Followers

Monday, August 11, 2025

ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവം/എം.കെ.ഹരികുമാർ

 




എം.കെ.ഹരികുമാർ 





ഗുരുദർശനവിചാരങ്ങളിൽ വഴിത്തിരിവാകുന്ന ലേഖനം 

ഗുരുവിൻ്റെ ആത്മീയചിന്തകളിലും കൃതികളിലും നിലനിൽക്കുന്ന തീവ്രവും നിഷ്കളങ്കവും സർവവ്യാപിയുമായ ഭാവമാണ് ദൈവം. ആത്മാനുഭവമായ  ദൈവവുമായുള്ള ഒരു നിരന്തരമായ മുഖമുഖമാണത്. ദൈവത്തെ ആരായുകയും കണ്ടെത്തുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്യുന്ന അനന്തമായ പ്രക്രിയയാണത്. മിക്കവാറും രചനകളും ദൈവത്തെയാണ്  പ്രമേയമാക്കിയിരിക്കുന്നത് .ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ തന്നെ ഒരു ദൈവത്തെ കണ്ടെത്തലാണ്. അവിടെ മനുഷ്യർക്ക് ദൈവമിരിക്കുന്ന അറ തുറന്നു കൊടുക്കുകയാണ് ചെയ്തത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേർതിരിവുകൾ എത്രമാത്രം അഗാധമായിരുന്നുവോ അതിനേക്കാൾ ഭയാനകമായിരുന്നു ദൈവത്തിൽനിന്നുള്ള വിച്ഛേദം. മനുഷ്യരെ ദൈവത്തിൽനിന്നകറ്റി നിർത്തുന്ന ഒരു സാമൂഹ്യസാഹചര്യമാണ് ഉണ്ടായിരുന്നത്. ദൈവം വിലക്കപ്പെടുകയായിരുന്നു. ദൈവത്തെ മനുഷ്യരിൽനിന്നു അകറ്റിനിർത്തുന്ന ഒരു സാമൂഹ്യസംവിധാനം പ്രവർത്തിച്ചിരുന്നു. അത് വരേണ്യരുടെ ഒരു സദാചാരവും പൊതുധാരണയും സാമൂഹികമായ ക്രമവുമായിരുന്നു.

ജാതീയമായി ഒറ്റപ്പെട്ടാലും തീരുന്നതായിരുന്നില്ല ദൈവവുമായുള്ള അകൽച്ച .ഇതാണ് ഗുരുവിൻ്റെ  അരുവിപ്പുറം പ്രതിഷ്ഠയിലേക്ക് നയിച്ചത്. ഒരു സ്വാശ്രയ ,സ്വാഭിമാന, സ്വതന്ത്ര ,നിരാസ്പദ ദൈവം വേണമായിരുന്നു. ദൈവങ്ങളുടെ ചരിത്രത്തിൽനിന്നു ,അതിൻ്റെ കുഴഞ്ഞുമറിഞ്ഞ തത്ത്വശാസ്ത്രങ്ങളിൽനിന്നു , ദൈവികമായ ആരാധനയുടെ മടുപ്പിക്കുന്ന ആചാരങ്ങളിൽനിന്നു , മാനുഷികമായ എല്ലാ പരിഗണനകളും തമസ്കരിക്കപ്പെടുന്ന ദൈവചിന്തകളിൽനിന്നു ഒരു മോചനം വേണമായിരുന്നു.ശുദ്ധനായ ഒരു മാനവനു വിലക്കുകളില്ലാതെ, ഉപാധികളില്ലാതെ കടന്നു ചെല്ലാനാവുന്ന ഒരു ദൈവം വേണമായിരുന്നു. അതാണ് അരുവിപ്പുറത്തു കണ്ടത്. ആ ദൈവം ഭാരതത്തിൻ്റെ നൂറ്റാണ്ടുകളായുള്ള മാമൂലുകളും സ്വാർത്ഥരായ ആളുകളുടെ അന്ധമായ ഏകപക്ഷീയതയും ചുമക്കുന്നില്ലെന്നു ഗുരു ഉറപ്പുവരുത്തി .അതുകൊണ്ടാണ് പരമ്പരാഗത രൂപത്തിലുള്ള വിഗ്രഹം ഒഴിവാക്കിയത് .

നൂറ്റാണ്ടുകളായി പുരോഹിതർ കൊണ്ടുനടന്ന, നിർമ്മിച്ചെടുത്ത യുക്തിയുടെ ദൈവം എന്ന ശിൽപ്പമല്ല ഗുരു സ്ഥാപിച്ചെടുത്തത്. ആത്മീയമായ ഉണർവ്വിനും വെളിച്ചത്തിനും വേണ്ടി യാതൊരാൾക്കും സമീപിക്കാവുന്ന പാരസ്പര്യത്തിന്റെ ദൈവമാണത്. ജാതിയോ വർണ്ണമോ ഇല്ലാത്ത ഒരു ദൈവത്തിനു ഒരു ചെറുസസ്യത്തെപോലെ വളരാനാവും. പ്രാർത്ഥനാനിർഭരമായി, അകളങ്കിതമായി പ്രപഞ്ചചേതനയിലേക്ക് അഭയം തേടാൻ കാത്തുനിൽക്കുന്ന ഏതൊരു മനുഷ്യനും വളരെ സരളമായി സംവദിക്കാവുന്ന ദൈവമാണത്. ഈ  ദൈവം മനുഷ്യനുമായി ഒരു ബന്ധം നിലനിർത്തുന്നു .മനുഷ്യൻ്റെ ശേഷിക്കൊത്ത് അവനു ആവിഷ്കരിക്കാവുന്ന ദൈവമാണത്.  ഗുരുവിൻ്റെ ദൈവം കേവലം ഒരു മൂർത്തിയോ ദേവനോ അവതാരമോ അല്ല .ഗുരു അന്വേഷിക്കുന്ന ദൈവമാണത് .പല പേരുകളിൽ ,ഗുരു ആ ദൈവവുമായി സംവാദത്തിലേർപ്പെടുന്നു.ഗുരുവിൻ്റെ കൃതികളിൽ ഈ സംവാദാത്മകതയുണ്ട്. ആ ദൈവത്തിൽ സൗന്ദര്യമാണ് നിറയുന്നത്. അത് മനുഷ്യമനസ്സിന്റെ ഏറ്റവും ഉന്നതമായ വിചാരവുമായി കൂടിച്ചേർന്നാണ് നിലകൊള്ളുന്നത്. കലാപരമായ അനുഭൂതിക്ക് സമാനമായ ആത്മീയവികാരമാണ് ആ ദൈവം .ദൈവവുമായി ഒരു നിമിഷം പോലും അകലാൻ അനുവദിക്കരുതെന്നാണ് ഗുരു അപേക്ഷിക്കുന്നത് . ദൈവത്തോടാണ് ഇത് പറയുന്നത് .ദൈവവുമായി സംസാരിക്കുകയാണ്.അതിൻ്റെയർത്ഥം  ദൈവം മനസ്സിലാണുളളത് എന്നാണ് .

ബോധത്തിൽ അറിയാത്തതൊന്നും  നമ്മളുമായി ബന്ധമുള്ളതല്ല. ഈ ലോകത്തെ നമ്മൾ അറിയുന്നത് മനസ്സിലൂടെയാണ്. മനസിൽ ഒരേസമയമല്ല ,പല കാലങ്ങളിലായാണ്  അത് നിലനിൽക്കുന്നത്. ഈ ലോകം  വിപുലമായിക്കൊണ്ടിരിക്കുകയാണ്. ബാല്യകാലത്തുള്ള ലോകമല്ല യൗവനത്തിൽ കാണുന്നത്. ലോകത്തെക്കുറിച്ചുള്ള ധാരണ അറിവ് വർദ്ധിക്കുന്തോറും മാറുന്നു. ലോകം നാം എപ്പോഴും തിരയുകയാണ്. കണ്ടതു തന്നെ വീണ്ടും കാണുമ്പോൾ മറ്റൊന്നാവും ഗ്രഹിക്കാനാവുക .
ദൈവം മനസ്സിനുള്ളിലാണിരിക്കുന്നത്.  ആ മനസ്സ് ഇല്ലാതായാൽ ദൈവവും ഇല്ലാതാകും. മനസ്സിൻ്റെ സമനില തെറ്റിയാൽ ദൈവം താഴെ വീഴും . ദൈവത്തെ നിലനിർത്താൻ നാം സമനിലയിൽ തുടരേണ്ടതുണ്ട്. 

 "ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ 
നാവികൻ നീ ഭവാബ്ധിക്കോ -
രാവിവൻ തോണി നിൻ പദം " 
എന്നു എഴുതിയിരിക്കുന്നതിൽ ദൈവം മനസിലാണെന്നും അത് ഒരു നിമിഷം പോലും നഷ്ടപ്പെടുത്തരുതെന്നുമാണ് അപേക്ഷിക്കുന്നത് .മനസ്സിലിരിക്കുന്ന ദൈവത്തോടാണ്  പ്രാർത്ഥിക്കുന്നത് .അതുകൊണ്ട് അത് ആത്മനിഷ്ടവും കർമ്മപ്രധാനവുമാണ്.  ഒരാൾ ഉണർന്നിരുന്നാലല്ലേ അയാളുടെ ദൈവത്തെ അറിയാനൊക്കൂ.ഞങ്ങളെ കൈവിടരുതെന്നു പറഞ്ഞതിലൂടെ എപ്പോൾ വേണമെങ്കിലും അത്  നഷ്ടപ്പെടാവുന്നതാണെന്ന ധ്വനി  പരക്കുന്നു. ഒരു ജാഗ്രത വേണമെന്നു സാരം. ദൈവം വെറുതെ കിട്ടുന്നതല്ല; ഒരു വലിയ കോവിലിൽനിന്നു സുലഭമായി കിട്ടുന്നതല്ല ദൈവം. ഈ ലോകത്ത് സർവ്വത്ര നിറഞ്ഞ് ദൈവം നിൽക്കുന്നുണ്ടെങ്കിലും അത് നമുക്ക് കിട്ടണമെന്നില്ല .അത് വിരളമായിട്ടാണ് കാണപ്പെടുന്നത്. ദൈവം നാവികനാണ്. ജീവിതമാകുന്ന സാഗരത്തിൽ അകപ്പെട്ട മനുഷ്യർക്ക് ദൈവത്തിന്റെ തോണി വേണം, രക്ഷപ്പെടാൻ. ദൈവത്തിന്റെ പാദമാണ് ആ തോണി. ഈ സംസാരചക്രത്തിന്റെ ദുരിതത്തിൽനിന്നു രക്ഷപ്പെടാൻ ദൈവത്തിൻ്റെ തോണി വേണം. സമുദ്രത്തിലേക്ക് ഒരു തോണി എത്തുന്നു; അത് ദൈവത്തിൻ്റെ പാദമായി സങ്കൽപ്പിച്ചിരിക്കുന്നു. ആ പാദത്തിൽ അഭയം തേടുകയാണ് മനുഷ്യർ.

ദൈവികതയുടെ എഞ്ചിനീയറിംഗ് 

ഗുരു ആവിഷ്കരിക്കുന്ന ഈ ദൈവം ഒരു കോവിലിൽ കാണുന്ന വിഗ്രഹം പോലെ ഒന്നല്ല. ഗുരുവിൻ്റെ ദൈവം ഒരു പാരസ്പര്യസംക്രമണ (reciprocal penetration)മാണ്. അത് നമ്മോടു സംസാരിക്കുന്നുണ്ട് .അത് നമ്മളിൽ തന്നെയുള്ള ഒരു അപരത്വമാണ് .നാം സംസാരിക്കുന്നതുകൊണ്ടു അത് സജീവമാകുന്നു. ദൈവത്തെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ അത് അനുഭൂതിയായി മാറുന്നു .കലാനുഭൂതിയാണത്. സൗന്ദര്യമാണ് ആ ദൈവം.ദൈവത്തെ ഒരു ആവിക്കപ്പലായി കാണുക .ആ ആവിക്കപ്പൽ ദൈവത്തിൻ്റെ പാദമാണെന്നു പറയുക .ഇതിൽ കാണുന്നതെന്താണ് ?കലാനുഭവമാണ്. അത് ഭാവനയിൽ കാണാനുള്ളതാണ്. അതിൽ സൗന്ദര്യാനുഭവമുണ്ട്. 

അത് ഒരു ചിത്രത്തിൽ ആലേഖനം ചെയ്താൽ അവാച്യമായ അനുഭൂതിയുണ്ടാവും .ദൈവവുമായുള്ള സംവാദമായി ഇത് ഉയർത്തപ്പെടുകയാണ് .ഈ ദൈവം ശ്രീകോവിലിലിരിക്കുന്ന ഒരു മൂർത്തിയല്ല ;അതിനേക്കാൾ മനസ്സുമായി വിനിമയം ചെയ്യുന്ന ഒരു അർത്ഥമാണ്. അത് ആലോചിക്കുന്തോറും സുന്ദരമായി  തോന്നും. ഗുരുവിൻ്റെ ദൈവം സൗന്ദര്യാനുഭവമാണ് .അത് ഒരാൾ സ്വയം അനുഭവിക്കേണ്ടതാണ്. അത് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. ദൈവത്തെ അറിയാതെ വെറുതെ ആരാധിക്കുകയല്ല, ദൈവവുമൊത്ത് ചിന്തിക്കുകയാണ്.

"നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടി -
ക്കുള്ള സാമഗ്രിയായതും "

ഇവിടെ ഗുരുവിൻ്റെ ദൈവികതയുടെ എഞ്ചിനീയറിങ്ങ് കൂടുതൽ സൗന്ദര്യാത്മകമായി ബോധ്യപ്പെടും. നീ സൃഷ്ടിയാണെന്നു ദൈവത്തോടാണ് പറയുന്നത് .ദൈവം സൃഷ്ടിയാണെന്നു പറഞ്ഞാൽ എല്ലാ സൃഷ്ടിപ്രതിഭാസവും ദൈവമാണ് എന്നാണർത്ഥം. എവിടെ സൃഷ്ടിയുണ്ടോ അവിടെ ദൈവമുണ്ട്. മനുഷ്യൻ ഒരു സൃഷ്ടിയാണ് .വിത്തിൽ നിന്നു മുളയ്ക്കുന്ന വൃക്ഷം ഒരു സൃഷ്ടിയാണ് .പാത്രം ഒരു  സൃഷ്ടിയാണ്. കവിത സൃഷ്ടിയാണ്. ഒരു കഥ സൃഷ്ടിയാണ് .പെയിൻറിംഗ് സൃഷ്ടിയാണ് . കണ്ടുപിടിത്തം സൃഷ്ടിയാണ്.പെൻസുലിൻ എന്ന മരുന്ന് സൃഷ്ടിയാണ്. സർഗാത്മകമായതെല്ലാം സൃഷ്ടിയാണ്. ബുദ്ധിപരമായ നേട്ടം സൃഷ്ടിയാണ്. ശാസ്ത്രീയമായ അറിവുകൾ സൃഷ്ടിയാണ് .ലോകം സൃഷ്ടിപരമാണ് .അത് വീണ്ടും വീണ്ടും സൃഷ്ടിപ്രക്രിയയിൽ മുഴുകുകയാണ്. സൃഷ്ടി പ്രാപഞ്ചികമായ നൈരന്തര്യമാണ് .ഒരു മരച്ചീനി തണ്ടിൽനിന്നു അനേകം മുളകൾ ഉണ്ടാകുന്നു. ഓരോന്നും സൃഷ്ടിപ്രക്രിയയുടെ ഭാഗമാകുന്നു. കലയും ശാസ്ത്രവും ദൈവമാണെന്നു ഗുരു അർത്ഥമാക്കുകയാണ്. ദൈവത്തിൻ്റെ അംശം പലതലങ്ങളിൽ പ്രകാശിക്കുകയാണ് .സ്രഷ്ടാവും ദൈവം തന്നെ .മനുഷ്യൻ സ്രഷ്ടാവാണ് .

സന്താനോല്പാദനം നാം സ്രഷ്ടാവാണെന്നു തെളിയിക്കുന്നു. അതുകൊണ്ട് മനുഷ്യൻ ദൈവമാണ്. മനുഷ്യനിൽ നിന്നു വേർപെട്ട ഒരു ദൈവമില്ല .മനുഷ്യൻ തന്നെ ദൈവമാകുകയാണ് .മനുഷ്യനിലാണ് ദൈവത്തെ അന്വേഷിക്കേണ്ടത്. മനുഷ്യബോധം കൊണ്ടാണ് ദൈവത്തെ അറിയാൻ ശ്രമിക്കുന്നത്. അതുകൊണ്ട് മനുഷ്യബോധത്തിൽ ദൈവമിരിക്കുന്നു. സൃഷ്ടിജാലവും ദൈവമാണ്. എന്തെല്ലാം സൃഷ്ടികളാണുള്ളത്! പ്രാണികൾ ,സസ്യങ്ങൾ, ജന്തുക്കൾ, പറവകൾ തുടങ്ങി അനേകായിരം സൃഷ്ടികളുടെ ഒരു കൂട്ടമുണ്ട്. അതെല്ലാം ദൈവമാണ്. ദൈവത്തെ ഇങ്ങനെ വിപുലമായി അനുഭവിക്കണമെന്നാണ് സാരം.നാം  അന്തരംഗത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുമ്പോഴാണ് പരസ്പര സംവാദയോഗ്യമായ ജീവൻ്റെ അനേകം രൂപങ്ങൾ എങ്ങനെ ഒരിടത്ത് സഹവർത്തിക്കുന്നു എന്നാരായാൻ  കഴിയുന്നത്. പ്രപഞ്ചമാണുള്ളത് ;നമ്മൾ എന്ന പ്രപഞ്ചം .അതിൽ നമ്മുടെ വിചാരങ്ങൾ ,പ്രവൃത്തികൾ ദൈവത്തെ അഭിവ്യഞ്ജിപ്പിക്കുകയാണ്. 

എല്ലാ സൃഷ്ടികളുമായി നാം പുലർത്തേണ്ടുന്ന രമ്യത ദൈവികതയുടെ ഭാഗമാണ്. പരസ്പരാശ്രയത്വവും പരസ്പരവിനിമയവും ദൈവത്തെ അറിയുന്നതിൻ്റെ എൻജിനീയറിംഗാണ്. മറ്റൊന്നുകൂടി ഗുരു അറിയിക്കുന്നുണ്ട്. അത് സൃഷ്ടിയുടെ സാമഗ്രിയാണ്. മനുഷ്യസൃഷ്ടിക്ക് പ്രധാനമായ സാമഗ്രികൾ അണ്ഡവും ബീജവുമാണ്. അണ്ഡവും ബീജവും പരസ്പരം പിന്തുണയ്ക്കണം. അത് പ്രാപഞ്ചികമായ ശരിയുടെ പ്രതീകമാണ്. ജീവനുള്ളതും ജീവനില്ലാത്തതും സാമഗ്രിയാണ്. സൃഷ്ടിക്ക് വേണ്ട ശേഷി,ബുദ്ധി, ശരീരം ,ആലോചന ,കാഴ്ച, കേൾവി  തുടങ്ങിയവയെല്ലാം സാമഗ്രിയാണ്. അന്നവും ജലവും വായുവും മണ്ണും ആകാശവും മനസ്സും സാമഗ്രിയാണ്. അതുകൊണ്ട് അവയെല്ലാം ദൈവമാണ്. ദൈവത്തിൻ്റെ ലോകം വിപുലമാകുന്നതിനനുസരിച്ച് മനുഷ്യൻ്റെ ലോകവും വികസിക്കുന്നു.
ഒരു മനുഷ്യൻ എന്ന നിലയിൽനിന്നു വിവേകവും സംവേദനവുമുള്ള മനുഷ്യനിലേക്കു പ്രയാണം ചെയ്യുന്നതാണ് ദൈവികതയുടെ എൻജിനീയറിങ്ങിൽ ഗുരു വിഭാവന ചെയ്യുന്നത്. 

ദൈവത്തെ മനസിൽ കണ്ടുമുട്ടുന്നു

അവിടെയാണ് നടുക്കുന്ന ഒരു ചോദ്യം ഉയർന്നുവരുന്നത്. നാം ദൈവമാണെന്നു പറഞ്ഞല്ലോ. ഒരേസമയം സൃഷ്ടി, സ്രഷ്ടാവ് , സൃഷ്ടിജാലത്തിലെ അംഗം ,സൃഷ്ടിക്കുള്ള സാമഗ്രി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന നാം ദൈവമാണെന്നിരിക്കെ അത് സാക്ഷാത്കരിക്കുന്നത് എങ്ങനെയാണ് ? ദൈവമായിരിക്കെ കിരാതവും മനുഷ്യനെന്ന പദത്തിനു ചേരാത്തതും അധമവുമായ പ്രവൃത്തികൾ ചെയ്യുന്നതിലേക്ക് ആകർഷിക്കപ്പെടുന്നതിലൂടെ  ദൈവമെന്ന അവസ്ഥയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മഹത്തായ സൃഷ്ടിയായ മനുഷ്യൻ ദൈവത്തിൻ്റെ സാമഗ്രിയുമാണ്. ദൈവത്തെ അവൻ മനസ്സിലാണ് കണ്ടുമുട്ടുന്നത് .അവൻ ദൈവത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു അസംസ്കൃതവസ്തുവാണ്. അസംസ്കൃതവസ്തുക്കൾ  പൂർണമായും അവനാണ് വിതരണം ചെയ്യുന്നത്.അങ്ങനെ അവൻ്റെ സങ്കല്പത്തിനൊത്ത് രൂപപ്പെടുന്ന ദൈവത്തെ യഥാർത്ഥ ലക്ഷ്യത്തിലെത്തിക്കുന്നതിൽ മിക്കപ്പോഴും പരാജയപ്പെടുന്നു.

ദൈവത്തെ നിലനിർത്താൻ അവൻ ബാധ്യസ്ഥനാണ് .അവൻ്റെ ചിന്തകളാണ് ദൈവത്തെ സൂക്ഷ്മത്തിൽ നിന്നും സ്ഥൂലത്തിലേക്കും തിരിച്ചും സഞ്ചരിച്ച്  ഒരാകാശം രൂപപ്പെടുത്തുന്നതിനിടയാക്കുന്നത്. അവനു ദൈവത്തിൻ്റെ വളർച്ചയിൽ പങ്കുണ്ട്. എല്ലാ വിദ്യാഭ്യാസവും നേടിയ ശേഷവും അന്യർക്ക് ഉപകരിക്കാത്ത പ്രവൃത്തികളിലേർപ്പെടുന്നത് അവനിലെ ദൈവത്തെ വേണ്ടപോലെ മനസ്സിലാക്കാത്തതുകൊണ്ടാണ്. തൻ്റെയുള്ളിലെ ദൈവം എല്ലാം അനുവദിക്കുന്നു. മനുഷ്യൻ ചെയ്യുന്നതിൻ്റെയെല്ലാം ഭവിഷ്യത്ത് ദൈവത്തെ ബാധിക്കുന്നു. ഒരുവൻ ദുഷിച്ച വാസനകളാൽ പ്രചോദിതനായി മനുഷ്യരെയും പ്രകൃതിയെയും ദ്രോഹിച്ച് രക്തത്തിനായി ദാഹിക്കുകയാണെങ്കിൽ അവന്റെ ദൈവം അത് സമ്മതിച്ചുകൊടുക്കേണ്ടിവരും. അവൻ ആ ദൈവത്തെ അങ്ങനെ വാസനാവികൃതിയിലാണ് നിലനിർത്തിയിരിക്കുന്നത് .മറ്റൊരാളോടുള്ള ശത്രുത ,വെറുപ്പ് തുടങ്ങിയ വികാരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുന്ന ഒരുവൻ അവൻ്റെ ദൈവത്തോടു പ്രാർത്ഥിക്കുന്നത് അതിനു തടസ്സമുണ്ടാവരുതെന്നായിരിക്കും. അവന്റെ അരുതായ്കകൾക്കെല്ലാം ദൈവം കൂട്ടുനിൽക്കുമെന്നാണ് ചിന്ത. ഇങ്ങനെയാണ് ദൈവത്തെ കെടുത്തിക്കളയുന്നത്.എന്നാൽ സദ്കർമ്മങ്ങളിലൂടെ, പരോപകാരപ്രദമായ ചിന്തകളിലൂടെ ചുറ്റുമുള്ളവർക്ക് ഗുണം ചെയ്യുന്നവൻ അവന്റെ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ആ ദൈവം ആരെയും ചീത്തയാക്കാനോ  അപകീർപ്പെടുത്താനോ പ്രേരിപ്പിക്കുന്നില്ല. മനുഷ്യനിലെ പ്രവൃത്തികളുടെ മനോഹാരിതകൊണ്ടു ദൈവം കൂടുതൽ ഉയർത്തപ്പെടുന്നു. ഇതാണ് ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവം .ഇത് മതങ്ങളിലോ ആരാധനാലയങ്ങളിലോ കാണുന്ന അമൂർത്ത ദൈവമല്ല. മനുഷ്യൻ സദ്ബുദ്ധികൊണ്ടും ശുദ്ധികൊണ്ടും  സംവദിച്ചും പ്രതിപ്രവർത്തിച്ചും സൃഷ്ടിക്കുന്നതാണ്.ഇവിടെ ദൈവവുമായി മനുഷ്യൻ നിരന്തരമായ സംഭാഷണത്തിലാണ്. ദൈവത്തിനു ച്യുതി വരാതിരിക്കാൻ വേണ്ടി മനുഷ്യൻ കരുതിയിരിക്കണം. അത് അവനെ കൂടുതൽ കരുത്തനും കർമ്മ ശ്രദ്ധയുള്ളവനുമാക്കുന്നു. മനുഷ്യൻ ദൈവത്തോടൊപ്പമാകുന്നത് അങ്ങനെയാണ് .അവൻ്റെയുള്ളിലെ ദൈവവും അവനും മുഖാമുഖം വരുന്നു.

ആൽഫ്രഡ് നോർത്ത് വൈറ്റ്ഹെഡിൻ്റെ  ഒരു പ്രസ്താവന നോക്കുക: "ഒരനുഭവത്തിനു മേൽ ഒരു ക്രമം കൊണ്ടുവരുന്നതാണ് കല.ഈ ക്രമത്തെ ആസ്വാദനക്ഷമമാക്കുന്നതാണ് സൗന്ദര്യാത്മകത.' എല്ലാവർക്കും അനുഭവങ്ങളുണ്ട്. എന്നാൽ അതിനു അർത്ഥമോ അനുഭൂതിയോ ഉണ്ടാകണമെന്നില്ല. അതിൽ അന്തർലീനമായ വികാരത്തെ വ്യവസ്ഥ ചെയ്യാൻ കഴിയണമെന്നില്ല. അനുഭവത്തെ ക്രമപ്പെടുത്തി ,അർത്ഥോല്പാദനത്തിനു വേണ്ടി സജ്ജീകരിക്കുമ്പോൾ  ആവശ്യമായത് മാത്രമാണ് എടുക്കുക.  അത് മനുഷ്യവികാരങ്ങളുടെ ഉദ്ദീപനത്തിനു വേണ്ടി ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്. സൗന്ദര്യാത്മകമാകുന്നത്, മനുഷ്യന്റെ ചിന്തയിൽ ആസ്വാദനക്ഷമമായ , വൈകാരികമായ ഒരു അനുഭവക്രമം  ഉണ്ടാകുമ്പോഴാണ്.

ലൂയി ബാരഗൻ (Louis Barragon)പറയുന്നു ,വാസ്തുശില്പം കലയായി മാറുന്നത് അത് അന്തരീക്ഷത്തിൽ ഒരു സൗന്ദര്യാത്മക വികാരം ജനിപ്പിക്കുമ്പോഴാണെന്ന്. അത് കലയെ സ്നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവർക്ക് സന്തോഷം നൽകും.

ദൈവം ചിന്തയിൽ ഒരു അനുസ്യൂതി 

ഒരു സൗന്ദര്യാത്മക വസ്തു (aesthetic object)എന്ന നിലയിലാണ് ഗുരുവിന്റെ ദൈവം വികസിക്കുന്നത്. അത്  നിശ്ചലമായിരിക്കുന്ന വിഗ്രഹമല്ല; മറിച്ച് ,ചലനാത്മകമായ ഒരു ഭാവിയാണ് സംസാരിക്കുന്നത്. സൗന്ദര്യാരുക വസ്തു അതിൻ്റെ  ആകർഷണം കൊണ്ട് നമ്മെ പ്രീതിപ്പെടുത്തുന്നു. ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഏതൊരു വസ്തുവിനും ഒരു സൗന്ദര്യാത്മക വസ്തുവാകാൻ കഴിയും. വികാരങ്ങളിൽ പരിപൂർണതയുടെ പുതിയ ക്രമവും സന്തോഷവും ജനിപ്പിക്കണം. സൗന്ദര്യാത്മക വസ്തു വൈകാരിക ലോകത്തിൽ ഒരു പ്രതികരണമുണ്ടാക്കുന്നു .അതാകട്ടെ ആ വസ്തുവിന്റെ പ്രായോഗികമായ, വസ്തുസ്ഥിതി പ്രധാനമായ അസ്തിത്വത്തിനപ്പുറമാണ് നമ്മെ  സ്വാധീനിക്കുന്നത്. നാം  വൈകാരികതലത്തിൽ ഒരു പരിവർത്തനത്തിനായി നിർബന്ധിക്കപ്പെടുന്നു. നമ്മളിൽ അദൃശ്യമായിരുന്ന ഒരു സത്ത അതിൽ ഉണ്ടായിരിക്കുന്നു .ഇങ്ങനെ സമസ്ത വസ്തുക്കളെയും വ്യക്തിപരവും പ്രാപഞ്ചികവുമായ ഒരു കാലാവസ്തുവായി കാണുകയും അതിൽനിന്നു കിട്ടുന്ന വൈകാരികമായി ഉണർവ്വിൽ  ദൈവികതയിലേക്ക് ഉയരുകയുമാണ്  ഗുരു ചെയ്തത് .ഇവിടെ പ്രാചീനമായ വർണവെറിയോ വേദാത്മകമായ ശാഠ്യമോ  ജാതീയമായ അസമത്വമോ ഒന്നുമില്ല. അതെല്ലാം പരാജയപ്പെട്ടിരിക്കുന്നു. സർവകാലങ്ങളെയും കടന്നു പോകുന്ന സ്നേഹവും ആനന്ദവുമാണ് ബാക്കിയാവുന്നത്. 

" അങ്ങേത്തിരുവുള്ളൂറി '
യൊരൻപിൻ വിനിയോഗം " എന്ന് ആശാൻ ഗുരുവിനെക്കുറിച്ചെഴുതിയത് 
ഇവിടെ സംഗതമാണ്. ദൈവത്തിൽ അനുഭവിക്കുന്നത് വൈകാരികമായ അവസ്ഥയുടെ പൂർത്തീകരണമാണ്. അത് വ്യക്തിനിഷ്ഠമാണ് .ഗുരുവിൻ്റെ ദൈവം ഒരുവനിൽ ചിന്തകൾ ഉല്പാദിപ്പിച്ചുകൊണ്ടിരിക്കും. അത് ദൈവമെന്ന ബിന്ദുവിൽ അവസാനിക്കുകയല്ല .ദൈവം വൈകാരികമായ ബന്ധം ,അത്ഭുതം ,ആകാംക്ഷ ,സൗന്ദര്യബോധത്തിൻ്റെ അനുരണനം (aesthetic resonance) തുടങ്ങിയ  വ്യാമിശ്രമായ അവസ്ഥകളിലേക്ക് നയിക്കുകയാണ്. ഗുരുവിന്റെ ദൈവം ചിന്തയിൽ ഒരു അനുസ്യൂതിയാണ്. അതിൽ വ്യക്തി ഇടപെടുകയാണ്. ഫ്രഞ്ച് ചിത്രകാരൻ ഹെൻട്രി മാറ്റിസ്(Henry Mattise)പറഞ്ഞു:
Colour is a means of exerting a direct influence on the soul. വർണം ചിത്രകാരന്റെ അന്തരംഗവുമായി സവിശേഷ വിനിമയം സാധ്യമാക്കുന്നുണ്ട്. വർണം ഒരു വാതിലാണ്. അതിലൂടെ നോക്കുമ്പോൾ ലോകത്തെ മറ്റൊരു രീതിയിലാണ് കാണുക. വർണം  കലാകാരന്റെ മനസ്സിലേക്ക് തുറക്കുകയാണ്. അകം കാഴ്ചകളെ ഒപ്പിയെടുക്കാനുള്ള മാധ്യമമാണ് വർണം. ഒരു വർണം വിവിധ വ്യതിയാനങ്ങളിൽ കാൻവാസിലേക്ക് ആവാഹിക്കുന്നു.

ദൈവം ഒരു കലാവസ്തു 

വർണത്തെ, യഥാർത്ഥത്തിൽ, കലാകാരൻ കണ്ടെത്തുന്നതാണ് .അത് പ്രകൃതിയിൽനിന്നു നേരിട്ടു പകർത്തുന്നതല്ല .കലാകാരൻ ആത്മാനുഭവത്തിന്റെ സൂക്ഷ്മത കളിലേക്കാണ് വർണങ്ങളിലൂടെ നമ്മെ ക്ഷണിക്കുന്നത്. വർണം പല ഷേഡുകളിൽ കലാകാരനിൽ  ആവിഷ്കാരത്തിനു നിർബന്ധിക്കുന്നു. വർണം ഒരു ഭൗതികവസ്തുവല്ല ;അത് അതീതമായ ലോകാനുഭവങ്ങളുടെ പ്രത്യക്ഷസൂചനകൾ മാത്രമാണ്.  അതുകൊണ്ട് കലാകാരൻ വർണവുമായാണ് സംവദിക്കുന്നത്.
ഗുരുവിൻ്റെ ദൈവം ഈ രീതിയിലാണ് നിലകൊള്ളുന്നത് .അത് പരമ്പരാഗതമായ ആരാധനാമൂർത്തിയല്ല: സ്വാതന്ത്ര്യത്തിലേക്കുള്ള ചിറകടിയൊച്ചയാണ്. ബന്ധനസ്ഥനായ ഒരുവൻ സ്വതന്ത്രനായി സഞ്ചരിക്കുന്ന വിഹായസാണ് ഗുരുവിൻ്റെ ദൈവം .ഗുരു ദൈവത്തെ, കലാകാരൻ നിറമെന്ന പോലെ ,പല ഷെയ്ഡുളിൽ ആവിഷ്കരിക്കുന്നു. ഒരു സൗന്ദര്യാത്മക ദൈവത്തിനു നമ്മുടെ മനസ്സിൽ അറിവിന്റെയും ആനന്ദത്തിന്റെയും പാറ്റേണുകൾ സൃഷ്ടിക്കാനാവും. അത് കാണുന്നതിനും അപ്പുറമാണ്, കേൾക്കുന്നതിനും അപ്പുറമാണ്. കലാവസ്തുവായ പെയിൻ്റിംഗ് ചിത്രകാരൻ്റെ വിവിധ വികാരങ്ങൾ പ്രതിഫലിപ്പിക്കുകയാണ്. ഒരു അലംകൃതമായ രീതിയിൽ വസ്തുക്കളെ ചിത്രകാരൻ വിന്യസിക്കുകയാണ്. ഇതാകട്ടെ കലാകാരന്റെ മനസ്സിനെ പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ്. ഗുരുവിന്റെ ദൈവം ഒരു കാലാവസ്തുവിൻ്റെ ധർമ്മവും നിറവേറ്റുന്നു. പല വികാരങ്ങൾ അത് ഉയിർപ്പിക്കുന്നു. മനസ്സിൻ്റെ വിപുലമായ ഭാവങ്ങൾ ,തലങ്ങൾ ദൈവത്തിലൂടെ പുറത്തുവരുന്നു.ഗുരു ദൈവത്തെ ഒരേ രീതിയിലല്ല ഉൾക്കൊള്ളുന്നത്. അത്  ആത്മാവിന്റെ അനേകം പ്രതിഛായകളായി വർത്തിക്കുന്നു.
'ഇന്ദ്രിയവൈരാഗ്യ'ത്തിൽ ഇങ്ങനെ വായിക്കാം:
"കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ -
പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം ,
കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ
ചേണുറ്റ ചെങ്കഴലുതന്നു ജയിക്ക ശംഭോ!"

കണ്ടതിനൊന്നും ശാശ്വതത്വമില്ല. എല്ലാ മായുകയാണ്. കണ്ടതെല്ലാം വിസ്മൃതമായിരിക്കുന്നു. ഇക്കാര്യത്തിൽ കണ്ണിനു ഒരു ദുഃഖവുമില്ല. ജീവൻ പോയാൽ, നേരത്തെ കണ്ടതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലല്ലോ. കണ്ടതിന്റെ നിറം, തരം തുടങ്ങിയവയെല്ലാം ശൂന്യതയിൽ വിലയം പ്രാപിക്കുന്നു. ശേഷിക്കുന്നത് ഒന്നുമില്ല. എല്ലാ കാഴ്ചകളും ഇല്ലാതായ ശേഷം ദൈവത്തിൻ്റെ പാദങ്ങൾ കണ്ടാൽ മതി എന്നാണ് എഴുതിയിരിക്കുന്നത്. ഇവിടെ ദൈവത്തിൻ്റെ സൗന്ദര്യാത്മകത ദർശിക്കാം.നാം കണ്ടതൊക്കെ വ്യർത്ഥമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ നേടിയതെല്ലാം വ്യർത്ഥം. അതിനപ്പുറമുള്ള ഒരു ദൈവികതയെ   പ്രതീക്ഷിക്കുകയാണ്.ഇത്  'ദൈവദശക'ത്തിൽ പ്രതിപാദിച്ച ദൈവത്തേക്കാൾ അമൂർത്തമാണ്. ഒരേ ദൈവത്തെ പലരീതിയിൽ വീക്ഷിക്കുകയാണ്. ദൈവം മനസിൽ സൃഷ്ടിച്ച പ്രതിഛായകളാണ്  എഴുതുന്നത് .ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്തുകയും ആവിഷ്കരിക്കുകയുമാണ്.

ദൈവം അദൃശ്യമാണെന്ന സുപ്രധാനമായ അറിവ് പതിയെ  തെളിഞ്ഞുവരുകയാണ് .ദൈവത്തിനു അദൃശ്യമായിരിക്കാനേ കഴിയൂ. പ്രത്യക്ഷതകൾ നമ്മുടെ ഐന്ദ്രിയാനഭവങ്ങളുടെ ഭാഗമാണ്. ചോദ്യം ചോദിക്കുമ്പോൾ നേരിട്ടു വന്ന് ഉത്തരം തരുന്ന ഒരു ദൈവം അസാധ്യമാണ്. ദൈവം നമ്മുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കാൻ നിൽക്കുകയല്ലല്ലോ. ദൈവത്തിനു നമ്മുടെ ചിന്തയുടെ അതിരുകൾക്കപ്പുറത്താണ് നിൽക്കാനാവുന്നത്. നമുക്ക് കാണാനാവാത്തതുമുണ്ടല്ലോ. അത് കാണാൻ ദൈവത്തിനാവും. നമുക്ക് കേൾക്കാനാവാത്തതു കേൾക്കാൻ ദൈവത്തിനേ കഴിയൂ. കാണാനാവാത്തതും കേൾക്കാനാവാത്തതുമുണ്ടെന്നത്  സത്യമാണ് .അതുകൊണ്ട് ആ മേഖലകളുടെ ഉടമസ്ഥത ദൈവത്തിനു നൽകുന്നതിൽ സൗകര്യമുണ്ട്. നമ്മുടെ അദൃശ്യതകൾക്കെല്ലാം നമുക്ക് ആലോചിക്കാവുന്നത് ദൈവത്തെയാണ്. പ്രകൃതിയിലും ജീവിതത്തിലും പലതും മറഞ്ഞിരിക്കുന്നു. ആ  അദൃശ്യതയുമായി ഗുരു സംവദിക്കുകയാണ്. അതുകൊണ്ടാണ് എല്ലാ കാഴ്ചകളും അവസാനിച്ചാലും ദൈവത്തിൻ്റെ പാദത്തിന്റെ ആശ്രയം ഉണ്ടാകുമെന്നു വിചാരിക്കുന്നത്.

അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ് 

'അർദ്ധനാരീശ്വരസ്തവ'ത്തിൽ എഴുതുന്നത് മറ്റൊരു പ്രതിഛായയിലാണ് :
"ദാരിദ്ര്യം കടുതായ് ,ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ !
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ ?
ആരുളളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ -
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ ?
കൂറർദ്ധനാരീശ്വരാ!"

ലോകജീവിതം ദാരിദ്ര്യം ,വറുതി, കലാപം ,വംശീയ വിദ്വേഷം  തുടങ്ങിയവയുടെ പിടിയിലാണ്. എന്തുകൊണ്ട് ദൈവം ഇടപെടുന്നില്ല എന്നാണ് ചോദ്യം? ദൈവത്തെ ഗുരു ഭാവനയിൽ കാണുകയാണ്. ഒരു ചിത്രമാണിത്. ജിവിതത്തിലെ വറുതി പരിഹരിക്കാൻ ആരാണുള്ളത്? ലോകത്ത് സങ്കടങ്ങൾ അവസാനിക്കില്ല. ഒരു പ്രശ്നം കഴിയുമ്പോൾ മറ്റൊന്നു വന്നേക്കാം. ആരുടെ ജീവിതവും സുരക്ഷിതമല്ല. ഇങ്ങനെയേ ജീവിതത്തിനു നിലനില്പുള്ളു. അത് ആനയെപ്പോലെ ഇടയുന്നു .പ്രാവിനെ പോലെ കുറുകുന്നു. സിംഹത്തെപ്പോലെ കടിച്ചുകീറുന്നു. പുഴുവിനെപ്പോലെ ചവിട്ടിയരയ്ക്കപ്പെടുന്നു. എല്ലാവരും വാർദ്ധക്യത്തിൽ കടുത്ത പീഡയനുഭവിക്കുന്നു. എല്ലാ കുട്ടികളും മറ്റുള്ളവരുടെ ദയയിലാണ് വളരുന്നത്. ആ ദയ നഷ്ടപ്പെട്ടാൽ എല്ലാം തകിടം മറിയും. അതുകൊണ്ട് ആരു സുരക്ഷാകവചമൊരുക്കും?

സൗന്ദര്യാത്മക ദൈവം മനസ്സിൽ വിരിയിക്കുന്ന പ്രതിഛായകൾ  ആത്മബന്ധമാണ് സൃഷ്ടിക്കുന്നത്. 'പ്രവൃത്തിയിലും വാക്കിലും വിചാരത്തിലും ശുദ്ധി വേണം' എന്നു ഗുരു പറയുന്നതിൽ സൗന്ദര്യാത്മക ദൈവമാണുള്ളത് .മതസാഹിത്യവും ആചാരങ്ങളും എങ്ങനെയായിരുന്നാലും മനുഷ്യൻ ദുഷിച്ചാൽ ഫലമില്ലെന്നു ഗുരു പറയുന്നതിന്റെ പൊരുളെന്താണ് ?വലിയ ക്ഷേത്രങ്ങളോ സങ്കീർണമായ ആചാരങ്ങളോ ഉച്ചത്തിലുള്ള  പ്രാർത്ഥനയോ പ്രയോജനം ചെയ്യുന്നില്ല, മനുഷ്യനിൽ സത്യവും നീതിയുമില്ലെങ്കിൽ .പ്രവൃത്തിയിലാണ് ദൈവം. ഈ ദൈവത്തിനു പേരോ ശരീരമോ ഇല്ല. അത് പ്രവൃത്തിയുടെ അർത്ഥമാണ് .അർത്ഥം നല്ലതാണെങ്കിൽ അത് ദൈവമാണ്. ആ ദൈവം നമ്മെ കൂടുതൽ നന്നാക്കുന്നു, പ്രചോദിപ്പിക്കുന്നു. മനുഷ്യനായി പിറന്നതിനു അർത്ഥമുണ്ടെന്നു കാണിച്ചുതരുന്നു. അർത്ഥമില്ലാത്ത ജീവിതത്തിനു ഒരർത്ഥം കണ്ടെത്തുകയാണ് മനുഷ്യൻ്റെ ലക്ഷ്യം. "സൂക്ഷ്മമറിഞ്ഞവനു മതം പ്രമാണമല്ല" എന്നു ഗുരു പറഞ്ഞതിലൂടെ ദൈവത്തെ മതങ്ങളിൽനിന്നു മോചിപ്പിക്കുകയാണ് ചെയ്തത് .മതം വേണ്ടാത്ത ഒരു സാരഗ്രാഫിയാണ് ഗുരുവെന്നു സൂചിതമാവുന്നു.പൊരുളുകൾക്ക് മുന്നിൽ ആത്മാവിൽ നഗ്നനായി നിൽക്കുന്ന ഒരു അന്വേഷകനു ചിട്ടകളും ചട്ടക്കൂടുകളും വേണ്ട; മനസ്സിലെ നേരു മതി. ആ നേരിനെ നഷ്ടപ്പെടുത്താതെ നിലനിർത്താനാണ് ഓരോ നിമിഷവും മന്ത്രിക്കുന്നത്. 

മതത്തിലൂടെയാണ് നാം പൊതുവെ  ദൈവത്തെ തേടുന്നത്. ദൈവങ്ങൾ സൃഷ്ടിച്ചതല്ല മതം .അത് മനുഷ്യരുടേതാണ്. ക്രിസ്തുമതവും ബുദ്ധമതവും അവരുടെ ജീവിതകാലത്തിനു ശേഷം സ്ഥാപിക്കപ്പെട്ടതാണ്. ഗുരു കാണുന്നത് മതം ആവശ്യമില്ലാത്ത പ്രവാചകനെയാണ്. അതിൻ്റെയർത്ഥം സൂക്ഷ്മാർത്ഥങ്ങളെ ഗ്രഹിച്ച ജ്ഞാനിക്ക് ദൈവം മതരഹിതമായ ലോകത്താണുള്ളതെന്നാണ്.അതുകൊണ്ട് ദൈവവുമായി നേരിട്ടുള്ള സംവാദം ആലോചിക്കാവുന്നതാണ്.

സകലബന്ധങ്ങളുടെ അന്തസാരം 

ദൈവം ബോധത്തിലാണെന്നു പറഞ്ഞുവല്ലോ. 'ഇന്ദ്രിയവൈരാഗ്യ'ത്തിലെ ഈ ശ്ലോകം നോക്കുക:
"നീരും നിരന്ന നിലവും കനലോടു കാറ്റും 
ചേരും ചിദംബരമതിങ്കലിരുന്നിടും നീ
പാരിൽ കിടന്നലയുമെൻ പരിതാപമെല്ലാ-
മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!"

പഞ്ചഭൂതങ്ങൾ ചിദംബരത്തിലാണുള്ളതെന്നു ഗുരു അറിയിക്കുന്നു. ബോധമെന്ന ആകാശമാണത്. ബോധത്തിലൂടെ നാം ലോകത്തെ അറിയുന്നു. ഭൂമിയിൽ കഴിയുന്ന ഒരുവനെ ആരാണ് ദൈവവുമായി ബന്ധിപ്പിക്കുന്നത് ? അവൻ തന്നെയാണ് ആ ദൈവത്തെ കണ്ടെത്തേണ്ടത്. ജലാലുദ്ദീൻ  റൂമിയുടെ ഒരു വാക്യം ശ്രദ്ധിക്കണം: The beauty you see in me is a reflection of you .സൗന്ദര്യം കണ്ടെത്തുന്നത് അവനവൻ്റെ  സിദ്ധിയാണ് ,വിധിയാണ്. നിങ്ങളിലെ സൗന്ദര്യബോധമാണ് നിർണായകം. റൂമി പറയുന്നത് ,നിങ്ങൾ അദ്ദേഹത്തിൽ കാണുന്ന സൗന്ദര്യം, മഹത്വം, രമ്യത നിങ്ങളുടെ തന്നെ പ്രതിഫലനമാണ് എന്നാണ്. ഈ പ്രതിബിംബിക്കൽ ഒരു ലോകാനുഭവസാരമാണ് .ഈ ലോകത്ത് നാം ഓരോരുത്തരും മറ്റുള്ളവരിൽ നമ്മെ കാണാൻ പ്രാപ്തരാണ് .ഒരു കുട്ടിയിൽ നമ്മെ കാണണം .ഒരു ദരിദ്രനിൽ മറ്റാരെയുമല്ല കാണേണ്ടത്. ഒരു നായയിൽ ,പൂച്ചയിൽ നമ്മെത്തന്നെ ദർശിക്കണം. അതാണ് ലോകസാരമായിത്തീരുന്നത്. നിങ്ങൾ  കാണുന്ന സൗന്ദര്യം നിങ്ങളുടെ തന്നെ പ്രതിഫലനമാണ്. ഒരു പൂച്ചയിൽ മനുഷ്യനെ കാണുന്നവനാണ് അതിനെക്കുറിച്ച് കവിത എഴുതുന്നത്. അപ്പോഴാണ് മാനുഷികതയുടെ വ്യാപ്തി അനാവൃതമാകുന്നത്. സൗന്ദര്യം നമ്മളിലാണുള്ളത്. അത്  ഉള്ളതുകൊണ്ട് മറ്റുള്ളവരിലും ദർശിക്കുന്നു .ചിലയിടങ്ങളിൽ നമ്മുടെ സൗന്ദര്യബോധത്തിനു പെട്ടെന്നു ഐക്യം പ്രകടിപ്പിക്കാൻ തോന്നും. നിഗൂഢമായിരുന്നത് അനുകൂല സാഹചര്യം വരുമ്പോൾ പുറത്തുവരുന്നു. ഒരു മന്ദാരപ്പൂവിൽ സൗന്ദര്യം കാണുന്നത് നമ്മളിൽ ആ സൗന്ദര്യം നിലനിൽക്കുന്നതുകൊണ്ടാണ്. എന്താണ് ഈ സൗന്ദര്യം ?അത് നമ്മുടെ തന്നെ ആന്തരികമായ പ്രപഞ്ചലയമാണ്. നാം തന്നെയാണല്ലോ പ്രപഞ്ചം.നമ്മൾ ഈ നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കും ഒപ്പം ജീവിക്കുകയാണ്. അവയെല്ലാം  നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. സൗന്ദര്യം എത്ര സ്പഷ്ടമായി നമ്മെ നിർവ്വചിച്ചിരിക്കുന്നു .പ്രപഞ്ചത്തിൻ്റെ സഞ്ചാരവ്യൂഹത്തിലെ ഒരണുമാത്രമാണ് നാം .പ്രപഞ്ചത്തിനൊപ്പം അണുവും ജീവിക്കുന്നു. നാം തനിച്ചല്ല, ഒരു ബ്രഹ്മാണ്ഡവ്യൂഹമാണ് ഒപ്പമുള്ളത്. അതിലെ ഒരു സഹസഞ്ചാരിയായ നാം സ്വതന്ത്രമായി ജീവിക്കുന്നില്ല; അതിൻ്റെ കൂടെ ജീവിക്കുകയാണ്. അതുകൊണ്ട് നമുക്ക് അന്യവത്ക്കരിക്കാനോ അകലാനോ കഴിയില്ല. അകന്നിരിക്കുമ്പോഴും ഒരു വലിയ വ്യവസ്ഥയുടെയും വ്യൂഹത്തിൻ്റെയും ഭാഗമാണ്.ഈ ബോധമുണ്ടാവുമ്പോൾ നമുക്ക് എല്ലാറ്റിനോടും അടുപ്പം തോന്നും .ഒന്നും അന്യമല്ലെന്നറിയാം. വേർപിരിയുകയും മരിക്കുകയും ചെയ്യുന്നത് ദുഃഖം ഉണ്ടാക്കുമല്ലോ.  ദുഃഖം ഭൗതികതയിൽ ജീവിക്കുന്ന മനുഷ്യരെയെല്ലാം നോവിക്കും. നാം വികാരങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്. സ്നേഹിക്കാതെ നമുക്ക് ജീവിക്കാനാകില്ല .എന്തിനോടെങ്കിലും, ആരോടെങ്കിലുമുള്ള സ്നേഹമാണ്  ജീവിതത്തിന്റെ അടിസ്ഥാനം. എല്ലാത്തിലും ഏറ്റവും വിശുദ്ധവും നിഷ്കളങ്കവും ദാർശനികവുമായ താദാത്മ്യമാണ് സൗന്ദര്യാനുഭവമായിത്തീരുന്നത്. ആ വസ്തുവിനോടു ഇഷ്ടം തോന്നാം. അതിനെക്കുറിച്ച് മനസ്സിൽ തിരിച്ചും മറിച്ചും ചിന്തിക്കും .ചിന്തയിൽ നിന്നാണ് എല്ലാം ഉടലെടുക്കുന്നത്.'സുബ്രഹ്മണ്യകീർത്തന'ത്തിൽ ഗുരു ദൈവത്തെ അഭി ദർശിക്കുന്നത് മനസ്സിൻ്റെ സൗന്ദര്യാത്മകഭാവങ്ങളെ സമന്വയിപ്പിച്ചുകൊണ്ടാണ് .

ചന്തച്ചെന്തീമിഴിച്ചെങ്കതിർനിര ചൊരിയി-
ച്ചന്ധകാരനകറ്റി -
ച്ചിന്താസന്താനമേ " എന്നു സുബ്രഹ്മണ്യനെ അഭിസംബോധന ചെയ്യുന്നു.ഇരുട്ടിനെ അകറ്റുന്ന ഭംഗിയുള്ള ചുവന്ന കണ്ണുകളാണ് സുബ്രഹ്മണ്യൻ്റേത്. ഈ ശ്ളോകത്തിൽ സുബ്രഹ്മണ്യനൊപ്പം ശിവനെയും ഗുരു കാണുകയാണ്.ശിവനും സുബ്രഹ്മണ്യനും ഒരുമിച്ചു വരുന്നു. സ്വയം പിച്ചക്കാരനെന്നു ഗുരു പിന്നീടു വിശേഷിപ്പിക്കുന്നുണ്ട്. എച്ചിൽ ചോറുണ്ടു നടക്കുന്നയാളാണെന്നും അതുകൊണ്ട് 'വല്ലോമൊരു ഗതി തരണേ'യെന്നും ഗുരു അപേക്ഷിക്കുന്നു .ഗുരുവിൻ്റെ അക്കാലത്തെ ജീവിതം അവധൂതൻ്റേതായിരുന്നു. അപ്പോൾ ദൈവത്തെക്കുറിച്ചുള്ള ഭാവന ഏറ്റവും തീവ്രമാകുന്നുണ്ട്. സുബ്രഹ്മണ്യനിൽ  അത് കാണുകയാണ്. ഇവിടെ ദൈവം, ഗുരു ഈ ലോകത്ത് കണ്ട സകല സാക്ഷാത്കാരഭാവങ്ങളുടെയും ആകെ ത്തുകയാണ്. എല്ലാറ്റിനോടും ഗുരുവിനു അനുകമ്പയും സ്നേഹവുമാണ് ഉണ്ടായിരുന്നത്. അങ്ങനെ എല്ലാറ്റിനെയും തന്നിലേക്ക് അടുപ്പിച്ചു നിർത്തുകയായിരുന്നു. ഒരു സകലബന്ധങ്ങളുടെ അന്തസാരം ഈ ദൈവികതയുടെ പരപ്പാണ്. എല്ലാറ്റിലും കണ്ട ദൈവം ഒരു രൂപമാർജിക്കുകയാണ്. 

ശുചിത്വം ദൈവത്തിൻ്റെ ഒരു പ്രവേശന കവാടം 

ഗുരുവിൻ്റെ സർവസ്വവുമായ അനുകമ്പയുടെയും മമതയുടെയും തലത്തിൽ സമഭാവന മാത്രമേയുള്ളൂ .ജാതിയോ മതമോ ഇല്ല .ദൈവമാകട്ടെ, ഗുരുവിന്റെ സൗന്ദര്യാത്മകമായ ബോധത്തിന്റെ സാരസ്വതവുമാണ്. ബോധത്തിന്റെ ഏറ്റവും ഉന്നതമായ ഒരു തലമാണത്. അസ്തിത്വത്തിൻ്റെ ഒരുപടി മുകളിൽ അത് നിലനിൽക്കുന്നു. "ചൊല്ലെല്ലാമുണ്ടു ചരടായെഴും പൊരു-
ളെല്ലയിലേറിനിന്നാടു പാമ്പേ"എന്നു 'കുണ്ഡലിനിപ്പാട്ടി'ൽ എഴുതുന്നത് ഇത് ഉറപ്പിക്കുന്നു. എല്ലാ ചൊല്ലും കടന്നു ചെല്ലുമ്പോൾ  പൊരുളാണ് അവശേഷിക്കുന്നത്. അവിടേക്കെത്തണം. ആ പൊരുളിന്റെ ഉച്ചയിൽനിന്നു ആടണമെന്നാണ് ആവശ്യപ്പെടുന്നത്. 

ദൈവങ്ങൾക്ക് വേണ്ടി നിർമ്മിക്കുന്ന ക്ഷേത്രങ്ങൾ എത്ര ബൃഹത്താണ്. ദൈവത്തിന്റെ മഹത്വത്തിനനുസരിച്ചാണ് ഇത് സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഗുരു  ക്ഷേത്രത്തിനു പ്രതീകാത്മക ഭംഗിയാണ് വിഭാവന ചെയ്യുന്നത്. ചെറിയ ക്ഷേത്രമാണെങ്കിലും വൃത്തിയുണ്ടായാൽ മതി. യാന്ത്രികമായി വന്നു വഴിപാട് നടത്തി, സ്വന്തം കാര്യങ്ങൾ അവതരിപ്പിച്ച് മടങ്ങുന്ന ഒരു ഏർപ്പാടല്ല ഗുരുവിനു ക്ഷേത്രം. അത് ഒരു ശുദ്ധീകരണശാലയാണ് - മനസിൻ്റെ .ഒരു സംഭാഷണത്തിൽ അത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത്, ബിംബത്തെയല്ല. ഇതിന്റെ (ക്ഷേത്രത്തിൻ്റെ) ചുറ്റും പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ച് ചുറ്റും തറകൾ കെട്ടണം. അപ്പോൾ ജനങ്ങൾക്ക് വന്നിരുന്നു കാറ്റു കൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ ഉണ്ടായിരിക്കണം. ക്ഷേത്രം ഒരറ്റത്ത് അങ്ങനെ നിന്നു കൊള്ളട്ടെ. ഭംഗിയും വൃത്തിയുമുള്ള സ്ഥലമാണെങ്കിൽ ജനങ്ങൾ വരും. നല്ല വിചാരങ്ങൾ ഉണ്ടാകും. ആരോഗ്യം വർദ്ധിക്കും."

ഇവിടെ ദൈവത്തെ മറ്റു മാർഗങ്ങളിൽക്കൂടി അനുഭവിപ്പിച്ച്  മനുഷ്യനെ അർത്ഥവത്തായ കർമ്മത്തിലേക്ക് ആകർഷിക്കാനാണ് ഗുരു ഉദ്ദേശിക്കുന്നത്. ക്ഷേത്രം ആരാധിക്കുന്നതിനു എന്നതുപോലെ കാറ്റുകൊള്ളാനും ഉപകരിക്കണം. അവിടെ വന്നാൽ മനോഹരമായ പൂക്കൾ കണ്ടു മതിമറന്നു നിൽക്കണം. പൂക്കളുടെ ഗന്ധം പരക്കട്ടെ. ക്ഷേത്രങ്ങൾ വായിക്കാനും പഠിക്കാനുമുള്ള ശാന്തമായ ഇടമാകണം. ദൈവം മനസ്സിലേക്ക് വരുന്നത്, ചിലപ്പോൾ , വായനയിലൂടെയും പുസ്തകങ്ങളിലൂടെയുമാണ് .എന്തൊരു മഹത്തായ ആശയം! ഇതാണ് ഗുരുവിൻ്റെ സൗന്ദര്യാത്മക ദൈവത്തിൻ്റെ ഒരു സുന്ദരനിമിഷം. ക്ഷേത്രത്തിനു ചുറ്റും ശുചിയായിരിക്കണം. ശുചിത്വം ദൈവത്തിൻ്റെ ഒരു പ്രവേശനകവാടമാണ് .അശുദ്ധവും ദുർഗന്ധം നിറഞ്ഞതും വൃത്തിഹീനവുമായ ഒരിടത്ത്  ദൈവത്തെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ. പരമ്പരാഗതമായ ദൈവചിന്തയെ അപനിർമ്മിച്ചു കാറ്റും വെളിച്ചവും കയറുന്ന ,സുഗന്ധമുള്ള, വായിക്കാനും ചിന്തിക്കാനും കഴിയുന്ന ഒരു പരിസരമാക്കി പരിവർത്തനപ്പെടുത്തുന്നു .ഇത് സൗന്ദര്യാത്മകമായ സംവാദമാണ് .ദീർഘവും നിരന്തരവുമായ ഒരു അർത്ഥസംവാദത്തിലൂടെ ഒരു ദൈവത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

സൗന്ദര്യത്തെ പുനരുജ്ജീവിപ്പിക്കുന്ന ശിവൻ

ദൈവികത ഗുരുവിന്റെ വ്യക്തിപരമായ നോട്ടമോ വിചിന്തനമോ എന്നതിനപ്പുറമാണ്. അതിനു സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട് .അത് ഗുരുവിൻ്റെ ഉപകരണമാണ്. അതുകൊണ്ടാണ്  പതിതൻ്റെ ഒറ്റപ്പെടലും പാരതന്ത്ര്യവും ഉയർന്നുവരുന്ന ഘട്ടങ്ങളിലെല്ലാം ഗുരു ദൈവത്തെയും ദൈവസ്തുതിയെയും ഉപകരണങ്ങളായി ഉയർത്തിക്കൊണ്ടുവരുന്നത്. 
ഫ്രഞ്ച് സാഹിത്യകാരനായ ആൽബേർ കമ്യു പറഞ്ഞു: Beauty no doubt ,does not make revolutions.But a day will come when revolutions will have need of beauty. സൗന്ദര്യം വിപ്ലവം കൊണ്ടുവരികയില്ല. വിപ്ലവങ്ങൾക്ക് സൗന്ദര്യത്തിന്റെ ആവശ്യമുള്ള ഒരു ദിവസം വരും. എന്തിനാണ് വിപ്ലവത്തിനു സൗന്ദര്യം? വിപ്ലവങ്ങൾക്കും അതിന്റേതായ തിരിച്ചടികളും കുഴപ്പങ്ങളും സംഭവിക്കും.പല വിപ്ലവങ്ങളും മനുഷ്യ നിന്ദകൊണ്ടും കൊലകൾകൊണ്ടും  ക്രൂരതുകൊണ്ടും വിലകെട്ടു പോയിട്ടുണ്ട് .ചൈനയിലെ സാംസ്കാരിക വിപ്ളവത്തിൻ്റെ ഭാഗമായി ഒരു ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. മനുഷ്യരുടെ സകല സംസ്കാരവും ഇല്ലാതാക്കുന്ന പ്രവൃത്തികളുണ്ടായി .വിപ്ളവം വിജയിച്ചു എന്നു പറയുന്നത് മനുഷ്യൻ്റെ മഹത്വം നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്.
അതുകൊണ്ടാണ് കമ്യു പറയുന്നത് വിപ്ലവത്തിനു സൗന്ദര്യം ആവശ്യമായിവരുമെന്ന്. മനുഷ്യമനസിനെ വിമലീകരിച്ച് സ്വതന്ത്രമായി ചിന്തിക്കാനും അന്യരുടെ ജീവൻ സംരക്ഷിക്കാനും സാധ്യമായ തരത്തിൽ വളരേണ്ടതുണ്ട് .മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കപ്പെടണം. സ്നേഹവും അഹിംസയും പുലരണം .സൗന്ദര്യം മനസ്സുകളെ വിഘടിപ്പിക്കുകയല്ല, ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. ഡാവിഞ്ചിയുടെ 'മൊണാലിസ' എല്ലാവരെയും യോജിപ്പിക്കുകയാണ് ,വിഘടിപ്പിക്കുകയല്ല. സൗന്ദര്യ പ്രചോദിപ്പിക്കും. നല്ല ഒരു പാട്ട് കേട്ടാൽ അതുപോലെ പാടാൻ തോന്നും. സൗന്ദര്യം ജീവിതത്തിനു അർഥം നൽകുകയാണ്. 

ഗുരുവിൻ്റെ ദൈവം ജീവിതത്തിനു അർത്ഥം നൽകുകയും അധർമ്മത്തെയും അനീതിയെയും ഹിംസയെയും എതിർക്കുകയും ചെയ്യുന്നു. അരുവിപ്പുറത്തെ ശിവൻ ജാതിഭേദത്തെയും മതവൈരത്തെയും എതിർക്കുകയും രമ്യതയുടെ സൗന്ദര്യത്തെ  പുന:രുജ്ജീവിപ്പിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ ദൈവം സാംസ്കാരികജീവിതത്തിൽ ഇടപെടുന്നു. ജാതി,മതഭേദങ്ങളെ മറികടന്ന് ഒരുമിപ്പിക്കുന്ന ശക്തിയായിത്തീരുന്നു. സൗന്ദര്യത്തിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.





 
 




















Wednesday, August 6, 2025

m k harikumar photos

 








എം.ടി.വാസുദേവൻ നായരുമായി അഭിമുഖം / എം.കെ.ഹരികുമാർ

 

 (2005 ജൂൺ 12നു  കലാകൗമുദിയിൽ  പ്രസിദ്ധീകരിച്ച ,എം.ടി യുമായുള്ള എൻ്റെ അഭിമുഖമാണിത്. ഈ കോപ്പി എൻ്റെ കൈയിലില്ലായിരുന്നു. പ്രിയ സുഹൃത്തും ചലച്ചിത്ര നിരൂപകനുമായ ശ്രീ  എം.സി. രാജനാരായണൻ ഞാനാവശ്യപ്പെട്ട പ്രകാരം അയച്ചു തന്നതാണിത്. ഈ അഭിമുഖത്തിനു വേണ്ടി ഞാൻ എം.ടി യെ കണ്ടത് കോഴിക്കോട് കോസ്മോ ബുക്സ് കെട്ടിടത്തിലുള്ള അദ്ദേഹത്തിൻ്റെ  ഓഫിസിൽ വച്ചായിരുന്നു).

 എം.ടി. വാസുദേവന്‍നായര്‍
സംഭാഷണം


രണ്ടാമൂഴക്കാരന്‍ കൈവച്ച ഒരുമേഖലയിലും രണ്ടാമനല്ല. നോവലില്‍, ചെറുകഥയില്‍, തിരക്കഥയില്‍, പത്രപ്രവര്‍ത്തനത്തില്‍ അങ്ങനെ ഓരോ മേഖലയിലും 'എം.ടി. മാജിക്'. അതിന്റെ വിസ്മയങ്ങള്‍ കാട്ടി തലമുറകളെ കീഴടക്കി. എം.ടി.സാഹിത്യത്തിന് വാര്‍ദ്ധക്യമില്ല. മലയാളികളുടെ നിതാന്തയൗവ്വനമാണ് ആ വാങ്മയം.


ഞാന്‍ ഒരു വഴിയെപ്പറ്റി എഴുതുമ്പോള്‍, എനിക്ക് പരിചയമുള്ള ഒരു വഴിയായിരിക്കും. വീടാണങ്കില്‍, എന്റെ മനസ്സിലുള്ള വിടായിരിക്കും. സ്വന്തം വീടായിരിക്കണമെന്നില്ല. എഴുതുമ്പോള്‍ ഒരു പറമ്പോ വീടോ തോട്ടമോ വഴിയോ മനസ്സിലേക്ക് കയറിവരും. ഞാനത് ദൃശ്യവല്‍കരിക്കും
അമ്മയെപ്പറ്റി എഴുതുമ്പോള്‍, ആ ഇരുപ്പ്, മണ്ണെണ്ണവിളക്ക്, ഇരുട്ട് എല്ലാം മനസ്സിലേക്ക് ഓടിയെത്തും എഴുത്തില്‍ എല്ലാം ദൃശ്യവത്കരിക്കുന്നത് എന്റെ ശിലമാണ്...

എം.ടി വാസുദേവന്‍നായര്‍ അങ്ങനെയാണ് പറഞ്ഞുതുടങ്ങിയത്.
എഴുതാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ നമ്മുടെ ഭാഷയിലുണ്ടായിരിക്കണം. അത് ലളിതമായിരിക്കണം. വ്യാഖ്യാതാവിന്റെ സഹായത്തോടെ മാത്രം മനസ്സിലാകുന്ന തരത്തിലാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഭാഷ വായനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.
എന്റെ എഴുത്ത് പുതിയ തലമുറയെയും ആകര്‍ഷിക്കുന്നു എന്നു പറയുന്നതിന്റെ ഘടകം ഇതാകാം. അവരുടെയുള്ളിലേക്ക് ഒരാശയം കടത്തിവിടാന്‍ കഴിയുന്നത് ചെറിയ കാര്യമല്ല. പ്രമേയത്തിന് അര്‍ഹിക്കുന്ന ഭാഷവേണം. 'രണ്ടാമൂഴ'ത്തിലെ ഭാഷ ആ സംസ്‌കൃതിയുമായി യോജിക്കുന്നതാണ്. അത് സൃഷ്ട്ടിച്ചതാണ്. അതിലെ ബിംബകല്പനകള്‍ ആ കാലത്തിന്റേതാണ്. സുരസുന്ദരിമാരുടെ വിരലുകളിലെ മുത്തിനെപ്പറ്റി പറയുന്നുണ്ട്. അത് ആ കാലമാണു കാണിക്കുന്നത്.
കാലം മായ്ക്കാത്ത, മഞ്ഞുമൂടാത്ത, വായനക്കാരനു മുന്നില്‍ ഒരിക്കലും രണ്ടാമൂഴക്കാരനാകാത്ത എഴുത്തിനെപ്പറ്റി എം.ടി ഇങ്ങനെ തുടര്‍ന്നു.

വലിയ വിജയം അവകാശപ്പെടുന്നില്ല. എന്റെ പുസ്തകങ്ങള്‍ വേഗത്തില്‍ വിറ്റഴിയുന്നു. അത് വീണ്ടും അച്ചടിക്കണമെന്ന് പ്രസാധകര്‍ പറയുന്നു. പുതിയ പതിപ്പുകള്‍ വരുന്നു. ഇതെല്ലാം എഴുത്തുകാരനെന്ന നിലയില്‍ എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. എവിടെയോ എന്റെ പുസ്തകങ്ങള്‍ക്ക് ആവശ്യക്കാരുണ്ട് എന്നറിയുന്നത് സംതൃപ്തി തരുന്ന കാര്യമാണ്. പക്ഷേ ഞാന്‍ വലിയ വിജയമൊന്നും അവകാശപ്പെടുന്നില്ല.
മറ്റു ചില മേഖലകളിലും ഞാന്‍ പ്രവര്‍ത്തിച്ചു ചില സിനിമകള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതി ചിലത് സംവിധാനം ചെയ്തു. അത്ഭുതകരമായ വിജയമാണെന്ന് തോന്നിയിട്ടില്ല. എനിക്ക് പരിമിതികള്‍ ഉണ്ട്. അത് ഞാന്‍ മനസ്സിലാക്കുന്നുണ്ട്.
പത്രപ്രവര്‍ത്തനത്തോട് എനിക്ക് ആദ്യം മുതലേ താത്പര്യമുണ്ടായിരുന്നു. അപ്രന്റിസ്ഷിപ്പ് കഴിഞ്ഞപ്പോള്‍ ഡെയ്‌ലിയില്‍ വര്‍ക്ക് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ എനിക്കിഷ്ടം വീക്കിലിയായിരുന്നു. ഡെയ്‌ലിയാവുമ്പോള്‍ നൈറ്റ് ഡ്യൂട്ടിയുണ്ടാവും അത് സമയം അപഹരിക്കും. വായിക്കാന്‍ സമയം കുറഞ്ഞെങ്കിലോ എന്നു ശങ്കിച്ച് ഞാന്‍ വിക്കിലിയില്‍ത്തന്നെ ചേര്‍ന്നു.
സാഹിത്യപ്രവര്‍ത്തനത്തോടുള്ള താത്പര്യം ശരിക്കുമുണ്ടായിരുന്നു. അനേകം കൈയെഴുത്തുപ്രതികള്‍ വായിക്കാന്‍ കിട്ടുന്നു എന്നത് വലിയ കാര്യമാണ്. പലരുടെയും പുതിയ രചനകള്‍ ആദ്യമേ വായിക്കാം. ഇതില്‍നിന്ന് ചിലപ്പോള്‍ നല്ലൊരു രചന കണ്ടുകിട്ടുന്നത് ആഹഌദകരമാണ്. നല്ലതൊന്ന് കണ്ടെത്തുമ്പോള്‍ മടുപ്പുമാറും ചിലത് ഉത്തരവാദിത്വത്തോടെ വായിച്ചുതീര്‍ക്കേണ്ടതുണ്ട്, ധാരാളം സമയം നഷ്ടപ്പെടുത്തുമ്പോഴാവും മികച്ച ഒരു കൃതി നമ്മള്‍ കണ്ടെത്തുന്നത്. വലിയ സംതൃപ്തിയുടെ നിമിഷമാണിത്. ഇത് സാഹിത്യപത്രപ്രവര്‍ത്തനത്തിലെ സൗഭാഗ്യമായി ഞാന്‍ കരുതുന്നു. നമ്മുടെ അഭിരുചി മാത്രമല്ല സാഹിത്യപത്രപ്രവര്‍ത്തനത്തില്‍ പ്രധാനം. ലിറ്ററി ട്രെന്‍ഡുകള്‍ ശ്രദ്ധിക്കണം ഇഷ്ടാനിഷ്ടങ്ങളുടെ സങ്കുചിതത്വത്തില്‍പ്പെട്ടുപോകാതെ നോക്കണം. വായനകള്‍ക്കിടയില്‍ ഇതു നല്ലതാണ് എന്നു തോന്നുന്ന തരത്തില്‍ ഒരെണ്ണം കിട്ടുക എന്നതാണ് പ്രധാനം.

ചോദ്യം: ഏറ്റവും പുതിയ തലമുറയും എം. ടി കൃതികള്‍ വായിച്ച് അഭിമാനം കൊള്ളുന്നു. ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

പുതിയ തലമുറയുമായി എനിക്ക് അടുപ്പമുണ്ട്. പത്താം കഌസ്സില്‍ പഠിക്കുന്നവരും
അതില്‍ ഉള്‍പ്പെടും. കത്തുകളിലൂടെയും മറ്റും അവരുടെ മനസ്സ് ഞാന്‍ കണ്ടിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ഈ കുട്ടികള്‍ നമ്മെ നോക്കുന്നതിലൂടെ, അവരുടെ ഭാവത്തിലൂടെ അതു മനസ്സിലാവും. എന്റെ രചനകള്‍ പുതിയ തലമുറയെയും സ്പര്‍ശിക്കുന്നു എന്നറിയുന്നത് സന്തോഷകരമാണ്.

-

എഴുത്ത് എങ്ങനെയാണ് ക്രിയാത്മകമായി നിലനിര്‍ത്തുന്നത്?

എഴുത്ത് ഓരോ ഘട്ടത്തിലും മാറുന്നുണ്ട്. ആദ്യം വിനോദമായിരുന്നു എഴുത്ത്. രാപകല്‍ ആലോചനയുമായി നടക്കുന്നൊരു കാലമുണ്ട്. ചില വരികള്‍ മനസ്സിലിട്ടുകൊണ്ടുനടക്കും. തുടക്കത്തില്‍ മിക്ക എഴുത്തുകാരും കവിത എഴുതാനാവും ശ്രമിക്കുക. അത് ശരിയാവുന്നില്ല എന്നു തോന്നുമ്പോള്‍ പിന്മാറുന്നു.
എല്ലാത്തിലും കഥ കാണുക, ഒരു ശീലമാവുന്നു. ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ എഴുതിയ കാലമുണ്ടായിരുന്നു. വാര്‍ഷികപ്പതിപ്പുകളുടെയും മറ്റും നിര്‍ബന്ധത്തിനു വഴങ്ങിക്കൊണ്ടാണ് അന്ന് എഴുതിയത്.
പകുതിയെഴുതി ഉപേക്ഷിച്ച ചില കഥകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മിനുക്കിയെടുത്ത് പിന്നീട് നല്ല കഥകളാക്കി മാറ്റിയിട്ടുണ്ട്. എത്ര എഴുതിയാലും ശരിയാകില്ല എന്നു പറഞ്ഞ് ഉപേക്ഷിച്ച കഥകളുമുണ്ട്. ഇത് പ്രധാനമാണ് ഞാന്‍ ഈ കഥ എഴുതേണ്ടതുണ്ടോ എന്ന് സ്വയം ചോദിക്കണം. സ്വയം തര്‍ക്കിച്ചുകൊണ്ട് നല്ല കഥയ്ക്കുള്ള വാതില്‍ തുറക്കുകയാണു വേണ്ടത്.

എഴുത്തിലേക്കു വരുന്ന മുഹൂര്‍ത്തം ഏതാണ്?

നമ്മള്‍ അറിയാതെ മനസ്സില്‍ ചിലതെല്ലാം ഉണ്ടാകുന്നു. നാം നിത്യജീവിതത്തില്‍ അനുഭവിക്കുന്നത്. ഉള്ളില്‍ത്തട്ടുന്നത്. സൂക്ഷിച്ചുവയ്ക്കുന്നത്. ഉരുട്ടിക്കളിക്കുന്നത് വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്വയം പിന്തുടരാനുള്ള ജാഗ്രത വളരെ പ്രധാനമാണ്. ഇതില്‍ നിന്നാണ് എഴുത്തുവരുന്നത്.
വര്‍ഷങ്ങളോളം മനസ്സിലിട്ടുകൊണ്ടുനടന്ന ചില പ്രമേയങ്ങളുണ്ട്. 'ഷെര്‍ലക്' എന്ന കഥ നാലുവര്‍ഷം മനസ്സിലിട്ടുകൊണ്ടു നടന്നതാണ്. എഴുതാന്‍ സമയമായില്ല എന്നു തോന്നി നീട്ടിവച്ചു. പിന്നീട് സമയമായപ്പോള്‍ എഴുതി. 'കാഴ്ച' എന്ന കഥയും ഇതുപോലൊന്നാണ്. എന്നും മനസ്സിലുണ്ടായിരുന്ന പ്രമേയമായിരുന്നു അത്.

വായനക്കാരും എഴുത്തുമായുള്ള ബന്ധം?

നമ്മളെ മറ്റുള്ളവന്‍ ബാധിക്കേണ്ട കാര്യമില്ല നമ്മള്‍ എഴുതിവരുമ്പോള്‍, അദ്യശ്യരായ വായനക്കാരുണ്ടാവും. അവര്‍ കത്തെഴുതിയെന്നു വരില്ല. പക്ഷേ, അവരെ നമുക്കു കാണാം. വികാരങ്ങള്‍ തിരിച്ചറിയാം. അപ്പോള്‍ അവരുടെ പ്രതീക്ഷകള്‍ നാം കൈവിടരുത്. അവരുടെ ലെവലില്‍ നിന്ന് നാം താഴേക്കു പോയാല്‍ അവര്‍ വായിക്കാതാകും.
വിശ്വസ്തരായ ഒരുകൂട്ടം വായനക്കാരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ട്രസ്റ്റഡ് ആഡിയന്‍സ്. അവര്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഇതു നിലനില്ക്കുമ്പോഴാണ് എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അസ്തിത്വം ഉണ്ടാകുന്നത്. അവര്‍ സ്തുതിച്ചുകൊണ്ട് കത്തെഴുതി ചുറ്റും കൂടണമെന്നില്ല. പക്ഷേ, അവരുടെ സാന്നിധ്യം നമുക്കറിയാന്‍ പറ്റും.

എഴുതിയതിലെല്ലാം സ്ഥായിയായ ഒരു വികാരത്തെ കണ്ടിട്ടുണ്ടോ?

എന്റെ ഓരോ നോവലും ഓരോ കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്. അസുരവിത്തിനൊരു കാലം. മഞ്ഞിനൊരു കാലം, ഓരോന്നിനോടും പ്രത്യേക താത്പര്യമുണ്ട്. ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന് പറയാനൊക്കില്ല

എഴുത്തിനുവേണ്ടതായ തയ്യാറെടുപ്പ് എന്താണ്?


ചര്‍ച്ചകള്‍കൊണ്ട് കാര്യമില്ല. ഏകാന്തതയില്‍ നാം മനസ്സിലിട്ട് പാകപ്പെടുത്തുന്നതായിരിക്കണം പ്രമേയങ്ങള്‍. ഇതിനു സമയം വേണം. വിഷയം നന്നായി അവതരിപ്പിക്കാന്‍ അതിന്റേതായ കടമ്പകളുണ്ട്. വേദനയുണ്ട്. ഇതിനപ്പുറം ഉള്ളതെല്ലാം ആനുഷംഗികമാണ്. മനസ്സിലെ നെരിപ്പോടില്‍ തീകൂട്ടി പരമാവധി ചോര്‍ ത്തിയെടുക്കാന്‍ കഴിയണം. വായന ക്കാരന് വിലപ്പെട്ടതു കിട്ടുന്നത് അപ്പോഴാണ്.

വിമര്‍ശനങ്ങളെ എങ്ങനെയാണ് നേരിടുന്നത്?


പുസ്തകങ്ങളെപ്പറ്റി, കഥകളെപ്പറ്റിയുള്ള ചില വിമര്‍ശനങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ കാണാത്ത അര്‍ത്ഥത്തലം അവര്‍ കണ്ടിരിക്കാം. എന്റെ കൃതി ഒരു അസംസ്‌കൃതവസ്തുവായി സ്വീകരിച്ച് വിമര്‍ശകര്‍ പുതിയ സൃഷ്ടി നടത്തിയതായിത്തോന്നിയ അനുഭവമുണ്ടായിട്ടുണ്ട്.

ജീവിതത്തില്‍ വ്യര്‍ത്ഥതാബോധം തോന്നിയ സന്ദര്‍ഭമുണ്ടോ?

പലതും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നു ചിന്തിക്കുമ്പോള്‍ വ്യര്‍ത്ഥത അനുഭവപ്പെടും. മനുഷ്യരാശിയെപ്പറ്റി ഭീകരമായ പലതും കേള്‍ക്കുമ്പോള്‍, ക്രൂരത കാണുമ്പോള്‍. വല്ലാത്ത വ്യര്‍ത്ഥതാബോധം തോന്നും നീതി നിഷേധിക്കപ്പെടുന്നതു കാണുമ്പോള്‍, തെറ്റിനെ തിരുത്താന്‍ കഴിയാതെ വരുമ്പോള്‍, നിഷ്‌കളങ്കതയെ തിരിച്ചറിയാതിരിക്കുമ്പോള്‍ എനിക്ക് എല്ലാം വ്യര്‍ത്ഥമായതായിത്തോന്നും. ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന് വേദനിക്കും.

പുസ്തകവായനയുടെ രീതി എങ്ങനെയാണ്? ഒരിക്കല്‍ കെ.പി. അപ്പന്‍ പറഞ്ഞു. ഗ്രബ്രിയേല്‍ ഗാര്‍സിയാ മാര്‍കേസിനെപ്പറ്റി പതിറ്റാണ്ടുകള്‍ക്കു മുമ്പ് ആദ്യം പറഞ്ഞത് എം.ടിയാണെന്ന്. എങ്ങനെ ഇത്ര അഗാധവും വിശാലവുമായി പുസ്തകങ്ങളെ ശ്രദ്ധിക്കാന്‍ കഴിയുന്നു?

ഇന്നും വായനയുണ്ട്. ഷുഗര്‍ ഉള്ളതുകൊണ്ട് യാത്ര കുറച്ചു. രോഗം കൂടിയപ്പോള്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞു. പണ്ടു വായിക്കാതെ മാറ്റിവച്ച കുറെ പുസ്തകങ്ങള്‍ ഈയിടെ വായിച്ചു.
പുറംരാജ്യങ്ങളില്‍ പോകുമ്പോള്‍ അവിടെ സാഹിത്യത്തില്‍ എന്തു നടക്കുന്നു എന്ന് അന്വേഷിക്കുന്നത് എന്റെ പ്രകൃതമാണ്. ചൈനയില്‍,അമേരിക്കയില്‍ എന്തു സംഭവിക്കുന്നു, നടക്കുന്നു എന്ന് അന്വേഷിക്കും.
എനിക്ക് ഓരോ സ്ഥലത്തും വായിക്കുന്ന നല്ല സുഹൃത്തുക്കളുണ്ട് അവര്‍ വായിച്ച നല്ല പുസ്തകങ്ങളെപ്പറ്റി എന്നെ അറിയിക്കും. ചിലത് അയച്ചു തരും ഓരോ എഴുത്തുകാരും ഏതെല്ലാം വേദികളിലാണ് എഴുതുന്നതെന്നറിയണം: പല ഭാഗങ്ങളിലും നല്ല കൃതികള്‍ വരുന്നുണ്ട്. അതു കിട്ടാനുള്ള സൗകര്യം വേണം.
മുമ്പ് അമേരിക്കയില്‍ പോയ അവസരത്തിലാണ് ഞാന്‍ മാര്‍കേസിനെപ്പറ്റി അറിയുന്നത്. ഏകാന്തതയുടെ ഒരു നൂറുവര്‍ഷങ്ങള്‍ ഇറങ്ങിയ കാലം. സ്പാനിഷ് അറിയുന്ന ഒരു പ്രൊഫസര്‍ അന്ന് മാര്‍കേസിനെപ്പറ്റി പറഞ്ഞു. ഒരുപക്ഷേ, നോബല്‍ സമ്മാനം കിട്ടിയേക്കുമെന്നും പറഞ്ഞു. ആ റിസര്‍ച്ച് സ്‌കോളര്‍ പറഞ്ഞതുകേട്ട് ഞാന്‍ ' ഏകാന്തതയുടെ ഒരു നൂറുവര്‍ഷങ്ങള്‍' വാങ്ങി. അത്ഭുതപ്പെട്ടുപോയി. ഇവിടെ ഞാന്‍ അത് ജി. എന്‍.പിള്ളയ്ക്കാണ് ആദ്യം വായിക്കാന്‍ കൊടുത്തത്. ആ പുസ്തകം കൈമറിഞ്ഞ് നഷ്ടപ്പെട്ടുപോയി. പിന്നെ ഞാന്‍ വേറൊരു കോപ്പി വാങ്ങുകയായിരുന്നു.
ഭാഷയില്‍ വന്ന മാറ്റങ്ങള്‍ എന്നെ അതിശയിപ്പിച്ചു. ഭാഷ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാമല്ലോ എന്നാണു ചിന്തിച്ചത്. നമുക്ക് അതുപോലെ എഴുതാന്‍ പറ്റിയിട്ടില്ല. സ്പാനിഷ് ഭാഷയിലുള്ള ഒറിജിനല്‍ അല്ല നാം വായിച്ചത്. ഇംഗ്ലീഷ് തര്‍ജ്ജമയാണ്. എങ്കിലും തൃപ്തി തോന്നി.

പുതിയ തലമുറയിലെ എഴുത്തിനെപ്പറ്റി?

ചില കഥകള്‍ വായിച്ചപ്പോള്‍ നല്ലതാണെന്നു തോന്നിയ അനുഭവമുണ്ട്. സുഭാഷ് ചന്ദ്രന്‍, മുരളി, സന്തോഷ്, പ്രിയ എ എസ്. എന്നിവരുടെ രചനകള്‍ ഭേദപ്പെട്ടതായിത്തോന്നി. ഇവര്‍ കഥയെഴുതുന്നത് വളരെ ഗൗരവത്തോടെയാണ്. അവാര്‍ഡ് നേടിയ സി. അഷ്‌റഫിന്റെ നോവല്‍ പുതുമയുള്ളതായിത്തോന്നി. വേറെയും നല്ല കഥാകൃത്തുക്കളുണ്ട്. പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് പറഞ്ഞതാണ്. എന്തിന് എഴുതി എന്നു ചോദിച്ചാല്‍ മറുപടിയുണ്ടാവണം.

ആധുനികതയെ എങ്ങനെ വീക്ഷിക്കുന്നു?

ആധുനികത പുതിയ മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കണം. പുതിയ പുതിയ വഴികള്‍ കണ്ടെത്തണം. ലേബലിലൊന്നും ഒരു കാര്യവുമില്ല. പുതിയ രചനാരീതികള്‍, ഭാഷയിലുള്ള പരീക്ഷണങ്ങള്‍ ആവശ്യമാണ്. വായനക്കാരനില്‍നിന്ന് അകലുന്ന കൃതികളോട് യോജിപ്പില്ല. കുമാരനാശാന്റെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കുമ്പോള്‍ പുതിയ അര്‍ത്ഥങ്ങള്‍ കിട്ടുന്നു. ഇത് ശ്രദ്ധിക്കേണ്ടതാണ്.
ശൈലി കൃതിയുടെ ഭാഗം തന്നെയാണ്. വച്ചുകെട്ടല്. അലങ്കാരമല്ല ചര്‍മ്മംപോലെ തന്നെ, ശരീരത്തിന്റെ ഭാഗമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നത് ലാറ്റിനമേരിക്കന്‍ കൃതികളാണ് വായനക്കാരന് ഒരു പ്രയാസവുമുണ്ടാകുന്നില്ല. ചില പ്രയോഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. ഭാഷയുടെ നവീകരണം അത്യാവശ്യമാണ്.

എന്തുകൊണ്ടാണ് നമ്മുടെ കഥകള്‍ക്ക് ലോകമാര്‍ക്കറ്റില്‍ ഇടം കിട്ടാത്തത്?

അത് വിവര്‍ത്തനത്തിന്റെ പ്രശ്‌നമാണ് 'കുട്ട്യേടത്തി' ലോംഗ്മാന്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് ചെല്ലുന്നത് ഇവിടുത്തെ വായനാസമൂഹത്തിലേക്കു തന്നെയാണ്. അന്താരാഷ്ട്രതലത്തിലെത്തുന്നില്ല. വിദേശികള്‍ക്ക് താത്പര്യമുണ്ടാകുന്ന തരത്തില്‍ വിവര്‍ത്തനം ഉണ്ടാകണം. നമ്മുടെ വിവര്‍ത്തകര്‍മോശക്കാരല്ല എന്നര്‍ത്ഥം.
നമുക്ക് റഷ്യന്‍ ഭാഷ അറിയില്ലെങ്കിലും ദസ്തയേവിസ്‌കിയുടെ കൃതികള്‍ ഇംഗ്ലീഷില്‍ വന്നത് വായിച്ച് തൃപ്തിപ്പെട്ടു. ലോകം മുഴുവന്‍ റഷ്യന്‍ ക്ലാസിക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ റഷ്യക്കാര്‍ പറയുന്നത്, റഷ്യന്‍ ക്ലാസിക്കുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം നന്നല്ല എന്നാണ്. അവര്‍ വേറെ പരിഭാഷകള്‍ പുറത്തിറക്കാന്‍ ആലോചിക്കുകയാണിപ്പോള്‍. 'ബ്രദേഴ്‌സ് കാരമസോവി'ന്റെ പോലും അവസ്ഥ ഇതാണ്. ഓരോ എഴുത്തുകാരനും വ്യത്യസ്്ത ഭാഷയുള്ളതുപോലെ, കഥാപാത്രങ്ങള്‍ക്കും ഭാഷണഭേദമുണ്ട്. ഈ ഭാഷാണഭേദങ്ങള്‍ വിവര്‍ത്തനത്തില്‍ വരുന്നില്ല. എങ്കില്‍പ്പോലും വിദേശകൃതികള്‍ നാമാസ്വദിച്ചുവെന്നതു ശരിയാണ്.
മലയാളഭാഷയിലെ കൃതികള്‍ നല്ല വിവര്‍ത്തനത്തോടെ വിദേശത്ത് എത്തിയിട്ടില്ല. ഇതിന് പ്രസാധകരും വേണം. ലോകനിലവാരത്തില്‍ മാര്‍ക്കറ്റ് ചെയ്യാനും കഴിയണം. പൂര്‍ണ്ണമായും ഇന്ത്യക്കാര്‍ ചെയ്യുന്ന വിവര്‍ത്തനമാണ് ഇപ്പോള്‍ വരുന്നത്. ഒരു കഥയില്‍ ആശാരിപ്പറമ്പ് എന്നൊരു വാക്കുണ്ട്. ഇത് ashariparampu എന്നുതന്നെയാണ് ഇംഗ്ലീഷ് വിവര്‍ത്തനത്തിലും ഉപയോഗിച്ചിരിക്കുന്നത്. carpenters Compound എന്ന് ഉപയോഗിച്ചാല്‍ എന്താണ് കുഴപ്പം? ഇതിപ്പോള്‍ ഒരു ഫാഷനായിരിക്കുകയാണ്.

നമ്മുടെ ഭാഷ മനസ്സിലാകാത്തവര്‍ക്ക് കൃതി മനസ്സിലാകണം. 'രണ്ടാമൂഴ'ത്തിന് ഒരു ജര്‍മ്മന്‍ തര്‍ജ്ജമ തയ്യാറാവുന്നുണ്ട്. അവര്‍ ഇംഗ്ലീഷില്‍ നിന്നാണ് തര്‍ജ്ജമ ചെയ്യുന്നത്, മലയാളികളുടെ സഹായത്തോടെ വേറൊരു ഓഡിയന്‍സിനു മുമ്പില്‍ അവര്‍ക്കുകൂടി സ്വീകാര്യമായ ഭാഷവേണം സ്വീകരിക്കാന്‍.

പുരസ്‌കാരങ്ങളെപ്പറ്റി എന്നാണ് പറയാനുള്ളത്?

ഞാന്‍ പുരസ്‌കാരങ്ങളെപ്പറ്റി ആലോചിക്കാറില്ല. പിലത് വന്നുചേരുകയാണ്. സന്തോഷത്തോടെ സ്വീകരിക്കാറുമുണ്ട്. പുരസ്‌കാരമാണ് ഒരെഴുത്തുകാരന്റെ വളര്‍ച്ചയുടെ പരമാവധി രേഖപ്പെടുത്തുന്നതെന്ന് ചിന്തിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം പരമാവധി എന്ന നിലയില്‍ ഞാന്‍ കാണുന്നത് ലോക കഌസ്സിക്കുകളെയാണ്. അവ കൊടുമുടിപോലെ നില്ക്കുന്നു. ദൂരെനിന്ന് അവയെ ആരാധിക്കുകയാണ് അതിനേക്കാള്‍, അവാര്‍ഡിനു പ്രാമുഖ്യം കൊടുക്കുന്നില്ല. ഞാന്‍ എഴുതിത്തുടങ്ങിയപ്പോള്‍ പുരസ്‌കാരങ്ങളെപ്പറ്റി യാതൊരു ചിന്തയുമില്ലായിരുന്നു. ഒരു കഥ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നപ്പോള്‍ അഞ്ചുരൂപ പ്രതിഫലമായി കിട്ടി. പിന്നീട് കൗമുദിയില്‍ നിന്ന് കെ.ബാലകൃഷ്ണന്‍ 10 രൂപ കഥയ്ക്ക് പ്രതിഫലമായി അയച്ചുതന്നു. രൂപ കിട്ടിയപ്പോള്‍ കഥാരചന ആദായമുള്ള കര്‍മ്മമാണല്ലോ എന്നുതോന്നി. ചന്ദ്രികയില്‍ ഒരുകാലത്ത് ഇടശ്ശേരിയും ഉറൂബും മറ്റും എഴുതിയിരുന്നു. പ്രതിഫലമായി കിട്ടിയ ചെക്ക് മാറിയെടുക്കാനായിരുന്നു പ്രയാസം. എഴുത്തിനൊപ്പം വരുമാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

കേരളത്തിന്റെ അവസ്ഥയെപ്പറ്റി എന്തുതോന്നുന്നു?

വൈരുദ്ധ്യങ്ങളുടെ ഒരു പ്രദേശമായിട്ടുണ്ട് നമ്മുടെ നാട്. സ്വത്വമില്ലാത്ത അവസ്ഥ കാണുന്നു. പക്ഷെ, കേരളം ബീഹാറോ ഒറിസയോ അല്ല. നമുക്ക് മാറ്റിയെടുക്കാന്‍ കഴിയുന്നതാണ്. പ്രതീക്ഷ തീരെ കെട്ടടങ്ങിയിട്ടില്ല. അവകാശബോധമുണ്ട്. പക്ഷെ, നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനെന്തു പരിഹാരമെന്ന് ചിന്തിക്കണം. എന്നെപ്പോലുള്ളവര്‍ക്ക് ഈ വേദനകള്‍ പങ്കുവയ്ക്കാനേ കഴിയുന്നുള്ളൂ.

പുതിയ കേരളത്തിന്റെ പിറവിക്കു ശേഷമുള്ള മലയാളിയുടെ നാനാവിധമുള്ള മനുഷ്യാനുഭവങ്ങള്‍ സാഹിത്യ കൃതികളില്‍ ആവിഷ്‌കൃതമായോ?

പുതിയ കാലത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റി എഴുതിക്കഴിഞ്ഞിട്ടില്ല. ആദ്യകാലത്തെ കൃഷിഭൂമി സംബന്ധിച്ച തര്‍ക്കങ്ങളെപ്പറ്റി കൃതികള്‍ വന്നിട്ടുണ്ട്. ആ സംഘര്‍ഷങ്ങള്‍ കുറെ ഇപ്പോഴുമുണ്ട്. പുതിയ സംഘര്‍ഷങ്ങള്‍ ഉദ്ഭവിച്ചിട്ടുമുണ്ട്. ഭരിക്കുന്നവരും ഭരണീയരുമുണ്ട്. സാദാചാരത്തെപ്പറ്റിയുള്ള സംഘര്‍ഷങ്ങളുണ്ട്. ഇത് ഓരോ കാലത്തും മാറിക്കൊണ്ടിരിക്കും. രാജലക്ഷ്മിയുടെ 'മകള്‍' എന്ന കഥയില്‍ ഒരു കുട്ടിയെ ശകാരിക്കുന്നത് ചായപ്പീടികയില്‍ പോയി ചായകുടിച്ചതിനാണ്. അന്ന് അതു വലിയ സംഘര്‍ഷമുണ്ടാക്കിയിരിക്കണം. ഇന്നുകേട്ടാല്‍ തമാശ തോന്നും.  ഇന്ന് ബാറില്‍ പോയാലും കുഴപ്പമില്ല എന്നായി. അതി സമ്പന്നതയുടെ പ്രകടനമാണ് ഒരുവശത്ത്. ഒപ്പമെത്താന്‍ ഇടത്തരക്കാരും തീവ്രമായി ശ്രമിക്കുകയാണ്. ഇഷ്ടംപോലെ കടം വാങ്ങി തുലയുന്നു. ആത്മഹത്യ ചെയ്യുന്നു. നമുക്കിന്ന് അയല്‍പക്കങ്ങളില്ല. സ്വന്തം കുടുംബത്തിന കത്തു തന്നെ തുരുത്തുകളായി മാറിയിരിക്കയാണ് നാം. ഇതെല്ലാം പുതിയ പ്രമേയങ്ങളാണ് ഇനിയും എഴുതാനുള്ളത്.

ഇത്തരം പ്രമേയങ്ങളെ അടിസ്ഥാനമാക്കി നോവല്‍ എഴുതുന്നുണ്ടോ?

ഒരു നോവല്‍ ആലോചിക്കുന്നുണ്ട്. 1924ലെ വെള്ളപ്പൊക്കം മുതല്‍ സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലത്ത് ഗ്രാമങ്ങളില്‍ സംഭവിച്ച മാറ്റം എഴുതണം. ഈ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളിലൂടെ നൈതികമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ലക്ഷ്യം.

സ്ത്രീപുരുഷ സങ്കല്പം മാറിയോ? പ്രമുഖ വിവര്‍ത്തകയായ പ്രേമ ജയകുമാറുമായുള്ള സംഭാഷണത്തില്‍, ഇപ്പോഴത്തെ മലയാളിപ്പെണ്‍കുട്ടികള്‍ കേരളത്തില്‍ ജനിച്ചുവളര്‍ന്ന മലയാളികളായ ചെറുപ്പക്കാരെ വിവാഹം കഴിക്കാന്‍ വിമുഖരാണെന്ന് സൂചിപ്പിക്കുകയുണ്ടായി...

പെണ്‍കുട്ടികള്‍ കുറെ അഡ്വാന്‍സ്ഡ് ആണ്. പക്ഷേ, പരമ്പരാഗതമായ രീതിയില്‍ പെണ്‍കുട്ടികളെ കാണാന്‍ ആണ്‍കുട്ടികളും ശ്രമിക്കുന്നു എന്ന് കരുതാന്‍ വയ്യ. പെണ്‍കുട്ടികള്‍ക്ക് ഇവിടത്തെ ആണുങ്ങളെപ്പറ്റി മതിപ്പു കുറയാന്‍ കാരണമുണ്ട്. സ്ത്രീപീഡനകഥകളും മറ്റും ഉണ്ടാകുന്നതും ശിക്ഷിക്കപ്പെടാതെ പോകുന്നതും അവരെ അകറ്റാന്‍ ഇടയാക്കിയിട്ടുണ്ടാകാം. വളരെ നന്നായി വായിക്കുന്ന പെണ്‍കുട്ടികളുണ്ട്. സീരിയല്‍ കാണുക മാത്രമല്ല അവര്‍ ചെയ്യുന്നത്. സ്ത്രീകളെ പീഡിപ്പിക്കുന്ന ആണുങ്ങളെ എന്തിനു കൊള്ളാം എന്നു ചിന്തിക്കുന്നതിലും ന്യായമുണ്ട്. ആണുങ്ങളുടെ ക്രൂരതകളുടെ കഥകളാണല്ലോ ചുറ്റും കേള്‍ക്കുന്നത്.
നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എവിടെപ്പോയാലും അഡ്ജസ്റ്റ് ചെയ്തു ജീവിക്കാനും പുതിയ ഭാഷ പഠിക്കാനും കഴിവുണ്ട് അവരുടെ സാമര്‍ത്ഥ്യത്തെയാണ് ഇത് കാണിക്കുന്നത്. എന്റെ രണ്ടു പെണ്‍മക്കളും അന്യഭാഷ സംസാരിക്കുന്നവരെയാണു വിവാഹം ചെയ്തത്. ഒരാള്‍ മറാഠിയെയും മറ്റെയാള്‍ തമിഴനെയും എനിക്ക് സമ്മതമായിരുന്നു.

കുടുംബബന്ധങ്ങളുടെ തകര്‍ച്ച ഏതുരീതിയിലാണ് കേരളീയ സമൂഹത്തെ ബാധിക്കുക?

ഏകാകികളുടെ തുരുത്തുകളാണ് ഇന്ന് കുടുംബമായി അറിയപ്പെടുന്നത്. കുട്ടികള്‍ക്ക് മാതാപിതാക്കളുമായി ചിന്തയും വികാരവും പങ്കുവയ്ക്കാന്‍ അവസരമില്ല. ന്യൂകഌയര്‍ ഫാമിലിയുടെ ഉള്ളില്‍ത്തന്നെ തുരുത്തുകള്‍ ഉണ്ടാവുകയാണ്.
കുട്ടികളുടെ അഭിരുചികള്‍ ആര്‍ക്കും അറിയാന്‍ പറ്റുന്നില്ല. ടെലിവിഷന്‍ ചാനല്‍ മാറ്റുന്നതിനെച്ചൊല്ലി കുട്ടികള്‍ പ്രകടിപ്പിക്കുന്ന അമര്‍ഷം ചെറിയ പ്രശ്‌നമായി കാണരുത്. രണ്ട് അഭിരുചികള്‍ തമ്മിലുള്ള വലിയ സംഘര്‍ഷമാണത്.
വീടുകള്‍ തമ്മിലുള്ള ബന്ധം പഴയതുപോലെ ഇന്നില്ല. അന്യോന്യമുള്ള കൂടിക്കാഴ്ചകളും കുറഞ്ഞു. ഒന്നും ചര്‍ച്ച ചെയ്യാനില്ല. ഇനിയും ഹെല്‍പ്‌ലൈനുകള്‍ വര്‍ദ്ധിക്കുമോ എന്നാണ് ആശങ്ക, കടക്കെണിയില്‍പ്പെട്ടവര്‍ മറ്റു വഴി അടയുമ്പോള്‍ കുട്ടികളെക്കൂടി കൊന്നിട്ട് മരിക്കുകയാണ്. ആരോടെങ്കിലും സംസാരിച്ചാല്‍ ഒരു വഴി തുറന്നുകിട്ടാതിരിക്കില്ല. പക്ഷേ, അതുണ്ടാകുന്നില്ല. കുട്ടികള്‍ നാളെ എന്തായിത്തിരുമെന്നു ചിന്തിക്കാന്‍ ഇവിടെ ആരുമില്ല. സമൂഹമെന്നത് ഒറ്റപ്പെട്ട ന്യൂകഌയസുകളായി മാറി.

വിദ്യാസമ്പന്നരായ മനോവൈക്യതക്കാരുടെ എണ്ണം കേരളത്തില്‍ ഏറുകയാണെന്നു തോന്നുന്നു...

'പെണ്‍കുട്ടികള്‍ക്ക് ഇവിടത്തെ ആണുങ്ങളെപ്പറ്റി മതിപ്പു കുറയാന്‍ കാരണമുണ്ട്'
ശരിയാണത്. ഇത്തരം സംഭവങ്ങളില്‍ വ്യക്തികള്‍ തന്നെ കേസെടുക്കാന്‍ മുന്നോട്ടുവരണം. നമ്മുടെ നിയമപരമായ അവകാശങ്ങളെപ്പറ്റി, ഭരണപരമായ അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരണം വേണം. വ്യക്തികളില്‍ നിന്ന് ദുഷ്ഫലങ്ങള്‍ നേരിടുമ്പോള്‍ ഇതു പ്രയോജനപ്പെടണം. ഓരോ പഞ്ചായത്തിലും ഈ പ്രശ്‌നങ്ങളെ മുന്‍നിറുത്തി കഌസ് വേണം. സാംസ്‌കാരിക നിലയങ്ങള്‍ ഉണ്ടാകണം.
പരിസ്ഥിതി, മഴ തുടങ്ങിയ വിഷയങ്ങളിലും ശരിയായ ബോധനം വേണ്ടതല്ലേ ജലസംസ്‌ക്കാരം ഉണ്ടാകണം. മഴവെള്ളം സൂക്ഷിക്കാനായാല്‍ പിന്നീട് ഉപയോഗിക്കാനാവും. റെയിന്‍ ഹാര്‍വെസ്റ്റ് എന്താണെന്ന് പഠിപ്പിക്കണം. നിയമസാക്ഷരതയും വര്‍ദ്ധിപ്പിക്കണം.
പ്രകൃതിയെ എങ്ങനെ സംരക്ഷിക്കണമെന്ന് കുട്ടിക്കാലം മുതലേ പഠിപ്പിക്കണം. പാഠം പഠിപ്പിക്കുന്നതിനെക്കാള്‍. പ്രായോഗികമായ അവബോധമാണ് ഉണ്ടാകേണ്ടത്.
ചെടികള്‍ വച്ചുപിടിപ്പിക്കാനും തോട്ടമുണ്ടാക്കാനും കുട്ടി കുളെ ശീലിപ്പിക്കണം. കളിമണ്ണുകൊണ്ടു കുട്ടികള്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാഷന്മാര്‍ ടേബിളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കാലം ഓര്‍ക്കുകയാണ്.

വിശ്വസ്തരായ ഒരുകൂട്ടം വായനക്കാരുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ട്രഡ് ആഡിയന്‍സ്. അവര്‍ എന്നില്‍ ഒരു വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. ഇതു നിലനില്ക്കുമ്പോഴാണ് എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് അസ്തിത്വം ഉണ്ടാകുന്നത്.

ഒന്നും നേരെയാകില്ലെന്ന മട്ടിലാണ് പൊതു വേയുള്ള ചിന്ത...?

ഒന്നും നേരെയാവില്ല എന്ന ചിന്ത പാടില്ല. ഇത്രയും ബുദ്ധിയുള്ള മലയാളികള്‍ക്ക് ഇതിന് ഉത്തരം കാണാന്‍ കഴിയും.
ഒരിക്കല്‍ ദല്‍ഹിയിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാ കസേരകളും ഒഴിഞ്ഞുകിടക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ എല്ലാവരും മറ്റൊരു മുറിയില്‍ ടി.വി കാണുകയാണെന്ന് വിവരം ലഭിച്ചു. നമ്മുടെ നാട് ആ നിലയില്‍ എത്തിയിട്ടില്ലല്ലോ. എല്ലാം ഭദ്രം എന്ന്. ഞാന്‍ പറയുന്നില്ല. നീതിയുടെയും സ്ത്രീയുടെയും കാര്യത്തില്‍ നമ്മുടെ
കൊല്‍ക്കത്തയില്‍ ഏത് അര്‍ദ്ധരാത്രിയിലും യാത്രചെയ്യാം. വീട്ടില്‍ തിരിച്ചുവരാം. ആ നിലയിലെത്താന്‍ കേരളത്തിനും കഴിയണം. സ്ത്രീകള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഭൂഷണമാണോ എന്ന് നാം ചിന്തിക്കണം.

ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്ന തോന്നലുണ്ടോ?

1976ല്‍ ഭാതപ്പുഴ മരിക്കുന്നു എന്ന് ഞാനെന്റെ കോളത്തില്‍ എഴുതി. നിയമവിരുദ്ധമായ മണല്‍വാരലിനെപ്പറ്റിയായിരുന്നു അത്. പലയിടത്തും പ്രസംഗിച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. പുഴ മരിച്ചുകഴിഞ്ഞു.
ഞാന്‍ അന്ന് ഗ്രാമത്തില്‍ ഭാരതപ്പുഴയോടു ചേര്‍ന്ന് ഒരു കോട്ടേജ് നിര്‍മ്മിച്ചത് പ്രതീക്ഷയോടെയായിരുന്നു. എന്നാല്‍ പുഴവറ്റി. നടുക്ക് കാട് വളര്‍ന്നിരിക്കുന്നു. ലോറികള്‍ ഇരമ്പിപ്പായുന്നതാണ് ഒടുവില്‍ പോയപ്പോള്‍ കണ്ടത്. ഇപ്പോള്‍ ഞാനങ്ങോട്ട് പോകാറില്ല. ഇതെല്ലാം എന്റെ വേദനകളാണ്. ഉത്കണ്ഠകളാണ്. എനിക്കൊന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രയാസം തോന്നും.

തിരക്കഥാകൃത്തായ എം.ടി എഴുതുന്ന സംഭാഷണങ്ങള്‍ ഹൃദ്യമാണ്. എങ്ങനെയാണ് സംഭാഷണങ്ങളിലെ റിഥം കണ്ടെത്തുന്നത്? 'വടക്കന്‍ വീരഗാഥ' പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു...?

എം.ടിയുടെ വടക്കന്‍പാട്ടിലെ റിഥം ആണ് ആ സിനിമയുടെ സംഭാഷണത്തില്‍ ഞാനുപയോഗിച്ചത്. 'വാരിക്കോരി വാഴ്ത്തുമൊഴി' തുടങ്ങിയ പ്രയോഗങ്ങള്‍ വടക്കന്‍പാട്ടിലുള്ളതാണ്. അതില്‍നിന്നു കിട്ടിയ പദാവലി കള്‍, ബിംബങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. 'നിറകൊണ്ട പാതിര' എന്ന് നാട്ടിലൊക്കെ പറയും ആ പ്രയോഗവും വടക്കന്‍പാട്ടിലുണ്ട്.
ഡയലോഗ് സാധാരണ ശൈലിയില്‍ തന്നെയാണ് എഴുതുന്നത്. പിന്നെ അതിനൊരു താളക്രമം ഉണ്ടാക്കുകയാണ്.

എഴുതുമ്പോള്‍ അഭിനയിച്ചു നോക്കുമോ?

അഭിനയം അത്രയ്ക്കില്ല. പക്ഷെ, എഴുതിയ സംഭാഷണങ്ങള്‍ ഞാന്‍ ഉറക്കെ വായിച്ചുനോക്കും. അത് റിഥം നിശ്ചയിക്കുന്നതില്‍ സഹായകമാണ്. ആവര്‍ത്തിക്കുന്ന വാക്കുകളുണ്ടെങ്കില്‍ കട്ടുചെയ്യും.

തിരക്കഥ സിനിമയായിക്കഴിയുമ്പോള്‍ എങ്ങനെയാണ് നിരീക്ഷിക്കുക?
തിരക്കഥ സംവിധായകര്‍ക്ക് നല്ല ഉപകരണമാണ്. നടന്മാര്‍ക്കും നടിമാര്‍ക്കും തിരക്കഥയില്‍ ഉള്ളതിനെക്കാള്‍ അല്പംകൂടി ജ്വലിപ്പിക്കാനാവും. ഇത് എക്‌സ്ട്രാ ആയി വരുന്നതാണ്. എഴുതിവച്ചതിനപ്പുറം പോകാന്‍ കഴിയണമെങ്കില്‍ പ്രതിഭയും വേണം. ഭാവത്തിലൂടെയാണ് നടീനടന്മാര്‍ ഇതു സാധിക്കുക. ചില ചലനങ്ങള്‍പോലും പ്രധാനമാണ്.

ഏതാണ് പുതിയ സിനിമ?

ഒരു ജാപ്പനീസ് പ്രോജക്ട് വന്നിട്ടുണ്ട്. ഇംഗ്ലീഷിലാണ് സിനിമ ചെയ്യുന്നത്. കേരളമാണ് പശ്ചാത്തലം പുതിയ കഥ ഇതിനായി എഴുതുകയാണ്. ജപ്പാനിലെ ഒരു പ്രമുഖ നടന്‍ അഭിനയിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്
എം. കെ.ഹരികുമാര്‍

ഏറ്റവും പ്രിയപ്പെട്ട കവി, കഥാകൃത്ത്, നോവലിസ്റ്റ് ഏറ്റവും പ്രിയപ്പെട്ട കവി ആരാണ്?

ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയുമാണ്. 'കുടിയൊഴിക്കല്‍' എത്ര പ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് എനിക്കുതന്നെ അറിയില്ല. ഇടശ്ശേരിയോട് പ്രത്യേക ആദരവുണ്ട്.
ജി.ശങ്കരക്കുറുപ്പിന്റെയും പി.കുഞ്ഞിരാമന്‍നായരുടെയും കവിതകള്‍ വളരെ ഉന്നത നിലവാരത്തിലാണ് ഞാന്‍ കാണുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ കഥാകൃത്ത് ആരാണ്

എന്റെ അഭിപ്രായത്തില്‍ കാരൂരാണ് ഏറ്റവും വലിയ കഥാകൃത്ത്. അദ്ദേഹത്തിന്റെ കഥകള്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു. പുതുമ നശിക്കുന്നില്ല.
മറ്റു പലരുടെയും കഥകള്‍ ഇഷ്ടമാണെങ്കിലും ഇപ്പോഴും അമ്പരപ്പിക്കുന്നത് കാരൂരാണ്.

ഏറ്റവും പ്രിയപ്പെട്ട നോവലിസ്റ്റ് ആരാണ്?

തകഴിയുടെ നോവല്‍ പ്രത്യേകിച്ചും 'കയര്‍' വലിയ ഒരു കൃതിയായി ഞാന്‍ കാണുന്നു.
ഉറൂബിന്റെ ഉമ്മാച്ചു' എസ്.കെയുടെ 'തെരുവിന്റെ കഥ', ലളിതാംബികയുടെ ' അഗ്‌നിസാക്ഷി' തുടങ്ങിയ കൃതികളും ഇഷ്ടമാണ് ഇവരെയെല്ലാം ഞാന്‍ ആരാധിച്ചിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പു കിട്ടിയ തുക കൊണ്ടാണ് ഞാന്‍ ഇവരുടെ പുസ്തകങ്ങള്‍ വാങ്ങിയത്. അന്നത്തെ ആ ഗ്ര ന്ഥശേഖരത്തില്‍ ബഷീര്‍, സി.വി തുടങ്ങിയവരുടെ കൃതികളുമുണ്ട്. പഴയ തലമുറയെ വായിച്ചാണ് പുതിയ എഴുത്തുകാര്‍ വരുന്നത്. സാഹിത്യം അനുസ്യൂതമായ ഒരു പ്രവാഹമാണ്. തുടര്‍ച്ചയാണ്.

 









a


 എം.ടി.വാസുദേവൻ നായരുമായി അഭിമുഖം / എം.കെ.ഹരികുമാർ 

INTEVIEW WITH M T VASUDEVAN NAIR  

Wednesday, July 30, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ /കലാശാലകളിലെ സാഹിത്യചർച്ച/july 28, 2025



Aksharajalakam 



യൂണിവേഴ്സിറ്റികളിലെ  സാഹിത്യസംസ്കാരം ജീർണിച്ചു കഴിഞ്ഞിരിക്കുകയാണ് .നവമായ ഒരാലോചനയില്ല .അവിടെ  സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനങ്ങളിൽ പുതിയ ഒരു ചിന്തയും ഉണ്ടാകുന്നില്ല. പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കുന്ന നോട്ടുകളുടെ ഒരു വലിച്ചു നീട്ടലാണ് സമ്മേളനങ്ങളിൽ കാണുന്നത്.മിക്കവാറും കലാശാല പണ്ഡിതന്മാരും കൊളോണിയലിസം എന്ന വാക്ക് തുടരെ ഉപയോഗിക്കുന്നത് കാണാം .സ്വാതന്ത്ര്യം കിട്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  ബ്രിട്ടീഷുകാരുടെ അടിമ ആയിരിക്കുന്നതിന്റെ മനോഭാവം പേറുകയാണ്. അവർ ഇപ്പോഴും സമകാലിക സാഹിത്യത്തെപ്പറ്റി പറയുമ്പോൾ സാമ്രാജ്യത്വം, സാമ്രാജ്യത്വാനന്തരം എന്നീ വാക്കുകളാണ് ആവർത്തിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരം വാക്കുകൾ കൊണ്ട് ഒരു സാഹിത്യകൃതിയെ ആസ്വാദനത്തിൽ നിന്ന് അകറ്റിക്കൊണ്ടു പോവുന്നത് ?പാഠ്യപദ്ധതികളുടെ ഭാഗമായി തിരഞ്ഞെടുക്കുന്ന പടുവാക്കുകൾ സാഹിത്യകതയുടെ വായനയിലും ആസ്വാദനത്തിലും കടന്നുവരുകയാണ്.അങ്ങനെ സാഹിത്യചർച്ച യാന്ത്രികമായിത്തീരുന്നു

കലാശാലകളിലെ സാഹിത്യം  പൂർവ്വകാല വ്യവസ്ഥാപിതത്വത്തിൻ്റെ പിടിയിൽ തന്നെയാണ്. അവിടെ സ്വാതന്ത്ര്യം എന്ന അനുഭവത്തിന്റെ, ആശയത്തിന്റെ ഒരു അണു പോലും കാണാനില്ല .സ്വാതന്ത്ര്യത്തെ അനുഭവിക്കാത്തവനു അതിൻ്റെ  ആഴത്തിലുള്ള കാഴ്ചകൾ ലഭിക്കുകയില്ല. കുറെ വർഷങ്ങൾക്കു മുൻപ് ഏതൊരു കലാശാലയിലെ അധ്യാപകന്റെയും രചനകളിൽ സ്വത്വം എന്ന വാക്ക് സാർവത്രികമായിരുന്നു. 
ഇപ്പോൾ ആ വാക്ക് പിൻവലിച്ചിരിക്കുകയാണ്.

സ്വത്വം എന്നത് ആധുനികതയ്ക്കും മുമ്പുള്ള ഒരു ആശയമാണ്. അത് വംശീയമായ, നടുവാഴിത്ത സ്വഭാവമുള്ള വാക്കാണ്. മനുഷ്യൻ ഒരു സ്ഥിരം ഐഡൻ്റിറ്റി അഥവാ സ്വത്വം കൊണ്ടു നടക്കുന്നു എന്നു ചിന്തിക്കുന്നത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ്. അന്തർദേശീയ യാത്രകളും വ്യാപകമായ കുടിയേറ്റവും പുതിയ സാങ്കേതിക തൊഴിൽ മേഖലകളും തൊഴിൽ സാഹചര്യങ്ങളും മനുഷ്യരെ ആഗോളതലത്തിലേക്ക് പറിച്ചുനട്ടിരിക്കയാണ്. ഇതിനു പുറമേയാണ് ഡിജിറ്റൽ വ്യക്തിത്വത്തിൻ്റെ സർവ്വവ്യാപനം.

സ്വത്വം ,കൊളോണിയലിസം അപ്രസക്തമായി 

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവതരിച്ച ഉത്തരാധുനികത എന്ന പ്രവണതയുടെ ഭാഗമായി ചില  സൈദ്ധാന്തികർ പ്രാദേശികതയും സ്വത്വവും ഉയർത്തിക്കൊണ്ടുവന്നത് മുഖ്യധാരയിൽ കടന്നു വരാത്ത ന്യൂനപക്ഷങ്ങളെ ഉദ്ദേശിച്ചായിരുന്നു. ചരിത്രത്തിൽ പ്രവേശനം കിട്ടാത്തവർക്ക് സ്വത്വപരമായ പ്രാതിനിധ്യം കൊടുക്കാമെന്നാണ് അവർ വിചാരിച്ചത്. അപ്പോഴും ഒരു തെറ്റു സംഭവിച്ചു.ഒരു സ്വത്വം ,ഇന്നത്തെ ആഗോള പരിപ്രേക്ഷ്യത്തിൽ ,സ്ഥിരമായി കൊണ്ടുനടക്കാനാവാത്ത വിധം ലോകം വികസിക്കുകയാണെന്നു മറന്നു.

ലോകത്തെ ,ഓരോ വ്യക്തിയും വികസിപ്പിക്കുകയാണ്.  താൻ അടുക്കളയിൽ കയറി ഒരു കപ്പ് കാപ്പി തയ്യാറാക്കിയാൽ അതിലൂടെ  ലോകത്തെ മാറ്റുകയാണ് ചെയ്യുന്നതെന്നു ഫ്രഞ്ച് സാഹിത്യകാരൻ ഷാങ് പോൾ സാർത്ര് നിരീക്ഷിക്കുന്നുണ്ട്. 'ഒരു മനുഷ്യൻ്റെ തീരുമാനം വലുതോ ചെറുതോ ആകട്ടെ ,അവനെ ഒരു  നിയമനിർമ്മാതവാക്കുന്നു. അതാകട്ടെ ആകെ മാനവരാശിക്കു വേണ്ടിയുള്ളതാണ് .അവിടെ ആഴത്തിലുള്ള ,സമഗ്രമായ ഉത്തരവാദിത്തമുണ്ടായിരിക്കണം.' ഒരാൾ ചെയ്യുന്ന പ്രവൃത്തിയിലൂടെ ലോകത്തിനു മാറ്റം വരുന്നു .ലോകം അത്രയും കൂടി തുറന്നു കാണിക്കപ്പെടുന്നു. ആരാധനാലയത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുറെ ആളുകളെ ഒരുവൻ വെടിവച്ച് വീഴുത്തുമ്പോൾ അതിലൂടെ ലോകം മാറുകയാണ്. ലോകത്തെ മറ്റൊരു കണ്ണിലൂടെ നോക്കാൻ പ്രാപ്തമാകുന്നു .അക്രമി  ലോകത്തെയാകമാനം ഭീതിയിലേക്കും ആശങ്കയിലേക്കും തള്ളിവിടുന്നു.എന്നാൽ അങ്ങനെയൊരു പ്രവൃത്തി ചെയ്യുന്നവൻ അതിൻ്റെ ഉത്തരവാദിത്തം ഏൽക്കേണ്ടതുണ്ട്.  അവൻ അതിനു ഉത്തരവാദിയാണ്. അവൻ അതിൻ്റെ ശിക്ഷ കൈപ്പറ്റണം. അവൻ്റെ ജീവിതത്തെ അവൻ എറിഞ്ഞു കളഞ്ഞിരിക്കുന്നു.അത് ലോകത്തെ മാറ്റുകയാണ്. തെറ്റുകളെക്കുറിച്ചുള്ള അഗാധമായ ജ്ഞാനം ആവശ്യമായി വരുന്നു.അത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തത്ത്വചിന്തയിൽ നമ്മെക്കൊണ്ടെത്തിക്കും. മനുഷ്യൻ സ്വതന്ത്രനാകാൻ വിധിക്കപ്പെട്ടിരിക്കുകയാണെന്നു സാർത്ര് പറയുന്നുണ്ട്. അവൻ ഈ ലോകത്തിലെ ജീവിതത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അനശ്വരമായ ഒരു മൂല്യവും അവനെ രക്ഷിക്കില്ല. അവൻ കണ്ണാടിക്കു മുമ്പിലെന്നപോലെ സ്വാതന്ത്ര്യത്തിന്റെ മുഖാമുഖമാണ് .അവൻ സ്വന്തം മൂല്യങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ അവനു ജീവിതമുണ്ടാവുകയുള്ളൂ. ഇതുവരെ നാം ജീവിച്ചത് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു തന്ന ലക്ഷ്യങ്ങളും പദ്ധതികളുമായിരുന്നെങ്കിൽ, അതിനുപകരം നാം സ്വയം സൃഷ്ടിക്കേണ്ടതുണ്ട് .നാം നമ്മെത്തന്നെ പുനരുല്പാദിപ്പിക്കണം.നമ്മിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ഉപയോഗശൂന്യമായ ചിന്തകളിൽ നിന്ന് രക്ഷപ്പെട്ട് സ്വയം സൃഷ്ടിക്കണം. നമ്മെക്കുറിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതും നാം പ്രതീക്ഷിച്ചതും തമ്മിൽ അന്തരമുണ്ട് .ഇതാണ് സ്വാതന്ത്ര്യത്തിന്റെ നിമിഷം. ഇവിടെയാണ് സ്വതന്ത്രനാകാൻ വിധിക്കപ്പെടുന്നത് .വേറെ ഒരു മാർഗ്ഗമില്ല. ഇതാണ് എഴുത്തുകാരന്റെ അസ്തിത്വബോധം .അവൻ ഈ ലോകത്ത് എഴുതുന്നത് യാതൊന്നും ചിന്തിക്കാതിരിക്കാനല്ല. ചിന്തിക്കാതിരിക്കുന്നത് സ്വാതന്ത്ര്യമാണെന്നു കരുതുന്നവർ കണ്ടേക്കാം .യാതൊരു ഉത്തരവാദിത്വവുമേറ്റെടുക്കാതെ, ചിന്തയില്ലാതെ  എഴുതിക്കൊണ്ടിരിക്കുന്നത് സുരക്ഷിതത്വമായി വ്യാഖ്യാനിക്കുന്നവരുണ്ട്.അവർ ചിന്താക്കുഴപ്പമില്ലാത്തവരാണ്.  ചിന്തിക്കുന്നവർക്കാണ് ചിന്താക്കുഴപ്പമുള്ളത്. അത് നല്ല ലക്ഷണമാണ്. 

ഒരു പുതിയ ചിന്തയുണ്ടാകുന്നില്ല 

കലാശാലകളിലെ സമ്മേളനങ്ങളിൽ കാണുന്നത് സ്വാതന്ത്ര്യത്തിന്റെ അഭാവമാണ്. സ്വതന്ത്രമാകുന്നത് എങ്ങനെയാണെന്നു അറിയില്ല.അവർ പഠിച്ചത് തന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരു പുതിയ വാക്ക് ,ചിന്ത അവിടെ പിറക്കുന്നില്ല. അവിടെ പുതിയ ഒരാശയം പിറവിയെടുക്കുന്നില്ലെന്നു നമുക്കറിയാം. അതേസമയം അവർ എല്ലാ നവമായ ആശയപ്രഭാങ്കുരങ്ങളെയും തമസ്കരിക്കുകയോ അവഗണിക്കുകയോ  ചെയ്യുകയാണ്.

കലാശാല അധ്യാപകരിൽ ഭൂരിപക്ഷവും ഇപ്പോൾ എഴുത്തുകാരാണ് .അവർ വരണ്ട ഗവേഷണമാണ് മുന്നോട്ടുവയ്ക്കുന്നത്. സാഹിത്യം എങ്ങനെ ആസ്വദിക്കാതിരിക്കാം എന്ന ഗവേഷണ മാണത് .കലയുടെ രസാനുഭൂതി നഷ്ടപ്പെടുത്തിക്കളഞ്ഞാൽ പിന്നെ എന്താണുള്ളത്? ഷേക്സ്പിയറുടെ മാക്ബത്ത് എന്ന നാടകം പ്രമുഖ ജാപ്പനീസ് സംവിധായകനായ അകിറ കുറസോവ ചലച്ചിത്രമാക്കിയിട്ടുണ്ട്. മാക്ബത്തിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ അതേപടി പിന്തുടരുകയല്ല കുറസോവ ചെയ്തത് .അദ്ദേഹം സ്വയം സൃഷ്ടിക്കുകയായിരുന്നു. മാക്ബത്തിനെക്കുറിച്ചുള്ള ലോകധാരണകളെ തന്നിൽ നിന്ന്  പിഴുത് മാറ്റുന്ന പ്രക്രിയയാണ്  അദ്ദേഹത്തിൻ്റെ സംവിധാനം. അതിനു വേണ്ടി ജാപ്പനീസ് മിത്തുകളെ ഉപയോഗപ്പെടുത്തി. സംവിധായകൻ കലാസ്വാദകനായതുകൊണ്ടാണ് ഇത്  സംഭവിക്കുന്നത് .സംവിധായകൻ തന്നിലെ കലാകാരനെ പുറത്തെടുക്കാൻ വേണ്ടിയാണ് അത്യധ്വാനം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ സ്വാതന്ത്ര്യമാണത്. അത് സ്വാതന്ത്ര്യത്തിൻ്റെ അതിജീവനമാണ്. അതിനുവേണ്ടിയാണ് നടീനടന്മാരുടെ മേക്കപ്പും വസ്ത്രാലങ്കാരവും കലാസംവിധാനവും ഒരുക്കുന്നത്. ഷേക്സ്പിയർ കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ചലച്ചിത്രകലയുടെ ഭാഷയാണ് സംവിധായകൻ കണ്ടെത്തുന്നത്. 

ഇതെല്ലാം അദ്ദേഹത്തിൻ്റേതായ  അനുഭവസാക്ഷാത്കാരത്തിനുവേണ്ടി തിരഞ്ഞെടുക്കുന്നതാണ്. സംവിധായകന്റെ സ്വാതന്ത്ര്യത്തിന്റെ, കലാവബോധത്തിൻ്റെ  അതിജീവനമാണത്. അങ്ങനെയാണ്  സംവിധായകൻ ജീവിക്കുന്നത് .അയാൾ സ്വന്തം അസ്തിത്വത്തെ നിർവചിക്കുകയാണ്. ഇത് ജീവന്മരണ പ്രശ്നമാണ് . അയാൾക്ക് അങ്ങനെയേ നിലനിൽക്കാനാവൂ. ഒരു യഥാർത്ഥ  കലാകാരൻ തന്റെ കലയുടെ മേഖലയിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും കലാകാരൻ എന്ന  നിലയിലുള്ള ആത്മഹത്യ ഒഴിവാക്കാൻ വേണ്ടി നടത്തുന്ന കഠിന പരിശ്രമമായി  കാണണം .താൻ മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ, വ്യാഖ്യാനിച്ച വസ്തുതകൾ അതേപടി അവതരിപ്പിച്ചാൽ അത് ഭീകരമായ ഒരു ആത്മഹത്യയായിരിക്കുമെന്ന് മറ്റാരെക്കാൾ അയാളാണ് മനസ്സിലാക്കുന്നത്.

എഴുത്തുകാരൻ്റെ രാഷ്ട്രീയം പാർട്ടികളുടേതാകരുത് 

അദ്ധ്യാപകർ എഴുത്തുകാരാവുന്നത് നല്ലതാണ്. എന്നാൽ രാഷ്ട്രീയപാർട്ടികളുടെ വീക്ഷണത്തിൽ ഒതുങ്ങുന്നതും അതിനനുസരിച്ച് എഴുതുന്നതും എത്രയും ആപത്കരമാണ്. അത് സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും .ഗൗരവത്തിൽ ചിന്തിക്കുന്ന ഒരാൾ രാഷ്ട്രീയത്തെ സ്വയം നിർവ്വചിച്ചുകൊണ്ടായിരിക്കും എഴുതുക. ഓരോ വസ്തുവിൻ്റെയും നിലനില്പ് രാഷ്ട്രീയമാണ്. എം.സുകുമാരൻ ,യു.പി. ജയരാജ് തുടങ്ങിയ കഥാകൃത്തുക്കളുടെ കഥകളിലെ രാഷ്ട്രീയം പാർട്ടികളുടെ സംഭാവനയല്ല; അവർ കണ്ടെത്തിയതാണ്.  

പാർട്ടികളുടെ സമീപനത്തിലെ യുക്തിവിചാരണയല്ല സാഹിത്യരചനയിൽ വേണ്ടത്.  പാർട്ടികളുടെ യുക്തിപരമായ സമീപനം വളരെ സമകാലികമായിരിക്കും. അതിനു അതീതമായ ഒരു ഭാവിയെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പാർട്ടികൾക്ക് പ്രായോഗികതയും പെട്ടെന്നുള്ള ഫലവുമാണ് പ്രധാനം. എന്നാൽ എഴുത്തുകാരന്റെ യുക്തി ഇതല്ല .അവന്റെ സാഹിത്യകല പരീക്ഷണങ്ങളിലൂടെയാണ് വളരുന്നത്. പഴകിയതും പുതിയതുമായ വായനക്കാരുടെ പിന്തുണയിൽ പോലും അവനു ജീവിക്കാനാവില്ല .അവൻ ഓരോ ഘട്ടത്തിലും പരീക്ഷിക്കപ്പെടും, വിചാരണ ചെയ്യപ്പെടും. അവൻ വിമർശനങ്ങളിലൂടെയാണ് അതിജീവിക്കേണ്ടത്. ഒരു സാഹിത്യകാരനും ,വിമർശനങ്ങളിലൂടെ  കടന്നുവരാതെ നിലനിൽപ്പില്ല. ബാഹ്യമായ മറ്റു മാർഗ്ഗങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുന്നവർ വെയിൽ പോലെ അപ്രത്യക്ഷമാകുന്നതാണ് സാഹിത്യചരിത്രത്തിൽ കാണുന്നത്.

നമ്മുടെ കാലത്ത് കലാശാലകളിൽ  എത്രയോ അനുസ്മരണ സമ്മേളനങ്ങൾ - കവികളുടെയും നോവലിസ്റ്റകളുടെയും പേരിലുള്ളത് നടക്കുന്നു. ഒന്നുപോലും ആരും ശ്രദ്ധിക്കുന്നില്ല. അവിടെ ഉത്പാദിപ്പിക്കപ്പെട്ട സാഹിത്യം ,പാഠം എന്താണെന്നു ആരും തിരിഞ്ഞുനോക്കുന്നില്ല .ക്ലാസിൽ പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ കുറിപ്പുകൾ വിസ്തരിച്ചു പറയുന്നതല്ല  പ്രഭാഷണം. പ്രഭാഷകനു ഒരു വീര്യം ഉണ്ടാവണം. അവൻ നിലവിലുള്ള സാഹിത്യ സംസ്കാരത്തെ ഒന്നു പിടിച്ചു കുലുക്കുവാൻ കെല്പുള്ളവനായിരിക്കണം. അവൻ പ്രഭാഷണത്തിൽ അബാധത്തെയും ആവിഷ്ക്കരിക്കണം.
വായനക്കാരുടെ ചൊറിയിൽ ചൊറിഞ്ഞുകൊടുക്കാനല്ല ഒരു പ്രഭാഷകൻ ശ്രമിക്കേണ്ടത്. 

പ്രചാരണത്തിനു പോകുന്നവർ 

എഴുത്തുകാർ അധ്യാപകരെ പോലെ തന്നെ രാഷ്ട്രീയകക്ഷികളുടെ വീക്ഷണത്തിന്റെ പ്രായോഗികതയിലേക്ക് നിപതിക്കുന്നത്  സാംസ്കാരികമായ വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. ഇത് ഇപ്പോൾ വളരെ പ്രകടമാണ്. എന്തെന്നാൽ ഇവർ വിദ്യാർത്ഥികളെയും പ്രലോഭിപ്പിക്കുകയാണ്. അവരും ഇതാണ് ശരിയെന്നു വിശ്വസിച്ച് ,ചിന്താക്കുഴപ്പമില്ലാതിരിക്കാൻ ,ചിന്ത വേണ്ടെന്നുവച്ച് ഏതെങ്കിലും സംഘടനയിൽ ചേരും .സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ഈ ചിന്താപരമായ ദാരിദ്ര്യം പിടികൂടിയിട്ടുണ്ട് . സാഹിത്യപരിഷത്തിലൊക്കെ ഇത് വ്യക്തമായി കാണാനുണ്ടല്ലോ.ഇനി പുതിയൊരു അന്വേഷണവും വേണ്ട, സദ്യയുണ്ടാൽ മതി എന്ന കടുത്ത നിലപാട് പലരെയും അലസരും നിഷ്ക്രിയരുമാക്കിയിരിക്കുകയാണ്.

സമീപകാലത്തെ ഒരു ഉപതെരഞ്ഞെടുപ്പ് നടന്നത് ഓർക്കുമല്ലോ. അവിടെ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിക്ക് വേണ്ടി കുറെ എഴുത്തുകാർ പ്രചാരണം നടത്തിയത് കണ്ടു .വ്യക്തിപരമായി പിന്തുണ അറിയിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. ഇതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ് .എന്നാൽ ഈ എഴുത്തുകാരുടെ പരസ്യമായ തിരഞ്ഞെടുപ്പു  പ്രവർത്തനത്തെക്കുറിച്ച് നമ്മുടെ നാട്ടിൽ വലിയ വിമർശനമുണ്ടായി.  ഒരു കൂട്ടം എഴുത്തുകാരും വായനക്കാരും ഇതിനെതിരായി ഫേസ്ബുക്കിലും ആനുകാലികങ്ങളിലും എഴുതി. പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്ത ധാരാളം പേർ സ്വകാര്യമായി ഇതിനെതിരെ സംസാരിക്കുന്നത് മനസ്സിലാക്കാൻ കഴിഞ്ഞു .എന്തുകൊണ്ടാണ് ഭൂരിപക്ഷം ആളുകളെയും ഈ എഴുത്തുകാരുടെ പ്രവൃത്തി  അലോസരപ്പെടുത്തിയത്? തിരഞ്ഞെടുപ്പു പ്രവർത്തനം  മോശമായതുകൊണ്ടല്ല; പ്രചാരണത്തിനു പോയ എഴുത്തുകാരുടെ നിഗൂഢലക്ഷ്യം വളരെയേറെ തുറന്നുകാണിക്കപ്പെട്ടതുകൊണ്ടാണ്.  സഹജീവിസ്നേഹമോ സഹതാപമോ കാണിക്കാത്ത ചിലർ വ്യക്തിപരമായ ലാഭം മുന്നിൽ കണ്ട് ആർത്തിയുടെ ചന്തയിലേക്ക് ചാടിയിറങ്ങിയതിൻ്റെ ദുർഗന്ധം നാട്ടിൽ പരന്നതായി പലരും പറയുന്നുണ്ടായിരുന്നു.സഹജീവിയായ എഴുത്തുകാരൻ മരുന്ന് മേടിക്കാൻ പൈസയില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ സഹായിക്കാൻ മനസ് കാണിക്കാത്ത സമ്പന്നരായ രചയിതാക്കളുണ്ട്. രോഗം ബാധിച്ച് കിടപ്പിലായ കവി രാഘവൻ അത്തോളി ഫെയ്സ്ബുക്കിലൂടെ തുടരെ സഹായം അഭ്യർത്ഥിക്കുകയാണ്. ആരും ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയുള്ള എഴുത്തുകാർ ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ ചാടിയിറങ്ങുന്നുണ്ടെങ്കിൽ അതിനു വേറൊരു അർത്ഥമാണുണ്ടാവുക. ഇവർ ഒരു രാഷ്ട്രീയനേതാവിനു വേണ്ടി അസാധാരണമായ എടുത്തുചാട്ടം നടത്തിയത് സ്വാർത്ഥമായ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നു വ്യക്തമാണ്. 

എഴുത്തുകാരനെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഉന്നതമായ വീക്ഷണമുള്ളവർ ഈ പ്രവൃത്തി നിന്ദ്യമാണെന്നു കരുതുന്നു. ഇന്നത്തെ ആർത്തിയുടെയും ദുരയുടെയും തൻകാര്യസാധ്യത്തിനു വേണ്ടിയുള്ള അതിരുവിട്ട ഊരുചുറ്റലിൻ്റെയും നാണംകെടലിൻ്റെയും ആത്മീയമായ തകർച്ചയുടെയും ജീവിതജീർണതയുടെയും ബീഭത്സമായ പ്രകടനമായേ എഴുത്തുകാരുടെ  തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാണാനൊക്കൂ എന്നു പറയാതിരിക്കാൻ കഴിയില്ല .ഇവർ സാംസ്കാരിക ലോകത്ത് നട്ടുവളർത്തുന്നത് ചീത്തപ്രവണതയാണ്.അവർക്ക് തിരഞ്ഞെടുപ്പിലോ ജയത്തിലോ അല്ല താല്പര്യമെന്നു വ്യക്തമാണ് .സ്വന്തം ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ഒരു തിരഞ്ഞെടുപ്പിനെ വീണു കിട്ടിയ നിധി പോലെ ഉപയോഗിക്കുകയാണ് ചെയ്തത് .ഇങ്ങനെ ചിന്തയിൽ ദരിദ്രരായ എഴുത്തുകാരുടെ പ്രവൃത്തികൾ എങ്ങനെയെല്ലാം രാഷ്ട്രീയമായ അന്ധതയിലേക്ക് ഒരു ജനതയെ കൊണ്ടുപോയി അധ:പ്പതിക്കാമെന്നു സാർത്രിൻ്റ വാദങ്ങൾ ശരിവച്ചു കൊണ്ടു പറയുവാൻ സാധിക്കും.

രജതരേഖകൾ 

1)വിശ്വൻ പടനിലം എഴുതിയ 'തേർഡ് ബെൽ'(ഓർമ്മകൾ ,ഫേബിയൻ) , 'അടുത്ത ബെല്ലിനു നാടകം ആരംഭിക്കും'(ഓർമ്മകൾ ,ഉണ്മ)എന്നീ പുസ്തകങ്ങൾ വായിച്ചു .പടനിലം എച്ച്എസ്എസ് അധ്യാപകനായിരുന്ന വിശ്വൻ നല്ലൊരു സാംസ്കാരിക പ്രവർത്തകനും നാടകനടനും രചയിതാവും കഥാകൃത്തുമാണ്. തൻ്റെ സർഗമേഖലയെ പലതായി തിരിച്ച്, സദാപ്രവർത്തനിരതമായ ജീവിതമാണ് വിശ്വൻേറത്. അദ്ദേഹത്തിനു പതിറ്റാണ്ടുകളായുള്ള സാംസ്കാരിക, സാഹിത്യപ്രവർത്തനത്തിന്റെ ഓർമ്മകളുണ്ട്. ജീവിതത്തെ  സ്നേഹിച്ച ,അല്പം പോലും കാപട്യമില്ലാത്ത, എഴുത്തുകാരനാണ് വിശ്വൻ പടനിലം .വർഷങ്ങളായി  തുടരുന്ന ആ സർഗ്ഗകർമ്മങ്ങൾ  ഇതിന് തെളിവാണ് .ഈ ഓർമ്മകളിൽ ഗ്രാമം ,വിശേഷിച്ച് നൂറനാട് ,പടനിലം പ്രദേശങ്ങൾ, പ്രാചീനമായ ഒരു അനുഷ്ഠാനകലാരൂപം പോലെ ഉയർത്തെഴുന്നേൽക്കുകയാണ്. ആധുനികലോകത്തിൻ്റെ ചായക്കൂട്ടുകൾക്കിടയിൽ നഷ്ടപ്പെടാതിരിക്കാനാണ് താൻ ഈ ഓർമ്മകൾ എഴുതുന്നതെന്നു വിശ്വൻ  പറയുന്നില്ലെങ്കിലും അതാണ് സത്യമെന്നു വായനക്കാർക്ക് ബോധ്യപ്പെടും .

2)ആധുനിക നാഗരികതയുടെ സാങ്കേതിക മുന്നേറ്റത്തിനിടയിൽ സമയം പങ്കുവെച്ച് തീരുമ്പോൾ ആത്മീയമായ ആവശ്യങ്ങൾക്കുള്ളത് കുറയും .പ്രാർത്ഥനയും ചിന്തയും വെറും ചടങ്ങായി മാറും. അതുകൊണ്ടായിരിക്കാം സാഹിത്യകൃതികൾ ഇപ്പോൾ വായനയെയല്ല നിർവ്വചിക്കുന്നത് ;ഒരു ഉല്‌പന്നം എന്ന നിലയിൽ അത് വിൽക്കുകയും വാങ്ങുകയും ചെയ്യുകയാണ്. വായിക്കുകയും മറക്കുകയും ചെയ്യുകയാണ്. 

3)എം.ആർ. വിഷ്ണുപ്രസാദ് എഴുതിയ 'കുറുകെ'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ജൂലായ് 22) എന്ന കവിത ഒരു ട്രാഫിക് കുരുക്കിൻ്റെ മനോഹരമായ സറിയലിസ്റ്റ് ആവിഷ്കാരമായിട്ടുണ്ട്. ഒരു വസ്തുവും നമ്മളും തമ്മിലുള്ള ബന്ധത്തിലെ അനന്യതയാണ് കവിതയിൽ അനാവൃതമാകേണ്ടത് .ആ വസ്തുവിനെ ആദ്യമായി കാണുകയാണെന്നു അനുവാചകനു തോന്നണം.

'അഴിഞ്ഞുപോയ 
സീബ്രാവരകൾ 
തലകുനിച്ച്
കടന്നുപോകുന്നു.
സ്വപ്നത്തിൽ 
കൂട്ടിയിടിച്ചവർ 
മുറിവൂതിയൂതി
ജനാല തുറക്കുന്നു.
നിസ്സാര പരിക്കുകളോടെ
അപകടത്തിൽപ്പെട്ട 
തർക്കങ്ങൾ.'

4)ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ കരുണിനെക്കുറിച്ച് വിജയകൃഷ്ണൻ എഴുതിയ 'ദൃശ്യവിസ്മയങ്ങളുടെ  രാജശില്പി'(ഗ്രന്ഥാലോകം ,ജൂൺ) നല്ലൊരു അവലോകനമാണ്. അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി സ്വന്തം സിനിമ സംവിധാനം ചെയ്തപ്പോൾ ക്യാമറ കൈകാര്യം ചെയ്തില്ല ,അരവിന്ദനിൽ നിന്ന് ഏറെ  വ്യത്യസ്തനായ ഹരിഹരന്റെ 'നഖക്ഷതങ്ങൾ','സർഗ്ഗം','പഞ്ചാഗ്നി' എന്നീ ചിത്രങ്ങൾക്ക് ഷാജി  ഛായാഗ്രഹണം ചെയ്തപ്പോൾ അത് വലിയൊരു വിജയഘടകമായി, ഏറെയൊന്നും ചർച്ച ചെയ്യപ്പെടാത്ത 'മഞ്ഞ്' എന്ന സിനിമയുടെ ഒരേയൊരു ആകർഷക ഘടകം ഷാജി പകർത്തിയ നൈനിത്താളിന്റെ മനോഹാരിതയാണ് തുടങ്ങിയ നിരീക്ഷണങ്ങൾ അർത്ഥവത്തായിരിക്കുന്നു .

5)ഒഴുകുപാറ സത്യന്റെ 'അടുക്കള'(സ്ത്രീശബ്ദം, ജൂലായ് ) രസാനുഭൂതിയുണർത്തി. 

'മിക്സി പോലുള്ള 
അധികാരയന്ത്രങ്ങളിൽ 
അരഞ്ഞുകൊണ്ടിരിക്കണം. 
വേവിൻ്റെ നൊമ്പരങ്ങളിൽ 
തിളച്ചു മറിയണം.
മുളകു ചിന്തകൾ 
പുകഞ്ഞു നീറണം.
ഉള്ളി മോഹങ്ങൾ 
കരഞ്ഞുതീർക്കണം .
ഇടയ്ക്ക് നെടുവീർപ്പിൻ്റെ 
ഫ്രിഡ്ജിൽ മനമൊന്നു 
തണുപ്പിക്കണം.'

എന്നാൽ അവസാനത്തെ വരി ശരിയായില്ല :
'പാകപ്പെടുത്തൽ മാത്രമല്ല
തിന്നു തീർക്കലാണ് 
അടുക്കള ജീവിതം'.
ഒടുവിലത്തെ വരികളിലെത്തിയപ്പോൾ അതുവരെ നിലനിന്ന ഭയവും അസ്വസ്ഥതയും നേർത്തുപോയി . 

6)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാ നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'


metrovartha , july 28, 2035

അക്ഷരജാലകം /എം.കെ. ഹരികുമാർ / സഹനത്തിൽ നിന്ന് സംസ്കൃതം /july 23, 2025


Aksharajalakam



ഒരു സ്വപ്നത്തിനു പിന്നാലെ യാത്ര ചെയ്യാൻ കഴിയുന്നവർ വളരെ വിരളമാണ്. നിലവിലുള്ള സുരക്ഷാകവചങ്ങൾ ഉപേക്ഷിച്ചു  സാഹസികയാത്ര ചെയ്യുന്നവരാണ് യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നതെന്നാണ് നോവലിസ്റ്റ്  പാവ്ലോ കൊയ്ലോ 'ആൽക്കിമിസ്റ്റ്' എന്ന കൃതിയിൽ  ചൂണ്ടിക്കാണിക്കുന്നത്. ഒരു ആട്ടിടയൻ യുവാവ് തൻ്റെ സ്വപ്നത്തിൽ കണ്ട നിധി തേടി ഈജിപ്തിലെ പിരമിഡിനടുത്തേക്ക് യാത്ര പോകുന്നു. ആ യാത്രയിൽ അയാൾ സ്വതന്ത്രനായിരുന്നു. യാത്രയിൽ പല വ്യക്തികളുമായി പരിചയപ്പെട്ടു .അപ്പോൾ അയാൾ തൻ്റെ പരിമിതമായ സാഹചര്യങ്ങളെ ഉപേക്ഷിക്കുകയായിരുന്നു.പലതും ഗ്രഹിച്ചു.നിധി തേടിപ്പോയ സാൻ്റിയാഗോ എന്ന ആ യുവാവ് ഒടുവിൽ താൻ യാത്ര തുടങ്ങിയ ഇടത്തേക്ക് തിരിച്ചെത്തുകയാണ്. അവിടെ ഒരു ഒഴിഞ്ഞ പള്ളിയുടെ സമീപത്തുള്ള മരത്തിന്റെ ചുവട്ടിൽ നിന്നു അയാൾക്ക് താൻ തേടി നടന്ന  നിധി ലഭിക്കുന്നു .എന്നാൽ ഈ നിധിയേക്കാൾ വിലപ്പിടിപ്പുള്ളത് താൻ യാത്ര ചെയ്ത ഇടങ്ങളിലെ വിശേഷബുദ്ധിയുള്ള ചിലരുമായി സംസാരിക്കാനും സഹകരിക്കാനും കഴിഞ്ഞതാണെന്നു അയാൾ മനസ്സിലാക്കുന്നു.

അയാൾക്ക് ഈ ലോകത്തിൻ്റെ മൃദുലമായ സ്നേഹവും ബന്ധവും എന്താണെന്നു തിരിച്ചറിയാൻ കഴിഞ്ഞു. ലാഭനഷ്ടങ്ങളുടെയും പ്രതാപങ്ങളുടെയും ഭയങ്ങളുടെയും പിന്തുടർച്ചകളുടെയും ഇടയിൽ കിടന്നു വട്ടം കറങ്ങിയിരുന്ന അയാൾക്ക് അത്  മനസ്സിലാക്കാനാവാത്ത കാര്യങ്ങളായിരുന്നു .സ്വർഗ്ഗം നമ്മുടെ അരികിലുണ്ട്; അല്ലെങ്കിൽ അതിൻ്റെ സൂചനകൾ ആരൊക്കെയോ നമ്മളിലേക്ക് സംക്രമിപ്പിക്കുന്നുണ്ട്.എന്നാൽ നമ്മുടെ അഹങ്കാരവും പദവിയും സമ്പത്തും അത് സ്വീകരിക്കാൻ തടസ്സമാവുന്നു. മറ്റൊരാളുടെ വാക്കുകൾ കേൾക്കാൻ കഴിയാത്ത വിധം ഈഗോ വളർന്നിരിക്കയാണ് .

സ്വയം അറിയുന്നത് 

എത്രയോ പേർ അനവസരത്തിലും ആവശ്യത്തിലും നമുക്ക് വേണ്ടതായ വാക്കുകൾ പറഞ്ഞിരിക്കുന്നു .എന്നാൽ അതൊന്നും നമ്മൾ കേൾക്കുകയില്ല. കേൾക്കാനുള്ള മനസ്സില്ല. ഈ കഥാപാത്രം സാഹസികമായ യാത്രയ്ക്കൊടുവിൽ, അത് ഒരു സ്വപ്നത്തിൽ നിന്നു ലഭിച്ച പ്രചോദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, യഥാർത്ഥമായ ജീവിതത്തെ അറിയുന്നു.സ്വത്തിൻ്റെ ഉടമസ്ഥതയോ  വിനിയോഗമോ ആവശ്യമാണെങ്കിലും  അതിനേക്കാൾ സ്വയം അറിയുന്നതിൻ്റെ ഭംഗിയുണ്ട്. സാൻറിയാഗോ തേടിയ നിധി ഈജിപ്തിലല്ല; അയാൾ  നേരത്തെ ജീവിച്ച സ്ഥലത്ത് തന്നെയായിരുന്നു. നമ്മളിൽ സൂക്ഷിച്ച നിധി കാണാതെ, അത് ദൂരെ എവിടെയോ ഉള്ള ഒരു പിരമിഡിലുണ്ടെന്നു തെറ്റിദ്ധരിച്ച് യാത്ര ചെയ്യുന്ന സാൻ്റിയാഗോമാരല്ലേ  ഭൂരിപക്ഷവും ?

സ്വപ്നങ്ങളെ മനസ്സിലാക്കുന്നതിൽ പിഴവ് സംഭവിക്കാം ;ഒരു ലക്ഷ്യമല്ല, അതിലേക്കുള്ള യാത്രയാണ് പ്രധാനമെന്നു കൊയ്ലോ പറയുന്നു. കൊയ്ലോ നിർദ്ദേശിക്കുന്ന സ്വയം പരിവർത്തനപ്പെടുത്താനുള്ള ഒരു മാർഗ്ഗം ഇതാണ്: "നാം സ്നേഹിക്കുമ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആരാണോ  അതിനേക്കാൾ നല്ലൊരു  മനുഷ്യജീവിയായി മാറാനാണ് എപ്പോഴും പരിശ്രമിക്കുന്നത്. നമ്മൾ നല്ലതാകാൻ പ്രയത്നിക്കുമ്പോൾ ചുറ്റിനുമുള്ളതെല്ലാം കൂടുതൽ നന്നാവുന്നു.' വളരെ ലളിതമായ ഒരു ജീവിതസത്യമാണിത്.ഏത് വസ്തുവിനെയും സ്നേഹിക്കാം; അതിനു ജീവൻ വേണമെന്നില്ല.  സ്നേഹിക്കുമ്പോൾ നാം ഒരു പാലം പണിയുകയാണ് .അതുവരെ നമുക്ക് അജ്ഞാതമായ ഒരു ലോകമാണത്.  നാം ഒരു ബന്ധത്തിന്റെ പാതയിൽ യാത്ര തുടങ്ങുകയാണ് .അത് തീർച്ചയായും നമ്മെ ഉണർത്തും. നമ്മുടെ ബുദ്ധി പോലും വർദ്ധിപ്പിക്കും. നാം ഇന്ദ്രിയങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ശ്രമിക്കും. നമ്മുടെ ഇന്ദ്രിയങ്ങൾക്ക് സൂക്ഷ്മ ഗ്രഹണശക്തി ഉണ്ടാകാം .നാം ശാരീരികമായി മെച്ചപ്പെടുകയാണ്. അതിൻ്റെ ഭാഗമായി ആഭ്യന്തരലോകത്ത് വിശുദ്ധവും നന്മനിറഞ്ഞതുമായ അനുരണനങ്ങൾ ഉണ്ടാവുകയാണ് .ഒരു വിശുദ്ധ സന്ദേശം ലഭിച്ച പോലെ നാം ഉത്സുകരാവുന്നു.

സ്നേഹം എന്ന അനുഭൂതി 

നമ്മെ കൂടുതൽ ശ്രദ്ധിക്കാൻ നമുക്ക് തോന്നുന്ന സന്ദർഭമാണിത്.  വസ്തുവിനോടുള്ള സ്നേഹം നമ്മെ വലിയ മനുഷ്യരാക്കും. പുസ്തകങ്ങളെയോ വീട്ടുപകരണങ്ങളെയോ സ്നേഹിക്കാം; അവയ്ക്ക് ജീവനില്ലെങ്കിൽ പോലും  തിരിച്ചു സ്നേഹിക്കും .നന്ദി കാണിക്കും. ഒരു വസ്തുവിനോടുള്ള സ്നേഹം അതിന്മേലുള്ള നിരീക്ഷണം ആർദ്രമാക്കും. ഒരു പൂപ്പാത്രമാണെന്നു കരുതുക .അതിനെ നാം എന്നും  തുടച്ചു വൃത്തിയാക്കുക .അപ്പോൾ അത് തിളങ്ങിയിരിക്കും. അത് ജീവിതത്തിനു വേണ്ടി ത്രസിക്കും. നമ്മുടെ മനസ്സിൻ്റെ ഊർജ്ജ കണങ്ങളിലേക്ക് ആ പാത്രം അടുത്തു വരും .നമ്മുടെ ആരോ ആണ് അതെന്നു ഓർമിപ്പിക്കും .അത് സ്നേഹത്താൽ മാത്രം നേടുന്ന അനുഭൂതിയാണ് .എന്നാൽ അതിനെ ശ്രദ്ധിക്കാതായാൽ ഭംഗി നഷ്ടപ്പെടും. കറുത്ത പാടുകൾ വീഴും .അത് വിഷാദത്തിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങും .അതിൻ്റെ  സൂചനകളോട് ഈ ലോകം പ്രതികരിക്കുന്നില്ലല്ലോ എന്ന വിഷാദമാണത്. ഒടുവിൽ അത് ആത്മഹത്യ ചെയ്യും. ഇത് മനുഷ്യൻ സമീപിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണ് .നാമാണ് അതിന്റെ ചാലകശക്തി. ഒരു ചെടിക്ക് ദിവസവും വെള്ളമൊഴിച്ച് പരിപാലിക്കുന്ന പക്ഷം അത് ജീവൻ്റെ തുടിപ്പ് കാണിക്കും .അത് പ്രതിപ്രവർത്തിക്കുകയാണ് .ഈ ലോകത്ത് ഏറ്റവും അത്ഭുതകരമായത് ജീവനാണ് .ജീവനെ നമുക്ക് കൃത്രിമമായി സൃഷ്ടിക്കാനാവില്ല. അത് നൂറ്റാണ്ടുകളായുള്ള ഒരു യാത്രയിലൂടെ അതിജീവിച്ചു വരുന്നതാണ് .അത് എപ്പോഴും അത്ഭുതമാണ്. അത് ഏതോ രഹസ്യപ്രവർത്തനം പോലെ ഉണ്ടാവുകയാണ്. 

പ്രത്യുൽപാദനത്തിലൂടെ ഒരു പുതുജീവൻ പിറക്കുന്നത് അത്ഭുതമാണ് .അങ്ങനെയൊരു  സത്യത്തെ ഈ പ്രപഞ്ചം നിലനിർത്തിയിരിക്കുന്നു .അത് ആവർത്തിക്കുന്നു .അതിൽ നാം വിശ്വസിക്കുകയാണ് .ഒരു വിത്തിൽ നിന്നു നാമ്പ് പൊട്ടിമുളക്കുമെന്നു നാം വിശ്വസിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്യുന്നു .അതാണ് പ്രപഞ്ചത്തിന്റെ പദ്ധതി .ഒരു നെൽവിത്ത് നട്ടാൽ വളർന്നു  കതിരുണ്ടായി വിളഞ്ഞു അതിൽ നിന്നു അരി ഉണ്ടാക്കിയെടുക്കാമെന്നത് പ്രപഞ്ചസത്യമാണ്. ആ സത്യത്തെ നശിപ്പിക്കാൻ ഒരു യൂണിവേഴ്സിറ്റിക്കും  മതപുരോഹിതനും സാധ്യമല്ല .ഈ പ്രപഞ്ചസത്യത്തെ അനുഭവിക്കുകയാണ് നമ്മുടെ മാർഗ്ഗം.

സ്നേഹിക്കുന്നതോടെ ചുറ്റിനുമുള്ള ലോകം കൂടുതൽ നന്നാവും എന്നു പറഞ്ഞല്ലോ .നാം ഓരോന്നിനെയും അതാതിൻ്റെ ഇടത്തു നിന്നു നമ്മുടെ ആത്മാവിൻ്റെ സൂപ്പർ ഹൈവേയിലേക്ക് കൈപിടിച്ചു കയറ്റുകയാണ് . അങ്ങനെ പ്രാപഞ്ചികമായ ,ഏകവും സുന്ദരവുമായ ഒരു ബന്ധത്തിലേക്ക് നാം എത്തിച്ചേരുന്നു. അത് ഓർമ്മകൾ ഉല്പാദിപ്പിക്കുകയാണ് .നമ്മുടെ അസ്തിത്വത്തിനു  അർത്ഥമുണ്ടാകുകയാണ്. നാം യാതൊന്നിലേക്കും മനസ്സ് കൊടുക്കാതെ അവനവനിൽ മാത്രം കെട്ടിക്കിടക്കുകയാണെങ്കിൽ അതുല്യമായ ഈ അനുഭൂതി നേടാനാവുകയില്ല .അന്യവൽക്കരണത്തിന്റെ ഫലമായി നാം തിന്മയെ തേടുകയാണ് ചെയ്യുക.

പ്രണമിക്കുമ്പോൾ 

ഒരു ചിരിയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നു ദസ്തയെവ്സ്കി പറഞ്ഞത് ശ്രദ്ധിക്കണം:'ഒരാളെ അയാളുടെ ചിരിയിലൂടെ നമുക്ക് മനസ്സിലാക്കാം. നിങ്ങൾക്ക് ഒരാളുടെ ചിരി ഇഷ്ടമാണെങ്കിൽ, അയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നതിനു മുമ്പ് ആത്മവിശ്വാസത്തോടെ പറയാനാവും അയാൾ ഒരു നല്ല മനുഷ്യനാണെന്ന്.' ഈ ചിരിയുണ്ടാകുന്നത് ശാന്തവും മൃദുലവുമായ ബന്ധം ചുറ്റുപാടിനോടു   ഉണ്ടാകുമ്പോഴാണ് .വളരെ അനായാസമായ ചിരിയായിരിക്കുമത്. ആ ചിരി നൈസർഗികമായിരിക്കും. അത് ചുണ്ടുകൾക്കിടയിലായിരിക്കില്ല വിരിയുക; ഹൃദയത്തിലായിരിക്കും. ഹൃദയത്തിലുമല്ല ,അയാൾ സ്നേഹിച്ച വസ്തുക്കളുടെ മുമ്പിലായിരിക്കും - അയാൾ സ്നേഹിച്ച മനുഷ്യരുടെ പാദങ്ങൾക്ക് മുന്നിൽ പ്രണമിക്കുന്നതിൻ്റെ പ്രസാദമായിരിക്കും.

ആരുടെയും പാദങ്ങളിൽ  നമസ്കരിക്കരുതെന്നു പറയുന്നവർക്ക് അതിൻ്റെ ന്യായം കാണുമായിരിക്കും. എന്നാൽ ജീവിതത്തിലെ സന്ദിഗ്ദ്ധമായ ഒരു ഘട്ടത്തിൽ നിന്ന് അത്ഭുതകരമായി നമ്മെ കരകയറ്റിയ ഒരാളുടെ അടുത്ത് ചെല്ലുമ്പോൾ നാം ദൈവികമായ ഒരു സാന്നിധ്യം അനുഭവിക്കുന്നുണ്ടെങ്കിൽ അവിടെ പ്രണമിക്കാം. അത് ഒരു ആത്മനവീകരണമാണ് .നമ്മെ നിലനിർത്തിയ എല്ലാ പ്രപഞ്ചശക്തികൾക്കും മുന്നിലാണ് ആ പ്രണാമം .ആരുടെ മുന്നിലാണോ നമസ്കരിക്കേണ്ടത് അയാൾ കേവലം ഒരു വ്യക്തിയായിരിക്കാം. എന്നാൽ  സകല പ്രപഞ്ചശക്തികളും അനുകൂലമായി നിന്നാൽ മാത്രമേ ഒരു യാത്ര പുറപ്പെടാനും സ്നേഹിക്കാനും കൃഷി ചെയ്യാനും കണ്ടുമുട്ടാനും കഴിയൂ.
ഏതെങ്കിലുമൊരു തടസ്സം വന്നാൽ എല്ലാം തകിടം മറിയും. പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം പ്രപഞ്ചശക്തികളുടെ ശാന്തമായ അനുഭവം വേണം.

എന്താണ് സരളമായ ആത്മീയത? അതിനു ഒരു ചിട്ടയുമില്ല .അത് ആത്മാവിന്റെ അന്വേഷണമാണ്, അനുഭൂതിയാണ്. ഒരാൾ സ്വയം അറിയുന്ന നിമിഷമാണത്. ഇത് ഒരു ഗാനമാണ്, ഈ ഗാനത്തിൽ ഞാൻ അലിയുന്നു ,ഒഴുകുന്നു എന്നറിയുമ്പോൾ ആത്മീയത ഉണ്ടാകുന്നു. ആത്മാവിന്റെ വിഹായസിലൂടെയുള്ള യാത്രയാണത്.  യാതന സഹിക്കാം, എന്നാൽ യാതനയെക്കുറിച്ചുള്ള ഭയം അസഹനീയമാണെന്നു കൊയ്ലോ എഴുതിയിട്ടുണ്ട്.'നിങ്ങൾ ഹൃദയത്തിലേക്ക് ചെവിയോർക്കുക. അതിനെല്ലാമറിയാം. എന്തെന്നാൽ അത് ലോകത്തിന്റെ വലിയ ബോധത്തിൽ നിന്നുണ്ടായതാണ്. അത് ഒരു ദിവസം അങ്ങോട്ട് തിരിച്ചു പോകാനുള്ളതാണ്. നമുക്ക് ആത്മനിയന്ത്രണമുണ്ടാകുന്നത് ഒരു ഭാഗ്യം പോലെയാണ്. ഒരു മനുഷ്യനിൽ പലരാണ് ആധിപത്യം പുലർത്തുന്നത്. നാം ഒറ്റയ്ക്കല്ലല്ലോ. നമ്മെ നയിക്കുന്നത് ആരാണ്? ആരുടെയോ പ്രേരണയിൽ, ഏതോ കേട്ടുകേൾവിയിൽ നാം മുന്നോട്ടു കുതിക്കുകയാണ്. പൂർണമായി ചിന്തിച്ചല്ല പ്രവർത്തിക്കുന്നത് .ഒരാളെ പോലീസ് ഓടിക്കുകയായിരുന്നു. ഓടുന്ന വെപ്രാളത്തിൽ അയാൾ റോഡിലേക്ക് കുതിച്ചു .എന്നാൽ ഒരു വശത്തു നിന്ന് വാഹനം അതിവേഗം പാഞ്ഞുവന്നത് അയാൾ കണ്ടില്ല. അയാളെ അത് ഇടിച്ചു തെറിപ്പിച്ചു.  ഒരു സെക്കൻഡിനുള്ളിലാണ് പല തീരുമാനങ്ങളും എടുക്കുന്നത്. പെട്ടെന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ആരുടെ പക്കലും അനേകം ചാനലുകളില്ല .ഒരേയൊരു ബോധേന്ദ്രിയാണ് എല്ലാവരും ഉപയോഗിക്കുന്നത് .പഠിക്കാനും മീൻ പിടിക്കാനും വണ്ടിയോടിക്കാനും സന്ദേശങ്ങൾക്കു മറുപടി അയയ്ക്കാനും പ്രത്യേകം ബോധേന്ദ്രിയങ്ങളില്ല .ആകെ ഒന്നുമാത്രം. ബോധേന്ദ്രിയത്തിൻ്റെ  തീരുമാനങ്ങൾ എപ്പോഴും ശരിയായിരിക്കില്ല. ധൃതി എല്ലാറ്റിൻ്റെയും താളം തെറ്റിക്കും. ഒരാൾക്ക് സ്വന്തം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ ഈ ലോകത്ത് അവസരങ്ങളുണ്ടെന്നാണ് പാവലോ കൊയ്‌ലോ പറയുന്നത്. അതിനു പക്ഷേ ,അവനവൻ വിചാരിക്കണം. ഓരോരുത്തരെയും കാത്ത് ഓരോ നിധിയുണ്ടത്രേ. വ്യക്തിപരമായ കടമ്പകളാണ് ഏറ്റവും വലിയ പ്രതിബന്ധം .അവനവൻ്റെ കാലിലെ ചങ്ങല സ്വയം കെട്ടിയതാണെങ്കിൽ അത് അഴിച്ചു മാറ്റാൻ മറ്റാരും വരികയില്ല. 

സംസ്കരിക്കേണ്ടത് 

ഒരു ഉൾവിളി ഉണ്ടാവുക എന്നു പറയാറുണ്ട് .പ്രാപഞ്ചികബോധത്തിലേക്ക്, പ്രാപഞ്ചികമായ ജീവിതത്തിന്റെ ഒഴുക്കിലേക്ക് പ്രവേശനം കിട്ടുന്നതിന്റെ സൂചനയാണത്. കൊയ്ലോയുടെ വാക്കുകൾ:'ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുമ്പ് പ്രപഞ്ചബോധം എല്ലാറ്റിനെയും പരീക്ഷിക്കുന്നു. അത് തിന്മയായത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്; നമുക്ക് വേണ്ടിയാണ്. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനു പുറമേ നമ്മുടെ യാത്രയിൽ പഠിച്ചതിലെല്ലാം വൈദഗ്ദ്ധ്യം നേടണം. ഇത് പലരും  ശ്രദ്ധിക്കാറില്ല.'

തിരിച്ചടികളെക്കുറിച്ചാണ് ,അദ്ദേഹം ഓർമ്മിപ്പിക്കുന്നത്. എപ്പോഴും അനുകൂലമായിരിക്കുന്ന ഒരു വ്യവസ്ഥയുമില്ല. പ്രതിബന്ധങ്ങളെ പഠിക്കുകയാണ് പ്രധാനം .ജീവിതം നശിക്കുന്നതാണെന്നു കൂടി ഓർത്താൽ നല്ലതാണ് .ഈ നിമിഷത്തിൽ മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ. ഭൂതകാലം ഓർമ്മകളായി ചിതറിപ്പോയിരിക്കുന്നു .ഭാവിയാകട്ടെ ആരുടെയും ഗ്യാരണ്ടിയല്ല. എന്നാൽ ഈ നിമിഷം സന്തോഷത്തോടെയിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? കൊയ്ലോ എഴുതുന്നു:  നിങ്ങൾക്ക് ഈ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ സന്തോഷം നേടാം .ജീവിതം ഒരു  സൽക്കാരമാണ് ,നല്ലൊരു വിരുന്നാണ്. എന്തുകൊണ്ടെന്നാൽ ജീവിതം നാം ജീവിക്കുന്ന ഈ നിമിഷമാണ്.'

ജീവിതത്തിലെ ഈ നിമിഷത്തെ സംസ്കരിച്ചെടുക്കുക;അപ്പോൾ അത്  സംസ്കൃതമാകുകയാണ്. ഏതു വികാരവും ചിന്തയും സംസ്കൃതമാക്കാം. അവ്യക്തതകളിൽ നിന്ന് ,കാലുഷ്യങ്ങളിൽ നിന്ന് ,അലങ്കോലങ്ങളിൽ നിന്ന് മിതത്വത്തിൻ്റെ ,സഹനത്തിൻ്റെ ,സംയമനത്തിൻ്റെ ,സഹിഷ്ണുതയുടെ അംബരാന്തത്തിലേക്ക് ഉയരുമ്പോഴാണ് ഈ സംസ്കൃതത്തിലെത്തിച്ചേരുന്നത്. 

എല്ലാറ്റിലും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. എല്ലാം ഒന്നാണ്.എല്ലാറ്റിനും തമ്മിൽ ഒരു ചേർച്ചയുണ്ട്. അത് അറിയുന്നതിനു കൊയ്ലോ നിർദ്ദേശിക്കുന്നത് ഇതാണ്: 'ഞാൻ എല്ലാവരെയും പോലെ ഒരുവനാണ്. ഈ ലോകത്തെ ഞാൻ കാണുന്നത്, ഇവിടെ എന്ത് നടന്നു കാണാൻ ആഗ്രഹിക്കുന്നു എന്നതിൻ്റെ  അടിസ്ഥാനത്തിലല്ല; യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ  ആശ്രയിച്ചാണ്.'
കുട്ടികളോടു അസാധാരണ ജീവിതം തിരഞ്ഞെടുക്കണമെന്നു ഉപദേശിക്കരുതെന്നു താവോയിസ്റ്റ്  പരിശീലകനായ വില്യം മാർട്ടിൻ 'ദ് പേരൻ്റ്സ് താവോ ചേ ചിoഗ്' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. അത്  ഇങ്ങനെയാണ്: 'അവർ സാധാരണ ജീവിതത്തിൻ്റെ അത്ഭുതവും അതിശയവും കണ്ടുപിടിക്കട്ടെ. വളർത്തൃമൃഗങ്ങളും ആളുകളും  മരിക്കുമ്പോൾ എങ്ങനെയാണ് വേദനിക്കേണ്ടതെന്നു പഠിപ്പിക്കുക .ഒരു കൈവന്ന്  സ്പർശിക്കുമ്പോഴുണ്ടാകുന്ന അനന്തമായ ആനന്ദത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുക. അങ്ങനെ സാധാരണത്വത്തെ അവർ ചൈതന്യപൂർണമാക്കട്ടെ.'

രജതരേഖകൾ 

1)അഞ്ചൽ ദേവരാജൻ എഴുതിയ 'ഗ്രീഷ്മായനം (ആശ്രയമാതൃനാട് ,ജൂലായ്) തീക്ഷ്ണവികാരങ്ങളുടെ ഉലയിൽ പാകപ്പെടുത്തിയ കവിതയാണ് .മണ്ണിൽ പുതഞ്ഞ കവിതയെ ഉയർത്തിയെടുക്കുകയാണദ്ദേഹം . വേനൽച്ചൂടിൽ കഷ്ടപ്പെടുന്ന ഒരു വൃക്ഷത്തിന്റെ ചിന്തകളാണിത് .കവി എഴുതുന്നു:

'ഉൽക്കകളിൽ വീണെരിയുന്ന സൂര്യനായ് 
ഇരുളിൽ പൊരിമണലണിയുന്ന ഭൂമിയായ് 
എന്നോ പിണങ്ങിയോരുന്നിദ്രഗീതമായ്
ഈ സൗരയൂഥത്തുരുത്തിൽ 
ഒരിത്തിരി തീപ്പൊരി തേടുന്ന 
പൂത്തിരിക്കോലമായുണരാൻ 
ഉലയൂതിയിനിയുമിരിപ്പൂ ഞാൻ .'

കാല്പനികതയുടെ ഭംഗിയും അറിവിൻ്റെ കാന്തിയും പ്രസരിപ്പിച്ച കവിതയാണിത്. ഒരു വൃക്ഷം വേറിട്ട ഒരു മതാനുഭവമാണ്. മഹാസാഹിത്യകാരനായ ഹെർമൻ ഹെസ്സെ വൃക്ഷങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി:'വൃക്ഷങ്ങൾ പ്രബോധകരാണ്. കൂട്ടമായി ജീവിക്കുന്നത് കാണുമ്പോൾ ഞാൻ അവരെ ബഹുമാനിക്കുന്നു. ഒരു വൃക്ഷം ഒറ്റയ്ക്ക് നിൽക്കുന്നത് കാണുമ്പോഴും ഞാൻ ബഹുമാനിക്കുന്നു. ഏകാന്തവ്യക്തികളായ സംഗീതജ്ഞൻ  ബീഥോവൻ ,തത്ത്വജ്ഞാനി നിഷെ എന്നിവരെ പോലെയാണ് ഒറ്റയ്ക്ക് നിൽക്കുന്ന വൃക്ഷങ്ങൾ.'

2)ബഹിരാകാശത്ത് പോയി വന്ന ശുഭാംശുവാണ് ഇന്നു ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക ജീവി. ഇന്നു സംസ്കാരം ആർജിക്കുകയാണ്.  സാംസ്കാരം അപൂർവ അനുഭവമാണ്. ഇന്ത്യയിൽ മറ്റാർക്കും ഇല്ലാത്ത അനുഭവം ശുഭാംശുവിനുണ്ട് .ഏറ്റവും വിലകൂടിയ കാറിലോ വിമാനത്തിലോ സഞ്ചരിക്കുന്നവർക്ക്, ഏറ്റവും സമ്പന്നനായ ,ചെലവ് ചെയ്യുന്ന വ്യക്തികൾക്ക് ഈ ജ്ഞാനമില്ല , അനുഭവമില്ല. ഇന്നു സംസ്കാരം അപൂർവതയാണ്. ഏറ്റവും വിലകൂടിയ അനുഭവം വാങ്ങുന്നവനാണ് ഏറ്റവും വലിയ സാംസ്കാരിക ബുദ്ധിജീവി. ശുഭാംശുവിനെ പോലെ ബഹിരാകാശത്തെ മര്യാദയും ജീവിതരീതികളും സദാചാരവും മറ്റാർക്കും അറിയില്ല. ശുഭാംശുവിൻ്റെ  ബഹിരാകാശ വസ്ത്രം ഇന്നു ഒരു ഇന്ത്യക്കാരനും ധരിച്ചിട്ടില്ല. 

3)സ്വത്വം, സാങ്കേതികത ,വസ്തുനിഷ്ഠത, ആത്മനിഷ്ഠത തുടങ്ങിയ വിഭജനങ്ങളിലൂന്നിയുള്ള വിശകലനം ഇന്നു പ്രസക്തമല്ലെന്നു 'ഓട്ടോമോഡേണിസം' എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റോബർട്ട് സാമുവൽസ് അഭിപ്രായപ്പെടുന്നു. എല്ലാ അനുഭവങ്ങളെയും ഒന്നിപ്പിക്കുകയാണ് ഓട്ടോമോഡേണിസം .അവിടെ ആത്മീയം ,ഭൗതികം എന്ന വേർതിരിവില്ല. ഒരു ഓട്ടോമോഡേൺ പ്രക്രിയയാണ് ഇന്നത്തെ ജീവിതം. അത് എല്ലാറ്റിനെയും നവീകരിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം പഴയ ജീവിതരീതിയുമായി ആധുനിക സാങ്കേതികത ഇഴുകിച്ചേരുകയും  ചെയ്യുന്നു.

4)സ്നേഹം ഒന്നിൻ്റെയും ഉടമസ്ഥത അവകാശപ്പെടുന്നില്ല .അത് സ്വാതന്ത്ര്യത്തെ തുറന്നു വിടുകയാണ്  ചെയ്യുന്നതെന്നു ടാഗോർ പറഞ്ഞു. സ്നേഹം സ്വന്തമാക്കാനുള്ളതല്ലെന്നും  സ്വതന്ത്രമാക്കാനുള്ളതാണെന്നും പറഞ്ഞാൽ ഇന്നത്തെ കമിതാക്കൾ സമ്മതിക്കുമോ എന്നറിയില്ല. ഇന്നു സ്നേഹം എന്നു പറയുന്നത് ഒരു പ്രായോഗിക നോട്ടമായി ചുരുങ്ങിപ്പോയിട്ടുണ്ട് .യഥാർത്ഥ സ്നേഹം ചരാചരങ്ങളെ ബന്ധിപ്പിക്കുന്ന ചരടാണ്. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.

5)മലയാള ചെറുകഥയിൽ അത്ഭുതകരമായ പരീക്ഷണവും പരിവർത്തനവും സാധ്യമാക്കിയ  സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും,''ഒരിടത്ത്' എന്നീ കഥകൾ വായിക്കണം .സാഹിത്യകലയുടെ നവാനുഭവം ലഭിക്കും .

6)മുമ്പൊരിക്കൽ ഒരു കഥാകൃത്ത് കേരള സാഹിത്യ അക്കാദമിയുടെ ഹാളിൽ ചേർന്ന യോഗത്തിൽ ഇങ്ങനെ പറഞ്ഞു: 'തൻ്റെ കഥകൾ വായനക്കാരിലേക്ക് എത്തിക്കാൻ ഒരു വിമർശകനെയും കണ്ടില്ല .ഇത് വളരെ നിരാശയുണ്ടാക്കി.' വളരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണിത്. ഒരു കഥാകൃത്തിനെ വായനക്കാരിലേക്ക് എത്തിക്കാനുള്ള വാഹനമോ ഏജൻസിയോ അല്ല സാഹിത്യവിമർശകൻ .അയാൾ ഒരു ഇടനിലക്കാരനല്ല ;ഒരു കലാകാരനാണ്.അയാൾ തൻ്റെ സർഗാത്മകമായ നിമിഷത്തിൽ, അഭിരുചിക്കനുസരിച്ച് സാഹിത്യത്തെയും കലയെയും  തേടുകയാണ് ചെയ്യുന്നത് .ഒരാളുടെ പ്രമോഷനുവേണ്ടി എഴുതുന്നയാൾ വിമർശകനല്ല .വിമർശകനു ഒരു നിമിഷമുണ്ട് .അയാൾ സ്വയം കണ്ടെത്താനാണ് എഴുതുന്നത്.

7)ഒരു മികച്ച എഴുത്തുകാരന്റെ ജീവിതത്തിൽ വിവിധ വിഷയങ്ങൾ, ഓരോ കൃതിയിലും വ്യത്യസ്തമായ വിഷയങ്ങൾ ആവിഷ്കരിച്ചു എന്നു  പറയാനാവില്ല. അങ്ങനെ ഒരു വൈവിധ്യം സാധ്യമല്ല. പ്രമുഖ ഇറ്റാലിയൻ എഴുത്തുകാരൻ അൽബർട്ടോ മൊറാവിയ പറഞ്ഞു: 'എല്ലാം നല്ല എഴുത്തുകാരും ഒരു പക്ഷിയെ പോലെയാണ്. ഒരേ പാട്ട് പാടുന്നു ;ഒരേ പ്രമേയമാണ് ജീവിതകാലമത്രയും. എൻ്റെ  കാര്യത്തിൽ ഈ പ്രമേയം കലാപമാണ്.'

metrovartha daliy, july 23, 2025