്മീയ ധാതുസമ്പത്ത് സാഹിത്യം അസംസ്കൃതശേഖരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സകല ആതുരതകളുടെയും
നൂറ്റാണ്ടുകളായുള്ള സംഘർഷത്തിൽ നിന്നാണ് ഇന്നത്തെ ആത്മീയതയും രൂപപ്പെടേണ്ടത്. അതിനാണ് സർഗശേഷി വേണ്ടത്. നമുക്ക് ലളിതമായി കടന്നുപോകാനും രമിക്കാനും ഉള്ള ഉപാധിയായി സാഹിത്യത്തെ സമീപിക്കുമ്പോൾ ഈ ആത്മീയതയുടെ നദീതടം നഷ്ടമാകുന്നു.
ഇന്നത്തെ സാഹിത്യത്തിന്റെ ആത്മീയത സങ്കീർണ്ണമാണ്. അത് ഭൗതികതയെയും ആത്മീയ മുൻവിധികളെയും (മതപരമായ അർത്ഥത്തിൽ) മറികടക്കുന്ന ദർശനവുമാണ്. മനുഷ്യനെ കേന്ദ്രീകരിച്ചുള്ള ആത്മീയതയല്ല ഇത്. സങ്കീർണ്ണമായ രൂപഘടനയുള്ള ഒരു ഉരഗം ഇഴഞ്ഞ് ഭൂമിയിൽ നിർമ്മിക്കുന്ന പാടുകൾപോലും മനുഷ്യനു വിസ്മയമാണ്. ഉരഗം സ്വയമറിയാത്ത ഏതോ കലയുടെ നിർമ്മിതിയിൽപ്പോലും വ്യാപരിക്കുന്നു. ആ 'ചിത്രപ്പണിയിൽ' നിഗൂഢമായിട്ടുള്ള ആത്മത്വരകൾ അജ്ഞാതമാണ്. ഇത് ജീവിതത്തിന്റെ ദുരൂഹതയാണ്. മനുഷ്യനും ഇത് ബാധകമാണ്. അവൻ അറിയാത്ത എത്രയോ ആത്മത്വരകൾ അവന്റെ വകയായി മറ്റുള്ളവരുടെ മനസ്സുകളിലും വീടുകളിലും നിശ്ശബ്ദതകളിലും ചിത്രീകരിക്കപ്പെടുന്നു. എത്രയെത്ര മനുഷ്യബന്ധങ്ങളുടെ, ജീവിതാവസ്ഥകളുടെ ഇനിയും അദൃശ്യമായ പാറ്റേണുകൾ നമ്മുടെ മനസ്സുകൾ പേറുന്നു. നാം വീടുകളിൽ വിന്യസിച്ചിരിക്കുന്ന വസ്തുക്കളുടെ പ്രത്യേക സ്ഥിതിയിൽ, കോണുകളിൽ, ആത്മാവിന്റെ ഏതെല്ലാമോ സാമുദ്രികമുദ്രകൾ വീണുകിടക്കുന്നു. അവസാനിക്കാത്ത ഈ വിസ്മയങ്ങൾ ആത്മീയതയാണ്. മനുഷ്യനെ സംബന്ധിച്ച് അവന്റെ ആത്മീയത സ്വന്തം ശരീരത്തിന് വെളിയിലും തേടേണ്ടതുണ്ട്. പുഴുവിൽ, ഇലയിൽ, ചെടിയിൽ, ആകാശത്തിൽ എല്ലാം അതുണ്ട്. സാഹിത്യം ഇതിനെയെല്ലാം സംയോജിപ്പിക്കുന്നു. സമീചീനമായ അർത്ഥത്തിലേക്ക് നയിക്കുന്നു.മറ്റൊരുരീതിയിൽ പറഞ്ഞാൽ അർത്ഥങ്ങളെ നശിപ്പിക്കുകയും പുതിയവയെ നിർമ്മിക്കുകയും ചെയ്യുകയാണ്
മനുഷ്യനെമാത്രം കേന്ദ്രീകരിക്കാതെ സകലതിനെയും സ്വാംശീകരിച്ചു കൊണ്ടാണ് ഇന്നത്തെ സാഹിത്യം അതിന്റെ ആത്മീയത കണ്ടെത്തുന്നത്. അതിന് അതിരുകളില്ലെന്ന് അറിയുക. ഭൗതികജീവിതത്തിനുപോലും അതിന്റേതായ അഭൗമതലമുണ്ട്. പക്ഷേ നാം പലപ്പോഴും ദൈവത്തിന്റെയും പ്രേതത്തിന്റെയും പല നാമങ്ങളിൽ ഇങ്ങനെയുള്ള ആഭിമുഖ്യങ്ങളെ നിഗൂഢവൽക്കരിക്കുന്നു . വാസ്തവത്തിൽ സാധാരണജീവിതത്തിന്റെ അതിരുകളുള്ള അനുഭവങ്ങളെയും വ്യാവഹാരിക ജീവിതത്തിന്റെ ഭാഗമായി കാണണം. മനുഷ്യന് 'അഭൗമം' എന്ന അനുഭവംതന്നെ വസ്തുക്കളിന്മേലുള്ള സവിശേഷമായ ജീവിതമാണ്. ഇതും ആത്മീയതയാണ്. ഭൗതികതയുടെയും മതപരമായ ആത്മീയതയുടെയും ചിന്താധാരകൾ രണ്ട് വ്യത്യസ്ത സംഗതികളല്ല. ഈശ്വരനെക്കുറിച്ചുള്ള വിചാരംപോലും സാഹിത്യത്തിൽ മതാത്മകമല്ലാത്ത ആത്മീയതയാണ്. 'വണ്ടിക്കാളകളുടെ നിർവേദം' എന്ന പ്രയോഗം നോക്കുക .
മതാത്മകപദം മതേതരമായ ആത്മീയധാരയിലേക്കു തിരിയുന്നു. മതങ്ങളിൽനിന്ന് വേറിട്ട ഈശ്വരനെ തേടാനുള്ള സാഹിത്യത്തിന്റെ ശ്രമം പുതിയ ആത്മീയതയുടെ ഭാഗമാണ്. സമ്പ്രദായിക ആത്മീയതയ്ക്കു ബദലാണിത്. ഇതിൽ വിവിധ വൈജ്ഞാനികശാഖകളുമായി ബന്ധപ്പെട്ട പദങ്ങൾ നവ്യമായ
അർത്ഥസൂചനകളുമായി പുനരവതരിക്കുന്നത് നാം കാണുന്നു. ആശയങ്ങളെ അവയുടെ മാതൃശാഖയിൽനിന്ന് വേർപെടുത്തി പുതിയ സംയോജനം സാദ്ധ്യമാക്കണം. മതങ്ങൾക്കും അവയുടെ സൂക്ഷ്മതകളിൽ മാത്രം ഊന്നിക്കൊണ്ട് നവീനമായ ഭാവതലം നൽകുമ്പോഴാണ് ഇത് സാധിക്കുന്നത്. നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയതയാണിത്. ഒരിടത്ത് തുടങ്ങി ഒരിടത്ത് അവസാനിക്കുന്നതല്ല ഈ ആത്മീയത. അനന്തമായ ചിന്തയുടെ വിവിധ പാറ്റേണുകളാണ് പ്രാധാന്യം നേടുന്നത്. ഇതിന് ആത്യന്തികമായി ഏകസ്വഭാവമാണുള്ളത്. ലോകത്തിന്റെ അഭൗമതലത്തെ സംബന്ധിച്ച അന്വേഷണം മതത്തിന്റെ കുത്തകയല്ല. മനുഷ്യൻ ജീവിക്കുന്ന ഓരോ നിമിഷത്തിലും അവന് ആത്മീയതയുണ്ട്. ഓരോ ജീവിക്കും ഇതുണ്ട്. വേദാന്തത്തിനും യുക്തിവാദത്തിനും ബദലായി രൂപപ്പെടുന്ന ഏത് ചിന്താശകലവും സാഹിത്യത്തിന്റെ ആത്മീയതയ്ക്ക് ഉണർവ്വ്വ് നൽകുന്നു. ഞാനിതിനെ നവ അദ്വൈതദർശനം എന്ന് വിളിക്കുന്നു.
ശരീരത്തിന്റെ ചലനങ്ങളിലൂടെ നാം അനുഭവിച്ചറിയുന്ന സത്യങ്ങൾ ആത്മീയമായ സത്യങ്ങൾതന്നെയാണ്. ആത്യന്തികമായ ആത്മാവ് എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചിന്തയല്ല ഇവിടെ ആത്മീയത. ഭൗതികതയോ ആത്മീയതയോ വേർതിരിക്കപ്പെടുന്നതുപോലും തികച്ചും യുക്തിഹീനമായ, സങ്കുചിതമായ സംഗതിയാണ്. ആ വ്യത്യാസങ്ങൾക്കപ്പുറത്ത് ജീവിതം പരന്നൊഴുകുന്നു. അതിന്റെ അഗാധതകൾ നൽകുന്ന അറിവുകൾ ഈ ലോകത്തിലെ സകല ജീവിതങ്ങളുമായി സംവദിക്കാൻ നമ്മെ പ്രാപ്തനാക്കുന്നു. അതുകൊണ്ടാണ് വണ്ടിക്കാളകളുടെ നിർവ്വേദത്തെപ്പറ്റി എഴുത്തുകാർ ചിന്തിച്ചുതുടങ്ങുന്നത്. സ്വന്തം വഴികളിൽ അന്വേഷിച്ച ലോകത്തിന്റെ വൈരുദ്ധ്യങ്ങളകറ്റി ഭേദങ്ങളെ മറികടന്ന് സാക്ഷാത്കരിക്കുന്ന ദർശനമാണ് നവാദ്വൈതം. ഇത് സകല തത്ത്വശാസ്ത്രങ്ങളോടും മതങ്ങളോടും വിധേയത്വമില്ലാതെതന്നെ ദർശനങ്ങളുടെ ന്യൂക്ലിയസുകൾ ഉപയോഗിച്ച് പുതിയ അർത്ഥ സമന്വയങ്ങൾ സാധ്യമാക്കുന്നു. എല്ലാം ഒന്നാണ് എന്ന് പറയുന്നതിനേക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ് നവാദ്വൈതം ഊന്നൽ നൽകുന്നത്. എന്നാൽ അപ്പോഴും ജീവിതത്തിനും അതിന്റെ അതീത തലങ്ങൾക്കും വൈരുദ്ധ്യം കാണുന്നുമില്ല.
Friday, January 15, 2010
Monday, January 11, 2010
Most widely read column
k n saileshanThe most widely read literary column in Malayalam is "Aksharajaalakam" of M.K. Harikumar.
It is read by people who are in touch with 'letters' and those who want to know about the developments in the literary world.
I read "Aksharajalakam" first the moment I get Kalakaumudi. I am, in a way, addicted to it.
I don,t know why.
I am so anxious to know what Harikumar says about a writer through his column.
I approached Harikumar to share my anxiety with him. He said of the comments made by people from different parts of the country who read "Aksharajalakam".
A woman journalist from Kottayam called Harikumar on Saturday and said:"I've to wait two more days to read your column." Kalakaumudi hits the news stands on Mondays. Another young man from Kasaragod called him and asked:"What are the things you wrote about in the coming column? I am so anxious to know about it."
Calls like these are very common now. One writer working in the Secretariate in Thiruvanandapuram wrote to Harikumar asking him to check a story he has written in a web magazine recently. When Harikumar replied to him he sent an SMS with these words:"words are few to express my ineffable gratitude. In fact today is the red-letter day in my life. How fortunate i am."
Another friend from Kollam called on Sunday amd told him:"Harikumar, tomorrow (Monday) I can read your column." Hearing this harikumar broke into a laugh.
Each week Harikumar writes 4 pages. This is Harikumar's contribution for the literature of today. He writes in a special style in these columns. It is not just a literary column alone. About the peculiarity of his columns, Harikumar said: "I seldom write with a preconceived notion that it is literature. Especially the column. My column is not meant for the writers. It is for the 'readers'. A column is not necessarry for those who think they are intellectuals. It should be readable and enjoybale even for those who are not inclined to literature. I believe my column is fulfilling the criteria. Don't expect too much savy from me. Even the literary subjects are to be dealt with in a non-literary way. Literature is there only as an under tone. One can easily follow the thoughts that are literary in everything. I try to respond to every subject which i wanted to know.
But some writers criticised Harikumar, saying that he evaluates not literature but films too. How can one avoid films as they are also a part of the contemporary experience?
Not only in India, even in the world there won't be any column like "Aksharajaalakam".
The most widely read columns in the world can be devided into two:
One, Showbiz columns prepared after interviewing celebrities.
Two, Columns about Political and Social Life.
There will not be a wide variety of subjects or independant viewpoints in any of such columns unlike "Aksharajalakam". They seldom have a philosophical or moral standards either.
"Aksharajalakam" is now being published along with the blogs of Harikumar. With this, more and more hits are received for his blogs. He has linked his blogs and column to major social networking sites like Facebook and Twitter.
Another important thing happened in the mean time. "Koottam", a Google adjudged rapidly developing regional social network, has started published his column in it. It has become a turning point. It all began with Harikumar's writing about Koottam in "Aksharajaalakam". The column was sent to about 1,75,000 readers of Koottam by its administrators. Afterwards, Harikumar was asked to write a column in Koottam on every Tuesdays.Now he writes in Koottam every Tuesdays.
Right now he is working on another book about "Khasakinte Ithihaasam". when asked about it, Harikumar said that Jyothikumar and Jayamohan of Koottam wanted me to approach Khasak once again. I wrote "Atmayaanangalude Khasak", a study on "Khasakkinte Ithihaasam", 25 years back. Approaching Khasak after 25 years again will be new experience, said Jyothikumar and Jayamohan. Their words inspired me.
For the 1, 75, 000 readers of Koottam I am sending a link of "Aksharajaalakam" along with my column for them.
One has to view this comment of Harikumar seriously. Is there any other writer who is read by such a wider numbers of readers every week? "Aksharajaalakam" is now being read as an inter-continental column rather a local column of Kerala State alone.
Most writers want their names to be mentioned either critically or approvingly by Harikumar in his flag-ship column "Aksharajaalakam". All they want is their names to be mentioned in the column by harikumar, even if he criticise them. They don't mind it. Many writers see this as a credit they get from Harikumar.
Harikumar began "Aksharajaalakam" in 1998 as weekly column on the editorial page of Kerala Kaumudi. That continued for 6 years. When Kalakaumudi relaunched its 1500 number issue, "Aksharajaalakam" was transferred into it. As severe and adamant obeservations and thoughts began to crop up through this column, it became very popular in short time.
Some said Harikumar followed M Krishnan Nair who wrote "Sahitya Varabhalam" .But Harikumar said that there is no similarities of any sort between himself and M Krishnan Nair except for a similarity of the first letter 'M' both have in their names.
"Krishnan Nair has never been an inspiration to me. I have never seen a single idea that can be borrowed from him. Even the thinking and reading do vary between us. There is no similarities in the structure of our columns. He wrote about contemporary literature. so when any one writes about literature, people began to point out similarities between them. It's only natural. Those who read carefully my columns will understand the difference."
Well known poet Chemmanam Chacko recently wrote in Kalakaumudi about Harikumar's "Aksharajaalakam". "Aksharajaalakam" is a matured column. it is proud to have such a column in the contemporary malayalam literature." This confirms Harikumar's version of story about his own writings.
It is a unique literary piece which people wait for anxiously every week. That is the column of Harikumar. Now that Harikumar is having the larget number of readers, there is no use for anyone to be jealous of Harikumar or of his column.
Readers come to "Aksharajaalakam" to learn about the latest trends in literature. It was Harikumar who wrote first about the death of 'post modernism". It was Harikumar who introduced "alter modernism" of Nicholas Boriyad, 'digi modernism" of Alan Kirby and "performatism" of Rauel Eishelman to the Malayalee readers through his column.
He interviewed them through email and introduced them to our readers here.
When Eshelman read the English version of "Aksharajaalakam" he said: "
M.K. Harikumar’s aphorisms reveal him to be a keen and critical observer of the human condition as well as a resourceful thinker who grapples with both quotidian and eternal problems. His skepticism towards many aspects of contemporary civilization is counterbalanced
by a quest for spiritual values in nature and in human life itself. In his striving to think outside the bounds of convention, he makes us aware of forces larger than ourselves.''
translation: k santhoshkumar, editor , kochi metro times
Tuesday, December 22, 2009
Thursday, December 17, 2009
Monday, December 14, 2009
Wednesday, November 25, 2009
Tuesday, November 17, 2009
Thursday, October 29, 2009
അധോമുഖമായ പ്രമാണങ്ങൾ

aathmayanangalude khasak/m k harikumar
അധോമുഖമായ പ്രമാണങ്ങൾ - 3
ഓരോ ശ്വസനവും ആരംഭിക്കുന്നത് തീക്ഷണമായ പ്രപഞ്ചസമീക്ഷയുമായാണ്. യാത്രക്കിടയിൽ ,പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്. വൈറ്റ്‌ഹെഡ് ഓർമ്മിപ്പിക്കുന്നതുപോലെ , തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ , ഒരു വിശ്വാസത്തിന്റെ യോഗാത്മക ശരീരത്തിലെത്തിച്ചേരുകയാണ്.
ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ് ചെന്നെത്തുന്നത്. "ഖസാക്കിന്റെ ഇതിഹാസത്തിലൂടെ" വിജയൻ ധാരണയുടേ യോഗാത്‌മക ശരീരത്തിൽ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റേയോ വിശ്വാസത്തിന്റേയോ ലൗകികമായ ദൃഢതയില്ലെന്നോർക്കുക. അത് സ്വകാര്യതയുടെ യോഗാത്മക ശരീരവും മൗനത്തിന്റെ അലൗകികതയുമാണ്. കൊഴിയുന്ന ഏതോ സമയ സന്ധിയിൽ വിലാപം നിറഞ്ഞ പ്രാർത്ഥനയോളം കിനിഞ്ഞിറങ്ങുന്ന നിശ്ശബ്‌ദതയിൽ നിന്നാണ് വിജയൻ ആത്മാലോചനയുടെ ധനുസ്സുകൾ സംഭരിക്കുന്നത്.
കാഴ്‌ച്ച കണ്ടു കണ്ടു വ്രണിതമായ മുഖവും അകവും ഐഹിക ലോകത്തിൽ നിരാശ്രയമായിതീരുന്നു. അർദ്ധഭ്രമത്തിന്റെ സമചിത്തതയും ഇച്ഛാശേഷിയുടെ സ്വച്ഛത നിറഞ്ഞ ഇറക്കങ്ങളും ആത്മാവിനു കൂട്ടിനു ലഭിക്കുന്നു. ഓർമ്മകൾ ഇവിടെ , വസ്തുക്കളിൽ നിന്ന് വേർപെടാതെ കുഴയുന്നു. വരും വരായ്‌കളുടെ ഓർമ്മകളിലെവിടേയോ സുപരിചിതമായിതീര്‍ന്നതാണ് ആ മാവ്. മാവ് തന്റെ ഓർമ്മയുടെ വൃക്ഷമാണ്. അതിന്റെ ഇലകൾ നിലത്തു വീഴുമ്പോൾ അത് നാഴികയുടേ പ്രതീകാത്മകമായ പ്രാപഞ്ചികാനുഭവമായിതീരുന്നു. സമയം ഇലകൾ പോലെ കൊഴിയുകയാണ്. സമയത്തിന്റെ പതനം ശ്രവിക്കുമ്പോൾ ഏറെ വ്യക്തമല്ലാത്തൊരു വചസ്സ് ശിരസ്സിൽ പതിക്കുന്നു. ഓർമ്മകൾ സ്വപ്‌നങ്ങളിലേക്കും നീങ്ങുകയാണിവിടെ. ആ വേഷവിധാനങ്ങളിൽ ഉഴലുമ്പോൾ പ്രയാണം അധോമുഖമായ മൂല്യങ്ങൾ നേടുന്നതായി മൊറാവിയ രേഖപ്പെടുത്തുന്നു. ഓർമ്മയുടെ ഭൂമിയിൽ വളർന്ന സ്വന്തം ഭൂതഗമനങ്ങൾ വിജയൻ സൃഷ്‌ടിയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. വസ്തുക്കളും മനസ്സും ഏതേതു പൊരുത്തങ്ങളിലാണെന്ന് മാത്രയിലാക്കിവെക്കാനാവില്ലെങ്കിലും ബാഹ്യാവസ്ഥയിൽ നിന്ന്` ചിത്തവും തന്നിൽ നിന്ന്` ബാഹ്യാവസ്ഥയും ഭിന്നമല്ല.
ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ് ചെന്നെത്തുന്നത്. "ഖസാക്കിന്റെ ഇതിഹാസത്തിലൂടെ" വിജയൻ ധാരണയുടേ യോഗാത്‌മക ശരീരത്തിൽ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റേയോ വിശ്വാസത്തിന്റേയോ ലൗകികമായ ദൃഢതയില്ലെന്നോർക്കുക. അത് സ്വകാര്യതയുടെ യോഗാത്മക ശരീരവും മൗനത്തിന്റെ അലൗകികതയുമാണ്. കൊഴിയുന്ന ഏതോ സമയ സന്ധിയിൽ വിലാപം നിറഞ്ഞ പ്രാർത്ഥനയോളം കിനിഞ്ഞിറങ്ങുന്ന നിശ്ശബ്‌ദതയിൽ നിന്നാണ് വിജയൻ ആത്മാലോചനയുടെ ധനുസ്സുകൾ സംഭരിക്കുന്നത്.
കാഴ്‌ച്ച കണ്ടു കണ്ടു വ്രണിതമായ മുഖവും അകവും ഐഹിക ലോകത്തിൽ നിരാശ്രയമായിതീരുന്നു. അർദ്ധഭ്രമത്തിന്റെ സമചിത്തതയും ഇച്ഛാശേഷിയുടെ സ്വച്ഛത നിറഞ്ഞ ഇറക്കങ്ങളും ആത്മാവിനു കൂട്ടിനു ലഭിക്കുന്നു. ഓർമ്മകൾ ഇവിടെ , വസ്തുക്കളിൽ നിന്ന് വേർപെടാതെ കുഴയുന്നു. വരും വരായ്‌കളുടെ ഓർമ്മകളിലെവിടേയോ സുപരിചിതമായിതീര്‍ന്നതാണ് ആ മാവ്. മാവ് തന്റെ ഓർമ്മയുടെ വൃക്ഷമാണ്. അതിന്റെ ഇലകൾ നിലത്തു വീഴുമ്പോൾ അത് നാഴികയുടേ പ്രതീകാത്മകമായ പ്രാപഞ്ചികാനുഭവമായിതീരുന്നു. സമയം ഇലകൾ പോലെ കൊഴിയുകയാണ്. സമയത്തിന്റെ പതനം ശ്രവിക്കുമ്പോൾ ഏറെ വ്യക്തമല്ലാത്തൊരു വചസ്സ് ശിരസ്സിൽ പതിക്കുന്നു. ഓർമ്മകൾ സ്വപ്‌നങ്ങളിലേക്കും നീങ്ങുകയാണിവിടെ. ആ വേഷവിധാനങ്ങളിൽ ഉഴലുമ്പോൾ പ്രയാണം അധോമുഖമായ മൂല്യങ്ങൾ നേടുന്നതായി മൊറാവിയ രേഖപ്പെടുത്തുന്നു. ഓർമ്മയുടെ ഭൂമിയിൽ വളർന്ന സ്വന്തം ഭൂതഗമനങ്ങൾ വിജയൻ സൃഷ്‌ടിയുടെ തുടക്കത്തിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. വസ്തുക്കളും മനസ്സും ഏതേതു പൊരുത്തങ്ങളിലാണെന്ന് മാത്രയിലാക്കിവെക്കാനാവില്ലെങ്കിലും ബാഹ്യാവസ്ഥയിൽ നിന്ന്` ചിത്തവും തന്നിൽ നിന്ന്` ബാഹ്യാവസ്ഥയും ഭിന്നമല്ല.
ആ ജൈവസാക്ഷാത്‌ക്കാരത്തിൽ മനസ്സിന്റെ നിലവറകളിൽ കരിങ്കാളികളും ദുർഭൂതങ്ങളും നൃത്തം വെക്കുന്നു. മിഴികളുടെ പുലരികളിൽ മിന്നിനിന്ന വേപഥു അതായിരുന്നു. അധോബോധത്തിന്റെ ജലാശയത്തിൽ നിന്ന്` ആകാശത്തിലേക്ക്` കുതിക്കുന്ന ഒരായിരം പക്ഷികൾ. അതിന്റെ ലാവണ്യ സന്ധ്യകളിൽ മതിമറന്നിരുന്നു പോകുന്ന അജ്ഞാതഹൃദയത്തിന്റെ സാന്നിദ്ധ്യം. വീണ്ടും സന്ധ്യകൾ കറുക്കുന്നു. മലയടിവാരത്തിലെന്നോ കണ്ട കാടിളക്കങ്ങളെക്കുറിച്ചും ജരാനരകൾ വീണ മാവിനെക്കുറിച്ചും ഓർക്കുമ്പോൾ മനസ്സ് ഓളം വെട്ടുന്നു.
ആ ശബ്‌ദത്തിൽ ആത്മാവിന്റെ ജൈവതാളം ,ദുഃഖഭരിതമെങ്കിലും സ്ഫുടമാവുന്നു. വരുക, ദുഃഖത്തിന്റെ ആ രക്തരൗദ്രമായ ഭാഷ ശ്രദ്ധിക്കുക.,ഒരിക്കൽ മനസ്സിൽ പറവകളെ വളർത്തുമ്പോൾ കാടും മേടും തിരഞ്ഞെടുക്കുക. വീണ്ടും വീണ്ടും മനസ്സിന്റെ ആശ്രയങ്ങളിലേക്ക് പ്രപഞ്ചത്തിന്റെ പൂമ്പൊടിയുമായി , അർദ്ധനിദ്രയിൽ ഒരു യാത്ര തുടങ്ങാം മനസ്സിന്റെ ആശ്രയസ്ഥാനങ്ങൾ ആത്യന്തിക യാഥാർത്ഥ്യമായി നിലകൊള്ളുകയാണ്. ദ്വേഷത്തിനും അധികാരത്തിനും വേണ്ടി അന്ത്യശ്വാസം വലിക്കുമ്പോൾ , ആരാണ് ഏതു ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുന്നതെന്ന് കമ്യുവിന്റെ കഥാപാത്രം ചോദിക്കുന്നതും മനസ്സിന്റെ ആശ്രയസ്ഥാനങ്ങളിൽ തന്നെ. ഏകാകിതയുടെ മൂർത്തവസ്തുവിൽ തന്നെ വന്നു മുട്ടുന്നു. അത് ഒറ്റപ്പെടലിന്റെ രഹസ്യവും വേദനാനിബിഢവുമായ പുതിയ പ്രമാണങ്ങൾ ഉയർത്തുകയാണ്. സത്യത്തിനുവേണ്ടിയു ള്ള തൃഷ്‌ണയുടെ നഗ്‌ന ബന്ധങ്ങൾ വെളിപ്പെടുകയാണ് ദിവ്യരൂപങ്ങൾ (divine objects,,,)അധോമുഖമായ പ്രമാണത്തിന്റെ സ്വരരാഗമാണുതിർത്തിടുന്നതെന്ന് സന്തായന വിചാരിച്ചുറപ്പിക്കുന്നുണ്ട്. വിജയനെ സ്പർശിച്ചു നിൽക്കുന്ന ആദ്ധ്യാത്മികമായ പ്രേരണകൾ അധോമുഖമായ പ്രമാണത്തിന്റെ നേരിലാണ് കുടികൊള്ളുന്നത്. നിമിഷം തോറും വേഷം മാറി വരുന്ന ഭൗതിക പരിതഃസ്ഥിതികളും പകലൊച്ചകളും ഏതോ വിസ്‌മൃതമായ രാത്രിപക്ഷത്തിലെ വിരഹവേദന പകരുന്നു.
ആ ശബ്‌ദത്തിൽ ആത്മാവിന്റെ ജൈവതാളം ,ദുഃഖഭരിതമെങ്കിലും സ്ഫുടമാവുന്നു. വരുക, ദുഃഖത്തിന്റെ ആ രക്തരൗദ്രമായ ഭാഷ ശ്രദ്ധിക്കുക.,ഒരിക്കൽ മനസ്സിൽ പറവകളെ വളർത്തുമ്പോൾ കാടും മേടും തിരഞ്ഞെടുക്കുക. വീണ്ടും വീണ്ടും മനസ്സിന്റെ ആശ്രയങ്ങളിലേക്ക് പ്രപഞ്ചത്തിന്റെ പൂമ്പൊടിയുമായി , അർദ്ധനിദ്രയിൽ ഒരു യാത്ര തുടങ്ങാം മനസ്സിന്റെ ആശ്രയസ്ഥാനങ്ങൾ ആത്യന്തിക യാഥാർത്ഥ്യമായി നിലകൊള്ളുകയാണ്. ദ്വേഷത്തിനും അധികാരത്തിനും വേണ്ടി അന്ത്യശ്വാസം വലിക്കുമ്പോൾ , ആരാണ് ഏതു ശക്തിയാണ് നമ്മെ ആശ്വസിപ്പിക്കുന്നതെന്ന് കമ്യുവിന്റെ കഥാപാത്രം ചോദിക്കുന്നതും മനസ്സിന്റെ ആശ്രയസ്ഥാനങ്ങളിൽ തന്നെ. ഏകാകിതയുടെ മൂർത്തവസ്തുവിൽ തന്നെ വന്നു മുട്ടുന്നു. അത് ഒറ്റപ്പെടലിന്റെ രഹസ്യവും വേദനാനിബിഢവുമായ പുതിയ പ്രമാണങ്ങൾ ഉയർത്തുകയാണ്. സത്യത്തിനുവേണ്ടിയു ള്ള തൃഷ്‌ണയുടെ നഗ്‌ന ബന്ധങ്ങൾ വെളിപ്പെടുകയാണ് ദിവ്യരൂപങ്ങൾ (divine objects,,,)അധോമുഖമായ പ്രമാണത്തിന്റെ സ്വരരാഗമാണുതിർത്തിടുന്നതെന്ന് സന്തായന വിചാരിച്ചുറപ്പിക്കുന്നുണ്ട്. വിജയനെ സ്പർശിച്ചു നിൽക്കുന്ന ആദ്ധ്യാത്മികമായ പ്രേരണകൾ അധോമുഖമായ പ്രമാണത്തിന്റെ നേരിലാണ് കുടികൊള്ളുന്നത്. നിമിഷം തോറും വേഷം മാറി വരുന്ന ഭൗതിക പരിതഃസ്ഥിതികളും പകലൊച്ചകളും ഏതോ വിസ്‌മൃതമായ രാത്രിപക്ഷത്തിലെ വിരഹവേദന പകരുന്നു.
കാവിക്കച്ച ചുറ്റിയു രവിയുടെ അലസമായ യാത്രക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഒർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്ങ്‌മൂലങ്ങളായി മനസ്സിനെ നയിക്കുകയാണ്. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച് ചുറ്റുപാടുകൾ വികസിക്കുന്നതിങ്ങനെയാണ്. പ്രകൃതിയുടെ വാൽസല്യ പ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. അയാൾ യാത്ര ചെയ്യുന്നതിലുപരി ആർജ്ജിക്കുകയും നിക്ഷേപിക്കുകയും , അതോടൊപ്പം സ്വയം സംസ്ക്കരിക്കുകയുമാണ്. ഭൂമിയുടെ സംസാരം അറിയാനാണ് മനുഷ്യന് ദൈവത്തിന്റെ സാമ്രാജ്യം ആവശ്യമായി വരുന്നതെന്ന് ജോൺ കോഗ്‌ളിയുടെ ഒരു പഠനത്തിൽ വെളിപ്പെടുത്തുന്നുണ്ട് ഇവിടെ രവിയുടെ ബോധത്തിലെ അടിയൊഴുക്കുകളെല്ലാം , ഭൗമസന്ദർഭങ്ങളെല്ലാം, വസ്തുക്കളെല്ലാം, ദിവ്യമായ ഏതോ അനുധാവന(divine trace...) മായിത്തീരുന്നു. അത്` വർത്തമാനത്തിന്റെ ധാതുവിനെ അറിയാനുള്ള ഐഹികവും അനൈഹികവുമായ കുമ്പസാരമാവുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് രവി സംസാരിക്കുമ്പോഴും അയാളറിയാതെ ഭൂതവും വർത്തമാനവും കൂടിക്കുഴഞ്ഞ്, കാലബോധത്തിനപ്പുറത്ത് , അധോമുഖമായൊരു പ്രമാണത്തിന്റെ (inward value...) ദിവ്യരൂപങ്ങളിലെത്തിച്ചേരുന്നത്`. എല്ലാ വസ്തുക്കളേയും ഹൃദയത്തിലേക്ക് കൊണ്ടുവരുമ്പോഴും അനർഘമായ ധാതുശേഖരം ലഭിക്കുന്നു.
ഐന്ദ്രിയവും സ്മൃതിസംബന്ധവുമായ ലൗകികതയെല്ലാം പുതിയ വഴികളിൽ സിദ്ധിച്ച് ജൈവസന്ദർഭത്തിന്റെ സമുന്നതമായ ഏകതാളം സംജാതമാകുന്നു. രവിയുടെ പ്രവർത്തനങ്ങൾ പോലും സാകല്യമായ ഇത്തരമൊരവസ്ഥയിലേക്കാണ് നീങ്ങുന്നത്. ബോധത്തിനജ്ഞാതമായ ലിപികളും മർമ്മരങ്ങളും സംഭരിച്ചെത്തുന്ന അനൈഹികമായ ധാരയിലാണ് വിജയന്റെ കലാപ്രതിഭ സമാധി കൊള്ളുന്നത്. ഭൗതികരൂപങ്ങളുടെ അനുരണനങ്ങളിൽ വസിച്ചുകൊണ്ട് സ്വന്തം ആത്മപ്രവാഹത്തിന്റെ അണിയൊച്ചകളിൽ നിമഗ്നമാവുന്ന ആതുരതയുടെ അലയെ വിജയൻ വരച്ചിടുന്നു. തൃഷ്‌ണകളെ വിജയൻ സ്മരിക്കുന്നുണ്ട്. അതിന്റെ ഭർത്‌സനമേറ്റ് രവി എപ്പോഴൊക്കെയാണ് തരളിതനാവാത്തത്?
ജീവിതത്തിലെ ആസക്തമായ ദിനങ്ങളെക്കുറിച്ച് ഓർത്തുപോവുന്നു. വ്യസനസാന്ദ്രമായ മനസ്സിന്റെ സൗപർണ്ണികയിൽ പരൽമീനുകളായി വന്നു ശ്വാസമെടുക്കുന്ന പ്രകൃതിയുടെ വസ്തുക്കളെ സകല ജീവിത സന്ദർഭങ്ങളുമായി വിജയൻ ബന്ധിച്ചിരിക്കുകയാണ്. അവയിൽനിന്ന്` അനാദിയായ തൃഷ്‌ണയും മോക്ഷവും തന്ന പ്രപഞ്ച ജീവിതമാകെ ആയുസ്സിനപ്പുറത്ത് തഴയ്ക്കുകയാണെന്ന്` ബോധത്തിന് വഴിപ്പെടുമ്പോഴും , കണ്ടുമുട്ടുന്ന ഓരോ ഖരവും നൽകുന്ന അനന്തമായ ഓർമ്മകളെ പിന്നെ ഏതു ചെപ്പിലാണ് സൂക്ഷിക്കുക്?ഖരരൂപങ്ങളുടെ ഭൗമവാസത്തിൽ മനുഷ്യനും തനിച്ചാണ്. എങ്കിലും അവനിലെ ഓർമ്മകളത്രയും കാലഭേദങ്ങളില്ലാതെ പ്രപഞ്ചവസ്തുക്കളോടൊത്ത് രമിക്കുകയാണ്.
ഓർമ്മകളുടെ നിബിഢമായ മഥനങ്ങളേറ്റു വാങ്ങുന്ന ഖസാക്കിലെ മാവുകളെ നോവലിസ്‌റ്റ് വീണ്ടും പരിചയപ്പെടുത്തുന്നു. രാഗ തൃഷ്‌ണകളിൽ വലിഞ്ഞു മുറുക്കപ്പെട്ട തങ്ങളുടെ കമ്പികളിൽ അവർ സ്പർശിക്കാത്തതെന്ത്? നീല ഞരമ്പോടിയ അവരുടെ തണലുകളിൽ , രതിയുടെ പ്രകൃതിയും സ്മൃതികളുടെ സീമയറ്റ മഥനങ്ങളും സംഭരിച്ചുവെച്ചിട്ടുണ്ട്. പ്രകൃതിക്കും മനുഷ്യനും വസ്തുക്കളുടെ ശിരസ്സിനു മുകളിൽ കൽപ്പിക്കപ്പെട്ടിരിക്കുന്ന സാദൃശ്യം വസ്തുക്കളുടെ ശിരസ്സിനു മുകളിൽ പന്തലിച്ചു നിൽക്കുന്ന പ്രകൃതിയുടെ ആദിമ രതിയാണ് കാണിച്ചു തരുന്നത്`. ഇവിടെ നിന്നും രവിയുടെ മനസ്സിന്റെ അനന്തമായ യാത്രകളുടെ തേര് പ്രത്യക്ഷമാവുകയാണ്. ദുഃഖം വിഴുങ്ങിയ വാക്കുകൾ, അമ്മയുടെ സ്വപ്‌നം നിറഞ്ഞ മിഴികൾ കിനാവുകളും കാറ്റുലയ്‌ക്കാത്ത പച്ചിലകളും കായ്‌ക്കുന്ന രാത്രി . അമ്മയുടെ വാക്കുകളിൽ അനൈഹികമായൊരു പ്രേരണയുടെ ഇരയായിത്തീർന്ന മകന്റെ കാൽപ്പാടുകൾ തെളിഞ്ഞുനിൽക്കുന്നു. ദുഃഖം നിശ്ശബ്‌ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക, ദുഃഖം നിശ്ശബ്‌ദതയുടെ മാതാവാണ്. ! രവിക്ക്` ചേതനകളിലത്രയും നടുക്കവും ഉൻമാദവും പകർന്നുകൊടുത്തത് ആ നിശ്ശബ്‌ദതയുടെ മാതാവായിരുന്നു. ചിത്രത്തിനായി മനസ്സ് ഒരുമ്പെടുന്നുണ്ട്. എന്നാൽ എന്നോ മറന്നുപോയ ആ ദുഃഖഗാനത്തിന്റെ അലകൾ രവിയിൽ തെളിയുന്നു. തിണ്ണയിലും മുറ്റത്തുമായി ചിതറി നിന്ന തൊഴിലാളികളും അത്തറുകുപ്പികളും അമ്മയുടെ കിടപ്പും നിശ്ശബ്‌ദതയുടെ മാതാവിനെ ഓർമ്മയിലെത്തിക്കുന്നു. നിയന്ത്രണം വിട്ട സ്വന്തം കപ്പലിന്റെ ഗമനം .
സ്വയം തിരിച്ചറിവുകളിൽ നിന്ന് വിമുക്തമായിരിക്കുകയും ചെയ്യുന്ന മനസ്സുണ്ടവിടെ. 'റോഗൽ മാക്‌ഗോയുടെ 'ഒരു ഗാനം ഓർക്കുന്നു. .നിങ്ങളാണ് ഉൾജലത്തിലെ വൃക്ഷം അതിനു ചുറ്റും മത്സ്യങ്ങൾ ഇലകൾപോലെ ഒട്ടിച്ചേർന്നിരുന്നു. നിങ്ങൾ ഹരിതമാണ്. അതിന്റെ ആഴങ്ങൾ എന്നിൽ നിന്നെത്രയകലെയാണ് ! നിശ്‌ചയങ്ങളുടെ തുഷാരപ്പുലരികൾക്കുള്ളിൽ ജന്മങ്ങളുടെ സുഭാഷിതങ്ങൾ പിച്ചവെക്കുകയാണ്. ,തൃഷ്‌ണയും രതിയും നൽകിയ ഉൾപ്രേരണകളിൽ ദുഃഖം നിറഞ്ഞിരിക്കുന്നു. ബോധത്തിന്റെ യാഥാർത്ഥ്യത്തിനുള്ളിൽ , രവിക്ക് സ്വപ്‌നങ്ങളുടെ പൂക്കാലമുണ്ടായിരുന്നു. സ്വപ്‌നങ്ങളിൽ വളർന്നുവന്ന ജലസർപ്പങ്ങളും കൽപ്പവൃക്ഷത്തിന്റെ തൊണ്ടുകളും ഭീതിദമായൊരു മുഖാവരണമായി നിറഞ്ഞുനിൽക്കുന്നു. നിശ്ശബ്‌ദതയുടെ മാതാവും പ്രകൃതിയുടെ ധാതുവായി നിന്ന് ബോധത്തെ വലയം ചെയ്യുകയാണ്. ഭൗതിക വസ്തുവിന്റെ നിത്യമായ മഥനങ്ങളിൽ നിന്നും ദുഃഖത്തിന്റെ പഴകിയ തേരിൽ നിന്നും മോചനത്തിന്റെ പക്ഷി ചിറകടിച്ച് പറന്നുപോയിരിക്കുകയാണെന്ന ചിന്ത രവിയെ വിചാരങ്ങളിലൂടെ പിൻതുടർന്നു. തൃഷ്‌ണ ജൈവാവസരങ്ങളുടെ നാവിൽ നിന്നൂറിവരുന്ന നിർബന്ധമല്ല.
അനൈഹികമായ പ്രേരണകളുടെ നൊമ്പരങ്ങളിലൂടെ അടഞ്ഞ അലസമായ യാത്രയാണ്. അതൊരു ഭാരമായി സിരകളിലാകെ ആലസ്യം പടർത്തുന്നു. രതിയുടെ ദൃശ്യം ആന്തരിക സന്ദർഭങ്ങളുടെ ഇണങ്ങിയ ഭൗതിക സാഹചര്യമല്ല. ഇച്ഛാനഷ്‌ടത്തിന്റെ മൂടിവെക്കപ്പെട്ട സാന്ത്വനവും വേപഥു നിറഞ്ഞ അധ്വാനവുമാണ്. വിജയന്റെ സൃഷ്‌ടിപ്രക്രിയയിൽ സർഗ്ഗതൃഷ്‌ണകൾക്കുപോലും ഇടം നൽകിയിരിക്കുന്നത്. ഓർമ്മകളിൽ നിന്ന് ഓർമ്മകളിലേക്കു് വിരസവും പരിക്ഷീണവുമായ യാത്രകളുടെ ഇടത്താവളങ്ങളിലാണ്.അതത്രയും വൈകാരികമായ സമൂർത്തത്തയാണ്. ഒരിക്കൽ മാത്രമേ ആ ഉണർവ്വും കാമനയും കൈവരു. ദുരിതനിയോഗങ്ങളിൽ നിന്ന് നക്ഷത്രകാന്തി നെയ്‌തെടുക്കാനുള്ള സൗന്ദര്യാന്വേഷണങ്ങളുടെ മിഴിവും ഇവിടെയാണ്. ദുഃഖിതന്റെ പ്രണയങ്ങളും വിചാരത്തിന്റെ ദുരന്തവും വിജയനിൽ അഭിരാമസ്വരം വീണ്ടെടുത്തു. ആസക്തിയിലേക്കുള്ള ഓരോ ചലനവും നീരസത്തിന്റേയും വിദ്വേഷത്തിന്റേയും പകയുടെയും അമർത്തപ്പെട്ട രേണുക്കളെ സാക്ഷാത്‌കരിച്ചു. രതിയെ കലാകാരനെന്ന നിലയിൽ നിന്നുകൊണ്ട് പ്രപഞ്ച സംവാദത്തിന്റെ സംഘർഷാത്മകമായ അരങ്ങാക്കി മാറ്റുകയാണ് .
അതോടൊപ്പം സുഷിരങ്ങളുള്ള തന്റെ മനസ്സിന്റെ ജലകുംഭത്തെ വിജയൻ തൊട്ടുകാണിക്കുന്നു. അറിവിന്റെ വരവ് വ്യസനജനകമായ ആതിഥേയത്വമായി പരിണമിക്കുന്നു . നടന്ന് കാൽ കുഴഞ്ഞ്` കയറിവരുന്ന അറിവുകളിൽ നിന്ന്` പ്രകൃതിയുടെ ജൈവമന്ത്രമായ തൃഷ്‌ണ ചോർന്നുപോകുന്നു. അവിടെയൊരു നരകമുണ്ടെങ്കിൽ നാം നമ്മുടെ കടലും നാവികന്റെ കുപ്പായവും ഉപേക്ഷിക്കുക. മൃതജന്മങ്ങളുടെ ലോകത്ത് കൂട്ടിന്` ഒരാളെങ്കിലുമുണ്ടാവും എന്ന്` "കോക്തോ "അറിയിക്കുന്നുണ്ട്. അറിവിന്റെ ദിവ്യമായ ബോദ്ധ്യത്തിനുള്ള ഈ പുറപ്പാട് അതിന്റെ രാഗപക്ഷത്തെ നിർവീര്യമാക്കുകയാണ്. വചസ്സുകളിലും തങ്ങിനിൽക്കാത്ത തൃഷ്‌ണാനഷ്‌ടം വന്ന് , ഐഹികമായ ബലക്ഷയത്തിന്റെ വിഫലധാതുവായുത്തീരുന്നു.
മണലിലൂടെ ഇഴഞ്ഞെത്തിയ സർപ്പം ഒന്നു പകച്ചു, ഓർമ്മകളുടെ അറ തുറക്കാന്‍ .അന്തമറ്റ കാപ്പിത്തോട്ടങ്ങളുടെ പച്ചപ്പും സൂര്യപ്രകാശത്തിന്റെ സംഗീതവും ശ്രവിച്ച് മനസ്സിന്റെ കുഞ്ഞ് ഓർമ്മിപ്പിച്ചു. നിറങ്ങൾക്കും രൂപങ്ങൾക്കും മൗനങ്ങൾക്കുമപ്പുറത്ത് ഈ ഏകാന്തത ദുഃഖത്തിന്റെ ഭാരമായി പതിക്കുന്നു. കാപ്പിത്തോട്ടവും മഞ്ഞപ്പുല്ലു പുതച്ച കുന്നുകളും ആകാശവും പായലുപോലെ പരന്നുകിടക്കുന്നു. രവി ശ്രദ്ധിച്ചു ശ്വസിച്ചു അറിവിൽ നിന്ന് തൃഷ്‌ണ വാർന്നൊലിക്കുന്നു. മനസ്സിന്റെ ദ്രവം വറ്റുകയാണ്. പായലുകൾ വിസ്‌മൃതമായെങ്കിൽ ! വീണ്ടും അറിവിന്റെ ദുഃസ്വപ്‌നങ്ങളും ജീർണ്ണിച്ച രൂപങ്ങളും ജലസർപ്പങ്ങളും തല പൊക്കുന്നു. അച്ഛനും അമ്മയും പകലും തണലും ഓർമ്മകളിലെ യക്ഷിക്കഥകളും കാപ്പിത്തോട്ടങ്ങളും മഞ്ഞക്കുന്നിലും താഴ്‌ന്ന് താഴ്‌ന്ന് പോകുന്നത് രവി നോക്കിയിരുന്നു. ഖസാക്കിലെ ഓത്തുപള്ളിയിലിരുന്നുകൊണ്ട് മൊല്ലാക്ക ഉള്ളിന്റെ നിറഞ്ഞ വേദനകൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിചാരത്തിന്റെ സമ്പൂർണ്ണമായ ഈർപ്പം . ഈർപ്പക്കാട്ടിൽ നിന്ന്` കുഞ്ഞാമിനയുടെ സംസാരം.
കാട്ടുമയിലുകൾ മേഞ്ഞുനടക്കുന്ന അരശിൻകാട്. കുഞ്ഞാമിന മയിലുകളുടെയിടയിൽ തമസ്സുകളുടെ ആരാമം നട്ടു. അവൾ മഴയായി, അവളുടെ ഗീതം കേൾക്കാൻ മയിലുകൾ കാതോർത്തു. പെയ്‌ത് പെയ്‌ത് അവൾ നദിയുടെ പ്രവാഹമായി. അപ്പക്കഷ്‌ണങ്ങളുമായി ഉപരിതലത്തിൽ തത്തിക്കളിച്ചു. മൗനം മുറിഞ്ഞൊഴുകുന്നു. ഹൃദ്രക്തവുമായി അവൾ മൊല്ലാക്കയെ ഓർത്തു. ആരാമത്തിന്റെ സാന്ധ്യച്ഛായകൾ. ഗൗളിയുടെ കുറുകലിനായി കാതോർക്കുന്ന മൊല്ലാക്ക. കരിമ്പനകളുടെ രാത്രി. നൈസാമലിയുടെ വൃക്ഷശിഖരങ്ങളിൽ ഞാന്നുകിടക്കുന്ന പരുന്തുകൾ. ഇനി മയിലുകളുടെ താരാട്ടു കേൾക്കാനാകുമോ? ജീവിതം തോറും അലഞ്ഞു നടന്ന ഏകാകിയുടെ തേങ്ങൽ കുഞ്ഞാമിന ശ്രദ്ധിക്കുകയായിരുന്നോ? നിശ്ശബ്‌ദതയുടെ കുഴലൂതിക്കൊണ്ട് അവൾ തിരുത്തി. ഷെയ്‌ഖ് തങ്ങളുടെ പടനായകന്മാർ വരുന്നത് , കുതിരക്കുളമ്പടി കേൾക്കുന്നത് , മയിലുകൾ കാൽവണ്ണയിൽ കൊത്തി ചോര വരുന്നത്. മഴയിൽ ഇരുട്ട് കയറിപ്പറ്റുന്നത്, നദിയിൽ രാത്രി പ്രസവിക്കുന്നത്. ...ഓർമ്മകളിരുന്നുകൊണ്ട് മൗനത്തിന്റെ രുദ്രയായ പ്രസാദം ഭൂമിയുടെ വാൾ മിന്നിക്കുന്നു.
Wednesday, September 9, 2009
Monday, August 31, 2009
Tuesday, August 25, 2009
Friday, July 10, 2009
Wednesday, July 1, 2009
Tuesday, June 23, 2009
Tuesday, June 16, 2009
Friday, June 5, 2009
Monday, May 25, 2009
Subscribe to:
Posts (Atom)

















































