എഡിറ്റോറിയലില്‍ നിന്ന്
മലയാളത്തിന്റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത് നേരാണ്. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്റെയും ഭാവി ഓരോന്നാണ്.
ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത് മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ് തേടുന്നത്. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല.
പലതും വന്നു പോയത് നല്ല ഓര്‍മ്മകളായി നമ്മുടെ മനസ്സിലുണ്ട്. അപ്പോഴും നമ്മള് സ്വതന്ത്രരായി നില്‍ക്കുകയാണ്. എല്ല പ്രവണതകളും നമ്മുടെ അന്തരീക്ഷത്തില്‍ ഉണ്ട്. അവയ്ക്ക് നമ്മെ വിട്ടു പോകാന്‍ കഴിയാത്ത പോലെ.
read more
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Subscribe to:
Post Comments (Atom)
1 comment:
ആശംസകള്‍
തറവാടി/വല്യമ്മായി
Post a Comment